Connect with us

Kerala

കൊല്ലത്ത്‌ 1899 സർക്കാർ സ്ഥാപനത്തിലും 609 സ്‌കൂളിലും കെ ഫോൺ കണക്‌ഷൻ

Published

on

Share our post

കൊല്ലം : എൽ.ഡി.എഫ്‌ സർക്കാരിന്റെ സ്വപ്‌ന പദ്ധതിയും കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് ശൃംഖലയുമായ കെ ഫോൺ ആരെയും പരിധിക്കു പുറത്താക്കില്ല. കുറഞ്ഞ നിരക്കിൽ അതിവേഗ ഇന്റർനെറ്റുമായി ജില്ലയിലെ സർക്കാർ ഓഫീസുകൾക്കു പുറമേ വീടുകളിലും സ്‌കൂളുകളിലും കെ. ഫോൺ എത്തി. ആദ്യഘട്ടം ബി.പി.എൽ വിഭാഗത്തിലെ 76 വീട്ടിലാണ് സൗജന്യ ഇന്റർനെറ്റ്‌ കണക്‌ഷൻ നൽകുന്നത്‌.

കെ.എസ്‌.ഇ.ബിയും കേരള സ്റ്റേറ്റ്‌ ഐടി ഇൻഫ്രാസ്‌ട്രക്‌ചർ ലിമിറ്റഡും ചേർന്നുള്ള സംയുക്ത സംരംഭമായ കെ ഫോൺ കെ.എസ്‌.ഇ.ബി സബ്‌ സ്റ്റേഷനുകളെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ വഴി ബന്ധിപ്പിച്ചാണ്‌ സേവനം ലഭ്യമാക്കുന്നത്‌. സർക്കാർ –- അർധ സർക്കാർ സ്ഥാപനങ്ങൾക്കും പിന്നാക്ക മേഖലകളിലെ 20ലക്ഷം കുടുംബങ്ങൾക്കും സൗജന്യ അതിവേഗ ഇന്റർനെറ്റ്‌ കണക്‌ഷൻ ലഭ്യമാക്കുകയാണ്‌ സർക്കാർ ലക്ഷ്യം. മറ്റുള്ളവർക്ക്‌ കുറഞ്ഞ നിരക്കിലും സേവനം ലഭിക്കും.

ആദ്യഘട്ടം 
1100 കണക്‌ഷൻ

ആദ്യഘട്ടത്തിൽ ഓരോ മണ്ഡലത്തിലും ബിപിഎൽ വിഭാഗത്തിലെ നൂറുപേർക്ക് വീതം 1100 കണക്‌ഷനാണ് ജില്ലയ്ക്ക് അനുവദിച്ചത്. ഇതുവരെ 877കുടുംബങ്ങൾ കണക്‌ഷന്‌ അർഹത നേടിയ പട്ടികയിലുണ്ട്‌. ചടയമംഗലം- 127, ചാത്തന്നൂർ- 120, ചവറ- 75, ഇരവിപുരം- 15, കരുനാഗപ്പള്ളി-105, കൊല്ലം-32, കൊട്ടാരക്കര-100, കുണ്ടറ-96, കുന്നത്തൂർ-107, പുനലൂർ–-100 എന്നിങ്ങനെയാണ്‌ ഇതുവരെ തെരഞ്ഞെടുത്തവരുടെ എണ്ണം.

1899 ഓഫീസിൽ

ജില്ലയിൽ കെ ഫോണുമായി ബന്ധിപ്പിക്കേണ്ട 2065 ഓഫീസിൽ 1899 എണ്ണത്തിനും കണക്‌ഷൻ നൽകിക്കഴിഞ്ഞു. 1413 ഓഫീസ്‌ കൂടി കെ ഫോൺ പരിധിയിലാക്കാനുള്ള നടപടിയും പുരോഗമിക്കുന്നു.

609 സ്‌കൂളിൽ

കെ ഫോണിൽ ഫുൾ റേഞ്ചിലാണ്‌ ജില്ലയിലെ സ്‌കൂളുകൾ. 609 സ്‌കൂളിൽ സേവനം ലഭ്യമായി. കേബിളുകൾ സ്ഥാപിക്കൽ ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ 756 സ്‌കൂളിൽ 609 എണ്ണത്തിന്‌ കണക്‌ഷൻ നൽകി. 796 സ്‌കൂളാണ്‌ ആദ്യഘട്ടം കെ ഫോൺ കണക്‌ഷന്‌ അർഹത നേടിയിട്ടുള്ളത്‌. അടുത്ത ഘട്ടത്തിൽ 579 സ്‌കൂളിന്‌ കണക്‌ഷൻ നൽകാനുള്ള നടപടിയും പുരോഗമിക്കുന്നു.

ഒപ്‌റ്റിക്കൽ​ 
ഗ്രൗണ്ട് വയർ 188.58 
കിലോമീറ്ററിൽ

കെ.എസ്‌.ഇ.ബിയുടെ ട്രാൻസ്‌മിഷൻ ടവറുകളിലൂടെയുള്ള ഒപ്‌റ്റിക്കൽ​ ഗ്രൗണ്ട് വയർ സ്ഥാപിക്കൽ 100 ശതമാനം പൂർത്തിയായി. ജില്ലയിൽ ആകെ സ്ഥാപിക്കേണ്ട 188.58 കിലോമീറ്ററും പൂർത്തിയായി. വൈദ്യുതി തൂണുകളിലൂടെയുള്ള എഡി.എസ്എസ് ഒ.എഫ്സി കേബിളുകൾ 94ശതമാനവും സ്ഥാപിച്ചു. 2006.9 കിലോമീറ്ററിൽ 1885.3 കിലോമീറ്റർ സ്ഥാപിച്ചുകഴിഞ്ഞു. 26 പോപുകളിൽ (പോയിന്റ് ഓഫ് പ്രസൻസ്) 25 പൂ‍ർത്തിയായി.

കുണ്ടറ 
പ്രധാന കേന്ദ്രം

കെ.എസ്‌.ഇ.ബി കുണ്ടറ 220 കെവി സബ് ‌സ്റ്റേഷനാണ്‌ കെ. ഫോണിന്റെ ജില്ലയിലെ പ്രധാന കണക്‌ഷൻ കേന്ദ്രം (കോർ പോപ്‌). അമ്പലപ്പുറം, അഞ്ചൽ, ആയൂർ, ചെങ്ങമനാട്‌, ഇടമൺ, പാരിപ്പള്ളി, പുനലൂർ എന്നിവിടങ്ങളിലാണ്‌ അഗ്രിഗേഷൻ പോപ്‌‌. ഇവിടെനിന്നാണ് മറ്റിടങ്ങളിലേക്ക്‌ (പ്രീ അഗ്രിഗേഷൻ) കണക്‌ഷൻ നൽകുക.


Share our post

Breaking News

ഇനി പെരുമഴക്കാലം; കേരളത്തില്‍ കാലവര്‍ഷമെത്തി; ഇത്ര നേരത്തെയെത്തുന്നത് 16 കൊല്ലത്തിനുശേഷം

Published

on

Share our post

തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച (മേയ് 24) തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷമെത്തിയതായി കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. 16 കൊല്ലത്തിനിടെ ഇതാദ്യമായാണ് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. മുൻപ് 2009-ല്‍ മേയ് 23-നായിരുന്നു സംസ്ഥാനത്ത് കാലവര്‍ഷമെത്തിയത്.

സാധാരണയായി ജൂണ്‍ ഒന്നാം തീയതിയോടെയാണ് സംസ്ഥാനത്ത് കാലവര്‍ഷമെത്താറ്. എന്നാല്‍ ഇതില്‍നിന്ന് വ്യത്യസ്തമായി എട്ടുദിവസം മുന്‍പേയാണ് ഇക്കുറി എത്തിയിരിക്കുന്നത്. 1990 (മെയ് 19) ആയിരുന്നു 1975-ന് ശേഷം കേരളത്തില്‍ ഏറ്റവും നേരത്തെ കാലവര്‍ഷം എത്തിയത്. അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.


Share our post
Continue Reading

Breaking News

പോസ്റ്റൊടിഞ്ഞുവീണ് ഉസ്താദിന് ദാരുണാന്ത്യം, മേൽശാന്തിക്ക് പരിക്ക്

Published

on

Share our post

കൊച്ചി: റോഡിന് കുറുകെ ഒടിഞ്ഞുവീണുകിടന്ന ഇലക്ട്രിക്‌പോസ്റ്റില്‍ തട്ടി ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം. കുമ്പളം പള്ളിയിലെ ഉസ്താദും അരൂര്‍ സ്വദേശിയുമായ അബ്ദുള്‍ ഗഫൂറാണ് (54) മരിച്ചത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി സ്ഥാപിച്ച പോസ്റ്റാണ് കനത്ത മഴയില്‍ റോഡിന് കുറുകെ വീണ് അപകടത്തിനിടയാക്കിയത്. അതേസമയം പോസ്റ്റ് ഒടിഞ്ഞുവീണ വിവരം കെഎസ്ഇബിയേയും പോലീസിനേയും അറിയിച്ചിരുന്നെങ്കിലും ഒരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കുമ്പളം സെയ്ന്റ്‌മേരീസ് പള്ളിക്കു സമീപം ശനിയാഴ്ച്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. രാത്രിയാണ് പോസ്റ്റ് ഒടിഞ്ഞു വീണത്. പിന്നാലെ ഇക്കാര്യം പോലീസിനേയും കെഎസ്ഇബിയേയും വിവരമറിയിച്ചു. തുടര്‍ന്ന് രാത്രി മൂന്നുമണിവരെ ഈ സ്ഥലത്ത് പോലീസ് ഉണ്ടായിരുന്നെങ്കിലും പോസ്റ്റ് നീക്കം ചെയ്യുന്നതിന് ഒരുവിധ നടപടിയും സ്വീകരിക്കാതെ മടങ്ങുകയായിരുന്നു.

പോലീസ് സ്ഥലത്തുനിന്ന് പോയതിന് പിന്നാലെയാണ് അബ്ദുള്‍ ഗഫൂര്‍ ഇതുവഴി കടന്നുപോയത്. ഇദ്ദേഹം അപകടത്തില്‍പ്പെടുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയുമായിരുന്നു. ഇതിന് പിന്നാലെ ബൈക്കിലെത്തിയ ക്ഷേത്രം മേല്‍ശാന്തിക്കും അപകടത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്. നെട്ടൂര്‍ കല്ലാത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ മേല്‍ശാന്തി സുരേഷിനാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ അതുവഴി സഞ്ചരിക്കുകയായിരുന്ന യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അതേസമയം പോസ്റ്റ് റോഡിന് കുറുകെ വീണ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.


Share our post
Continue Reading

Kerala

കാലവര്‍ഷം 2 ദിവസത്തിനുള്ളില്‍; ശനിയാഴ്ച കണ്ണൂരും കാസര്‍കോട്ടും റെഡ് അലേര്‍ട്ട്

Published

on

Share our post

തിരുവനന്തപുരം: അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത ഏഴു ദിവസം പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട-ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി മാറി. തുടര്‍ന്ന് വടക്കോട്ടു നീങ്ങുന്ന ന്യൂനമര്‍ദ്ദം അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മെയ് 27-ഓടെ മധ്യ പടിഞ്ഞാറന്‍-വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദംകൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ അടുത്ത ഏഴു ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത. മെയ് 24 മുതല്‍ 26 വരെ തീയതികളില്‍ ഒറ്റപ്പെട്ട അതിതീവ്രമായ മഴയ്ക്കും മെയ് 23 മുതല്‍ 27 വരെ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.

കേന്ദ്രകാലാവസ്ഥാവകുപ്പ് അടുത്ത അഞ്ചുദിവസത്തേക്ക് സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിട്ടുണ്ട്.

റെഡ് അലര്‍ട്ട്

  • 24-05-2025: കണ്ണൂര്‍, കാസര്‍കോട്
  • 25-05-2025: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്
  • 26-05-2025: പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്

ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 എംഎമ്മില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്.


Share our post
Continue Reading

Trending

error: Content is protected !!