Connect with us

Kerala

ആനവണ്ടി വിനോദസഞ്ചാര യാത്രകളെല്ലാം സൂപ്പർ ഹിറ്റ്, മാസങ്ങൾക്കകം കിട്ടിയ കളക്ഷൻ 30 ലക്ഷം

Published

on

Share our post

ചാലക്കുടി: റെക്കാഡ് കളക്ഷനും ട്രിപ്പുകളുമായി കെ.എസ്.ആർ.ടി.സി ചാലക്കുടി ഡിപ്പോയുടെ വിനോദസഞ്ചാര യാത്രകൾ. വേനൽ അവധിയുടെ കഴിഞ്ഞ രണ്ടുമാസക്കാലം വിവിധ വിനോദ കേന്ദ്രങ്ങളിലേക്ക് ഇവിടെ നിന്നും നൂറിലധികം ബസുകൾ സർവീസ് നടത്തി.

ആവേശപൂർവമാണ് സർവീസുകളെ ജനങ്ങൾ സ്വീകരിച്ചത്.നിരവധി വിദ്യാർത്ഥികളും അവധിക്കാല ഉല്ലാസ യാത്രകളിൽ പങ്കാളികളായി. മലക്കപ്പാറ, മൂന്നാർ, കൊച്ചിയിലെ സാഗർ റാണി, കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങളിലെ വിനോദസഞ്ചാരമാണ് ആളുകളെ കൂടുതൽ ആകർഷിച്ചത്.

വട്ടവട, കാന്തല്ലൂർ, വാഗമൺ, ഗവി, മാമലക്കണ്ടം എന്നിവിടങ്ങളിലേക്കും ചാലക്കുടിയിൽ നിന്നും ശനി, ഞായർ ദിവസങ്ങളിൽ വിനോദ സഞ്ചാരത്തിനായി ട്രിപ്പുകൾ ഉണ്ടായിരുന്നു.ഇടദിവസങ്ങളിലും ആളുകൾ വിനോദയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി ബസുകളെ ആശ്രയിക്കുന്നുണ്ട്.

ഇതോടെ ചാലക്കുടി ഡിപ്പോയിൽ നിന്നും ആരംഭിച്ച ആനവണ്ടിയുടെ വിനോദസഞ്ചാര പദ്ധതി വൻ ഹിറ്റായി. ചാലക്കുടിയെ പിന്തുടർന്ന് തുടങ്ങിയ ഇരിങ്ങാലക്കുട ഡിപ്പോയിലെ വിനോദസഞ്ചാര പാക്കേജും ഇതിനകം തന്നെ ജനപ്രിയമാണ്.മറ്റു ജില്ലകളിലെ ഡിപ്പോകളും വിനോദസഞ്ചാര പാക്കേജുകൾ ആവിഷ്‌കരിച്ച് നടപ്പാക്കിയിട്ടുണ്ട്. ഒന്നരവർഷം മുമ്പാണ് ചാലക്കുടിയിൽ നിന്നും മലക്കപ്പാറയിലേക്ക് ആദ്യത്തെ വിനോദ സഞ്ചാരയാത്ര ആരംഭിച്ചത്. പിന്നീടിത് മറ്റു വിനോദസഞ്ചാര മേഖലയിലേക്കും വ്യാപിപ്പിച്ചു. ഇപ്പോൾ ട്രക്കിംഗും വിശ്രമ കേന്ദ്രങ്ങൾ അടക്കമുള്ള സൗകര്യങ്ങളും ഉൾപ്പെടെ വലിയ പാക്കേജായി പലതും മാറി.ഒന്നര വർഷത്തെ ചാലക്കുടി ഡിപ്പോയിലെ കളക്ഷൻ: 30 ലക്ഷം രൂപ.
പുതിയ പാക്കേജ് ജൂൺ 10ന്രാമക്കൽമേട് (ഇടുക്കി ഡാം വ്യൂപോയിന്റ്, ജീപ്പ് ട്രക്കിംഗ്, ഭക്ഷണം അടക്കം) ഒരാൾക്ക് 1200 രൂപ.പാക്കേജുകൾക്ക് സഞ്ചാരികളുണ്ടെങ്കിലും ഡിപ്പോകളിലെ ബസുകളുടെ ദൗർലഭ്യം കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിന് തടസമാകുന്നു.ഡൊമിനിക് പെരേര, ജില്ലാ കോ ഓർഡിനേറ്റർബുക്കിംഗിന് 9747557737, 9074503720.
മഴക്കാലത്ത് ഉരുൾപൊട്ടൽ ഭീഷണിയുള്ള പ്രദേശങ്ങളിലേക്ക് യാത്ര ഒഴിവാക്കും.


Share our post

Kerala

രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തി. എടക്കരയിൽ പുന്നപ്പുഴയിലാണ് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂത്തേടം സ്വദേശി ലതയാണ് മരിച്ചത്. 52 വയസായിരുന്നു. കാറ്റാടി പാലത്തിനു സമീപത്താണ് രണ്ട് ദിവസം പഴക്കമുള്ള നിലയില്‍ മൃതദേഹം കണ്ടത്.ഉച്ചയോടെ നിലമ്പൂര്‍ വടപുറത്തും പുഴയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുതിരപ്പുഴയിലാണ് അരുവാക്കോട് സ്വദേശി കുഞ്ഞുട്ടിയെന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാനിറങ്ങയപ്പോള്‍ അപകടത്തില്‍ പെട്ടതാണോയെന്ന് സംശയമുണ്ട്. രണ്ട് മൃതദേഹവും ഇൻക്വസ്റ്റിനുശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്പകടന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ്‌ അന്തിമാനുമതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.

തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ്‌ നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ്‌ രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.


Share our post
Continue Reading

Kerala

പ്രാഥമികപരീക്ഷ ജൂണ്‍ 14-ന്; കെ.എ.എസ്. വിജ്ഞാപനം അംഗീകരിച്ചു, ഏഴുമുതല്‍ അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യുടെ അടുത്തലക്കത്തിലുണ്ടാകും.


Share our post
Continue Reading

Trending

error: Content is protected !!