Connect with us

Kerala

ഇന്ത്യയെ ബി.ജെ.പി’ ഹിന്ദു ഇന്ത്യ’യാക്കുമെന്ന്‌ ക്രൈസ്‌തവ സഭ ; കോൺഗ്രസിനും വിമർശം

Published

on

Share our post

തൃശൂർ: പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി ബി.ജെ.പിയെ നേരിടാനായില്ലെങ്കിൽ രൂപം കൊള്ളുക ന്യൂനപക്ഷങ്ങൾക്കോ പ്രതിപക്ഷ പാർടികൾക്കോ ഇടമില്ലാത്ത ‘ഹിന്ദു ഇന്ത്യ’യായിരിക്കുമെന്ന്‌ ക്രൈസ്‌തവസഭ മുഖപത്രം.

ഇരിങ്ങാലക്കുട രൂപതയുടെ മുഖമാസികയായ ‘കേരളസഭ’യുടെ ജൂൺ ലക്കത്തിലാണ്‌ ഈ ആശങ്ക പങ്കുവച്ചിരിക്കുന്നത്‌. കർണാടക തെരഞ്ഞെടുപ്പ്‌ ഫലത്തെക്കുറിച്ചുള്ള വിശകലനത്തിലാണ്‌ ബി.ജെ.പിക്കെതിരെ ഒന്നിക്കേണ്ടതിന്റെ ആവശ്യം എടുത്തുപറയുന്നത്‌.

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ഇന്ത്യയുടെ ജനാധിപത്യത്തിന്റെ അവസാന അവസരമായിരിക്കുമെന്ന്‌ തിരിച്ചറിഞ്ഞ്‌ കോൺഗ്രസും പ്രതിപക്ഷ പാർടികളും ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ജനാധിപത്യ–- മതനിരപേക്ഷ–-ന്യൂനപക്ഷ വിഭാഗങ്ങളുടെ പ്രതീക്ഷ കോൺഗ്രസ്‌ തല്ലിക്കെടുത്തരുതെന്നും പത്രം ഉപദേശിക്കുന്നു.

പാർലമെന്റ്‌ മന്ദിരം ഉദ്‌ഘാടനം ക്ഷേത്രചടങ്ങാക്കിമാറ്റിയെന്നും തീവ്ര ഹിന്ദു ദേശീയവാദത്തിന്റെ ആചാര്യനായിരുന്ന സവർക്കറുടെ 140–-ാം ജന്മവാർഷികത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്‌ഘാടനം നിർവഹിച്ചത്‌ വിവാദങ്ങൾക്കിടെയാണെന്നും ഓർമപ്പെടുത്തുന്നു.

ക്രൈസ്‌തവരെ ആക്രമിച്ചതുകൊണ്ട്‌ ക്ഷേമ രാഷ്ട്രമോ, നല്ല നാളെയോ ഉണ്ടാകില്ലെന്ന്‌ തൃശൂർ അതിരൂപയുടെ മുഖമാസികയായ ‘കത്തോലിക്ക സഭ’യുടെ മുഖപ്രസംഗത്തിൽ പറയുന്നു. മണിപ്പുരിലെ അക്രമസംഭവങ്ങളിൽ ബി.ജെ.പിയുടെ പങ്കിനെക്കുറിച്ചെഴുതിയ മുഖപ്രസംഗത്തിൽ ഹിറ്റ്‌ലറുടെ നടപടിയോടാണ്‌ കേന്ദ്രസർക്കാറിനെ ഉപമിക്കുന്നത്‌.

വെറുപ്പിന്റെ ആയുധമണിഞ്ഞ ഹിറ്റ്‌ലർ ഒരിക്കലും വിജയിച്ചിട്ടില്ല. ലോകം ആ നരാധമനേയും അദ്ദേഹത്തിന്റെ തത്വസംഹിതയേയും ബഹിഷ്‌കരിച്ചുവെന്നും ‘വിദ്വേഷം വിജയമല്ല’ എന്നും മുഖപ്രസംഗത്തിൽ പറയുന്നു.


Share our post

Kerala

തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്പകടന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ്‌ അന്തിമാനുമതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.

തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ്‌ നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ്‌ രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.


Share our post
Continue Reading

Kerala

പ്രാഥമികപരീക്ഷ ജൂണ്‍ 14-ന്; കെ.എ.എസ്. വിജ്ഞാപനം അംഗീകരിച്ചു, ഏഴുമുതല്‍ അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യുടെ അടുത്തലക്കത്തിലുണ്ടാകും.


Share our post
Continue Reading

Kerala

ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു

Published

on

Share our post

കൊച്ചി: കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചാണ് ഉപദ്രവിച്ചത്. കുട്ടി സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.സഹോദരന്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!