Connect with us

Kannur

ജില്ലയിൽ 54 ഭക്ഷണശാലകൾക്ക് ശുചിത്വ സർട്ടിഫിക്കറ്റ് : ‘ഈറ്റ് റൈറ്റ് കേരള’ ആപ്പ് നോക്കാം, വൃത്തിയുള്ള ഭക്ഷണം കഴിക്കാം

Published

on

Share our post

കണ്ണൂർ : ജില്ലയിൽ ഇതുവരെ ശുചിത്വ സർട്ടിഫിക്കറ്റ് ലഭിച്ചത് 54 ഭക്ഷണശാലകൾക്ക്. ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കിയ’നല്ല ‘ഹോട്ടലുകൾക്കും ബേക്കറികൾക്കുമാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ.) റേറ്റിങ് നൽകിയത്. ജില്ലയിൽ 47 റസ്റ്റോറന്റുകൾക്കും ഏഴ് ബേക്കറികൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചു. ജ്യൂസ് ഷോപ്പുകൾക്ക് ലഭിച്ചിട്ടില്ല. കുറെ സ്ഥാപനങ്ങൾ ഓഡിറ്റ് കഴിഞ്ഞ് സർട്ടിഫിക്കറ്റിന് കാത്തുനിൽക്കുന്നുണ്ട്

നിലവിൽ സംസ്ഥാനത്ത് 1600 ആഹാര വിൽപ്പന സ്ഥാപനങ്ങൾക്കാണ് ശുചിത്വ സർട്ടിഫിക്കറ്റ് നൽകിയത്. ഭക്ഷണശാലകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് മുഖേനയോ സ്വന്തമായോ എഫ്.എസ്.എസ്.എ.ഐ.യിൽ റജിസ്റ്റർചെയ്ത് ശുചിത്വ സർട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്ന് ഭക്ഷ്യസുരക്ഷാ കമ്മിഷണർ വി.ആർ. വിനോദ് പറഞ്ഞു.

ഗുണനിലവാരവും വൃത്തിയും ഉറപ്പാക്കുന്ന ഭക്ഷണ ശാലകൾക്കാണ് ‘ഹൈജീൻ സർട്ടിഫിക്കറ്റ്’ നൽകുന്നത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ചുമതലപ്പെടുത്തുന്ന ഏജൻസി പട്ടിക പരിശോധിക്കും. ശുചീകരണം, ആഹാരം തയ്യാറാക്കൽ, ഭക്ഷണവിതരണം എന്നിവ പരിശോധിക്കും.

രണ്ടുവർഷത്തേക്കാണ് റേറ്റിങ്. അതുകഴിഞ്ഞ് വീണ്ടും പുതുക്കണം. കഴിക്കാൻ എത്തുന്നവർക്ക് ഭക്ഷണശാലകളുടെ വൃത്തിയും ആഹാരത്തിന്റെ ഗുണനിലവാരവും ആപ്പ് വഴി അറിയാം. ‘നല്ല ‘ ഹോട്ടലുകളിലും ബേക്കറിയിലും കയറാം.

ഈറ്റ് റൈറ്റ് കേരള

പ്ലേ സ്റ്റോറിൽ ഈറ്റ് റൈറ്റ് കേരള ആപ്പ് ഡൗൺലോഡ് ചെയ്യാം. യാത്രചെയ്യുമ്പോൾ ലൊക്കേഷൻ ഓൺ ആക്കുക. അതിൽ ബേക്കറി, റസ്റ്റോറന്റ്, ജ്യൂസ് സെന്ററുകൾ എന്നിവ കാണാം. ഇതിൽ ക്ലിക്ക് ചെയ്താൽ ആഹാര സ്ഥാപനങ്ങളുടെ പേരും സ്ഥലവും ലൊക്കേഷനും കിട്ടും.

ഒരു സ്ഥാപനത്തിൽ ക്ലിക്ക് ചെയ്താൽ അത് സ്ഥിതിചെയ്യുന്ന കൃത്യമായ സ്ഥലം കിട്ടും. യാത്ര തുടങ്ങുംമുൻപ് ഏത് ജില്ലയിലെയും ശുചിത്വ ഹോട്ടലുകൾ നോക്കി മനസ്സിലാക്കാം. ഇതിന് ആപ്പിലെ ലൊക്കേഷൻ ഫ്രം മാപ്പ് എടുത്ത് ജില്ല തിരഞ്ഞെടുക്കാം. ആഹാര സ്ഥാപനങ്ങൾ തേടാം.


Share our post

Kannur

പുല്ലൂക്കരയില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

Published

on

Share our post

പാനൂര്‍: നഗരസഭ വാര്‍ഡ് 15 പുല്ലൂക്കരയില്‍ ജനവാസ കേന്ദ്രത്തില്‍ ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് എത്തിയ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ കെ പി ഹാഷിമിന്റെ നേതൃത്വത്തില്‍ ഏര്‍പ്പെടുത്തിയ ഷൂട്ടര്‍ വിനോദ് ആണ് കാട്ടുപന്നിയെ വെടിവച്ചത്.പാനൂര്‍ നഗരസഭയിലെ വാര്‍ഡ് 15 പുല്ലൂക്കരയിലെ ജനവാസകേന്ദ്രത്തില്‍ തിങ്കളാഴ്ച രാവിലെ മുതലാണ് നാട്ടുകാര്‍ കാട്ടുപന്നിയെ കണ്ടത്. ആക്രമണ സ്വഭാവം പ്രകടിപ്പിച്ച് ഓടി നടന്ന കാട്ടു പന്നി ഏറെ നേരമാണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. മൊകേരിയില്‍ കാട്ടു പന്നി ആക്രമണത്തില്‍ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഭീതിയിലായിരുന്ന ജനങ്ങള്‍ കാട്ടുപന്നിയെ കണ്ട ഉടനെ നഗരസഭാ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.


Share our post
Continue Reading

Kannur

റവന്യു റിക്കവറി അദാലത്ത് 15 ന്

Published

on

Share our post

നാലു വര്‍ഷമോ അതില്‍ കൂടുതലോ ഉള്ള വാഹന നികുതി കുടിശിക തീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 15 ന് 10 മണി മുതല്‍ ഇരിട്ടി ജോയിന്റ് ആര്‍ ടി ഓഫീസില്‍ റവന്യു റിക്കവറി അദാലത്ത് നടത്തും.പദ്ധതി മാര്‍ച്ച് 31 ന് അവസാനിക്കുമെന്ന് ജോ.റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.


Share our post
Continue Reading

Kannur

പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി

Published

on

Share our post

പയ്യന്നൂർ: വടക്കൻ കേരളത്തിൽ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സ്റ്റേഷനുകളിൽ ഒന്നായ പയ്യന്നൂർ റെയിൽവേ സ്‌റ്റേഷനിൽ പാർസൽ സർവിസ് നിർത്തലാക്കി. തിങ്കളാഴ്ച മുതൽ പാർസൽ സർവിസ് നിർത്തിവെച്ചു എന്നറിയിച്ചാണ് റെയിൽവേ ഉത്തരവിറങ്ങിയത്.പയ്യന്നൂരിനു പുറമെ പാലക്കാട് ഡിവിഷനു കീഴിലെ നിലമ്പൂരിലും പൊള്ളാച്ചിയിലും ഒരു വർഷം മുമ്പ് പാർസൽ സർവിസ് നിർത്തിവെച്ച് ഉത്തരവിറങ്ങിയിരുന്നു. ജനങ്ങളുടെ കടുത്ത പ്രതിഷേധത്തെ തുടർന്ന് പുനഃസ്ഥാപിക്കുകയായിരുന്നു.എന്നാൽ, ഒരു വർഷത്തിനുശേഷം വീണ്ടും ഈ സേവനം റെയിൽവേ നിർത്തിവെച്ച് ഉത്തരവിറക്കുകയായിരുന്നു.

40 വർഷത്തിലധികമായി പയ്യന്നൂരിന് വിദേശ ഡോളർ നേടി തരുന്ന ഞണ്ട്, ചെമ്മീൻ കയറ്റുമതി ഇതോടെ നഷ്ട‌മാകും. മാത്രമല്ല, സ്റ്റേഷനിലെ നാല് അംഗീകൃത പോർട്ടർമാരുടെ ജോലിയും ഇതോടെ പ്രതിസന്ധിയിലാവും. ഏഷ്യയിലെ ഏറ്റവും വലിയ നാവിക പരിശീലന കേന്ദ്രമായ ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് പരിശീലന കേന്ദ്രം, കണ്ണൂർ ഗവ.മെഡിക്കൽ കോളജ്, ഗവ. ആയുർവേദ കോളജ്, മൂന്നോളം എൻജിനീയറിങ് കോളജുകൾ തുടങ്ങിയ സ്ഥാപനങ്ങൾ ആശ്രയിക്കുന്ന സ്റ്റേഷനാണ് പയ്യന്നൂർ.പയ്യന്നൂരിലും പരിസരങ്ങളിലുമുള്ളവർ ഇനി പാർസൽ അയക്കാൻ കണ്ണൂർ സ്റ്റേഷനെ ആശ്രയിക്കണം. മത്സ്യങ്ങൾ കയറ്റി അയക്കുന്നവർക്ക് ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടുന്നു. മാത്രമല്ല, രണ്ടു മിനിറ്റിൽ താഴെ സ്റ്റോപ്പുകളുള്ള സ്റ്റേഷനുകളിൽ പാർസൽ സർവിസ് വേണ്ടെന്നതാണ് റെയിൽവേ നിലപാട്. ഇത് യാഥാർഥ്യമായാൽ പ്രധാന ജങ്ഷനുകളിൽ മാത്രമായി പാർസൽ സർവിസ് പരിമിതപ്പെടും. ഇത് കടുത്ത പ്രതിസന്ധിയായിരിക്കും സൃഷ്ടിക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

അമൃത് ഭാരത് പദ്ധതി പ്രകാരം സ്റ്റേഷനുകളെ വികസിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുമ്പോഴാണ് പാർസൽ സർവിസിന് ചുവപ്പു കൊടി കാണിച്ചത്. ഇതിനിടയിൽ ചില സ്റ്റേഷനുകൾ തരംതാഴ്ത്താനുള്ള ശ്രമവും പ്രതിഷേധത്തിനിടയാക്കിയിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!