Connect with us

Kannur

സുനാമി കോളനിയിൽ വാട്ടർ കണക്ഷനുണ്ട്,ബില്ലിനും കുറവില്ല: കുടിവെള്ളം ചുമന്നേ പറ്റു

Published

on

Share our post

പഴയങ്ങാടി: മാടായി പഞ്ചായത്തിലെ പുതിയങ്ങാടി,പുതിയവളപ്പ് ,ചൂട്ടാട്,ബീച്ച് റോഡ് എന്നിവിടങ്ങളിലെ സുനാമിദുരിതബാധിതരായ കുടുംബങ്ങൾക്കായി ചൂട്ടാട് ഏരിപ്രത്ത് സർക്കാർ നിർമ്മിച്ച ഫ്ളാറ്റിൽ കുടിവെള്ളമില്ലാതെ താമസക്കാർ പൊറുതികെട്ടു.

ഏഴായിരം രൂപ മുടക്കിയാണ് ജപ്പാൻ കുടിവെള്ള കണക്ഷൻ എടുത്ത കുടുംബങ്ങൾ മാസങ്ങളായി തലച്ചുമടായി ദൂരെ നിന്നാണ് വെള്ളം എത്തിക്കുന്നത്.ഒരു കുടുംബത്തിന് ദിവസവും ഒരു ബക്കറ്റ് വെള്ളമാണ് പൈപ്പ് ലൈനിൽ നിന്നും നേരത്തെ കിട്ടിയിരുന്നത് എന്നാൽ അതുംമാസങ്ങളായി നിലച്ച മട്ടാണ്.

വെള്ളമില്ലെങ്കിലും വാട്ടർ അതോറിറ്റിയുടെ ബില്ല് കൃത്യമായി എത്തുന്നുവെന്ന് ഇവിടുത്തുകാർ പറയുന്നു . കഴിഞ്ഞ മാസം പുതിയങ്ങാടിയിൽ തീരസദസ്സിൽ പങ്കെടുത്ത ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കോളനിയിലെ കുടിവെള്ള പ്രശ്നങ്ങൾക്ക് ഉടനടി പരിഹാരം ഉണ്ടാകുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും ഫലം കണ്ടില്ല.

വിഷയങ്ങൾ ശ്രദ്ധയിൽപെടുത്താൻ ചുമതലപ്പെട്ട വാർഡ് മെമ്പർ കണ്ട ഭാവം നടക്കുന്നില്ലെന്ന പരാതിയും കോളനിനിവാസികൾക്കുണ്ട്.മാടായി പഞ്ചായത്തിലെ 17ാം വാർഡിലാണ് ജലദൗർലഭ്യം നേരിടുന്ന സുനാമി കോളനി. തൊട്ടടുത്ത പതിനെട്ടാം വാർഡിലും കുടിവെള്ളക്ഷാമം രൂക്ഷമാണ്.

കോളനിയിൽ പൊതുകിണർ സ്ഥാപിക്കാമെന്ന വാഗ്ദാനവും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.പഞ്ചായത്തും വാട്ടർ അതോറിറ്റിയുമാണ് തങ്ങളുടെ ദുരിതത്തിന് കാരണക്കാരെന്നാണ് ഇവിടുത്തുകാരുടെ ആരോപണം.മൂന്നു നിലകളിൽ നാൽപത് കുടുംബങ്ങൾമൂന്ന് നിലകളിലായി പണിത ഫ്ലാറ്റിൽ 40 കുടുംബങ്ങൾക്കാണ് താമസ സൗകര്യം ഒരുക്കിയത്. ദുരിതകാലത്ത് ഫ്ലാറ്റ് ലഭിച്ചപ്പോൾ തന്നെ ഇവർ താമസം തുടങ്ങി. എന്നാൽ അസൗകര്യം മൂലം പതിയെ ഫ്ലാറ്റിലെ ജീവിതം ദുരിതപൂർണമായി.

ജലദൗർലഭ്യമായിരുന്നു വില്ലൻ. ഭക്ഷണം പാകം ചെയ്യാനും അലക്കാനും കുളിക്കാനും വരെ പ്രയാസമാണ്. ഫ്ലാറ്റ് നൽകിയതിന് ശേഷം അധികൃതർ തിരിഞ്ഞു നോക്കിയില്ലെന്ന് ഇവർ പറയുന്നു. ഇതിന് ശേഷം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ ഫ്ലാറ്റിന്റെ പലഭാഗത്തും വിളളലുണ്ട്. സൺഷേഡ് പലതും പൊട്ടി താഴെ വീണുതുടങ്ങി. താമസക്കാരിൽ ഏറെയും മത്സ്യത്തൊഴിലാളികളാണ്.

അടിസ്ഥാനമായി വേണ്ട കുടിവെള്ളമോ അടുപ്പോ ഇവിടെ ഇല്ല .മഴ വന്നാൽ പാചകമില്ലനിന്നു തിരിയാൻ ഇടമില്ലാത്ത മുറികളും അടുക്കളയും വരാന്തയും ഒരു കുളിമുറിയും ഉള്ള ഫ്‌ളാറ്റിൽ രണ്ട് കുടുംബങ്ങൾ വരെ താമസിക്കുന്നു.

ഗ്യാസ് സിലിണ്ടർ തീർന്നാൽ പുറത്ത് അടുപ്പ്കൂട്ടണം. മഴ ഉണ്ടായാൽ പാചകം സാധിക്കില്ല. ഇലക്ഷൻ കാലമൊഴിച്ചാൽ രാഷ്ട്രീയപ്രവർത്തകരോ ജനപ്രതിനിധികളോ തിരിഞ്ഞ് നോക്കാറു പോലുമില്ലെന്ന് താമസക്കാർ പറയുന്നു.കടുത്ത കുടിവെള്ളക്ഷാമം സന്നദ്ധസംഘടനാപ്രവർത്തകരും കണ്ട മട്ട് നടിക്കുന്നില്ലെന്നും ഇവർക്ക് പരാതിയുണ്ട്.


Share our post

Kannur

മാലൂരിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് മെയ് 16ന്

Published

on

Share our post

കണ്ണൂർ :മാലൂർ ഇടൂഴി ഇല്ലം ആയുർവേദ ട്രസ്റ്റും സലിൽ ശിവദാസ് ഫൗണ്ടേഷനും സംയുക്തമായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തും. 16-ന് രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ ശിവപുരം സലിൽ ഭവനിലാണ് ക്യാമ്പ്. പരിശോധനയും സൗജന്യമരുന്ന് വിതരണവും ഉണ്ടായിരിക്കും. ഫോൺ: 9446061640,9495725128, 9400805459.


Share our post
Continue Reading

Kannur

കണ്ണൂരിൽ മിനി ജോബ് ഫെയർ മെയ് 16ന്

Published

on

Share our post

കണ്ണൂർ: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ മെയ് 16ന് രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ മിനി ജോബ് ഫെയർ സംഘടിപ്പിക്കും. സൂപ്പർവൈസർ, ഡ്രൈവർ (എൽഎംവി / മെഷീൻ ഓപ്പറേറ്റർ), ഡ്രാഫ്റ്റ്സ് മാൻ ഇലക്ട്രിക്കൽ, കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം (വർക്ക് ഫ്രം ഹോം) തസ്തികകളിലേക്ക് അഭിമുഖം വഴിയാണ് നിയമനം. കസ്റ്റമർ സപ്പോർട്ട് അസോസിയേറ്റ് വോയിസ് പ്രൊസസ്സ് മലയാളം അഭിമുഖത്തിൽ പങ്കെടുക്കുന്നവർ വിൻഡോസ് 10 ഐ 5 പ്രൊസസറോട് കൂടിയ ലാപ്ടോപ് കൂടി കൊണ്ടുവരണം. ഉദ്യോഗാര്‍ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കും രജിസ്ട്രേഷന്‍ സ്ലിപ് ഉപയോഗിച്ച് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.


Share our post
Continue Reading

Kannur

ടൂറിസത്തിന്റെ പുത്തൻ അനുഭവങ്ങളുമായി കാരവാൻ

Published

on

Share our post

യാത്രയ്ക്ക് പുതുമയും ആഡംബരവും ചേർന്ന അതുല്യ അനുഭവം തേടുന്നവർക്കായി ടൂറിസം വകുപ്പ് ഒരുക്കിയിട്ടുള്ള കാരവൻ എന്റെ കേരളം പ്രദർശന വിപണന മേളയിലെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. കാരവൻ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കാരവന്റെ സവിശേഷതകളെ ജനങ്ങൾക്ക് നേരിട്ട് അനുഭവിച്ചറിയാനുമാണ് മേളയിൽ ഇത് പ്രദർശിപ്പിച്ചിട്ടുള്ളത്. പ്രീമിയർ കാറ്റഗറിയിൽ ഉൾപ്പെടുന്ന ഈ കാരവനിൽ നാല് റിക്ലൈനർ സീറ്റുകളും രണ്ട് ബെഡ് അടങ്ങുന്ന ഒരു ബെഡ്റൂമും, ബാത്റൂം, ഓവൻ, ഫ്രിഡ്ജ്, ഇൻഡക്ഷൻ കുക്കർ എന്നീ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നൂറ് കിലോമീറ്റർ യാത്രയ്ക്ക് ഇരുപതിനായിരം രൂപയാണ് ഈടാക്കുന്നത്. തുടർന്നുള്ള ഓരോ കിലോമീറ്ററിനും അറുപത് രൂപ അധികം നൽകണം. ആഡംബര യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഇതിനു സമാനമായ മറ്റൊരു അനുഭവം കണ്ടെത്താൻ സാധിക്കില്ല എന്നുറപ്പ്. മേള സന്ദർശിക്കുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണിത്. മേള ബുധനാഴ്ച സമാപിക്കും.


Share our post
Continue Reading

Trending

error: Content is protected !!