Connect with us

Kerala

എഴ്‌ വർഷം കൊണ്ട്‌ വിതരണം ചെയ്‌തത്‌ മൂന്ന്‌ ലക്ഷത്തോളം പട്ടയങ്ങൾ: മുഖ്യമന്ത്രി

Published

on

Share our post

എരുമേലി: കഴിഞ്ഞ ഏഴ്‌ വർഷം കൊണ്ട്‌ മൂന്ന്‌ ലക്ഷത്തോളം പട്ടയങ്ങളാണ്‌ വിതരണം ചെയ്‌ത‌‌തെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സർക്കാർ അധികാരത്തിൽ വന്നതിന്‌ ശേഷം മാത്രം ഒന്നേ കാൽ ലക്ഷത്തോളം പട്ടയങ്ങൾ വിതരണം ചെയ്‌തു.

സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച്‌ 40000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ്‌ ലക്ഷ്യമിട്ടിരുന്നതെങ്കിലും 67000ന്‌ മുകളിലേക്ക്‌ അത്‌ എത്തിക്കാനായെന്നും അദ്ദേഹം പറഞ്ഞു. എയ്‌ഞ്ചൽ വാലി– പമ്പാവാലി പ്രദേശങ്ങളിലെ പട്ടയവിതരണം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മേഖലയിലെ ആയിരക്കണക്കിന്‌ കുടുംബങ്ങളുടെ സ്വപ്‌നമാണ്‌ സാക്ഷാത്‌കരിക്കപ്പെടുന്നത്‌. ഈ പ്രദേശം പെരിയാർ ടൈഗർ റിസർവിന്റെ ഭാഗമായതിനാൽ ഇവിടെയുള്ളവർക്ക്‌ കുടിയൊഴിഞ്ഞ്‌ പോകേണ്ടി വരുമെന്ന്‌ ചിലർ പ്രചരിപ്പിച്ചു. ചക്കരക്കൽ വാർത്ത. ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട്‌ ഈ വ്യാജപ്രചരണം ദുരുപയോഗപ്പെട്ടപ്പോൾ ചില മാധ്യമങ്ങളും അതിനെ പിന്തുണയ്‌ക്കാനുണ്ടായിരുന്നു.

എന്നാൽ ആ കാര്യത്തിൽ ഒരു ആശങ്കയുടെ കാര്യമില്ലെന്ന്‌ അന്ന്‌ തന്നെ വ്യക്തമാക്കിയതാണ്‌. കഴിഞ്ഞ ജനുവരിയിൽ തന്നെ ഈ പ്രദേശത്തെ ടൈഗർ റിസർവിന്റെ പരിധിയിൽ നിന്നും ഒഴിവാക്കിയതാണ്‌.ജനങ്ങൾക്കിടയിൽ പരിഭ്രാന്തി പരത്തി ഇടതുപക്ഷ സർക്കാരിനെതിരാക്കാൻ വേണ്ടിയായിരുന്നു ഈ പ്രചരണം. എവിടെയെല്ലാം കുത്തിത്തിരുപ്പ്‌ ഉണ്ടാക്കാമെന്നാണ്‌ അത്തരക്കാരുടെ ഗവേഷണ വിഷയം.

സർക്കാരിന്‌ ഒരിക്കലും ജനങ്ങളെ മറന്ന്‌ പ്രവർത്തിക്കാനാവില്ല. അത്‌ കഴിഞ്ഞ ഏഴ്‌ വർഷത്തെ കേരളത്തിന്റെ അനുഭവമാണ്‌. അത്തരം പ്രവർത്തനങ്ങളുടെ തുടർച്ചയായാണ്‌ പട്ടയവിതണവും. സർക്കാരിനെതിരെ കുത്തിത്തിരിപ്പ്‌ നടത്തുന്നവരുടെയും അവരുടെ വാഴ്‌ത്തുപാട്ടുകാരുടെയും മുഖത്തേറ്റ അടിയാണ്‌ ഈ പട്ടയവിതരണം.

1950 കാലത്ത്‌ ഇവിടെ താമസമാരംഭിച്ചവരുടെ പിൻമുറക്കാരാണ്‌ ഇന്ന്‌ പട്ടയം ലഭിക്കുന്നവർ. ഈ കാലത്തിനിടയ്‌ക്ക്‌ ഇവിടുത്തെ ഭൂപ്രശ്‌നം പരിഹാരം കാണാനുള്ള ശ്രമങ്ങൾ ഉണ്ടായെങ്കിലും വിവിധ കാരണങ്ങളാൽ അത്‌ നടന്നില്ല.

എന്നാൽ, സംസ്ഥാന സർക്കാർ ഈ വിഷയം മുഖ്യഅജണ്ടയായി തന്നെ ഏറ്റെടുത്തു. റവന്യൂ രേഖകളിൽ കൃത്യത വരുത്തി നിയമപരമായി സാധുതയുള്ള പട്ടയം ഉപാധിരഹിതമായി നൽകുകയായിരുന്നു– മുഖ്യമന്ത്രി പറഞ്ഞു.


Share our post

Kerala

രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തി. എടക്കരയിൽ പുന്നപ്പുഴയിലാണ് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂത്തേടം സ്വദേശി ലതയാണ് മരിച്ചത്. 52 വയസായിരുന്നു. കാറ്റാടി പാലത്തിനു സമീപത്താണ് രണ്ട് ദിവസം പഴക്കമുള്ള നിലയില്‍ മൃതദേഹം കണ്ടത്.ഉച്ചയോടെ നിലമ്പൂര്‍ വടപുറത്തും പുഴയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുതിരപ്പുഴയിലാണ് അരുവാക്കോട് സ്വദേശി കുഞ്ഞുട്ടിയെന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാനിറങ്ങയപ്പോള്‍ അപകടത്തില്‍ പെട്ടതാണോയെന്ന് സംശയമുണ്ട്. രണ്ട് മൃതദേഹവും ഇൻക്വസ്റ്റിനുശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്പകടന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ്‌ അന്തിമാനുമതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.

തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ്‌ നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ്‌ രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.


Share our post
Continue Reading

Kerala

പ്രാഥമികപരീക്ഷ ജൂണ്‍ 14-ന്; കെ.എ.എസ്. വിജ്ഞാപനം അംഗീകരിച്ചു, ഏഴുമുതല്‍ അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യുടെ അടുത്തലക്കത്തിലുണ്ടാകും.


Share our post
Continue Reading

Trending

error: Content is protected !!