Connect with us

India

ഉറപ്പുള്ള നിര്‍മിതി, 5000 എം.എ.എച്ച് ബാറ്ററി; നോക്കിയ സി22, 10000 യില്‍ താഴെ നല്ലൊരു ഓപ്ഷന്‍

Published

on

Share our post

എച്ച്.എം.ഡി ഗ്ലോബല്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളിലൊന്നാണ് നോക്കിയ സി22. 10000 രൂപയില്‍ താഴെ നിരക്കില്‍ നിരവധി സ്മാര്‍ട്‌ഫോണുകള്‍ നോക്കിയ പുറത്തിറക്കിയിട്ടുണ്ട്.

അതില്‍ പ്രധാനപ്പെട്ട ബജറ്റ് സ്മാര്‍ട്‌ഫോണ്‍ സീരീസ് ആണ് നോക്കിയ സി സീരീസ്. ഈ പരമ്പരയിലേക്ക് ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണുകളിലൊന്നാണ് നോക്കിയ സി22.

പ്രധാനമായും ദൈര്‍ഘ്യമേറിയ ബാറ്ററിയും ഈടുനില്‍ക്കുന്ന ബോഡിയുമാണ് നോക്കിയ ഈ ഫോണില്‍ നല്‍കുന്ന വാഗ്ദാനം. പോളി കാര്‍ബണേറ്റ് യുണിബോഡി ഡിസൈനും ഉറപ്പുള്ള ഡിസ്‌പ്ലേ, ഐപി52 പ്രൊട്ടക്ഷന്‍ റേറ്റിങ് എന്നിവയും ഫോണില്‍ കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

ഫോണിന്റെ സവിശേഷതകള്‍

7999 രൂപയില്‍ വില ആരംഭിക്കുന്ന ഫോണിന് 4ജിബി (2ജിബി + 2ജിബി വെര്‍ച്വല്‍ റാം), 6ജിബി (4ജിബി + 2ജിബി വെര്‍ച്വല്‍ റാം) എന്നീ രാം വേരിയന്റുകളില്‍ 64ജിബി ഇന്റേണല്‍ സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാണ് (256ജിബി അധിക മെമ്മറി സപ്പോര്‍ട്ട്) നോക്കിയ സി22 എത്തുന്നത്.

യുണി സോക്ക് എസ് സി 9863എ ഒക്ടാകോര്‍ പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 13 (ഗൊ എഡിഷന്‍) ആണുള്ളത്. 4ജി സ്മാര്‍ട്‌ഫോണ്‍ ആണിത്. നാനോ സിംകാര്‍ഡ് ഉപയോഗിക്കാം.

ഫ്‌ളാഷ് ലൈറ്റോടുകൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറയ്ക്ക് അരികിലായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നു. പവര്‍ ബട്ടനും വോളിയം ബട്ടനുകളും ഫോണിന് വലത് ഭാഗത്തായി നല്‍കിയിരിക്കുന്നു.

ടൈപ്പ് സി ചാര്‍ജര്‍ സ്ലോട്ട് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. താഴെയായി സ്പീക്കറും മുകളില്‍ 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്കും നല്‍കിയിരിക്കുന്നു.

ഫോണ്‍ എങ്ങനെയുണ്ട്?

എച്ച്.എം.ഡി ഗ്ലോബല്‍ വാഗ്ദാനം ചെയ്യുന്ന പോലെ ഉറപ്പുള്ള രൂപകല്‍പനയാണ് ഫോണിനെന്ന് അത് ഒരു തവണ കയ്യില്‍ എടുക്കുമ്പോള്‍ അനുഭവപ്പെടും. സാന്റ്, പര്‍പ്പിള്‍, ചാര്‍ക്കോള്‍ കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ എത്തുന്നത്.

മെറ്റാലിക് ഫിനിഷിനിലാണ് ഇതിന്റെ പോളി കാര്‍ബണേറ്റ് ബാക്ക് പാനല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. താഴെ ഇട്ട് നോക്കി പരീക്ഷിച്ചില്ലെങ്കിലും അകത്തുള്ള ഉറപ്പുള്ള മെറ്റല്‍ ഷാസിയും 2.5 ഡി ഡിസ്ലേ ഗ്ലാസുമെല്ലാം ഫോണിന് ആവശ്യമായ ഉറപ്പുനല്‍കുന്നവയാണ്. ഇതിന് പുറമെ ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയും ഉണ്ട്.

6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 5000 എം.എ.എച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. മൂന്ന് ദിവസത്തോളം ബാറ്ററി ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

കാര്യമായ ഉപയോഗമില്ലാതെ മൂന്നോ അതിലധികമോ നേരം ഫോണില്‍ ചാര്‍ജ് കിട്ടുന്നുണ്ട്. ഭാരം കുറഞ്ഞ ആന്‍ഡ്രോയിഡ് 13 ഗോ എഡിഷനായതും ഇതിന് സഹായകമാവുന്നു. എന്നാല്‍ ഈ 5000 എംഎഎച്ച് ബാറ്ററി 0% ല്‍ നിന്ന് 100 % ആയി കിട്ടാന്‍ 2 മണിക്കൂറിലേറെ സമയം വേണം.

നോക്കിയ സി22 റിയര്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രം 2022 ഓഗസ്റ്റില്‍ അവതരിപ്പിച്ച ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഗോ എഡിഷനാണ് ഫോണിലുള്ളത്. ഇത് പുതുമയുള്ള അനുഭവം ഫോണിന് നല്‍കുന്നുണ്ട്. ഗൂഗിളിന്റെ ആപ്പുകളും ചില ഗെയിമിങ് ആപ്പുകളും നെറ്റ്ഫ്‌ളിക്‌സ് ഫേസ്ബുക്ക് ലൈറ്റ് എന്നീ ആപ്പുകളും മാത്രമാണ് ഫോണിലുള്ളത്.

ആന്‍ഡ്രോയിഡ് ഗോ എഡിഷന്റെ ലാളിത്യം ഈ മെനു ലിസ്റ്റില്‍ തന്നെ പ്രകടമാണ്. എങ്കിലും 6ജിബി (4ജിബി + 2ജിബി വെര്‍ച്വല്‍ റാം) പതിപ്പില്‍ ആപ്പുകള്‍ തുറന്നുവരുന്നതിന് നേരിയ താമസം അനുഭവപ്പെടുന്നുണ്ട്. എങ്കിലും ലളിതമായ ഉപയോഗങ്ങള്‍ക്ക് ഈ ഫോണ്‍ അനുയോജ്യമാണ്.

ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന് ഇതില്‍ പ്രൈമറി ക്യാമറ 13 മെഗാപിക്‌സലിന്റേതാണ് രണ്ട് എംപിയുടെ സെന്‍സറാണ് രണ്ടാമത്തേത്. എട്ട് എംപി സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. എഐ ക്യാമറാ ഫീച്ചറുകളോടെയാണ് എത്തുന്നത് എങ്കിലും വലിയൊരു ക്യാമറ അനുഭവം നല്‍കുന്ന ഫോണ്‍ അല്ല ഇത്. ചിത്രത്തിന്റെ ബ്രൈറ്റ്‌നെസ്, ഡെപ്ത് എന്നിവയെല്ലാം വലിയ നിലവാരമില്ലാത്തതാണ്. എങ്കിലും വിവിധങ്ങളായ എഐ ഫീച്ചറുകള്‍ ക്യാമറയിലുണ്ട്.

വാങ്ങാമോ?

ഒരു ചെലവ് കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന നിലയില്‍ നോക്കിയ സി22 നല്ലൊരു ഓപ്ഷനാണ് എന്ന് പറയേണ്ടതില്ലല്ലോ. 5000 എംഎഎച്ച് ബാറ്ററിയും ഉറപ്പുള്ള നിര്‍മിതിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വാഗ്ദാനം ചെയ്യുന്നപോലെ മൂന്ന് ദിവസത്തോളം ഫോണില്‍ ചാര്‍ജ് ലഭിക്കുന്നുണ്ട്. അതിവേഗ ചാര്‍ജിങ് ഇല്ലാത്തത് ഒരു പരിമിതിയാണ്. 10 വാട്ടിന്റെ ചാര്‍ജറാണ് ഫോണിനൊപ്പം. സുരക്ഷാ അപ്‌ഗ്രേഡുകള്‍ രണ്ട് വര്‍ഷത്തോളം ലഭിക്കുമെങ്കിലും ഒഎസ് അപ്‌ഡേറ്റുകള്‍ ഫോണില്‍ ഉണ്ടാവില്ല.

എന്തായാലും 10000 രൂപയില്‍ താഴെ വിലയില്‍ 4ജി ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മെച്ചപ്പെട്ട ബാറ്ററിയും ഈടും ആഗ്രഹിക്കുന്നവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷനാണ് നോക്കിയ സി22.


Share our post

India

കുറഞ്ഞ ചെലവ്, വേഗത്തില്‍ ലഭിക്കുന്ന വിസ; വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി ഈ രാജ്യങ്ങള്‍

Published

on

Share our post

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്.യുഎസ്, യുകെ, കാനഡ, ഓസ്ട്രേലിയ തുടങ്ങിയ പ്രമുഖ രാജ്യങ്ങളിലെ വിസ ലഭിക്കാന്‍ വൈകുന്നതും ഉയര്‍ന്ന അപേക്ഷാ ഫീസും കാരണം പലരും മറ്റ് സാധ്യതകള്‍ തേടാന്‍ തുടങ്ങിയിരിക്കുകയാണ്. കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം വാഗ്ദാനം ചെയ്യുന്നതും വേഗത്തിലും എളുപ്പത്തിലും സ്റ്റുഡന്റ് വിസ നടപടിക്രമങ്ങളുമുള്ള രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ തിരിയുകയാണ്. താരതമ്യേന എളുപ്പത്തിലും വേഗത്തിലും സ്റ്റുഡന്റ് വിസ ലഭിക്കുന്ന അഞ്ച് രാജ്യങ്ങളുടെ പട്ടിക താഴെ നല്‍കുന്നു.

പോളണ്ട്

കുറഞ്ഞ വിദ്യാഭ്യാസച്ചെലവ്, സുരക്ഷിതമായ അന്തരീക്ഷം, ആഗോളതലത്തില്‍ അംഗീകാരമുള്ള സര്‍വകലാശാലകള്‍ എന്നിവ കാരണം പോളണ്ട് വിദ്യാര്‍ത്ഥികളുടെ ഇഷ്ട ഇടമായി മാറിയിട്ടുണ്ട്. വിസ നടപടിക്രമങ്ങള്‍ ലളിതവും സുതാര്യവുമാണ്. ഇത് കൂടുതല്‍ അന്താരാഷ്ട്ര അപേക്ഷകരെ ആകര്‍ഷിക്കുന്നു. ഏകദേശം 95 ശതമാനം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുള്ള പോളണ്ട്, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും എളുപ്പത്തില്‍ പ്രവേശനം നേടാവുന്ന പഠനകേന്ദ്രങ്ങളില്‍ ഒന്നാണ്.

ജര്‍മനി

ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസ സമ്പ്രദായവും പൊതു സര്‍വകലാശാലകളിലെ ട്യൂഷന്‍ ഫീസില്ലാത്ത നയവും കാരണം ജര്‍മനി ഏറ്റവും കൂടുതല്‍ ആളുകള്‍ തിരഞ്ഞെടുക്കുന്ന രാജ്യങ്ങളിലൊന്നാണ്. ഈ രാജ്യത്തിന് 90 ശതമാനത്തിലധികം സ്റ്റുഡന്റ് വിസ അംഗീകാര നിരക്കുണ്ട്. STEM (സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്‌സ്) പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസ ലഭിക്കുന്നത് കൂടുതല്‍ എളുപ്പമാണ്. കൂടാതെ, ജര്‍മ്മനി 18 മാസത്തെ പോസ്റ്റ്-സ്റ്റഡി വര്‍ക്ക് വിസ വാഗ്ദാനം ചെയ്യുന്നു, ഇത് ബിരുദധാരികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം ജോലി തേടാന്‍ അനുവദിക്കുന്നു.

ഫ്രാന്‍സ്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇതുവരെ അത്ര വ്യാപകമായി തിരഞ്ഞെടുത്തിട്ടില്ലെങ്കിലും, ലളിതമായ വിസ നടപടിക്രമങ്ങളാണ് ഫ്രാന്‍സിനുള്ളത്.ഏകദേശം 85 ശതമാനം ഉയര്‍ന്ന അംഗീകാര നിരക്ക് കാരണം ഫ്രാന്‍സ് ഒരു ആകര്‍ഷകമായ ലക്ഷ്യസ്ഥാനമായി ഉയര്‍ന്നുവരുന്നു. സമര്‍പ്പിക്കേണ്ട രേഖകള്‍ താരതമ്യേന കുറവാണ്. വിസ നടപടിക്രമങ്ങള്‍ താരതമ്യേന വേഗത്തിലുമാണ്. ഫ്രാന്‍സിലെ പ്രശസ്തമായ പഠന മേഖലകളില്‍ ബിസിനസ്, ഹോസ്പിറ്റാലിറ്റി, ഫാഷന്‍ എന്നിവ ഉള്‍പ്പെടുന്നു.

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് (യുഎഇ)

മാനേജ്മെന്റ്, ബിസിനസ് പ്രോഗ്രാമുകളില്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇ ഒരു ഇഷ്ടപ്പെട്ട തിരഞ്ഞെടുപ്പായി മാറുകയാണ്. ഈ രാജ്യം സാധാരണയായി 30 ദിവസത്തിനുള്ളില്‍ സ്റ്റുഡന്റ് വിസകള്‍ പ്രോസസ്സ് ചെയ്യുന്നു, കൂടാതെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ച് വര്‍ഷം വരെ ദീര്‍ഘകാല വിസകള്‍ വാഗ്ദാനം ചെയ്യുന്നു. 70 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലുള്ള അംഗീകാര നിരക്കും മൊത്തത്തിലുള്ള കുറഞ്ഞ വിദ്യാഭ്യാസച്ചെലവും കാരണം യുഎഇ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രചാരം നേടുന്നു.

ഫിലിപ്പീന്‍സ്

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന പഠന ലക്ഷ്യസ്ഥാനങ്ങളില്‍ 11-ാം സ്ഥാനത്താണ് ഫിലിപ്പീന്‍സ്. മെഡിക്കല്‍, ഹെല്‍ത്ത് കെയര്‍ സംബന്ധമായ പ്രോഗ്രാമുകള്‍ക്ക് ഇവിടം പ്രശസ്തമാണ്. 2023-ല്‍ മാത്രം ഏകദേശം 9,700 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇവിടുത്തെ സ്ഥാപനങ്ങളില്‍ ചേര്‍ന്നു. വിസ അപേക്ഷാ പ്രക്രിയ ലളിതമാണ്, പാശ്ചാത്യ രാജ്യങ്ങളേക്കാള്‍ ട്യൂഷന്‍ ഫീസ് വളരെ കുറവാണ്. വിസ അംഗീകാര നിരക്ക് 75 ശതമാനത്തിനും 80 ശതമാനത്തിനും ഇടയിലാണ്. വിദേശ വിദ്യാഭ്യാസം തടസ്സങ്ങളില്ലാതെയും കുറഞ്ഞ ചെലവിലും നേടാന്‍ ആഗ്രഹിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ രാജ്യങ്ങള്‍ മികച്ച അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. രാജ്യം തിരഞ്ഞെടുക്കുമ്പോള്‍ വിശദമായ ഗവേഷണം നടത്തേണ്ടതുണ്ട്. സര്‍വകലാശാലകളുടെ റേറ്റിങ്, സമര്‍പ്പിക്കേണ്ട രേഖകള്‍ എന്നിവ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ച് സ്വയം ഉറപ്പ് വരുത്തേണ്ടതുണ്ട്.


Share our post
Continue Reading

India

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന; ആ​ഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ

Published

on

Share our post

ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന നടത്താൻ ആ​ഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു. അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണം. യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാൻ വേണ്ടി പ്രാർത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുർബാന മധ്യേ മലങ്കരസഭയിലെ മുഴുവൻ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാർത്ഥന നടത്തും.അതേസമയം ഇന്ത്യയുടെ അതിമാരക തിരിച്ചടിയിൽ വിറങ്ങലിച്ച് നിൽക്കുകയാണ് പാകിസ്താൻ. തലസ്ഥാനമായ ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇന്ത്യൻ ആക്രമണം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. പാക് പ്രധാനമന്ത്രിയും സൈനിക മേധാവിയും രഹസ്യ കേന്ദ്രത്തിലെന്നാണ് വിവരം.


Share our post
Continue Reading

India

ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെച്ചു; ബി.സി.സി.ഐ അറിയിപ്പ്

Published

on

Share our post

ന്യൂഡല്‍ഹി: ഇന്ത്യ- പാകിസ്ഥാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചു. മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെക്കുന്നതായി ബി.സി.സി.ഐ പ്രസ്താവന ഇറക്കി. ‘ഇന്ത്യ- പാകിസ്ഥാന്‍ സൈനിക നടപടികളുടെ പശ്ചാത്തലത്തില്‍ ഐ.പി.എല്‍ മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നിര്‍ത്തിവെയ്ക്കുന്നു’ ബി.സി.സി.ഐ അറിയിച്ചു.
സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്നലെ നടന്ന പഞ്ചാബ് കിങ്‌സ് ഡല്‍ഹി ക്യാപിറ്റല്‍സ് മത്സരം നിര്‍ത്തിവെച്ചിരുന്നു. മൈതാനങ്ങളിലെ സുരക്ഷ കടുപ്പിക്കുകയും വിമാനത്താവളങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതോടെ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചേക്കുമെന്നും റിപോര്‍ട്ടുകളുണ്ടായിരുന്നു. വിഷയത്തില്‍ ഇന്ന് ഐപിഎല്‍ ഗവേണിങ് കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് അന്തിമ തീരുമാനമെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Share our post
Continue Reading

Trending

error: Content is protected !!