Connect with us

Kerala

കൊലക്കേസ് പ്രതി കോളേജ് വിദ്യാര്‍ഥിനിയെ പരിചയപ്പെട്ടത് അടുത്തിടെ; കാറിലും ലോഡ്ജിലും പീഡനം

Published

on

Share our post

താമരശ്ശേരി: പത്തൊമ്പതുകാരിയെ സൗഹൃദം നടിച്ച് കാറില്‍ കയറ്റിക്കൊണ്ടു പോയി മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം താമരശ്ശേരി ചുരത്തില്‍ ഇറക്കിവിട്ട കേസിലെ പ്രതി പിടിയില്‍. കല്പറ്റ പുഴമുടി കടുമിടുക്കില്‍ വീട്ടില്‍ ജിനാഫി(32)നെയാണ് കോഴിക്കോട് റൂറല്‍ എസ്.പി. ആര്‍. കറപ്പസാമിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്.

തമിഴ്നാട് കോയമ്പത്തൂരിന് സമീപത്തെ ചേരന്‍നഗറില്‍വെച്ച് തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത ജിനാഫിനെ ചൊവ്വാഴ്ച രാവിലെ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി.

അടുത്തിടെ മാത്രം പരിചയപ്പെട്ട കോളേജ് വിദ്യാര്‍ഥിനിയെയും കൊണ്ട് മേയ് 28-ന് ജിനാഫ് കാറില്‍ വയനാട്ടിലേക്ക് പോയിരുന്നു. മേയ് 30-ന് വീണ്ടും പേയിങ് ഗസ്റ്റായി താമസിക്കുന്ന കോളേജിന് സമീപത്തെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയെ ജിനാഫ് കാറില്‍ കയറ്റിക്കൊണ്ടുപോയി.

ഇതിനിടെ ഗള്‍ഫിലേക്ക് പോവുകയായിരുന്ന ഒരു സുഹൃത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കാനായി കാറില്‍ ഒപ്പംകൂട്ടി. സുഹൃത്തിനെ വിമാനത്താവളത്തിലിറക്കി മടങ്ങുന്ന വഴി കാറില്‍വെച്ചും പിന്നീട് ഒരു ലോഡ്ജില്‍ വെച്ചും ജിനാഫ് പെണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചെന്നാണ് മൊഴി.

ഒന്നാം തീയതി രാവിലെ പെണ്‍കുട്ടിയെ താമരശ്ശേരി ചുരത്തിലെ വ്യൂ പോയന്റിന് സമീപമിറക്കി ജിനാഫ് കടന്നുകളയുകയായിരുന്നു. അന്നു രാത്രി വയനാട്ടിലെ ഒരു റിസോര്‍ട്ടിലെത്തിയ ജിനാഫ് പോലീസ് അന്വേഷിക്കുന്ന വിവരമറിഞ്ഞ് മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍പ്പോവുകയായിരുന്നു.

ഒരു ദിവസം വൈത്തിരിയിലെ വനപ്രദേശത്ത് കഴിഞ്ഞ ഇയാള്‍ മൂന്നാം തീയതി വടകരയില്‍ നിന്ന് ചെന്നൈയിലേക്ക് ട്രെയിന്‍ കയറി. അവിടെ നിന്ന് കോയമ്പത്തൂരിലെ ഒരു സുഹൃത്തിന്റെ താമസസ്ഥലത്തെത്തി ഒളിവില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പോലീസിന്റെ പിടിയിലാവുന്നത്.

താമരശ്ശേരി ഡിവൈ.എസ്.പി അഷ്റഫ് തെങ്ങിലക്കണ്ടി, ഇന്‍സ്പെക്ടര്‍ എന്‍.കെ. സത്യനാഥന്‍, സ്പെഷ്യല്‍ സ്‌ക്വാഡ് എസ്.ഐ. രാജീവ് ബാബു, താമരശ്ശേരി എസ്.ഐ. വി.പി. അഖില്‍, എസ്.സി.പി.ഒ. എന്‍.എം. ജയരാജന്‍, സി.പി.ഒ. റീന, ഷൈജല്‍, മുക്കം എസ്.ഐ. കെ.എസ്. ജിതേഷ്, സി.പി.ഒ. വി.ആര്‍. ശോബിന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

പീഡനക്കേസില്‍ പിടിയിലായ യുവാവ് പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലെ പ്രതി

താമരശ്ശേരി: പത്തൊമ്പതുകാരിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ജിനാഫ് (32) സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വധക്കേസിലും പ്രതി. പന്തിരിക്കര സൂപ്പിക്കട കോഴിക്കുന്നുമ്മല്‍ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസിലാണ് കഴിഞ്ഞ ഓഗസ്റ്റ് മൂന്നിന് ജിനാഫ് പിടിയിലാവുന്നത്.

ആദ്യഘട്ടത്തില്‍ ഏഴാം പ്രതിയാക്കി അറസ്റ്റുചെയ്ത ജിനാഫിനെ പിന്നീട് 11-ാം പ്രതിയാക്കിയാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. തട്ടിക്കൊണ്ടുപോകവെ ക്വട്ടേഷന്‍സംഘം പുഴയിലേക്ക് ചാടിച്ച ഇര്‍ഷാദ് പിന്നീട് മുങ്ങിമരിച്ചതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. അന്ന് വൈത്തിരി സ്വദേശി ഷഹീലിനൊപ്പം അറസ്റ്റിലായി പിന്നീട് റിമാന്‍ഡിലായ ജിനാഫ് നവംബര്‍ 22-ന് ജാമ്യത്തിലിറങ്ങുകയും ചെയ്തു.

ദുബായില്‍ നിന്ന് അനധികൃതമായി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം കോഴിക്കോട് വിമാനത്താവളത്തില്‍വെച്ച് ഉടമകള്‍ക്ക് കൈമാറാതെ സുഹൃത്തിനെ ഏല്‍പ്പിച്ച ഇര്‍ഷാദ് വൈത്തിരിയിലെ ഒരു ലോഡ്ജില്‍ ഒളിവില്‍ക്കഴിയുകയായിരുന്നു. ഈ വിവരമറിഞ്ഞ് ലോഡ്ജിലെത്തിയ സംഘമാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടു പോവുന്നത്.

വയനാട് ചുണ്ടേലിലുള്ള ഇറച്ചിക്കടയില്‍വെച്ച് ഗുഢാലോചന നടത്തിയ ജിനാഫ് ഉള്‍പ്പെട്ട സംഘം കഞ്ചാവ് നല്‍കാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് ഇര്‍ഷാദിനെ പുറത്തിറക്കി കടത്തുകയായിരുന്നു. വയനാട് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും മൈസൂര്‍, ഗുണ്ടല്‍പേട്ട് തുടങ്ങിയടങ്ങളിലും തടങ്കലില്‍ പാര്‍പ്പിച്ച് ക്രൂരപീഡനത്തിനിരയാക്കിയ ഇര്‍ഷാദിനെ ക്വട്ടേഷന്‍ സംഘം കാറില്‍ കയറ്റിക്കൊണ്ടുപോകവെ പുറക്കാട്ടിരി പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിക്കുകയായിരുന്നു.

തിക്കോടി കോടിക്കല്‍ കടപ്പുറത്തു നിന്ന് കണ്ടെത്തിയ ഇര്‍ഷാദിന്റെ മൃതദേഹം, ദുരൂഹസാഹചര്യത്തില്‍ കാണാതായ മേപ്പയ്യൂര്‍ സ്വദേശി വടക്കേടത്തുകണ്ടി ദീപക്കിന്റേതെന്നു കരുതി സംസ്‌കരിച്ചിരുന്നു. പിന്നീട് ഡി.എന്‍.എ. പരിശോധനയിലാണ് മരണപ്പെട്ടത് ഇര്‍ഷാദാണെന്ന് വ്യക്തമായത്.


Share our post

Kerala

തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്പകടന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ്‌ അന്തിമാനുമതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.

തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ്‌ നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ്‌ രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.


Share our post
Continue Reading

Kerala

പ്രാഥമികപരീക്ഷ ജൂണ്‍ 14-ന്; കെ.എ.എസ്. വിജ്ഞാപനം അംഗീകരിച്ചു, ഏഴുമുതല്‍ അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യുടെ അടുത്തലക്കത്തിലുണ്ടാകും.


Share our post
Continue Reading

Kerala

ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു

Published

on

Share our post

കൊച്ചി: കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചാണ് ഉപദ്രവിച്ചത്. കുട്ടി സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.സഹോദരന്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!