Uncategorized
ക്യാമറ പിടികൂടിയാൽ അപ്പീലിന് 14 ദിവസം

തിരുവനന്തപുരം : ഗതാഗത നിയമലംഘനത്തിന് റോഡ് ക്യാമറയിൽ കുടുങ്ങി പിഴയടക്കാൻ നോട്ടിസ് ലഭിക്കുന്നവർക്ക് അപ്പീലിന് 14 ദിവസം അനുവദിച്ചത് വാഹനനമ്പർ ദുരുപയോഗം എന്ന സാധ്യത മുന്നിൽകണ്ടാണ്. ഒരാളെ ഉപദ്രവിക്കാൻ അയാളുടെ വാഹനനമ്പർ എഴുതി മറ്റൊരു വണ്ടിയിൽ ഘടിപ്പിച്ചു ഗതാഗതലംഘനം നടത്തിയാൽ പിഴ നോട്ടിസ് വണ്ടിയുടമയുടെ വീട്ടിലെത്തും. തന്റെ വാഹനം അതുവഴി പോയിട്ടില്ലെന്നോ ഗതാഗത നിയമലംഘനം ഉണ്ടായിട്ടില്ലെന്നോ ബോധ്യമുണ്ടെങ്കിൽ അപ്പീൽ നൽകാം. ജില്ലാ എൻഫോഴ്സ്മെന്റ് അതോറിറ്റിക്ക് പരാതി നൽകാം. കൺട്രോൾ റൂമിലെ ദൃശ്യങ്ങൾ നേരിട്ട് പരിശോധിച്ച് ബോധ്യപ്പെടാനാകും. കുറ്റം ചെയ്തിട്ടില്ലെന്ന് ഉറപ്പായാൽ അപ്പോൾ തന്നെ പിഴ നോട്ടീസ് റദ്ദാക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് ആർ.ടി.ഒയ്ക്ക് അധികാരമുണ്ട്.
അതീവസുരക്ഷാ നമ്പർ പ്ലേറ്റ് വാഹനങ്ങളിൽ ഘടിപ്പിക്കണമെന്ന കേന്ദ്രനിർദേശം ഉണ്ടെങ്കിലും കേരളത്തിൽ ഇത് പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളിൽ മാത്രമേ നിർബന്ധമാക്കിയിട്ടുള്ളൂ. ഓൺലൈൻ വഴി അപ്പീൽ നൽകാനുള്ള സംവിധാനം 2 മാസത്തിനുള്ളിൽ നിലവിൽ വരും.
എസ് എം.എസ്സും നോട്ടീസു വരും
ഗതാഗതലംഘനം കണ്ടെത്തിയാൽ മൊബൈലിലേക്ക് എസ് എം.എസ്സിന് പുറമേ വീട്ടിലേക്ക് നോട്ടിസ് അയക്കും. റോഡ് ക്യാമറ സംവിധാനത്തിൽ പിഴ നോട്ടീസ് ലഭിച്ചാൽ ഓൺലൈൻ വഴിയും ആർ.ടി ഓഫീസുകളിൽ നേരിട്ടെത്തിയും പിഴ അടക്കാം. പിഴ അടക്കാതെ പതിവായി ഗതാഗത ലംഘനത്തിന് ക്യാമറയിൽ കുടുങ്ങുന്ന വാഹനങ്ങളെ വിലക്കുപട്ടികയിൽ പെടുത്തും.
പിഴ നിശ്ചയിക്കുന്നത് വെർച്വൽ കോടതി
സിഗ്നൽ തെറ്റിക്കുന്ന വാഹനങ്ങൾക്കുള്ള പിഴ നിശ്ചയിക്കുന്നത് മോട്ടർ വാഹന വകുപ്പ് ക്രമീകരിച്ചിരിക്കുന്ന വെർച്വൽ കോടതിയാണ്. കൊച്ചിയിലാണ് വെർച്വൽ കോടതി പ്രവർത്തിക്കുന്നത്.
ആർക്കും ഇളവില്ല
ഗതാഗതമന്ത്രിയായ തന്റെ വണ്ടിക്കും പിഴ അടിച്ചിട്ടുണ്ടെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. തന്റെ പേരിലുള്ള കാർ മകൻ ഉപയോഗിച്ച ദിവസം നഗരത്തിൽ അരിസ്റ്റോ ജംക്‌ഷനിൽ അനധികൃത പാർക്കിങ്ങിനായിരുന്നു പിഴ അടക്കേണ്ടി വന്നത്. നിയമം എല്ലാവർക്കും ഒരു പോലെയാണെന്നും വി.ഐ.പി വാഹനങ്ങൾക്ക് പിഴയിളവ് ഇല്ലെന്നും മന്ത്രി പറഞ്ഞു. അഴിമതി ആരോപണം ഉന്നയിക്കുന്നത് പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിലുള്ള മൂപ്പിളമത്തർക്കത്തിന്റെ ഭാഗമാണ്.
എമർജൻസിക്ക് പിഴയില്ല
എമർജൻസി വാഹനങ്ങൾക്ക് പിഴ ഈടാക്കില്ല. പൊലീസ്, ആംബുലൻസ്, ഫയർഫോഴ്സ്, ദുരന്തനിവാരണ വിഭാഗം എന്നിവരുടെ വാഹനങ്ങൾക്കാണ് ഇളവ്. മന്ത്രിവാഹനങ്ങൾ അത്യാവശ്യമായി കടന്നുപോകേണ്ടതുണ്ടെങ്കിൽ അതിനുമുന്നിൽ പൊലീസിന്റെ പൈലറ്റ് വാഹനം ഉണ്ടാകും. ഈ സാഹചര്യത്തിൽ പിഴ ഈടാക്കില്ല.
Kannur
വീട്ടമ്മ വീട്ടിൽ കുഴഞ്ഞുവീണ് മരിച്ചു


കണ്ണൂർ: ഹൃദയഘാതത്തെ തുടർന്ന് വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. താവക്കര സുഹാഗിലെ റസിയ (66) ആണ് മരണപ്പെട്ടത്. പ്രമുഖ വസ്ത്ര വ്യാപാരി പി.ടി ഗഫൂറിന്റെ ഭാര്യയും കണ്ണൂരിലെ ദി ന്യൂസ്റ്റോർ സ്ഥാപന ഉടമ ശാഹുൽ ഹമീദിന്റെ സഹോദരിയുമാണ്.മക്കൾ: റജ്ന റനിഷ, റിത. മരുമക്കൾ: ഡോ.ഫയിം, റിഖ്വാൻ, ഹസനത്ത് ഖലീൽ.മറ്റു സഹോദരങ്ങൾ: സറീന, ഫൗസിയ, പരേതനായ അൻവർ. ഖബറടക്കം നാളെ കാലത്ത് 9 ന് കണ്ണൂർ സിറ്റി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Kerala
സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശം തട്ടിപ്പ്: ക്ലിക്ക് ചെയ്ത് കുടുങ്ങരുത്; മുന്നറിയിപ്പുമായി കേരള പൊലീസ്


സൗജന്യ റീചാര്‍ജ് ഓഫര്‍ സന്ദേശങ്ങൾ വഴിയുള്ള തട്ടിപ്പുകളിൽ ക്ലിക്ക് ചെയ്ത് കുടുങ്ങരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. വാട്‌സ് ആപ്പ് വഴിയോ ഇമെയിൽ വഴിയോ വരുന്ന മെസേജിൽ വരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ സൗജന്യ റീചാർജ്ജ് ഓഫർ ലഭിക്കുമെന്ന സന്ദേശം വലിയതോതിൽ പ്രചരിക്കുന്നത് തട്ടിപ്പിന്റെ ഭാഗമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.കേരള മുഖ്യമന്ത്രിയുടെ പുതുവത്സര സമ്മാനമെന്ന പേരിലാണ് ഇപ്പോൾ പ്രചരിക്കുന്ന വ്യാജ സന്ദേശം. ഭരണകർത്താക്കളോ, രാഷ്ട്രീയ സാംസ്‌കാരിക നായകരോ, മൊബൈൽ സേവന ദാതാക്കളോ ഇത്തരത്തിലുള്ള ഒരു ഓഫർ മെസേജ് ക്ലിക്ക് ചെയ്യുന്നത് വഴി ജനങ്ങൾക്ക് നൽകുന്നില്ല എന്നും മുന്നറിയിപ്പിൽ പറയുന്നു.പലപ്പോഴും അപകടകരമായ മാൽവയറുകളോ വൈറസുകളോ വിവരങ്ങൾ ചോർത്താനുള്ള തട്ടിപ്പിന്റെ ഭാഗമായുള്ള ലിങ്കുകളോ ആകാം ഇവ. മൊബൈൽ പ്രൊവൈഡർമാരുടെ ഓഫറുകൾ സംബന്ധിച്ച് അതത് ഔദ്യോഗിക വെബ്‌സൈറ്റുകൾ പരിശോധിച്ചാൽ മനസിലാക്കാം. പൊതുജനങ്ങൾ ഇത്തരം ഫ്രീ ഓഫർ സന്ദേശങ്ങൾ കണ്ട് ലിങ്കിൽ ക്ലിക്ക് ചെയ്ത് തട്ടിപ്പിന് ഇരയാകരുതെന്നും മുന്നറിയിപ്പുണ്ട്. ഇത്തരം വ്യാജ വാർത്തകളും ലിങ്കുകളും ഷെയർ ചെയ്യാതിരിക്കാനും ജാഗ്രത പുലർത്തേണ്ടതുണ്ട്.അതുപോലെ, മുഖ്യമന്ത്രിയുടെ ഫോട്ടോ ദുരുപയോഗം ചെയ്ത് വ്യാജ ലോൺ പദ്ധതിയുടെ പേരിൽ വ്യാജ ലിങ്കുകൾ വാട്ട്‌സ്ആപ്പിലും ഫേസ്ബുക്കിലും ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് തട്ടിപ്പാണെന്ന മുന്നറിയിപ്പുമുണ്ട്. ഇത്തരത്തിൽ ആധാർ, പാൻ നമ്പരുകൾ ലിങ്കിൽ നൽകിയാൽ ലോൺ നൽകുന്ന പദ്ധതിയില്ല. ഇതുപോലെയുള്ള വ്യാജലിങ്കുകളിൽ സ്വകാര്യ വിവരങ്ങൾ നൽകി തട്ടിപ്പിനിരയാകരുത്. ഇത്തരത്തിൽ വ്യാജവാർത്തകളും ലിങ്കുകളും നിർമിക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
Uncategorized
‘കൈകോർക്കാം വയനാടിനായി’; ദുരിതബാധിതർക്ക് സഹായമെത്തിക്കാൻ കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടാം


വയനാട്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരിത ബാധിതർക്കായി കൈകോർക്കാൻ ആഹ്വാനം ചെയ്‌ത് ജില്ലാ കളക്‌ടർ. വസ്ത്രങ്ങൾ, ഭക്ഷ്യവസ്തുക്കൾ, കുടിവെള്ളം തുടങ്ങിയ അവശ്യ വസ്‌തുക്കൾ എത്തിക്കാനാണ് നിർദേശം. സന്നദ്ധരായ വ്യക്തികളും സംഘടനകളും കളക്ട്രേറ്റ് കൺട്രോൾ റൂമുമായി ബന്ധപ്പെടണം. 8848446621 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്. പേക്ക് ചെയ്‌ത ഭക്ഷ്യവസ്തുക്കൾ ലഭ്യമാക്കണമെന്നാണ് നിർദേശം.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്