Connect with us

Kannur

തീരദേശത്ത് വൻമരങ്ങളുടെ നാശം; ജീവിതം വഴിമുട്ടി വെള്ള വയറൻ കടൽപരുന്ത്

Published

on

Share our post

പയ്യന്നൂർ: കടലോരങ്ങളിലെ വൻമരങ്ങൾ മുറിച്ചു മാറ്റുന്നത് വെള്ളവയറൻ കടൽപ്പരുന്തുകളുടെ (white beIIied sea Eagle) വംശനാശത്തിന് കാരണമാവുന്നു. കടൽക്കരയിലെ വൻമരങ്ങളിൽ മാത്രം കൂടുകൂട്ടി ജീവസന്ധാരണവും പ്രജനനവും നടത്തുന്ന ഇവ മരങ്ങളുടെ അഭാവം കാരണം നിലനിൽപ്പിനു വേണ്ടി പോരാടുകയാണെന്ന് പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.

തീരപ്രദേശങ്ങളിലെ സർപ്പക്കാവുകളിലെയും വീട്ടുപറമ്പുകളിലെയും വലിയ മരങ്ങളിലാണ് ഇവ കൂടുകൂട്ടാറുള്ളത്. കാവുകൾ പുനർനിർമാണത്തിന്റെ പേരിൽ വെട്ടി വെളുപ്പിച്ചതും പറമ്പുകളിൽ നിന്ന് മരങ്ങൾ മുറിച്ചുമാറ്റിയതുമാണ് ഈ അപൂർവയിനം പറവകളുടെ വംശനാശത്തിന് ആക്കം കൂട്ടുന്നത്. കേരളത്തിൽ കോഴിക്കോടിന് വടക്ക് കണ്ണൂർ, കാസർകോട് ജില്ലകളിലും മാഹിയിലുമുള്ള തീരപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരിനം പരുന്താണിത്.

അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ വർഷങ്ങൾക്കു മുമ്പേ ഇവ ഇടം പിടിച്ചു. അതുകൊണ്ടുതന്നെ വന്യജീവി സംരക്ഷണ നിയമത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാം പട്ടികയിൽതന്നെ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പരുന്തുകൾക്ക് ഒരു പ്രദേശത്ത് ഒരിണയായിരിക്കും ഉണ്ടാകുക.

തീരദേശത്തെ വലിയ മരത്തിൽ കാക്കക്കൂട് പോലെ ചുള്ളിക്കമ്പുകൾ ഉപയോഗിച്ചുകൊണ്ടാണ് കൂടൊരുക്കുന്നത്. മുഖ്യ ആഹാരം ഉഗ്രവിഷമുള്ള കടൽപാമ്പാണ്. കടൽ തീരത്തെ മരത്തിന് മുകളിലിരുന്നുതന്നെ തീരക്കടലിലെ വെള്ളത്തിനിടയിൽ നീന്തുന്ന പാമ്പിനെ ഇതിന്റെ സൂക്ഷ്മദൃഷ്ടിയിൽ പതിയും.

കണ്ട ഉടൻ പറന്ന് കടലിൽ ഊളിയിട്ട് പാമ്പിനെ കാലുകൊണ്ട് റാഞ്ചിയെടുക്കും. ഉന്നം ഒരിക്കലും തെറ്റാറില്ല. ഇരതേടാനുള്ള സൗകര്യത്തിന് കൂടിയാണ് വൻമരങ്ങളിൽ അധിവസിക്കുന്നത്. സമയമെടുത്ത് നീന്തുന്ന പാമ്പിന്റെ വഴിയെ പറന്ന് വായുവിൽ നിമിഷങ്ങൾ ചിറക് വിരിച്ച് നിശ്ചലമായി നിൽക്കാനും ഇവക്ക് അപാരമായ കഴിവുണ്ട്.

കടലിൽ മുങ്ങാതെ തന്നെ ചേരയുടെ വലിപ്പമുള്ള പാമ്പിനെ തൂക്കിയെടുത്ത് 100 അടിയോളം പൊക്കമുള്ള തീരത്തെ മരക്കൊമ്പിലെത്തിച്ച് പിച്ചിച്ചീന്തി തിന്നാനുള്ള കഴിവ് അദ്ഭുതപ്പെടുത്തുന്നതാണ്. പാമ്പിന്റെ തലക്ക് പിറകിൽ പാമ്പിന് തിരിച്ചുകൊത്താൻ കഴിയാത്തിടത്തായിരിക്കും അതിസമർഥമായ രീതിയിൽ കാലുകൊണ്ട് പിടിമുറുക്കുക .ഒരു കാൽ കഴക്കുമ്പോൾ മറുകാലിൽ മാറ്റി മാറ്റി പിടിക്കും.

പല പ്രാവശ്യവും ഒരേ സ്ഥലത്ത് തന്നെ തീറ്റ എത്തിച്ച് തിന്നുന്ന സ്വഭാവവും ഇതിനുണ്ട്. മത്സ്യത്തൊഴിലാളികൾക്കും കടൽ യാത്രക്കാർക്കും ഈ പക്ഷി രക്ഷകനാണ്. കടലിൽ വിഷപ്പാമ്പിന്റെ പെരുപ്പം ഇത് തടയുന്നു എന്നത് തന്നെ കാരണം. മത്സ്യതൊഴിലാളികൾ ഇതിനെ ‘കമല പരുന്ത്’ എന്നും വിളിക്കുന്നു.

തീരദേശത്തെ മരങ്ങൾ ഇല്ലാതാകുന്നത് ഇവയുടെ നിലനിൽപ് അവതാളത്തിലാക്കിയതോടെ പരുന്തുകൾ സ്ഥിരമായി കൂടുകൂട്ടുന്ന മരങ്ങൾ മുറിക്കാതിരിക്കാൻ സ്ഥലം ഉടമകൾക്ക് വനം -വന്യജീവി വകുപ്പ് ധനസഹായം നൽകി വരുന്നു.

എന്നാൽ ഇത് പലർക്കും അറിയില്ല. പേരു സൂചിപ്പിക്കുന്നതു പോലെ ഇവരുടെ വയറും ചിറകുകളുടെ കോണോട് കോണിന്റ പകുതി ഭാഗങ്ങളും വെള്ള നിറത്തിലാണ്. പറക്കുമ്പോഴാണ് ഈ നിറം ദൃശ്യമാവുക. മാഹി, പയ്യന്നൂർ, രാമന്തളി, ചെറുവത്തൂർ, ബേക്കൽ, തളങ്കര, കാസർകോട്, ഉപ്പള, കുമ്പള ഭാഗങ്ങളിൽ ഇവയെ കണ്ടുവരുന്നു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!