Connect with us

India

ഉറപ്പുള്ള നിര്‍മിതി, 5000 എം.എ.എച്ച് ബാറ്ററി; നോക്കിയ സി22, 10000 യില്‍ താഴെ നല്ലൊരു ഓപ്ഷന്‍

Published

on

Share our post

എച്ച്.എം.ഡി ഗ്ലോബല്‍ അവതരിപ്പിച്ച ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണുകളിലൊന്നാണ് നോക്കിയ സി22. 10000 രൂപയില്‍ താഴെ നിരക്കില്‍ നിരവധി സ്മാര്‍ട്‌ഫോണുകള്‍ നോക്കിയ പുറത്തിറക്കിയിട്ടുണ്ട്.

അതില്‍ പ്രധാനപ്പെട്ട ബജറ്റ് സ്മാര്‍ട്‌ഫോണ്‍ സീരീസ് ആണ് നോക്കിയ സി സീരീസ്. ഈ പരമ്പരയിലേക്ക് ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച സ്മാര്‍ട്‌ഫോണുകളിലൊന്നാണ് നോക്കിയ സി22.

പ്രധാനമായും ദൈര്‍ഘ്യമേറിയ ബാറ്ററിയും ഈടുനില്‍ക്കുന്ന ബോഡിയുമാണ് നോക്കിയ ഈ ഫോണില്‍ നല്‍കുന്ന വാഗ്ദാനം. പോളി കാര്‍ബണേറ്റ് യുണിബോഡി ഡിസൈനും ഉറപ്പുള്ള ഡിസ്‌പ്ലേ, ഐപി52 പ്രൊട്ടക്ഷന്‍ റേറ്റിങ് എന്നിവയും ഫോണില്‍ കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.

ഫോണിന്റെ സവിശേഷതകള്‍

7999 രൂപയില്‍ വില ആരംഭിക്കുന്ന ഫോണിന് 4ജിബി (2ജിബി + 2ജിബി വെര്‍ച്വല്‍ റാം), 6ജിബി (4ജിബി + 2ജിബി വെര്‍ച്വല്‍ റാം) എന്നീ രാം വേരിയന്റുകളില്‍ 64ജിബി ഇന്റേണല്‍ സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാണ് (256ജിബി അധിക മെമ്മറി സപ്പോര്‍ട്ട്) നോക്കിയ സി22 എത്തുന്നത്.

യുണി സോക്ക് എസ് സി 9863എ ഒക്ടാകോര്‍ പ്രൊസസര്‍ ശക്തിപകരുന്ന ഫോണില്‍ ആന്‍ഡ്രോയിഡ് 13 (ഗൊ എഡിഷന്‍) ആണുള്ളത്. 4ജി സ്മാര്‍ട്‌ഫോണ്‍ ആണിത്. നാനോ സിംകാര്‍ഡ് ഉപയോഗിക്കാം.

ഫ്‌ളാഷ് ലൈറ്റോടുകൂടിയ ഡ്യുവല്‍ റിയര്‍ ക്യാമറയ്ക്ക് അരികിലായി ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നു. പവര്‍ ബട്ടനും വോളിയം ബട്ടനുകളും ഫോണിന് വലത് ഭാഗത്തായി നല്‍കിയിരിക്കുന്നു.

ടൈപ്പ് സി ചാര്‍ജര്‍ സ്ലോട്ട് ആണ് ഫോണിന് നല്‍കിയിരിക്കുന്നത്. താഴെയായി സ്പീക്കറും മുകളില്‍ 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്കും നല്‍കിയിരിക്കുന്നു.

ഫോണ്‍ എങ്ങനെയുണ്ട്?

എച്ച്.എം.ഡി ഗ്ലോബല്‍ വാഗ്ദാനം ചെയ്യുന്ന പോലെ ഉറപ്പുള്ള രൂപകല്‍പനയാണ് ഫോണിനെന്ന് അത് ഒരു തവണ കയ്യില്‍ എടുക്കുമ്പോള്‍ അനുഭവപ്പെടും. സാന്റ്, പര്‍പ്പിള്‍, ചാര്‍ക്കോള്‍ കളര്‍ ഓപ്ഷനുകളിലാണ് ഫോണ്‍ എത്തുന്നത്.

മെറ്റാലിക് ഫിനിഷിനിലാണ് ഇതിന്റെ പോളി കാര്‍ബണേറ്റ് ബാക്ക് പാനല്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. താഴെ ഇട്ട് നോക്കി പരീക്ഷിച്ചില്ലെങ്കിലും അകത്തുള്ള ഉറപ്പുള്ള മെറ്റല്‍ ഷാസിയും 2.5 ഡി ഡിസ്ലേ ഗ്ലാസുമെല്ലാം ഫോണിന് ആവശ്യമായ ഉറപ്പുനല്‍കുന്നവയാണ്. ഇതിന് പുറമെ ഒരു വര്‍ഷത്തെ റീപ്ലേസ്‌മെന്റ് ഗ്യാരന്റിയും ഉണ്ട്.

6.5 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. 5000 എം.എ.എച്ച് ബാറ്ററിയാണ് ഫോണിനുള്ളത്. മൂന്ന് ദിവസത്തോളം ബാറ്ററി ലഭിക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം.

കാര്യമായ ഉപയോഗമില്ലാതെ മൂന്നോ അതിലധികമോ നേരം ഫോണില്‍ ചാര്‍ജ് കിട്ടുന്നുണ്ട്. ഭാരം കുറഞ്ഞ ആന്‍ഡ്രോയിഡ് 13 ഗോ എഡിഷനായതും ഇതിന് സഹായകമാവുന്നു. എന്നാല്‍ ഈ 5000 എംഎഎച്ച് ബാറ്ററി 0% ല്‍ നിന്ന് 100 % ആയി കിട്ടാന്‍ 2 മണിക്കൂറിലേറെ സമയം വേണം.

നോക്കിയ സി22 റിയര്‍ ക്യാമറയില്‍ പകര്‍ത്തിയ ചിത്രം 2022 ഓഗസ്റ്റില്‍ അവതരിപ്പിച്ച ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള ഗോ എഡിഷനാണ് ഫോണിലുള്ളത്. ഇത് പുതുമയുള്ള അനുഭവം ഫോണിന് നല്‍കുന്നുണ്ട്. ഗൂഗിളിന്റെ ആപ്പുകളും ചില ഗെയിമിങ് ആപ്പുകളും നെറ്റ്ഫ്‌ളിക്‌സ് ഫേസ്ബുക്ക് ലൈറ്റ് എന്നീ ആപ്പുകളും മാത്രമാണ് ഫോണിലുള്ളത്.

ആന്‍ഡ്രോയിഡ് ഗോ എഡിഷന്റെ ലാളിത്യം ഈ മെനു ലിസ്റ്റില്‍ തന്നെ പ്രകടമാണ്. എങ്കിലും 6ജിബി (4ജിബി + 2ജിബി വെര്‍ച്വല്‍ റാം) പതിപ്പില്‍ ആപ്പുകള്‍ തുറന്നുവരുന്നതിന് നേരിയ താമസം അനുഭവപ്പെടുന്നുണ്ട്. എങ്കിലും ലളിതമായ ഉപയോഗങ്ങള്‍ക്ക് ഈ ഫോണ്‍ അനുയോജ്യമാണ്.

ഡ്യുവല്‍ റിയര്‍ ക്യാമറയാണ് ഫോണിന് ഇതില്‍ പ്രൈമറി ക്യാമറ 13 മെഗാപിക്‌സലിന്റേതാണ് രണ്ട് എംപിയുടെ സെന്‍സറാണ് രണ്ടാമത്തേത്. എട്ട് എംപി സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു. എഐ ക്യാമറാ ഫീച്ചറുകളോടെയാണ് എത്തുന്നത് എങ്കിലും വലിയൊരു ക്യാമറ അനുഭവം നല്‍കുന്ന ഫോണ്‍ അല്ല ഇത്. ചിത്രത്തിന്റെ ബ്രൈറ്റ്‌നെസ്, ഡെപ്ത് എന്നിവയെല്ലാം വലിയ നിലവാരമില്ലാത്തതാണ്. എങ്കിലും വിവിധങ്ങളായ എഐ ഫീച്ചറുകള്‍ ക്യാമറയിലുണ്ട്.

വാങ്ങാമോ?

ഒരു ചെലവ് കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ എന്ന നിലയില്‍ നോക്കിയ സി22 നല്ലൊരു ഓപ്ഷനാണ് എന്ന് പറയേണ്ടതില്ലല്ലോ. 5000 എംഎഎച്ച് ബാറ്ററിയും ഉറപ്പുള്ള നിര്‍മിതിയും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വാഗ്ദാനം ചെയ്യുന്നപോലെ മൂന്ന് ദിവസത്തോളം ഫോണില്‍ ചാര്‍ജ് ലഭിക്കുന്നുണ്ട്. അതിവേഗ ചാര്‍ജിങ് ഇല്ലാത്തത് ഒരു പരിമിതിയാണ്. 10 വാട്ടിന്റെ ചാര്‍ജറാണ് ഫോണിനൊപ്പം. സുരക്ഷാ അപ്‌ഗ്രേഡുകള്‍ രണ്ട് വര്‍ഷത്തോളം ലഭിക്കുമെങ്കിലും ഒഎസ് അപ്‌ഡേറ്റുകള്‍ ഫോണില്‍ ഉണ്ടാവില്ല.

എന്തായാലും 10000 രൂപയില്‍ താഴെ വിലയില്‍ 4ജി ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മെച്ചപ്പെട്ട ബാറ്ററിയും ഈടും ആഗ്രഹിക്കുന്നവര്‍ക്കും തിരഞ്ഞെടുക്കാവുന്ന ഒരു ഓപ്ഷനാണ് നോക്കിയ സി22.


Share our post

India

സിം കാര്‍ഡ് വിതരണക്കാര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധം, ചട്ടങ്ങള്‍ കര്‍ശനമാക്കി കേന്ദ്രം

Published

on

Share our post

ന്യൂഡല്‍ഹി:-രാജ്യത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഉപയോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കുന്ന എല്ലാ ഏജന്റുമാരും നിയമപരമായി രജിസ്റ്റര്‍ ചെയ്തവരായിരിക്കണമെന്നാണ് നിര്‍ദേശം. ഈ നിര്‍ദേശം നടപ്പാക്കാനുള്ള സമയപരിധി 2025 മാര്‍ച്ച് 31 വരെ നീട്ടിയിട്ടുണ്ട്.സൈബര്‍ തട്ടിപ്പ് വര്‍ധിച്ച സാഹചര്യത്തില്‍ സിം കാര്‍ഡുകള്‍ നല്‍കുന്നതില്‍ നിയമങ്ങള്‍ കര്‍ശനമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മാത്രമല്ല ഒരേ പേരില്‍ ഒമ്പതില്‍ കൂടുതല്‍ സിം കാര്‍ഡുകളുള്ള വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

പുതിയ നിയന്ത്രണങ്ങള്‍ പ്രകാരം, ടെലികോം കമ്പനികള്‍ അവരുടെ ഏജന്റുമാരെയും ഫ്രാഞ്ചൈസികളെയും സിം കാര്‍ഡ് വിതരണക്കാരെയും രജിസ്റ്റര്‍ ചെയ്യിക്കണം. ഇതുവരെ, റിലയന്‍സ് ജിയോ, വോഡഫോണ്‍ ഐഡിയ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ രജിസ്‌ട്രേഷനുകള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ബിഎസ്എന്‍എല്ലിന് സിം ഡീലര്‍മാരെ രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാര്‍ രണ്ട് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്. 2025 ഏപ്രില്‍ 1 മുതല്‍ രജിസ്റ്റര്‍ ചെയ്ത സിം കാര്‍ഡ് വിതരണക്കാര്‍ക്ക് മാത്രമേ ഉപഭോക്താക്കള്‍ക്ക് സിം കാര്‍ഡുകള്‍ നല്‍കാന്‍ അധികാരമുള്ളൂ.


Share our post
Continue Reading

India

യു.എ.ഇയിൽ ബിസിനസ് അവസരം തേടുന്നവർക്കും നിക്ഷേപകർക്കും ആറുമാസ സന്ദർശക വിസ

Published

on

Share our post

അബുദാബി: ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് യുഎഇയുടെ പ്രത്യേക വിസ സംവിധാനം പ്രയോജനപ്പെടുത്താമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി). രാജ്യത്ത് ബിസിനസ് അവസരങ്ങള്‍ തേടുന്നവര്‍ക്ക് ആറുമാസം വരെ കാലാവധിയുള്ള സന്ദര്‍ശക വിസയാണ് അനുവദിക്കുക. നിക്ഷേപകര്‍, സംരംഭകര്‍, വിദഗ്ധ പ്രൊഫഷണലുകള്‍, ബിസിനസുകളുടെ സാമ്പത്തിക പങ്കാളിത്തം വഹിക്കുന്നവര്‍ എന്നിവര്‍ക്കാണ് പ്രത്യേക വിസ അനുവദിക്കുകയെന്ന് ഐ.സിപി വ്യക്തമാക്കി. സിംഗിൾ, മള്‍ട്ടി എന്‍ട്രി പ്രവേശനം സാധ്യമാക്കുന്നതാണ് ഈ വിസ. എന്നാല്‍ ആകെ രാജ്യത്ത് തങ്ങുന്ന കാലയളവ് 180 ദിവസത്തില്‍ കൂടുതലാകാന്‍ പാടില്ല. ഈ വിസ ലഭിക്കുന്നതിന് നാല് നിബന്ധനകളാണ് പാലിക്കേണ്ടത്. അപേക്ഷകൻ യുഎഇയിൽ ബിസിനസ് സാധ്യത തേടാൻ ആഗ്രഹിക്കുന്ന മേഖലയിൽ യോഗ്യതയുള്ള പ്രഫഷനലായിരിക്കണം.

ആറു മാസത്തിൽ കൂടുതൽ സാധുതയുള്ള പാസ്‌പോർട്ട് കൈവശമുണ്ടായിരിക്കണം, യുഎ.ഇയിൽ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉണ്ടായിരിക്കണം, തുടർന്നുള്ള യാത്രക്കോ രാജ്യത്തുനിന്ന് തിരിച്ചുപോകുന്നതിനോ കൺഫേം ടിക്കറ്റ് കൈവശമുണ്ടായിരിക്കണം എന്നിവയാണ് നിബന്ധനകൾ. യുഎഇയുടെ സാമ്പത്തിക വളർച്ചക്ക് സഹായിക്കുന്ന നൂതനപദ്ധതികൾ ആരംഭിക്കാനും ഭാവി കെട്ടിപ്പടുക്കാനും ആഗ്രഹിക്കുന്ന സംരംഭകരെയും നിക്ഷേപകരെയും മൂലധന ഉടമകളെയും ആകർഷിക്കുന്നതിനായി യു.എ.ഇ സമഗ്രമായ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ഐ.സി.പി ഡയറക്ടർ ജനറൽ മേജർ ജനറൽ സുഹൈൽ സയീദ് അൽ ഖൈലി പറഞ്ഞു.


Share our post
Continue Reading

India

ദേശീയ സുരക്ഷ: 119 ആപ്പുകള്‍ കൂടി നിരോധിക്കാന്‍ ഉത്തരവിട്ട് കേന്ദ്രം, ഭൂരിഭാഗവും ചൈനീസ് ആപ്പുകള്‍

Published

on

Share our post

ന്യൂഡല്‍ഹി: ചൈനയുമായും ഹോങ്കോങ്ങുമായി ബന്ധമുള്ളത് അടക്കം ഗൂഗിള്‍ പ്ലേസ്റ്റോറിലെ 119 മൊബൈല്‍ ആപ്പുകള്‍ ബ്ലോക്ക് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷ കണക്കിലെടുത്താണ് ചൈനീസ്, ഹോങ്കോങ് ഡവലപ്പര്‍മാര്‍ വികസിപ്പിച്ച ഭൂരിഭാഗം ആപ്പുകളും നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നിരോധിച്ച ആപ്പുകളില്‍ കൂടുതലും വിഡിയോ, വോയ്‌സ് ചാറ്റ് പ്ലാറ്റ്‌ഫോമുകളാണ്.

ദേശീയ സുരക്ഷ കണക്കിലെടുത്ത് ടിക്‌ടോക്ക്, ഷെയര്‍ഇറ്റ് എന്നിവയുള്‍പ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് എതിരെ 2020ല്‍ സര്‍ക്കാര്‍ എടുത്ത നടപടിക്ക് സമാനമാണ് ഇത്തവണത്തേത്. 2020 ജൂണ്‍ 20ന് ഇന്ത്യന്‍ സര്‍ക്കാര്‍ ഏകദേശം 100 ചൈനീസ് ആപ്പുകളാണ് നിരോധിച്ചത്. 2021ലും 2022ലും ചൈനീസ് ആപ്പുകള്‍ക്ക് എതിരെ നടപടി സ്വീകരിച്ചെങ്കിലും 2020ലും 2025ലും സ്വീകരിച്ച നടപടിയുടെ അത്ര വലുതായിരുന്നില്ല. കുറഞ്ഞ എണ്ണം ആപ്പുകള്‍ക്ക് എതിരെയായിരുന്നു നടപടി.

ഐടി ആക്ടിന്റെ സെക്ഷന്‍ 69A പ്രകാരമാണ് കേന്ദ്രം നടപടി സ്വീകരിച്ചത്. സിംഗപ്പൂര്‍, യുഎസ്, യുകെ, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ചില ആപ്പുകളെയും നടപടി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയ്ക്കും പൊതു ക്രമസമാധാനത്തിനും വേണ്ടി ഓണ്‍ലൈന്‍ ഉള്ളടക്കം നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് സെക്ഷന്‍ 69A.

എന്നാല്‍ ഭൂരിപക്ഷം ആപ്പുകളും ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇതുവരെ 15 ആപ്പുകള്‍ മാത്രമേ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് നീക്കം ചെയ്തിട്ടുള്ളൂവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇന്ത്യന്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്യാന്‍ ഉത്തരവിട്ട 119 ആപ്പുകളില്‍ മാംഗോസ്റ്റാര്‍ ടീം വികസിപ്പിച്ച സിംഗപ്പൂര്‍ ആസ്ഥാനമായുള്ള വിഡിയോ ചാറ്റ്, ഗെയിമിങ് പ്ലാറ്റ്‌ഫോമായ ചില്‍ചാറ്റും ഉള്‍പ്പെടും.ഒരു ദശലക്ഷത്തിലധികം ഡൗണ്‍ലോഡുകളും ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.1സ്റ്റാര്‍ റേറ്റിങ്ങുമുള്ള ആപ്പാണിത്. ചൈനീസ് ആപ്പായ ചാങ്ആപ്പും ഓസ്‌ട്രേലിയന്‍ കമ്പനി വികസിപ്പിച്ച ഹണികാമും ഇതില്‍ ഉള്‍പ്പെടുന്നു.ചില്‍ചാറ്റ് എന്ന ആപ്പ്, ബ്ലോക്ക് ചെയ്യുന്നത് അവിടത്തെ ഇന്ത്യന്‍ ഉപയോക്താക്കളുടെ ദൈനംദിന ആശയവിനിമയ, വിനോദ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.


Share our post
Continue Reading

Trending

error: Content is protected !!