Connect with us

Kannur

അത്‌ലറ്റിക്സ് പരിശീലകൻ ജോസ് മാത്യു വിരമിച്ചു

Published

on

Share our post

കണ്ണൂർ : ഇന്ത്യൻ അത്‍ലറ്റിക്സിന് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പരിശീലകൻ ജോസ് മാത്യു സർവീസിൽനിന്നു വിരമിച്ചു. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) തലശ്ശേരി സെന്ററിൽ നിന്നാണ് സ്ഥാനം ഒഴിയുന്നത്.

കുടിയാന്മല സ്വദേശിയാണ്. ലോങ് ജംപ്, ട്രിപ്പിൾ ജംപ് ഇനങ്ങളിലെ സ്പെഷലിസ്റ്റ് കോച്ച് കൂടിയാണ് ജോസ് മാത്യു. 20 രാജ്യാന്തര താരങ്ങളെയും 70ൽ പരം ദേശീയ താരങ്ങളെയും സംഭാവന ചെയ്തു. 2000ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ സ്കൂൾ ഗെയിംസിൽ അസം സ്വദേശി ബീനിത സേനോവാൾ ലോങ് ജംപിൽ 15 വർഷം പഴക്കമുള്ള ദേശീയ റിക്കോർഡ് മറികടന്നപ്പോഴാണ് ജോസ് മാത്യു എന്ന പരിശീലകനെ കായികകേരളം ശ്രദ്ധിക്കുന്നത്.

1994 മുതൽ സായി നോർത്ത് ഈസ്റ്റേൺ സെന്ററായ ഗുവാഹത്തിയിൽ അത്‍ലറ്റിക്സ് പരിശീലകനായിരുന്നു.2001 ജനുവരിയിൽ തലശ്ശേരി സായി സെന്ററിൽ ചേർന്നു. ഈ കാലത്തു കണ്ണൂർ സർവകലാശാലയെ ദേശീയ സർവകലാശാലാ അത്‍ലറ്റിക്സ് ചാംപ്യൻമാരാക്കി.

കേരളത്തിന്റെ ജൂനിയർ ടീമിനെ പല തവണ വിക്ടറി സ്റ്റാൻഡിൽ എത്തിച്ചു. 2008ൽ ദേശീയ ഗെയിംസിൽ കേരള ടീമിന്റെ പരിശീലകനായി. 2010ൽ ന്യൂഡൽഹി കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പരിശീലകനായി. മയൂഖ ജോണി 2011 വരെ ജോസ് മാത്യുവിന്റെ ശിഷ്യയായിരുന്നു.

ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റ് വി.നീന, ഏഷ്യൻ ചാംപ്യൻഷിപ്പ് മെഡലിസ്റ്റ് നയന ജയിംസ്, സാഫ് ഗെയിംസ് മെഡലിസ്റ്റ് വി.ഡി.ഷിജില എന്നിവരും ശിഷ്യരിൽ പെടുന്നു. ബീന ജോസ് ആണു ജോസ് മാത്യുവിന്റെ ഭാര്യ. മകൾ ഒലീവിയ ജോസ്.


Share our post

Kannur

ബജറ്റ് ടൂറിസം സെൽ ആഡംബര കപ്പൽ യാത്ര

Published

on

Share our post

പയ്യന്നൂർ:കെഎസ്ആർടിസി പയ്യന്നൂർ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നിന്നും ആഡംബര കപ്പൽ യാത്ര സംഘടിപ്പിക്കുന്നു. ഫെബ്രുവരി ഏഴിന് രാത്രി ഒമ്പതിന് പയ്യന്നൂരിൽ നിന്ന് പുറപ്പെട്ട് ഒൻപതിന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്രയുടെ ക്രമീകരണം. 40 പേർക്കാണ് അവസരം ലഭിക്കുക. കപ്പൽ യാത്രക്ക് പുറമെ കൊച്ചി മറൈൻ ഡ്രൈവ്, മട്ടാഞ്ചേരി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും. ഫോൺ : 9745534123, 8075823384.


Share our post
Continue Reading

Kannur

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ മുണ്ടേരി സ്വദേശി തളിപ്പറമ്പിൽ അറസ്റ്റില്‍

Published

on

Share our post

തളിപ്പറമ്പ്: തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. പുളിമ്പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന മുണ്ടേരി സ്വദേശി വണ്ണാറപുരയില്‍ വിനോദിനെ (36) ആണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.


Share our post
Continue Reading

Breaking News

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും

Published

on

Share our post

കണ്ണൂർ: സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി എം.വി ജയരാജന്‍ തുടരും. പാര്‍ട്ടി ജില്ലാ സമ്മേളനമാണ്‌ ജയരാജനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്‌. നേരത്തേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഒഴിവാക്കണമെന്ന് അദ്ദേഹം സംസ്ഥാനനേതൃത്വത്തോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇത് രണ്ടാം തവണയാണ് എം.വി ജയരാജൻ ജില്ലാ സെക്രട്ടറിയായെത്തുന്നത്.

50-അം​ഗ ജില്ലാ കമ്മിറ്റിയിൽ പതിനൊന്ന് പുതുമുഖങ്ങളുണ്ട്. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ. അനുശ്രീ, എം.വി നികേഷ് കുമാർ എന്നിവർ ജില്ലാ കമ്മിറ്റിയിലെത്തി. നികേഷ് കുമാർ നേരത്തേ ജില്ലാ കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവായിരുന്നു. ഡി.വൈ.എഫ്.ഐ യുടെ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ് അഫ്സൽ, സെക്രട്ടറി സരിൻ ശശി, കെ.ജനാർദനൻ, സി.കെ രമേശൻ, എൻ അനിൽ കുമാർ, സി എം കൃഷ്ണൻ, പി ഗോവിന്ദൻ,വി കുഞ്ഞികൃഷ്ണൻ എന്നിവരും ജില്ലാ കമ്മിറ്റിയിലെത്തി.

2019- ലാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എം.വി. ജയരാജൻ ജില്ലാ സെക്രട്ടറിസ്ഥാനത്തേക്കെത്തിയത്. സെക്രട്ടറിയായിരുന്ന പി. ജയരാജൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയിൽ സ്ഥാനാർഥിയായപ്പോഴായിരുന്നു ഇത്. തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും പി. ജയരാജന് സ്ഥാനം തിരിച്ചുനൽകിയില്ല. പിന്നീട് നടന്ന ജില്ലാ സമ്മേളനവും സെക്രട്ടറിസ്ഥാനത്ത് എം.വി. ജയരാജൻ തുടരാൻ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും പാർട്ടി സംസ്ഥാനസമിതി അംഗവുമായ കെ.കെ. രാഗേഷ്, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം.വി. ജയരാജൻ സ്ഥാനാർഥിയായപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിച്ച ടി.വി. രാജേഷ് എന്നിവരുടെ പേരുകൾ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് പരി​ഗണിക്കുന്നതായും സൂചനകളുണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!