Kannur
ആശ്വാസം പകർന്ന് പരിയാരം; അടിസ്ഥാന സൗകര്യവും മോടിയും കൂട്ടി

പാവപ്പെട്ട ആയിരക്കണക്കിന് രോഗികളുടെ ആശ്വാസ കേന്ദ്രമാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്. സ്വകാര്യ ആസ്പത്രികളുടെ കഴുത്തറുപ്പൻ മത്സരങ്ങൾക്കിടയിൽ ആതുരസേവന മേഖലയുടെ യഥാർഥ ധർമം തിരിച്ചറിയുന്ന സ്ഥാപനം.
ഇവിടത്തെ പരിമിതികൾ പെരുപ്പിച്ച് കാണിച്ചും സ്വകാര്യമേഖലയെ മഹത്വവൽക്കരിച്ചും ചിലർ പ്രചാരണം നടത്തുന്നുണ്ടെങ്കിലും രോഗികൾക്ക് താങ്ങും തണലുമാണ് സർക്കാർ ഉടമസ്ഥതയിലുള്ള ഈ ആധുനിക ചികിത്സാകേന്ദ്രം.
എന്നാൽ പരിയാരം സഹകരണ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കണമെന്ന് മുറവിളി ഉയർത്തിയവർപോലും ഈ സ്ഥാപനത്തിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതിന് പിന്നീട് നാട് സാക്ഷിയായി. ഇതെല്ലാം അതിജീവിച്ച് ജനങ്ങളുടെ സ്വന്തം സ്ഥാപനമായി മെഡിക്കൽ കോളേജ് കുതിക്കുകയാണ്.
അടിസ്ഥാനസൗകര്യവും മോടിയും കൂട്ടി സർക്കാർ ഏറ്റെടുത്തശേഷമുള്ള വികസന പ്രവർത്തനങ്ങളാണ് പാവപ്പെട്ട രോഗികളുടെ ആശ്രയ കേന്ദ്രമാക്കി ആസ്പത്രിയെ മാറ്റിയത്. മെഡിക്കൽ കോളേജ് ആസ്പത്രിയായതിനാൽ പൂർണമായും പൂട്ടിയിട്ട് നവീകരണം അസാധ്യമാണ്.
ഘട്ടംഘട്ടമായുള്ള പ്രവർത്തനം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ചില പ്രയാസങ്ങൾ ചികിത്സതേടിയെത്തുന്നവർക്കുണ്ട്. ആസ്പത്രി വികസനം നടപ്പാക്കുന്നതിന്റെ ഭാഗമായുള്ളതാണ് ഈ അസൗകര്യങ്ങളെന്ന് അറിയാം.
എന്നാൽ സ്വകാര്യ ആസ്പത്രി മാഫിയകളുടെ പിന്തുണയോടെ ചില മാധ്യമങ്ങൾ ഈ നേട്ടങ്ങളെ ഇകഴ്‌ത്തിക്കാണിക്കുകയാണ്. വികസനത്തിന് തടയിടുകയും പാവപ്പെട്ടവരുടെ ചികിത്സാ കേന്ദ്രത്തെ തകർക്കുകയുമാണ് ഇവരുടെ ലക്ഷ്യം.
കിഫ്‌ബി ഫണ്ടിൽ 32 കോടി രൂപയുടെ പ്രവൃത്തിയുടെ ഭാഗമായി മെഡിക്കൽ കോളേജിന്റെ സൗകര്യവും മോടിയും കൂട്ടുന്നതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ തുടരുന്നു. വാർഡുകളുടെയും മുറികളുടെയും അറ്റകുറ്റപ്പണി നടക്കുന്നു. ശുചിമുറികൾ മാറ്റിപ്പണിയുന്നു. ഇതിനൊപ്പം സംസ്ഥാന ബജറ്റിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിന് 26.15 കോടി രൂപ നീക്കിവച്ചു.
ദന്തൽ കോളേജിന് 6.19 കോടി രൂപയും നഴ്‌സിങ് കോളേജ് 5.58 കോടി രൂപയും പാരാമെഡിക്കൽ ഹോസ്റ്റലിന് മൂന്നുകോടി രൂപയും അനുവദിച്ചു.
പ്ലാസ്‌റ്റിക് സർജറി വിഭാഗവും ട്രോമാ കെയറും
പുതുതായി പ്ലാസ്‌റ്റിക് സർജറി വിഭാഗം തുടങ്ങി. പ്രത്യേക ട്രോമാ കെയർ, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളുടെ പണിയും തുടങ്ങി. വിവിധ വകുപ്പുകളിലായി 22 പുതിയ ഡോക്ടർമാരെയും നിയമിച്ചു. പുതിയ ഡിജിറ്റൽ റേഡിയോഗ്രഫി യന്ത്രം, ഓക്‌സിജൻ ജനറേറ്റർ പ്ലാന്റ് എന്നിവയും സ്ഥാപിച്ചു. 5.5 കോടി രൂപയുടെ പുതിയ കാത്ത് ലാബ് വാങ്ങി. പാരാമെഡിക്കൽ ഹോസ്‌റ്റൽ നിർമാണത്തിന് 22.71 കോടിയുടെയും പിജി ഹോസ്‌റ്റലിന് 28.16 കോടി രൂപയുടെയും ഭരണാനുമതിയായി.
അതിഥി തൊഴിലാളികൾക്ക് പ്രത്യേക വാർഡ് നിർമിച്ചു. കല്യാശേരി, ഇരിക്കൂർ എംഎൽഎമാരുടെ ഫണ്ടിൽ ഉൾപ്പെടുത്തി രണ്ട് ആംബുലൻസും വാങ്ങി. സംസ്ഥാന സർക്കാർ അപേക്ഷയിന്മേൽ ‘ഖേലോ ഇന്ത്യ’ പദ്ധതിയിൽ ഏഴുകോടി രൂപ ചെലവിൽ 400 മീറ്റർ സിന്തറ്റിക് ട്രാക്കിന്റെ പണി പൂർത്തിയാവുന്നു. ഈ സ്‌റ്റേഡിയത്തിൽ കല്യാശേരി എംഎൽഎയുടെ 2020-–-21 ആസ്‌തി വികസന ഫണ്ടിൽ 50 ലക്ഷം രൂപ ചെലവിൽ ലോകോത്തര നിലവാരത്തിലുള്ള ഫുട്‌ബോൾ പുൽമൈതാനിയും നിർമാണം ഏറെ പൂർണമായി.
മെഡിക്കൽ കോളേജിൽ സൃഷ്ടിച്ച തസ്തികകളുടെ വർഗീകരണം അടിയന്തരമായി പൂർത്തീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിട്ടുണ്ട്. ഓപ്ഷൻ നൽകാത്ത ജീവനക്കാരുടെ വിവരങ്ങൾ നൽകും. ജീവനക്കാർക്ക് ശമ്പളം അനുവദിക്കുന്നതിൽ കൃത്യതയുണ്ടാകും. കരാർ ജീവനക്കാർക്ക് മിനിമം വേതനം നൽകുന്നതിനുള്ള ശുപാർശയിൽ തീരുമാനമെടുക്കാനും മുഖ്യമന്ത്രി നിർദേശിച്ചു.
മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെകീഴിൽ 247 അധ്യാപക തസ്‌തിക സൃഷ്ടിച്ചിരുന്നു. ഇതിൽ 100 പേരെ നിയമിച്ചു. ഇതിനുപുറമെയാണ് നിലവിൽ ജോലിയിലുള്ള 147 പേരെക്കൂടി സർക്കാർ സർവീസിലേക്ക് മാറ്റിയത്. മെഡിക്കൽ കോളേജിലെ മുഴുവൻ ഡോക്‌ടർമാരും നഴ്‌സുമാരും സർക്കാർ ജീവനക്കാരായി. 247 ഡോക്‌ടർമാർ, 521 നഴ്‌സുമാർ, 772 മറ്റ് ജീവനക്കാർ എന്നിവരുടെ തസ്‌തികകൾ സൃഷ്‌ടിച്ചു.
2019 മാർച്ച് രണ്ടിന് കേരള കോ – ഓപ്പറേറ്റീവ് ഹോസ്‌പിറ്റൽ ആൻഡ് സെന്റർ ഓഫ് അഡ്വാൻസ്‌ഡ് മെഡിക്കൽ സർവീസിൽനിന്ന് (കെസിഎച്ച്‌സി) മെഡിക്കൽ കോളേജ് ഏറ്റെടുക്കുമ്പോൾ ആവശ്യമായ തസ്‌തികകൾ സൃഷ്‌ടിക്കുമെന്ന് സർക്കാർ ഉറപ്പുനൽകിയിരുന്നു. യുഡിഎഫ് ഭരണത്തിൽ മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുക്കണമെന്ന ആവശ്യം അംഗീകരിച്ചിരുന്നില്ല. ഒന്നാം പിണറായി സർക്കാരാണ് ഇത് സർക്കാർ മെഡിക്കൽ കോളേജാക്കിയത്. പ്രത്യേക ട്രോമാ കെയർ, സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കുകളുടെ പണിയും തുടങ്ങി.
Kannur
കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ


കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്
യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.
Kannur
പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം


കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.
Kannur
ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ


പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.
ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.
ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്