Connect with us

Kannur

സുനാമി കോളനിയിൽ വാട്ടർ കണക്ഷനുണ്ട്,ബില്ലിനും കുറവില്ല: കുടിവെള്ളം ചുമന്നേ പറ്റു

Published

on

Share our post

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടി,പുതിയവളപ്പ് ,ചൂട്ടാട്,ബീച്ച് റോഡ് എന്നിവിടങ്ങളിലെ സുനാമിദുരിതബാധിതരായ കുടുംബങ്ങൾക്കായി ചൂട്ടാട് ഏരിപ്രത്ത് സർക്കാർ നിർമ്മിച്ച ഫ്ളാറ്റിൽ കുടിവെള്ളമില്ലാതെ താമസക്കാർ പൊറുതികെട്ടു.

ഏഴായിരം രൂപ മുടക്കിയാണ് ജപ്പാൻ കുടിവെള്ള കണക്ഷൻ എടുത്ത കുടുംബങ്ങൾ മാസങ്ങളായി തലച്ചുമടായി ദൂരെ നിന്നാണ് വെള്ളം എത്തിക്കുന്നത്.ഒരു കുടുംബത്തിന് ദിവസവും ഒരു ബക്കറ്റ് വെള്ളമാണ് പൈപ്പ് ലൈനിൽ നിന്നും നേരത്തെ കിട്ടിയിരുന്നത് എന്നാൽ അതുംമാസങ്ങളായി നിലച്ച മട്ടാണ്.

വെള്ളമില്ലെങ്കിലും വാട്ടർ അതോറിറ്റിയുടെ ബില്ല് കൃത്യമായി എത്തുന്നുവെന്ന് ഇവിടുത്തുകാർ പറയുന്നു . കഴിഞ്ഞ മാസം പുതിയങ്ങാടിയിൽ തീരസദസ്സിൽ പങ്കെടുത്ത ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കോളനിയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം ഉണ്ടാകുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഫലം കണ്ടില്ല.

വിഷയങ്ങൾ ശ്രദ്ധയിൽപെടുത്താൻ ചുമതലപ്പെട്ട വാർഡ് മെമ്പർ കണ്ട ഭാവം നടക്കുന്നില്ലെന്ന പരാതിയും കോളനിനിവാസികൾക്കുണ്ട്.മാടായി പഞ്ചായത്തിലെ 17ാം വാർഡിലാണ് ജലദൗർലഭ്യം നേരിടുന്ന സുനാമി കോളനി. തൊട്ടടുത്ത പതിനെട്ടാം വാർഡിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.

കോളനിയിൽ പൊതുകിണർ സ്ഥാപിക്കാമെന്ന വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.പഞ്ചായത്തും വാട്ടർ അതോറിറ്റിയുമാണ് തങ്ങളുടെ ദുരിതത്തിന് കാരണക്കാരെന്നാണ് ഇവിടുത്തുകാരുടെ ആരോപണം.മൂന്നു നിലകളിൽ നാൽപത് കുടുംബങ്ങൾമൂന്ന് നിലകളിലായി പണിത ഫ്ലാറ്റിൽ 40 കുടുംബങ്ങൾക്കാണ് താമസ സൗകര്യം ഒരുക്കിയത്. ദുരിതകാലത്ത് ഫ്ലാറ്റ് ലഭിച്ചപ്പോൾ തന്നെ ഇവർ താമസം തുടങ്ങി. എന്നാൽ അസൗകര്യം മൂലം പതിയെ ഫ്ലാറ്റിലെ ജീവിതം ദുരിതപൂർണമായി.

ജലദൗർലഭ്യമായിരുന്നു വില്ലൻ. ഭക്ഷണം പാകം ചെയ്യാനും അലക്കാനും കുളിക്കാനും വരെ പ്രയാസമാണ്. ഫ്ലാറ്റ് നൽകിയതിന് ശേഷം അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ഇവർ പറയുന്നു. ഇതിന് ശേഷം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഫ്ലാറ്റിന്റെ പലഭാഗത്തും വിളളലുണ്ട്. സൺഷേഡ് പലതും പൊട്ടി താഴെ വീണുതുടങ്ങി. താമസക്കാരിൽ ഏറെയും മത്സ്യത്തൊഴിലാളികളാണ്.

അടിസ്ഥാനമായി വേണ്ട കുടിവെള്ളമോ അടുപ്പോ ഇവിടെ ഇല്ല .മഴ വന്നാൽ പാചകമില്ലനിന്നു തിരിയാൻ ഇടമില്ലാത്ത മുറികളും അടുക്കളയും വരാന്തയും ഒരു കുളിമുറിയും ഉള്ള ഫ്‌ളാറ്റിൽ രണ്ട് കുടുംബങ്ങൾ വരെ താമസിക്കുന്നു.

ഗ്യാസ് സിലിണ്ടർ തീർന്നാൽ പുറത്ത് അടുപ്പ്കൂട്ടണം. മഴ ഉണ്ടായാൽ പാചകം സാധിക്കില്ല. ഇലക്ഷൻ കാലമൊഴിച്ചാൽ രാഷ്ട്രീയപ്രവർത്തകരോ ജനപ്രതിനിധികളോ തിരിഞ്ഞ് നോക്കാറു പോലുമില്ലെന്ന് താമസക്കാർ പറയുന്നു.കടുത്ത കുടിവെള്ളക്ഷാമം സന്നദ്ധസംഘടനാപ്രവർത്തകരും കണ്ട മട്ട് നടിക്കുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്.


Share our post

Kannur

സ്വയം തൊഴില്‍ വായ്പാ പദ്ധതി : അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: സംസ്ഥാന ന്യൂനപക്ഷ വകുപ്പ് കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ മുഖേന ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട വിധവകള്‍, വിവാഹ മോചിത, ഉപേക്ഷിക്കപ്പെട്ട വിഭാഗത്തിലെ സ്ത്രീകള്‍ തുടങ്ങിയവർക്ക് സർക്കാർ ധനസഹായത്താല്‍ 20 ശതമാനം സബ്സിഡിയോടുകൂടി (പരമാവധി ഒരു ലക്ഷം രൂപ വരെ) സ്വയം തൊഴില്‍ വായ്പക്കുളള അപേക്ഷകള്‍ ക്ഷണിച്ചു.

20 വയസ്സിനും 60 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. പരമാവധി 5 ലക്ഷം രൂപവരെ വായ്പ അനുവദിക്കും. കുടുംബ വാർഷിക വരുമാനപരിധി 2.5 ലക്ഷം വരെയുള്ളവർക്ക് അപേക്ഷിക്കാം. 18 വയസ്സിന് താഴെയുള്ള പ്രായം വരുന്ന കുട്ടികളുടെ അമ്മമാർക്കും, അതി ദാരിദ്ര്യ തിരിച്ചറിയല്‍ സർവ്വേ പ്രകാരം കണ്ടെത്തിയ കുടുംബങ്ങളിലെ വിധവകള്‍ക്കും പദ്ധതിയില്‍ മുൻഗണന ലഭിക്കും. സബ്‌സിഡി തുക ഒഴികെയുള്ള ലോണ്‍ തുകയുടെ പലിശ നിരക്ക് 6 ശതമാനമാണ്. അപേക്ഷകള്‍ www.ksmdfc.org ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച്‌ നേരിട്ടോ തപാലിലോ കോർപ്പറേഷന്റെ അതാത് ജില്ലകളിലെ റിജിയണല്‍ ഓഫീസുകളില്‍ മാർച്ച്‌ 6 ന് മുൻപായി എത്തിക്കണം.കാസർകോഡ്, കണ്ണൂർ – കേരള സ്‌റേറ്റ് മൈനോറിറ്റീസ് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ്, റീജിയണല്‍ ഓഫീസ്, ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്, ചെർക്കള, ചെങ്കള (പിഒ), കാസർകോട് – 671541


Share our post
Continue Reading

Kannur

ലഹരി വിമുക്തിക്ക് സൗജന്യ മനസ്വി പ്രത്യേക ഒ.പി തുടങ്ങി

Published

on

Share our post

കണ്ണൂർ: ജില്ലാ ആയുർവേദ ആശുപത്രിയിൽ ലഹരി വിമുക്തി ചികിത്സക്കായി മനസ്വി എന്ന പ്രത്യേക ഒ പി പ്രവർത്തനം ആരംഭിച്ചു. മദ്യം, മറ്റു ലഹരി പദാർത്ഥങ്ങൾ എന്നിവയുടെ ദുരുപയോഗം മൂലമുള്ള ശാരീരിക, മാനസികാരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നവർക്കും, ഡീ-അഡിക്ഷൻ ചികിത്സയ്ക്ക് ശേഷം, തുടർ ചികിത്സ ആവശ്യമുള്ളവർക്കും കൺസൾട്ടേഷൻ, കൗൺസലിങ്ങ്, മരുന്നുകൾ എന്നിവ സൗജന്യമായി ലഭിക്കും. എല്ലാ ദിവസവും രാവിലെ ഒൻപത് മണി മുതൽ ഉച്ചക്ക് രണ്ട് വരെ ആശുപത്രിയിലെ മാനസികാരോഗ്യം വിഭാഗത്തിൽ ആവശ്യമുള്ളവർക്ക് സമീപിക്കാം.  ഇതര മാനസികരോഗങ്ങൾക്കും മരുന്നുകളും ചികിത്സയും സൗജന്യമാണ്. ഫോൺ: 0497 2706666.


Share our post
Continue Reading

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Trending

error: Content is protected !!