Connect with us

Kerala

വീര്യമേറിയ ഡ്രഗ്‌സ് ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്ന കേരളത്തിലെ ജില്ല, വിമുക്തി മിഷന്റെ കണക്ക് പുറത്ത്

Published

on

Share our post

തിരുവനന്തപുരം: സംസ്ഥാനത്തെ 1057 സ്കൂളുകൾ ലഹരിമാഫിയയുടെ വലയിലാണെന്ന് പൊലീസ് ഇന്റലിജൻസ് റിപ്പോർട്ട്. പൊതു വിദ്യാലയങ്ങളും അൺ എയ്ഡഡ് വിദ്യാലയങ്ങളും ഉൾപ്പെടെയാണിത്. വിദ്യാർത്ഥികളെ കാരിയർമാരായി ദുരുപയോഗം ചെയ്യുന്നു.

ലഹരി വില്പനയ്ക്ക് വനിതകളെയും നിയോഗിച്ചിട്ടുണ്ട്. ചില സ്കൂളുകൾക്കുള്ളിൽ ലഹരി സൂക്ഷിക്കാൻ പ്രത്യേക സ്ഥലമുണ്ടെന്നും സർക്കാരിനും എക്സൈസിനും നൽകിയ പുതിയ റിപ്പോർട്ടിൽ പറയുന്നു.സ്കൂളുകളുടെ പേര്, ലഹരി വിൽക്കുന്ന കടകൾ, വ്യക്തികൾ, വിൽക്കുന്ന ലഹരിവസ്തുക്കൾ എന്നിവയടക്കം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

പ്രൊഫഷണൽ കോളേജുകളുടെ പരിസരത്തും ലഹരി വില്പന വ്യാപകമാണെന്ന് റിപ്പോർട്ടിലുണ്ട്.വാട്സ് ആപ്പ് വഴി സൗഹൃദം സ്ഥാപിച്ചാണ് കാരിയറാക്കാൻ പറ്റുന്ന വിദ്യാർത്ഥികളെ കണ്ടെത്തുന്നത്. പായ്‌ക്കറ്റിന് 200 മുതൽ 500 രൂപ വരെയാണ് വില.

ലഹരി നൽകി ചൂഷണത്തിന് ഇരയാക്കിയതായി കൗൺസലിംഗിൽ പെൺകുട്ടികൾ വെളിപ്പെടുത്തിയെന്നും റിപ്പോർട്ടിലുണ്ട്. എക്സൈസിന് കീഴിലുള്ള വിമുക്തി മിഷനിൽ നാല് വർഷത്തിനിടെ ലഹരിയുമായി ബന്ധപ്പെട്ട കൗൺസലിംഗ് തേടിയത് 12,​000 പേരാണ്.

ആയിരത്തോളം പേർ 21 വയസിൽ താഴെയുള്ളവരാണ്. വിമുക്തി മിഷന്റെ കണക്ക് പ്രകാരം തലസ്ഥാനത്താണ് കൂടുതൽ കുട്ടികൾ ലഹരി ഉപയോഗിക്കുന്നത്. വീര്യമേറിയ പുതുതലമുറ ഡ്രഗ്ഗുകൾ ഏറ്റവും കൂടുതൽ കുട്ടികൾ ഉപയോഗിക്കുന്നത് എറണാകുളം ജില്ലയിലാണ്.

വിൽക്കുന്നത്എം.ഡി.എം.എ,​ കഞ്ചാവ്,​ എൽ.എസ്.ഡിവില്പന രീതിടൂവീലറുകൾ,​ ഓട്ടോറിക്ഷകൾ,​ വിദ്യാർത്ഥികൾ നേരിട്ട്,​ സമീപത്തെ കടകൾ വഴിവലയിലായ വിദ്യാലയങ്ങൾ

ജില്ലാ തിരിച്ച് 

എറണാകുളം…………………………….116തൃശൂർ ……………………………………….103പാലക്കാട്…………………………………….98തിരുവനന്തപുരം ………………………91കോഴിക്കോട് ……………………………..90മലപ്പുറം………………………………………..84കൊല്ലം………………………………………… 82കണ്ണൂർ…………………………………………79ഇടുക്കി………………………………………….72കോട്ടയം……………………………………….60കാസർകോട് ………………………………54ആലപ്പുഴ……………………………………….51പത്തനംതിട്ട………………………………. 46വയനാട് ………………………………………31


Share our post

Kerala

തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്പകടന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ്‌ അന്തിമാനുമതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.

തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ്‌ നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ്‌ രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.


Share our post
Continue Reading

Kerala

പ്രാഥമികപരീക്ഷ ജൂണ്‍ 14-ന്; കെ.എ.എസ്. വിജ്ഞാപനം അംഗീകരിച്ചു, ഏഴുമുതല്‍ അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യുടെ അടുത്തലക്കത്തിലുണ്ടാകും.


Share our post
Continue Reading

Kerala

ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു

Published

on

Share our post

കൊച്ചി: കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചാണ് ഉപദ്രവിച്ചത്. കുട്ടി സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.സഹോദരന്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു.


Share our post
Continue Reading

Trending

error: Content is protected !!