Connect with us

IRITTY

താലൂക്ക് വികസന സമിതി യോഗം; ഇരിട്ടിയിൽ ദുരന്തനിവാരണ മുന്നൊരുക്കം നടത്തും

Published

on

Share our post

ഇരട്ടി: കാലവർഷത്തിന് മുന്നോടിയായി ദുരന്തനിവാരണ മുന്നൊരുക്കങ്ങൾ നടത്തണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. വഴിയരികിൽ നിൽക്കുന്ന അപകടാവസ്ഥയിലുള്ള മരങ്ങൾ അടിയന്തരമായി മുറിച്ചുനീക്കാൻ നടപടി സ്വീകരിക്കണം.

ഇക്കാര്യം ട്രീ കമ്മിറ്റികൾ അടിയന്തര സ്വഭാവത്തോടെ പരിഗണിക്കുന്നതിനായി കലക്ടറെ തഹസിൽദാർ വിവരം ധരിപ്പിക്കണമെന്ന് യോഗം നിർദേശിച്ചു. ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വാഹനത്തിനു മുകളിൽ കഴിഞ്ഞദിവസം തന്തോടുവെച്ച് മരം വീണതുൾപ്പെടെ ചൂണ്ടിക്കാട്ടി കേരള കോൺഗ്രസ് (എം) പ്രതിനിധി വിപിൻ തോമസ് വിഷയമുന്നയിച്ചപ്പോഴായിരുന്നു ഈ തീരുമാനം.

അത്തിക്കുന്നിൽ നിന്ന് ഒഴുകിവരുന്ന വെള്ളം ഒഴുകിപ്പോകാൻ തക്കവണ്ണമുള്ള ഓവുചാല്‍ സംവിധാനം ഇല്ലാത്തതും ഉള്ള ഓവുചാൽ അടഞ്ഞിരിക്കുന്നതും സിവിൽ സ്റ്റേഷൻ നിർമാണത്തിന് നിലവിലുള്ള തോട് ചെറുതാക്കിയതും ഇരിട്ടി പഴഞ്ചേരി മുക്കിനെ ഇനിയും മഴക്കാലത്ത് വെള്ളത്തിനടിയിലാക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധൻ, കോൺഗ്രസ് പ്രതിനിധി പി. കെ. ജനാർദനൻ, ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ദിവാകരൻ എന്നിവർ ചൂണ്ടിക്കാട്ടി.

സിവിൽ സ്റ്റേഷൻ നിർമാണത്തിന്റെ അപാകതകൾ മൂലമുണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാൻ നഗരസഭയെ കൊണ്ട് പണം ചെലവഴിപ്പിക്കുന്നത് ശരിയല്ലെന്ന് ലീഗ് പ്രതിനിധി ഇബ്രാഹീം മുണ്ടേരി പറഞ്ഞു. പേരാവൂർ റോഡ് ഉയർത്തിയതുൾപ്പെടെയുള്ള രക്ഷാപ്രവർത്തനങ്ങൾ നേരത്തെ നടത്തിയിരുന്നെങ്കിലും ഓവുചാലുകളിലൂടെയും തോടിലൂടെയും വെള്ളം ഒഴുകിപ്പോകാൻ സംവിധാനമൊരുക്കിയില്ലെങ്കിൽ മഴക്കാലത്ത് പയഞ്ചേരി മുക്കിൽ ഗുരുതര സ്ഥിതിവിശേഷമാണ് സംഭവിക്കുകയെന്ന് എം.എൽ.എ മുന്നറിയിപ്പ് നൽകി. ബന്ധപ്പെട്ട വകുപ്പുകൾ അടിയന്തര പ്രാധാന്യത്തോടെ ഈ വിഷയം പരിഗണിക്കണം.

ആറളം വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്യുന്നതിനായി പാർശ്വഭിത്തിയുടെ അധിക നിർമാണം നടപ്പാക്കുന്നതിന് ലാൻഡ് റവന്യൂ കമീഷനിൽ നിന്ന് ഫണ്ട് ലഭിക്കാത്ത സാഹചര്യമുണ്ടായാൽ എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്താമെന്ന് സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. കഴിഞ്ഞ യോഗത്തിൽ ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ് ഉന്നയിച്ച കാര്യത്തിൽ നടപടിക്രമങ്ങൾ ചർച്ച ചെയ്യുമ്പോഴായിരുന്നു ഈ തീരുമാനം.

അമ്പായത്തോട്-പാൽചുരം റോഡ് പണി പൂർണമായിട്ടില്ലെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ചൂണ്ടിക്കാട്ടി. നിർദിഷ്ട റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തതായും അവശേഷിച്ച പ്രവൃത്തികൾ മഴക്കുശേഷമാണ് ചെയ്യുകയെന്നും കെ.ആർ.എഫ്.ബി അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ പി. സജിത്ത് മറുപടി നൽകി. കൊട്ടിയൂർ ഉത്സവകാലത്ത് തീർഥാടകർ ഏറെയെത്തുന്ന റോഡിലെ കാടുവെട്ടൽ നടത്താത്തത് ചൂണ്ടിക്കാട്ടിയ റോയ് നമ്പുടാകം നാളെത്തന്നെ അത് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു.

സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ, പായം പഞ്ചായത്ത് പ്രസിഡന്റ് പി. രജനി, ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, വിവിധ രാഷ്ട്രീയ പ്രതിനിധികളായ കെ. ശ്രീധരൻ, പി.സി. രാമകൃഷ്ണൻ, കെ.പി. അനിൽകുമാർ, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.


Share our post

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

IRITTY

മുൻ ജില്ലാ പഞ്ചായത്തംഗം വത്സൻ അത്തിക്കൽ അന്തരിച്ചു

Published

on

Share our post

ഇരിട്ടി : ആറളം അത്തിക്കൽ സ്വദേശിയും കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം സംസ്ഥാന നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന വത്സൻ അത്തിക്കൽ (65) അന്തരിച്ചു.ഭാര്യ : ഭാനുമതി . മക്കൾ: വിഷ്ണു‌,ധന്യ. സംസ്‌കാരം പിന്നീട്.


Share our post
Continue Reading

IRITTY

പഴശ്ശി– മാഹി കനാലിൽ വെള്ളം ഇരച്ചെത്തി

Published

on

Share our post

ഇരിട്ടി:കാൽനൂറ്റാണ്ടിലേറെയായി വറ്റിവരണ്ട പഴശ്ശി–- മാഹി കനാലിലൂടെ വെള്ളം ഒഴുകിയെത്തി. പാനൂരിനടുത്ത്‌ എലാങ്കോട്ടെ കനാലിന്റെ വാലറ്റംവരെയാണ്‌ കഴിഞ്ഞ ദിവസം പഴശ്ശിഡാമിൽനിന്നുള്ള വെള്ളമെത്തിയത്‌. ഇരിട്ടിക്കടുത്ത ഡാമിൽനിന്ന്‌ മാഹി കനാലിലൂടെ 23.034 കിലൊമീറ്റർ ദൂരത്തിലാണ്‌ വെള്ളം ഒഴുകിയെത്തിയത്‌. ജനുവരി 31ന്‌ പകൽ രണ്ട്‌ മുതലാണ്‌ മാഹി കൈക്കനാൽവഴി വെള്ളം ഒഴുക്കാൻ ആരംഭിച്ചത്‌. ആദ്യദിവസം 7.700 കിലോമീറ്ററിൽ വെള്ളമെത്തി. ഫെബ്രുവരി 16ന്‌ വെള്ളം കനാലിന്റെ അറ്റത്തെത്തി. എട്ടുവർഷമായി സംസ്ഥാന സർക്കാർ ബജറ്റിൽ അനുവദിച്ച ഫണ്ട്‌ വിഹിതം ഉപയോഗിച്ചുള്ള കാർഷിക ജലസേചനലക്ഷ്യമാണ്‌ ഇതോടെ സാക്ഷാത്‌കരിക്കപ്പെട്ടത്‌. ജനുവരി ആറിന്‌ പഴശ്ശിയുടെ മെയിൻ കനാൽ വഴി പറശ്ശിനിക്കടവ്‌ നീർപ്പാലം വരെയുള്ള 42.5 കിലോമീറ്റർ ദൂരത്തിൽ വെള്ളം ഒഴുക്കി ലക്ഷ്യം നേടിയശേഷമാണ്‌ മാഹി കനാൽ ദൗത്യം ഏറ്റെടുത്തത്‌. ഈ വർഷം ബജറ്റിൽ 13 കോടി രൂപകൂടി പഴശ്ശി പദ്ധതി കനാൽ ബലപ്പെടുത്തുന്ന പ്രവൃത്തികൾക്കായി സംസ്ഥാന സർക്കാർ മാറ്റിവച്ചിട്ടുണ്ട്‌.

മാഹി ബ്രാഞ്ച്‌ കനാൽ പരിധിയിലെ വേങ്ങാട്‌, കുറുമ്പക്കൽ, മാങ്ങാട്ടിടം കൈക്കാനാൽ വഴിയും മൊകേരി, വള്ള്യായി, പാട്യം വിതരണ ശൃംഖലകൾ വഴിയും ജലസേചനം സാധ്യമാക്കുമെന്ന്‌ പഴശ്ശി അധികൃതർ അറിയിച്ചു. 600 ഹെക്ടറിൽ കൃഷിയാവശ്യത്തിന്‌ വെള്ളം നൽകാനാകും. ഇവിടങ്ങളിലെ ആയിരത്തോളം കിണറുകളിലെ ജലനിരപ്പിനും പഴശ്ശി വെള്ളം ഉറവപകരും. ഒന്നരമാസമായി കനാൽ വഴി വെള്ളമൊഴുക്കിയിട്ടും ഡാമിൽ 20 സെന്റിമീറ്റർ മാത്രമാണ്‌ വെള്ളം താഴ്‌ന്നത്‌. നീരൊഴുക്ക്‌ തുടർന്നാൽ മൂന്നാംവിള കൃഷിക്കും വെള്ളം നൽകാൻ സാധിക്കുമെന്ന്‌ പഴശ്ശി എക്സിക്യൂട്ടിവ്‌ എൻജിനിയർ ജയരാജൻ കണിയേരി പറഞ്ഞു. അസി. എക്സിക്യൂട്ടീവ്‌ എൻജിനിയർ ടി സുശീലാദേവി, എഇമാരായ എം പി ശ്രപദ്‌, പി വി മഞ്ജുള, കെ വിജില, കെ രാഘവൻ, ടി അരുൺ എന്നിവരുടെ നേതൃത്വത്തിലാണ്‌ കനാൽ നീരിക്ഷണവും വെള്ളം ഒഴുക്കിവിടൽ പ്രവർത്തനവും നടക്കുന്നത്‌. പരിമിതമായ ജീവനക്കാരുടെ രാപകൽ പരിശ്രമങ്ങളിലുടെ പഴശ്ശി പദ്ധതി കുടിവെള്ള വിതരണത്തിനുപുറമെ കാർഷിക ജലസേചനമെന്ന സ്ഥാപിത ലക്ഷ്യംകൂടി വീണ്ടെടുക്കുകയാണ്‌. 1997ലാണ്‌ ഏറ്റവും അവസാനം മാഹി കനാൽ വഴി പഴശ്ശി വെള്ളം എത്തിയിരുന്നത്‌.


Share our post
Continue Reading

Trending

error: Content is protected !!