Kannur
തീരദേശത്ത് വൻമരങ്ങളുടെ നാശം; ജീവിതം വഴിമുട്ടി വെള്ള വയറൻ കടൽപരുന്ത്

പയ്യന്നൂർ: കടലോരങ്ങളിലെ വൻമരങ്ങൾ മുറിച്ചു മാറ്റുന്നത് വെള്ളവയറൻ കടൽപ്പരുന്തുകളുടെ (white beIIied sea Eagle) വംശനാശത്തിന് കാരണമാവുന്നു. കടൽക്കരയിലെ വൻമരങ്ങളിൽ മാത്രം കൂടുകൂട്ടി ജീവസന്ധാരണവും പ്രജനനവും നടത്തുന്ന ഇവ മരങ്ങളുടെ അഭാവം കാരണം നിലനിൽപ്പിനു വേണ്ടി പോരാടുകയാണെന്ന് പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
തീരപ്രദേശങ്ങളിലെ സർപ്പക്കാവുകളിലെയും വീട്ടുപറമ്പുകളിലെയും വലിയ മരങ്ങളിലാണ് ഇവ കൂടുകൂട്ടാറുള്ളത്. കാവുകൾ പുനർനിർമാണത്തിന്റെ പേരിൽ വെട്ടി വെളുപ്പിച്ചതും പറമ്പുകളിൽ നിന്ന് മരങ്ങൾ മുറിച്ചുമാറ്റിയതുമാണ് ഈ അപൂർവയിനം പറവകളുടെ വംശനാശത്തിന് ആക്കം കൂട്ടുന്നത്. കേരളത്തിൽ കോഴിക്കോടിന് വടക്ക് കണ്ണൂർ, കാസർകോട് ജില്ലകളിലും മാഹിയിലുമുള്ള തീരപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരിനം പരുന്താണിത്.
അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ വർഷങ്ങൾക്കു മുമ്പേ ഇവ ഇടം പിടിച്ചു. അതുകൊണ്ടുതന്നെ വന്യജീവി സംരക്ഷണ നിയമത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാം പട്ടികയിൽതന്നെ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പരുന്തുകൾക്ക് ഒരു പ്രദേശത്ത് ഒരിണയായിരിക്കും ഉണ്ടാകുക.
തീരദേശത്തെ വലിയ മരത്തിൽ കാക്കക്കൂട് പോലെ ചുള്ളിക്കമ്പുകൾ ഉപയോഗിച്ചുകൊണ്ടാണ് കൂടൊരുക്കുന്നത്. മുഖ്യ ആഹാരം ഉഗ്രവിഷമുള്ള കടൽപാമ്പാണ്. കടൽ തീരത്തെ മരത്തിന് മുകളിലിരുന്നുതന്നെ തീരക്കടലിലെ വെള്ളത്തിനിടയിൽ നീന്തുന്ന പാമ്പിനെ ഇതിന്റെ സൂക്ഷ്മദൃഷ്ടിയിൽ പതിയും.
കണ്ട ഉടൻ പറന്ന് കടലിൽ ഊളിയിട്ട് പാമ്പിനെ കാലുകൊണ്ട് റാഞ്ചിയെടുക്കും. ഉന്നം ഒരിക്കലും തെറ്റാറില്ല. ഇരതേടാനുള്ള സൗകര്യത്തിന് കൂടിയാണ് വൻമരങ്ങളിൽ അധിവസിക്കുന്നത്. സമയമെടുത്ത് നീന്തുന്ന പാമ്പിന്റെ വഴിയെ പറന്ന് വായുവിൽ നിമിഷങ്ങൾ ചിറക് വിരിച്ച് നിശ്ചലമായി നിൽക്കാനും ഇവക്ക് അപാരമായ കഴിവുണ്ട്.
കടലിൽ മുങ്ങാതെ തന്നെ ചേരയുടെ വലിപ്പമുള്ള പാമ്പിനെ തൂക്കിയെടുത്ത് 100 അടിയോളം പൊക്കമുള്ള തീരത്തെ മരക്കൊമ്പിലെത്തിച്ച് പിച്ചിച്ചീന്തി തിന്നാനുള്ള കഴിവ് അദ്ഭുതപ്പെടുത്തുന്നതാണ്. പാമ്പിന്റെ തലക്ക് പിറകിൽ പാമ്പിന് തിരിച്ചുകൊത്താൻ കഴിയാത്തിടത്തായിരിക്കും അതിസമർഥമായ രീതിയിൽ കാലുകൊണ്ട് പിടിമുറുക്കുക .ഒരു കാൽ കഴക്കുമ്പോൾ മറുകാലിൽ മാറ്റി മാറ്റി പിടിക്കും.
പല പ്രാവശ്യവും ഒരേ സ്ഥലത്ത് തന്നെ തീറ്റ എത്തിച്ച് തിന്നുന്ന സ്വഭാവവും ഇതിനുണ്ട്. മത്സ്യത്തൊഴിലാളികൾക്കും കടൽ യാത്രക്കാർക്കും ഈ പക്ഷി രക്ഷകനാണ്. കടലിൽ വിഷപ്പാമ്പിന്റെ പെരുപ്പം ഇത് തടയുന്നു എന്നത് തന്നെ കാരണം. മത്സ്യതൊഴിലാളികൾ ഇതിനെ ‘കമല പരുന്ത്’ എന്നും വിളിക്കുന്നു.
തീരദേശത്തെ മരങ്ങൾ ഇല്ലാതാകുന്നത് ഇവയുടെ നിലനിൽപ് അവതാളത്തിലാക്കിയതോടെ പരുന്തുകൾ സ്ഥിരമായി കൂടുകൂട്ടുന്ന മരങ്ങൾ മുറിക്കാതിരിക്കാൻ സ്ഥലം ഉടമകൾക്ക് വനം -വന്യജീവി വകുപ്പ് ധനസഹായം നൽകി വരുന്നു.
എന്നാൽ ഇത് പലർക്കും അറിയില്ല. പേരു സൂചിപ്പിക്കുന്നതു പോലെ ഇവരുടെ വയറും ചിറകുകളുടെ കോണോട് കോണിന്റ പകുതി ഭാഗങ്ങളും വെള്ള നിറത്തിലാണ്. പറക്കുമ്പോഴാണ് ഈ നിറം ദൃശ്യമാവുക. മാഹി, പയ്യന്നൂർ, രാമന്തളി, ചെറുവത്തൂർ, ബേക്കൽ, തളങ്കര, കാസർകോട്, ഉപ്പള, കുമ്പള ഭാഗങ്ങളിൽ ഇവയെ കണ്ടുവരുന്നു.
Kannur
മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.
Kannur
കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന് സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.
Kannur
ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്