Connect with us

Kerala

അപേക്ഷകളിലും വിജിലൻസ് കണ്ണ്‌; സേവനം വൈകിക്കുന്നത് തടയും

Published

on

Share our post

തിരുവനന്തപുരം : വിവിധ സേവനങ്ങൾക്കായി സർക്കാർ ഓഫീസുകളിൽ നൽകുന്ന ഓൺലൈൻ അപേക്ഷകൾ സ്ഥിരമായി നിരീക്ഷിക്കാൻ വിജിലൻസ്‌. അപേക്ഷകൾ അനാവശ്യമായി പിടിച്ചുവയ്ക്കുന്നതും നിരസിക്കുന്നതും സേവനം വൈകിക്കുന്നതും തടയുകയാണ്‌ ലക്ഷ്യം. അപേക്ഷകൾ വിജിലൻസ്‌ ഉദ്യോഗസ്ഥർക്ക്‌ കാണാനുള്ള ‘വ്യൂ’ സംവിധാനത്തിന്‌ ഔദ്യോഗിക അനുമതിക്കായി ചീഫ്‌ സെക്രട്ടറിയോട്‌ ആവശ്യപ്പെട്ടിട്ടുണ്ടെന്ന്‌ വിജിലൻസ്‌ ഡയറക്ടർ മനോജ്‌ അബ്രഹാം പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള എഡിറ്റിങ്ങോ ഇടപെടലോ അപേക്ഷകളിൽ വിജിലൻസ്‌ നടത്തില്ല. അപേക്ഷ കൊടുത്ത തീയതി, എത്ര ദിവസം വൈകുന്നു, കാരണമെന്താണ്‌, നിരസിച്ച അപേക്ഷകളുടെ നിജസ്ഥിതി തുടങ്ങിയ വിവരങ്ങളാണ്‌ നിരീക്ഷിക്കുക. അകാരണമായി ഏതെങ്കിലും ഓഫീസിൽ സേവനം വൈകുകയോ നിരസിക്കുകയോ ചെയ്താൽ ഇടപെടും. ഡിജിറ്റൽ ഒപ്പിനു മാത്രം ദിവസങ്ങൾ പിടിച്ചുവയ്ക്കുക, സെർവർ മനപ്പൂർവം ഡൗണാക്കുക തുടങ്ങി ഓൺലൈൻ അപേക്ഷാ സംവിധാനത്തെ തന്നെ അട്ടിമറിക്കുന്ന ചിലരുണ്ടെന്ന്‌ വിജിലൻസ്‌ കണ്ടെത്തിയിരുന്നു. ബഹുഭൂരിപക്ഷം സർക്കാർ ജീവനക്കാരും അഴിമതിക്കാരല്ലെന്നാണ്‌ വിജിലൻസ്‌ വിലയിരുത്തൽ. റവന്യു, തദ്ദേശ സ്ഥാപനങ്ങളിലാണ്‌ സാധാരണക്കാരായ കൂടുതൽ അപേക്ഷകർ എത്തുന്നത്‌ എന്നതിനാൽ കൂടുതൽ പരാതികൾ അവിടെ നിന്നാണ്‌. അതേസമയം, മോട്ടോർ വാഹനവകുപ്പിലും രജിസ്‌ട്രേഷൻ അടക്കം പല വകുപ്പിലും ഏജന്റുമാർ വഴിയാണ്‌ കൈക്കുലി.  

കഴിഞ്ഞ ഏഴുവർഷമായി നിയമത്തിന്റെ നൂലാമാലകളും കുരുക്കുകളും അഴിച്ച്‌ അപേക്ഷകളിൽ വേഗത്തിൽ തീർപ്പ്‌ കൽപ്പിക്കാനുള്ള സംവിധാനം ഒരുക്കാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. നിയമഭേദഗതിയുൾപ്പെടെ ഇതിനായി കൊണ്ടുവന്നു. പരമാവധി അപേക്ഷകൾ ഓൺലൈനിലാക്കി. 324 വില്ലേജ്‌ സ്മാർട്ടാക്കി. 139 കൂടി ഉടൻ പൂർത്തിയാകും. തദ്ദേശസ്ഥാപനങ്ങളിൽ 250 സേവനം ഇപ്പോൾത്തന്നെ ഓൺലൈനിലാണ്‌.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!