Kerala
അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ, കെട്ടിടനിർമ്മാണ അഴിമതി കൈയോടെ പിടിക്കും

തിരുവനന്തപുരം: തദ്ദേശ വകുപ്പിന്റെ ആഭ്യന്തര വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കെട്ടിടനിർമ്മാണ ചട്ടം ലംഘിച്ച് നമ്പരും ഒക്യുപൻസി സർട്ടിഫിക്കറ്റും നൽകുന്നതായി കണ്ടെത്തി. അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.
ആഭ്യന്തര വിജിലൻസ് ഓഫീസർമാരുടെ ആദ്യത്തെ മിന്നൽ പരിശോധനയിലാണ് അതിവേഗ നടപടി.വെറും 46 തദ്ദേശസ്ഥാപനങ്ങളിലെ പരിശോധനയിൽ തന്നെ വൻ ക്രമക്കേട് കണ്ടെത്തി. വരും ദിവസങ്ങളിലും പരിശോധന നടത്തുമെന്ന് മന്ത്രി എം.ബി.രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ജീവനക്കാരുടെ ഹാജർ, നിർമാണ അനുമതിക്കും നമ്പരിനുമുള്ള അപേക്ഷകളിലെ കാലതാമസം, പൊതുജന സേവനം വൈകുന്നത് തുടങ്ങിയവയാണ് പരിശോധിച്ചത്. 3 കോർപറേഷനുകൾ, 16 നഗരസഭകൾ, 25 പഞ്ചായത്തുകൾ, ഓരോ ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് ചൊവ്വാഴ്ച പരിശോധന നടന്നത്.
തിരുവനന്തപുരം കോർപറേഷന്റെ നേമം സോണൽ ഓഫീസിലെ അസി.എക്‌സിക്യൂട്ടീവ് എൻജിനിയർ ജോസ്.എച്ച്.ജോൺ, ഓവർസിയർമാരായ പി.വി. ജിൻസി, സി.ഇ.പ്രിയ, പാലക്കാട് നഗരസഭയിലെ ഹെൽത്ത് സൂപ്പർവൈസർ സി.മനോജ് കുമാർ, തിരുവനന്തപുരം കല്ലിയൂർ പഞ്ചായത്തിലെ ഹെഡ് ക്ലർക്ക് എം.രാജേഷ് എന്നിവർക്കെതിരെയാണ് നടപടി.
ക്രമക്കേട്,ജോലിയിൽ വീഴ്ചനേമം ഓഫീസിൽ ചട്ടലംഘനമുള്ള കെട്ടിടങ്ങൾക്ക് അസി. എൻജിനിയറെ മറികടന്ന് ഒക്യുപൻസി സർട്ടിഫിക്കറ്റ് നൽകിയതാണ് അസി. എക്‌സിക്യൂട്ടീവ് എൻജിനിയറുടെ വീഴ്ച. ചട്ടലംഘനം മറച്ചുവച്ച് തെറ്റായ റിപ്പോർട്ട് വഴി ഒക്യുപൻസി നൽകിയതിനാണ് ഓവർസിയർമാരെ സസ്‌പെൻഡ് ചെയ്തത്.
പാലക്കാട് നഗരസഭയിൽ ലൈസൻസിനുള്ള 2881അപേക്ഷകൾ തീർപ്പാക്കാത്തതിനും വ്യാപാര സ്ഥാപനങ്ങളുടെ ലിസ്റ്റ് തയാറാക്കാത്തതിനുമാണ് സൂപ്പർവൈസർക്കെതിരെ നടപടി. കല്ലിയൂർ പഞ്ചായത്തിലെ ഹെഡ് ക്ലർക്ക് ക്രമക്കേടുകളുടെ പരമ്പരയാണ് തീർത്തത്. കെട്ടിട നിർമാണ അനുമതി, ഒക്യുപൻസി, കെട്ടിട നമ്പർ അപേക്ഷകളിൽ യഥാസമയം നടപടിയെടുത്തില്ല.
പഴ്സണൽ രജിസ്റ്റർ, വാഹനങ്ങളുടെ ലോഗ് ബുക്ക്, തൊഴിൽ നികുതി രജിസ്റ്റർ തുടങ്ങിയവ കൃത്യമായി സൂക്ഷിച്ചതുമില്ല. മുൻഗണനാക്രമം തെറ്റിച്ച് അപേക്ഷകളിൽ നടപടി എടുത്തെന്നും കണ്ടെത്തി.
.മദ്യപിച്ച് ഡ്യൂട്ടിക്ക്
.അവധി തോന്നുംപടി
. ഉദ്യോഗസ്ഥർ മദ്യപിച്ച് എത്തുന്നതും അനധികൃത അവധി എടുക്കുന്നതും വിജിലൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്
. തദ്ദേശ സ്ഥാപന ഓഫീസുകളിൽ മാസത്തിൽ രണ്ട് പരിശോധനയ്‌ക്കാണ് മന്ത്രി രാജേഷിന്റെ നിർദ്ദേശം
.ഇന്റേണൽ വിജിലൻസ് ഓഫീസറും വിഷയ പരിജ്ഞാനമുള്ള രണ്ട് ഉദ്യോഗസ്ഥരുമാണ് പരിശോധന നടത്തുന്നത്ആ ഭ്യന്തര വിജിലൻസ്
. തദ്ദേശ വകുപ്പ് ഏകീകരണത്തിന്റെ ഭാഗമായി രൂപീകരിച്ച ആഭ്യന്തര വിജിലൻസിൽ 65 ഉദ്യോഗസ്ഥർ
. റവന്യു, എൻജിനിയറിംഗ്, ഹെൽത്ത് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്നതാണ് വിജിലൻസ്
. നിരന്തര പരിശോധനയിലൂടെ തദ്ദേശ വകുപ്പിനെ അഴിമതി മുക്തമാക്കുകയാണ് സർക്കാർ ല ക്ഷ്യംഉദ്യോഗസ്ഥർക്കെതിരെ കർശന അച്ചടക്ക നടപടിക്ക് വകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകി.
വകുപ്പിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനും ജനങ്ങൾക്ക് യഥാസമയം സേവനം എത്തിക്കാനും സർക്കാർ ഇടപെടും.-എം.ബി.രാജേഷ്തദ്ദേശമന്ത്രി.
Kerala
വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി


വയനാട് മേപ്പാടിയില്‍ തേയിലത്തോട്ടത്തില്‍ പുലി. ജനവാസമേഖലയോട് ചേര്‍ന്നുള്ള നെല്ലിമുണ്ടയിലെ തേയിലത്തോട്ടത്തിലാണ് പുലിയെ കണ്ടത്. കഴിഞ്ഞ ആഴ്ച ഇതേ തേയിലത്തോട്ടത്തിന്റെ മറുവശത്ത് മറ്റൊരു പുലിയെ കെണിവച്ച് പിടിച്ചിരുന്നു. എന്നാല്‍ കെണിയില്‍ മുന്‍കാലുകള്‍ പെട്ടനിലയിലായതിനാല്‍ പിന്നീട് മയക്കുവെടി വച്ച് വല ഉപയോഗിച്ചായിരുന്നു പുലിയെ പിടികൂടിയത്. ആളുകളെ ആക്രമിച്ചതായി വിവരമില്ലെങ്കിലും വളര്‍ത്തുമൃഗങ്ങളെ ആക്രമിക്കുന്നതിനാല്‍ ഭീതിയിലാണ് പ്രദേശവാസികള്‍.
Kerala
പുതിയ തരം തട്ടിപ്പ്, ലിങ്കിൽ കയറുമ്പോൾ കിട്ടുന്ന ഗിഫ്റ്റ് ബോക്സ്; കേരള പൊലീസ് അറിയിപ്പ്


ഓൺലൈൻ ഗെയിമിഗിന്റെ പേരിൽ പുതിയതരം തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പ് നൽകി കേരള പൊലീസ്. ഗെയിം കളിക്കാൻ വേണ്ടി വാട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിക്കുകയും തുടർന്ന് ഗെയിം സൈറ്റിൽ കയറാൻ ഒരു ലിങ്ക് അയച്ചുകൊടുക്കുകയും ചെയ്യുന്നതാണ് രീതി.ലിങ്കിൽ കയറുമ്പോൾ ഗിഫ്‌റ്റ് ബോക്സ് ലഭിക്കുകയും അതിൽ നിന്നു ഗോൾഡൻ റിങ്, ഡയമണ്ട് നെക്ലസ് തുടങ്ങിയവ ഓഫർ വിലയിൽ ലഭിച്ചു എന്ന സന്ദേശം കിട്ടുന്നു. തുടർന്ന് പണം കൊടുത്ത് ഗിഫ്‌റ്റ് വാങ്ങിക്കഴിയുമ്പോൾ നല്ലൊരു ലാഭത്തിൽ തന്നെ ആ സൈറ്റിൽ വിൽക്കാൻ തട്ടിപ്പുകാർ സഹായിക്കുന്നു.കിട്ടിയ ലാഭ കണക്കുകൾ കാണിച്ചുകൊണ്ട് വലിയ വിലയുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്നു. ലക്ഷങ്ങൾ വിലയുള്ള സാധനങ്ങൾ വാങ്ങാൻ പണം നൽകി കഴിയുമ്പോൾ വിൽക്കാൻ ആളെ കിട്ടാതെ ആകുന്നു.
പണം തിരിച്ചു കിട്ടാതെ ആകുമ്പോൾ ആണ് പറ്റിക്കപ്പെട്ടു എന്നുള്ള കാര്യം തിരിച്ചറിയുന്നത്. പോയ പണം തിരിച്ചു ചോദിക്കുമ്പോൾ സെക്യൂരിറ്റി ഡെപ്പോസിറ്റ് ആയി ലക്ഷങ്ങൾ നൽകാൻ ആവശ്യപ്പെടുന്നു. ഇത്തരം തട്ടിപ്പുകളിൽ പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.തട്ടിപ്പിന് ഇരയാകുന്നതിലും നല്ലത് അതിന് അവസരം നൽകാതെ വിവേകത്തോടെ പെരുമാറുന്നതാണ്. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരു മണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 എന്ന നമ്പറിൽ സൈബർ പൊലീസിനെ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ തട്ടിപ്പിന് ഇരയായ വ്യക്തിക്ക് നഷ്ടപ്പെട്ട തുക തിരിച്ചു ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.
Kerala
എയര്‍ടെലിന് പിന്നാലെ ജിയോയും മസ്‌കിന്റെ സ്റ്റാര്‍ ലിങ്കുമായി കൈകോര്‍ത്തു


മുംബൈ : രാജ്യത്ത് സ്റ്റാര്‍ലിങ്കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നടപ്പാക്കാന്‍ എയര്‍ടെലിന് പിന്നാലെ മുകേഷ് അംബാനിയുടെ ജിയോയും കരാറില്‍ ഒപ്പുവെച്ചു.ഇലോണ്‍ മസ്‌കിന്റെ സ്പെയ്സ് എക്സുമായി കരാര്‍ ഒപ്പുവെച്ചതായി ഭാരതി എയര്‍ടെല്‍ ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. പിന്നാലെയാണ് ജിയോയുടെയും പ്രഖ്യാപനം.ജിയോ തങ്ങളുടെ റീട്ടെയില്‍ ഔട്ട്ലെറ്റുകള്‍ വഴിയും ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും സ്റ്റാര്‍ലിങ്ക് സൊല്യൂഷൻ ലഭ്യമാക്കും. അതേസമയം, സ്റ്റാര്‍ലിങ്ക് സേവനങ്ങള്‍ ഇന്ത്യയില്‍ വില്‍ക്കാൻ സ്പെയ്സ് എക്സിന് ഒട്ടേറെ കടമ്പകള്‍ കടക്കാനുണ്ട്.വിവിധ നിയന്ത്രണ ഏജന്‍സികളുടെ അനുമതി ലഭ്യമായിട്ടില്ല. അനുമതികള്‍ ലഭിച്ച ശേഷമേ എയര്‍ടെല്ലിന്റെയും ജിയോയുടെയും കരാര്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്