Connect with us

India

എങ്ങനെ നാടണയും; വിമാന സർവിസുകളിൽ അനിശ്ചിതത്വം; വട്ടംകറങ്ങി യാത്ര

Published

on

Share our post

കുവൈത്ത് സിറ്റി: സ്കൾ അവധിക്കാലവും ആഘോഷ ദിനങ്ങളും കണക്കിലെടുത്ത് നാട്ടിൽ പോകാൻ ഒരുങ്ങുന്നവർക്ക് തിരിച്ചടിയായി വിമാന സർവീസുകളിലെ അനിശ്ചിതത്വം.

കണ്ണൂർ, കോഴിക്കോട് മേഖലകളിലെ പ്രവാസികൾക്കാണ് എറെ ദുരിതം. കണ്ണൂരിലേക്കുള്ള ഗോ ഫസ്റ്റ് സർവീസ് നിർത്തിവെച്ചത് അനിശ്ചിതമായി നീളുകയാണ്. ജൂൺ നാലുവരെയുള്ള സർവീസുകൾ ഇതിനകം റദ്ദാക്കിയിട്ടുണ്ട്. ഗോ ഫസ്റ്റ് പുതിയ ബുക്കിങ് സ്വീകരിക്കുന്നുമില്ല.

ഇതോടെ വിമാന സർവീസ് നിലച്ചുപോകുമോ എന്ന ആശങ്കയിലാണ് കണ്ണൂർ, കോഴിക്കോട് മേഖലയിലെ പ്രവാസികൾ. സീസൺ തിരക്കും ചർജ് വർദ്ധനവും കണക്കിലെടുത്ത് ഈ വിമാനത്തിൽ നിരവധി കുടുംബങ്ങൾ നാട്ടിലേക്ക് ടിക്കറ്റ് എടുത്തിരുന്നു.

എന്ന് സർവീസ് പുനരാരംഭിക്കുമെന്ന് രൂപമില്ലാത്തതിനാൽ ഇവരെല്ലാം മറ്റു വിമാനങ്ങളിൽ ടിക്കറ്റ് കണ്ടെത്താനുള്ള ശ്രമത്തിലാണ്. സീസൺ ആയതിനാൽ മറ്റു വിമാനങ്ങളിലും ടിക്കറ്റ് കിട്ടാത്ത അവസഥയുണ്ട്. കൂടുതൽ പണവും സമയ നഷ്ടവും അനുഭവിക്കുകയും വേണം.

കുവൈത്തിൽ നിന്ന് കണ്ണൂരിലേക്കും തിരിച്ചും പ്രവാസികളുടെ പ്രധാന ആശ്രയമായിരുന്നു ഗോ ഫസ്റ്റ്. കുവൈത്തിൽ നിന്ന് ശനി,വ്യാഴം,ചൊവ്വ ദിവസങ്ങളിൽ കണ്ണൂരിലേക്കും തിരിച്ച് കു​വൈ​ത്തി​ലേ​ക്കും ഗോ ഫസ്റ്റ് സർവീസ് നടത്തിയിരുന്നു.

ഗോ ഫസ്റ്റിന് പുറമെ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് സർവീസ് ഉള്ളത്. എയർ ഇന്ത്യ എക്സ്പ്രസ് ആഴ്ചയിൽ ഒരുദിവസം മാത്രമാണ് സർവീസ് എന്നതിനാൽ കണ്ണൂർ പ്രവാസികളുടെ യാത്ര അനിശ്ചിതത്വത്തിലായിരിക്കുയാണ്.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് മേയ് ആദ്യ വാരമാണ് ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ റദ്ദാക്കിയത്. ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർക്ക് പണം മടക്കി നൽകിവരുന്നതായും സർവീസ് ഉടൻ ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും വിമാന കമ്പനി അധികൃതർ വ്യക്തമാക്കി.

വളഞ്ഞ യാത്ര, പണവും സമയവും നഷ്ടം ഗോ ഫസ്റ്റിന് കണ്ണൂരിലേക്ക് ടിക്കറ്റ് എടുത്തിരുന്ന വടകര സ്വദേശികളായ കുടുംബം യാത്ര അനിശ്ചിതത്വം തുടരുന്നതിനാൽ കോഴിക്കോട് ടിക്കറ്റിന് ശ്രമിച്ചിരുന്നെങ്കിലും കിട്ടിയില്ല.

ഇതോടെ മറ്റൊരു വിമാന കമ്പനിയിൽ ബംഗളുരുവിലേക്ക് ടിക്കറ്റ് എടുക്കാൻ നിർബന്ധിതരായി ഇവർ. ബംഗളുരുവിൽ ഇറങ്ങി വാഹനം വിളിച്ച് നാട്ടിലെത്താൻ ഇവർ ഇനി വൻതുക മുടക്കണം. ഒരു ദിവസം യാത്രക്കും നഷ്ടപ്പെടും. കുടുംബവും ലഗേജുമായുള്ള റോഡുയാത്രയും സഹിക്കണം.

ഇതേ വിമാനത്തിൽ യാത്രക്കൊരുങ്ങിയ മറ്റൊരു കുടുംബത്തിന് കൊച്ചിയിലേക്കാണ് ടിക്കറ്റ് ലഭിച്ചത്. ചികിൽസ ലക്ഷ്യമിട്ട് നാട്ടിൽ പോകുന്ന ഇവർ കൊച്ചിയിൽ വിമാനമിറങ്ങി റോഡുമാർഗം കണ്ണൂരിലെത്തണം. ഇത്തരത്തിൽ നിരവധി കുടുംബങ്ങളാണ് പ്രയാസപ്പെടുന്നത്.

ജൂൺ 23 ലെ കൊച്ചി ജസീറ സർവിസ് റദ്ദാക്കി ജൂൺ 23ന് കുവൈത്തിൽ നിന്ന് കൊച്ചിയിലേക്കുള്ള ജസീറ എയർവേസ് സർവിസ് റദ്ദാക്കി. ഇതുസംബദ്ധിച്ച് ഈ ദിവസം ടിക്കറ്റ് എടുത്തവർക്ക് അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

23ന് ടിക്കറ്റ് എടുത്തവരിൽ ചിലർക്ക് തൊട്ടടുത്ത ദിവസത്തെ വിമാനത്തിൽ അവസരം നൽകിയിട്ടുണ്ട്. എന്നാൽ മിക്ക ദിവസങ്ങളിലും സീറ്റ് ഇല്ലാത്തതിനാൽ പലരുടെയും യാത്ര പ്രയാസത്തിലായിരിക്കുകയാണ്.

മൂന്നു വിമാനങ്ങളിൽ ടിക്കറ്റെടുത്ത് കാത്തിരിപ്പ്

കുവൈത്ത് സിറ്റി: ഈ അവധിക്കാലത്തു നാട്ടിലെത്താൻ മൂന്നു വിമാനങ്ങളിലാണ് കോഴിക്കോട് സ്വദേശിയായ ഫാഹൂഖ് ഹമദാനിക്ക് ടിക്കറ്റ് എടുക്കേണ്ടി വന്നത്. ജൂൺ 24ന് ഗോ ഫസ്റ്റിൽ കണ്ണൂരിലേക്ക് ഇദ്ദേഹം ടിക്കറ്റ് എടുത്തിരുന്നു.

എന്നാൽ ഗോഫസ്റ്റ് സർവീസ് പുനരാരംഭിക്ക​ുമോ എന്ന സംശയം നിലനിൽക്കുന്നതിനാൽ 23ന് ജസീറ എയർവേസിൽ കൊച്ചിയിലേക്ക് ടിക്കറ്റെടുത്തു. അതിനിടെയാണ് 23ലെ ജസീറ എയർവേസ് റദ്ദാക്കിയതായ അറിയിപ്പ് കിട്ടിയത്.

ഇതോടെ ലീവ് കിട്ടിയപ്പോൾ നാട്ടിലെത്താനാകില്ലേ എന്ന സംശയമായി. ഒടുവിൽ കുവൈത്ത് എയർവേസിൽ കൊച്ചിയിലേക്ക് ടിക്കറ്റ് ലഭിച്ചു. എന്നാൽ ഈ വിമാനം അഹമ്മദാബാദ് വഴി രണ്ടുമണിക്കൂർ വൈകിയാണ് കൊച്ചിയിലെത്തുക.

2020 ജനുവരിയിൽ കുടുംബത്തോടൊപ്പം നാട്ടിലേക്ക് തിരിക്കാനിരിക്കെ കോവിഡ് മൂലം അപ്രതീക്ഷിതമായി വിമാനം റദ്ദാക്കുകയും വിമാനത്താവളം അടക്കുകയും ചെയ്ത അനുഭവവും തനിക്കുണ്ടെന്ന് ഫാഹൂഖ് ഹമദാനി പറഞ്ഞു. അഞ്ചുപേരുടെ ടിക്കറ്റിന്റെ പണം അന്ന് ഒരു വർഷം കഴിഞ്ഞാണ് ഇദ്ദേഹത്തിന് തിരികെ ലഭിച്ചത്. പോകാത്ത യാത്രയുടെ സർവീസ് ചാർജ് ടിക്കറ്റിൽ നിന്ന് ഈടാക്കുകയും ചെയ്തു.


Share our post

India

സി.ബി.എസ്.ഇ പത്ത്,12 പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം പ്രഖ്യാപിക്കും

Published

on

Share our post

ന്യൂഡല്‍ഹി: ഇന്ത്യയിലും വിദേശത്തുമുള്ള ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിബിഎസ്ഇ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാഫലം വ്യാഴാഴ്ചയ്ക്കകം പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 18 നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഏപ്രില്‍ നാലിനുമാണ് അവസാനിച്ചത്. സാധാരണയായി അവസാന പേപ്പറിന്റെ നാല് മുതല്‍ ആറ് ആഴ്ചകള്‍ക്കകം ഫലം പുറത്തുവിടുന്നതാണ് രീതി. ഇന്ത്യയിലുടനീളമുള്ള ഏകദേശം 44 ലക്ഷം വിദ്യാര്‍ഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത്. ഈ അധ്യയന വര്‍ഷം, പത്താം ക്ലാസില്‍ നിന്ന് ഏകദേശം 24.12 ലക്ഷം വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏകദേശം 17.88 ലക്ഷം വിദ്യാര്‍ഥികളാണ് പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. cbse.gov.in എന്ന വെബ്‌സൈറ്റ് വഴി പരീക്ഷാഫലം അറിയുന്നതിനുള്ള ക്രമീകരണമാണ് സിബിഎസ്ഇ ഒരുക്കുക. കൂടാതെ ഡിജിലോക്കറിലും ഫലം ലഭ്യമാക്കും. വെബ്‌സൈറ്റ് വഴി ഫലം നോക്കുന്ന വിധം: ആദ്യം cbse.gov.in വെബ്‌സൈറ്റ് സന്ദര്‍ശിക്കുക ഹോംപേജില്‍ ലഭ്യമായ ‘Result’ ടാബില്‍ ക്ലിക്ക് ചെയ്യുക. ക്ലാസ് 10 അല്ലെങ്കില്‍ ക്ലാസ് 12 തിരഞ്ഞെടുക്കുക. റോള്‍ നമ്പര്‍, സ്‌കൂള്‍ നമ്പര്‍, അഡ്മിറ്റ് കാര്‍ഡ് ഐഡി, ജനനത്തീയതി എന്നിവയുള്‍പ്പെടെ വിവരങ്ങള്‍ കൈമാറുക ‘Submit’ല്‍ ക്ലിക്ക് ചെയ്യുക. ഭാവിയിലെ ഉപയോഗത്തിനായി PDF ഫലം ഡൗണ്‍ലോഡ് ചെയ്ത് സംരക്ഷിക്കുക.


Share our post
Continue Reading

India

സേനയ്ക്ക് സല്യൂട്ട്, ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നു’; പ്രധാനമന്ത്രി

Published

on

Share our post

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയം രാജ്യത്തെ സ്ത്രീകൾക്ക് സമർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സേനകൾക്ക് സല്യൂട്ട് പറഞ്ഞ പ്രധാനമന്ത്രി സേനകളുടെ അസാമാന്യ ധൈര്യത്തെയും പ്രകടനത്തെയും പ്രശംസിച്ചു. ഓപ്പറേഷൻ സിന്ദൂറിൻ്റെ ഭാഗമായ എല്ലാവർക്കും അഭിവാദ്യമെന്നും മോദി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. പഹൽഗാം ഭീകരാക്രമണം തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. പുരുഷന്മാർ സ്വന്തം മക്കളുടെയും ഭാര്യമാരുടെയും മുന്നിൽ മരിച്ചുവീണു. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടി. ഇന്ത്യയുടെ ശക്തി വെളിപ്പെടുത്തി. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം തങ്ങൾ നൽകി. എല്ലാ ഭീകരരും സിന്ദൂർ എന്താണെന്ന് അറിഞ്ഞു. പാകിസ്താനിലെ തീവ്രവാദികളുടെ കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികളുടെ മണ്ണിലാണ് തങ്ങൾ മറുപടി നൽകിയത്. ഇന്ത്യയുടെ ഡ്രോണുകൾ ഭീകര കേന്ദ്രങ്ങൾ തകർത്തു. തീവ്രവാദികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത അടിയാണ് നൽകിയത്. തീവ്രവാദികൾ നമ്മുടെ സഹോദരിമാരുടെ സിന്ദൂരമാണ് മായ്ച്ചുകളഞ്ഞത്. സേനകൾക്ക് പൂർണ്ണ സ്വാതന്ത്ര്യം നൽകി പ്രതികാരം തങ്ങൾ ചെയ്തുവെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.


Share our post
Continue Reading

India

യു.എ.ഇയിലെ റാസൽഖൈമയിൽ മൂന്ന് സ്ത്രീകൾ വെടിയേറ്റ് കൊല്ലപ്പെട്ടു

Published

on

Share our post

യു.എ.ഇയിലെ റാസൽഖൈമയിൽ വെടിയേറ്റ് 3 സ്ത്രീകൾ കൊല്ലപ്പെട്ടു. വാഹനം കടന്ന് പോകുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് വെടിവെപ്പിലേക്ക് നയിച്ചത്. വെടിവെപ്പ് നടന്നയുടൻ പോലീസ് സംഭവ സ്ഥലത്തെത്തി അക്രമിയെ പിടികൂടി. ഇയാളിൽ നിന്ന് ആയുധവും കണ്ടെടുത്തു. മരിച്ചവരുടെയും പ്രതിയെയും പറ്റിയുള്ള വിശദംശങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. മരിച്ചവർ ഏത് രാജ്യക്കാരാണെന്നു നിലവിൽ വ്യക്തമല്ല. പ്രതിയെ നിയമ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പോലീസ് അറിയിച്ചു. സമൂഹത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്ക് ഭീഷണിയാകുന്നവർക്ക് എതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്ന് അധികൃതർ അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!