Kannur
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗം എ ഗ്രൂപ്പ് ബഹിഷ്കരിക്കും

കണ്ണൂർ : ജില്ലയിൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ ഏകപക്ഷീയമായി നിയമിച്ചതിനെതിരെ എ ഗ്രൂപ്പ് പരസ്യപ്രതിഷേധത്തിലേക്ക്. സമവായ കമ്മിറ്റി ഏകകണ്‌ഠമായി തീരുമാനിച്ച പേരുകൾ പോലും അട്ടിമറിച്ചാണ് ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതെന്നും ആരോപണം. വ്യാഴാഴ്‌ച ചേർന്ന യു.ഡി.എഫ് യോഗം എ ഗ്രൂപ്പ് നേതാക്കൾ ബഹിഷ്‌കരിച്ചു. വെള്ളിയാഴ്‌ച ഡി.സി.സി ഓഫീസിൽ ചേരുന്ന ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗവും ബഹിഷ്‌കരിക്കും. വ്യാഴം കണ്ണൂരിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ജില്ലയിലെ പ്രമുഖ എ ഗ്രൂപ്പ് നേതാക്കളെല്ലാം പങ്കെടുത്തു. ഡി.സി.സി.യും കെ.പി.സി.സിയും തീരുമാനിക്കുന്ന പ്രവർത്തനങ്ങളിൽനിന്ന് മാറിനിൽക്കാൻ കഴിഞ്ഞ ഞായറാഴ്‌ച ചേർന്ന യോഗം തീരുമാനിച്ചിരുന്നു. അടുത്ത ദിവസങ്ങളിൽ കൂടുതൽ കടുത്ത തീരുമാനങ്ങളെടുക്കുമെന്ന് എ ഗ്രൂപ്പ് നേതാക്കൾ പറഞ്ഞു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ താൽപ്പര്യം മാത്രമായിരുന്നു നിയമനത്തിന് മാനദണ്‌ഠമാക്കിയതെന്നാണ് എ ഗ്രൂപ്പിന്റെ പരാതി. 23 ബ്ലോക്ക് പ്രസിഡന്റുമാരെ നിയമിച്ചതിൽ 15 എണ്ണം സുധാകരവിഭാഗത്തിനാണ്. അഞ്ച് ബ്ലോക്കുകളിലാണ് എ ഗ്രൂപ്പിന് പ്രസിഡന്റുമാരുള്ളത്. നേരത്തെ എട്ട് ബ്ലോക്ക് ഉണ്ടായിരുന്നു. സമവായകമ്മിറ്റി ഏകകണ്‌ഠമായി തീരുമാനിച്ച പേരുകൾ പോലും തള്ളിയ സാഹചര്യത്തിൽ കമ്മിറ്റിയുമായി ഇനി സഹകരിക്കേണ്ടന്നും എ ഗ്രൂപ്പ് യോഗം തീരുമാനിച്ചിട്ടുണ്ട്. കാൽനൂറ്റാണ്ടായി എ ഗ്രൂപ്പിന്റെ കൈയിലുള്ള തളിപ്പറമ്പ് ബ്ലോക്കിൽ എ ഗ്രൂപ്പ് നൽകിയ പേര് വെട്ടിയാണ് സരസ്വതിയെ പ്രസിഡന്റാക്കിയത്.
പേരാവൂരിൽ ജൂബിലി ചാക്കോയെ പ്രസിഡന്റാക്കിയതും എ ഗ്രൂപ്പിന് ദഹിച്ചിട്ടില്ല. ഇതിനുപിന്നിൽ ഗ്രൂപ്പിനുള്ളിൽ വിള്ളലുണ്ടാക്കാനുള്ള സുധാകരതന്ത്രമാണോയെന്നും സംശയിക്കുന്നു. കൂത്തുപറമ്പിലും എ ഗ്രൂപ്പ് നിശ്‌ചയിച്ചയാളുടെ പേര് വെട്ടി. കണ്ണൂരിൽ ബ്ലോക്കിലോ മണ്ഡലത്തിലോ അല്ലാത്തയാളെ നിയമിച്ചതിനെതിരെയും പ്രതിഷേധമുണ്ട്. പി.കെ. രാഗേഷിന്റെ അനുയായിയായിരുന്ന കായക്കൂൽ രാഹുലിനെയാണ് കണ്ണൂരിൽ പ്രസിഡന്റാക്കിയത്. ഇയാൾ കൂറുമാറി സുധാകരനൊപ്പം ചേർന്നതിന്റെ പ്രതിഫലമായിരുന്നു അഴീക്കോട് സ്വദേശിയായ രാഹുലിന്റെ കണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് സ്ഥാനം. ഏകപക്ഷീയമായി പേര് നിർദേശിച്ച ബ്ലോക്കുകളിൽ പോലും കെപിസിസി പ്രസിഡന്റിന് താൽപ്പര്യമുള്ളവരുടെ പേരാണ് വന്നതെന്നും ഇവർ തുറന്നടിക്കുന്നു.
എ ഗ്രൂപ്പിന്റെ പ്രതിഷേധത്തിനൊപ്പം പുറത്താക്കിയതിനെ ചോദ്യം ചെയ്‌തും നേതൃത്വത്തെ രൂക്ഷമായി വിമർശിച്ചും പി.കെ. രാഗേഷും രംഗത്തിറങ്ങിയിട്ടുണ്ട്. മമ്പറം ദിവാകരനടക്കമുള്ളവരുമായി ചേർന്ന് പൊതുവേദി രൂപീകരിക്കുന്നതടക്കമുള്ള കാര്യങ്ങളും ഇവർ ആലോചിക്കുന്നുണ്ട്.
Kannur
പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ അറസ്റ്റിൽ

കണ്ണൂര്‍: പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിൽ. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
Kannur
കണ്ണൂർ ആനപ്പന്തി സഹകരണ ബാങ്ക് തട്ടിപ്പ്; സുധീർ തോമസ് പിടിയിൽ

കണ്ണൂർ: ആനപ്പന്തി സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച 60 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി സുധീർ തോമസ് പിടിയിൽ. ഒളിവിൽ കഴിഞ്ഞിരുന്ന സുധീറിനെ മൈസൂരുവിൽ നിന്നാണ് പിടികൂടിയത്. ബംഗളൂരുവിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ബാങ്കിലെ ക്യാഷ്യർ കൂടിയായ സുധീർ തോമസിനെ പൊലീസ് പിടികൂടിയത്. സുധീറിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇയാൾ സംസ്ഥാനം കടന്നുപോയെന്ന സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.തട്ടിപ്പ് നടത്തിയ കോൺഗ്രസ് കച്ചേരിക്കടവ് വാർഡ് പ്രസിഡന്റ് സുനീഷ് തോമസിനെ ഇന്നലെ പൊലീസ് പിടികൂടിയിരുന്നു. സുനീഷും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി സുധീർ തോമസും ചേർന്ന് പ്ലാൻ ചെയ്‌ത് സ്വർണം തട്ടിയെടുത്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
ബാങ്ക് ലോക്കറിൽ നിന്ന് മാറ്റിയതിൽ 50 ശതമാനത്തിലേറെ സ്വർണവും സുനീഷ് പണയംവെച്ചതാണ്. കൂടാതെ സുധീർ തോമസിന്റെ ഭാര്യയുടെ പേരിൽ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണവും കവർന്നു. സുനീഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് കുറ്റം സമ്മതിച്ചത്. ഏപ്രിൽ 29 നും മെയ് 2 നും ഇടയിൽ കവർച്ച നടന്നെന്നാണ് കണ്ടെത്തൽ. സ്ട്രോങ്ങ് റൂമിൽ 18 കവറുകളിലായി സൂക്ഷിച്ച സ്വർണം എടുത്ത് മാറ്റി പകരം മുക്കുപണ്ടം വെക്കുകയായിരുന്നു. അതേസമയം ജാഗ്രത കുറവ് ചൂണ്ടിക്കാട്ടി ബാങ്ക് മാനേജറെ സസ്പെൻഡ് ചെയ്തു. യു.ഡി.എഫ് നിയന്ത്രണത്തിൽ ഉണ്ടായിരുന്ന ബാങ്ക് 2023ലാണ് സി.പി.ഐ.എം പിടിച്ചെടുത്തത്.
Kannur
കണ്ണൂർ ഏര്യം തെന്നത്ത് കഞ്ചാവ് വേട്ട; രണ്ടര കിലോയോളം കഞ്ചാവ് പിടിച്ചു

കണ്ണൂർ : പരിയാരം ഏര്യം തെന്നത്ത് പോലീസിന്റെ വന്‍ കഞ്ചാവ് വേട്ട. കുപ്രസിദ്ധ കഞ്ചാവ് വില്‍പ്പനക്കാരന്‍ കെ. ഷമ്മാസിന്റെ വീട്ടില്‍ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്. വീടിനകത്ത് അലമാരയില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പോലീസിനെ കണ്ടയുടന്‍ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു. തളിപ്പറമ്പ്, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ എക്‌സൈസ് കേസുകളില്‍ പ്രതിയാണ് ഷമ്മാസ്. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു. പരിയാരം പോലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്