സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കാനാവില്ല: ഹൈക്കോടതി

Share our post

കൊച്ചി: സിബില്‍ സ്‌കോര്‍ കുറവാണെന്നതുകെണ്ട് മാത്രം ബാങ്കുകള്‍ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ വായ്പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. വിദ്യാര്‍ഥികള്‍ നാളത്തെ രാഷ്ട്ര നിര്‍മാതാക്കളാണെന്നും വിദ്യാഭ്യാസ വായ്പാ അപേക്ഷകരോട് മനുഷ്യത്വത്തോടെയുള്ള സമീപനം വേണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ആലുവ സ്വദേശിയായ നോയല്‍ പോള്‍ ഫ്രെഡി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭോപ്പാല്‍ ക്യാംപസില്‍ ബി-ടെക് വിദ്യാര്‍ഥിയാണ് നോയല്‍. അവസാന സെമസ്റ്റര്‍ ഫീ നല്‍കുന്നതിനായാണ് വിദ്യാഭ്യാസ വായ്പയ്ക്കായി സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചത്. എന്നാല്‍ സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരില്‍ ബാങ്ക് വായ്പ നിഷേധിക്കുകയായിരുന്നു.

ആദ്യ സെമസ്റ്ററുകളിലെല്ലാം മികച്ച മാര്‍ക്ക് നേടിയ നോയലിന് ഒമാനിലെ ഗ്ലോബല്‍ മണി എക്‌സ്‌ചേഞ്ചില്‍ ജോലി ലഭിച്ചിട്ടുണ്ട്. പഠനം പൂര്‍ത്തിയായെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയാലേ വിസ പ്രക്രിയ പൂര്‍ത്തിയാക്കാനാവൂ. യൂണിവേഴ്‌സിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ അവസാന സെമസ്റ്ററിലെ ഫീ ആയ 4,07,200 രൂപ നല്‍കണമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതനുവദിച്ച കോടതി പണം നല്‍കാന്‍ ബാങ്കിന് നിര്‍ദേശം നല്‍കി.

ബാങ്കുകള്‍ അതിനൂതന സാങ്കേതികവിദ്യയിലേക്ക് മാറിയിരിക്കാം. എന്നാല്‍ നീതിന്യായ സംവിധാനത്തിന് യാഥാര്‍ഥ്യങ്ങളെ കാണാതിരിക്കാനാവില്ലെന്ന് കേടതി ഉത്തരവിൽ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!