Kerala
ഭിന്നശേഷി സംവരണം നിയമന അംഗീകാരം ലഭിക്കാത്ത അധ്യാപകർ സമരത്തിലേക്ക്

കോഴിക്കോട്: ഭിന്നശേഷി സംവരണ വിഷയത്തിൽ സർക്കാർ ഉരുണ്ടുകളി മൂലം നിയമന അംഗീകാരം ലഭിക്കാത്ത 15,000 ത്തോളം എയ്ഡഡ് സ്‌കൂൾ അധ്യാപകർ-അനധ്യാപക ജീവനക്കാർ സമരത്തിലേക്ക്. ഭിന്നശേഷി സംവരണം നടപ്പിലാക്കണമെന്നും ജോലി ചെയ്തുകൊണ്ടിരിക്കുന്ന അധ്യാപകർക്ക് നിയമന അംഗീകാരവും ശമ്പളവും നൽകണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധിയുണ്ടെങ്കിലും സർക്കാർ ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
ജീവനക്കാരെ സംവരണ പ്രക്രിയയുടെ ഭാഗമായി പുറത്താക്കരുതെന്ന് നിർദ്ദേശിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാല വിധിയിലും സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് അധ്യാപകരുടെ ആക്ഷേപം. 2018 മുതൽ 15,000 ത്തോളം വരുന്ന അധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല .
സംവരണം പറയുന്നുണ്ടെങ്കിലും ഭിന്നശേഷിക്കാരുടെ നിയമനം സർക്കാർ അനന്തമായി നീട്ടിക്കൊണ്ടു പോവുകയാണ് . പിഡബ്ല്യുഡി ആക്ട് 1995, പിഡബ്ല്യുഡി ആക്ട് 2016 തുടങ്ങിയ കേന്ദ്ര നിയമങ്ങളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളിൽ ഭിന്നശേഷി സംവരണം പാലിക്കണമെന്നും ബന്ധപ്പെട്ട വകുപ്പുകൾ ഇത് സംബന്ധിച്ചു നടപടി സ്വീകരിക്കണമെന്നും 2018 നവംബർ 18ന് സാമൂഹ്യനീതി വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നുണ്ട്.
എന്നാൽ മൂന്നു വർഷത്തിനുശേഷം 2021 നവംബർ എട്ടിന് മാത്രമാണ് പൊതു വിദ്യാഭ്യാസ വകുപ്പ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ ഈ ഉത്തരവിലും ഭിന്നശേഷി സംവരണം എങ്ങനെ പാലിക്കണം എന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ മാനേജർമാർക്കോ വിദ്യാഭ്യാസ ഓഫീസർമാർക്കോ നൽകുന്നില്ല.
വിഷയം പ്രതിസന്ധിയിലേക്ക് നീങ്ങിയത് പൊതു വിദ്യാഭ്യാസ വകുപ്പ് വരുത്തിയ ഭരണപരമായ കാലതാമസവും സർക്കാരിന്റെ വകുപ്പുതല ഏകോപനം ഇല്ലായ്മയും ആണെന്ന്ർഅധ്യാപക ആരോപിക്കുന്നു.
ചോദ്യം ചോദിക്കൽ സമരം’ സംഘടിപ്പിക്കുംനിയമന അംഗീകാരം വൈകിപ്പിക്കുന്നതിൽ പ്രതിഷേധിച്ച് ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ മന്ത്രിയോടും ഉദ്യോഗസ്ഥരോടും ഫോൺ വഴിയും സാമൂഹ്യ മാദ്ധ്യമങ്ങൾ വഴിയും നേരിട്ടും നിരന്തരം ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള ‘ ചോദ്യം ചോദിക്കൽ സമരം’ സംഘടിപ്പിക്കും.
പ്രവേശനോത്സവ ദിനം അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാർ ഉപവാസ സമരം നടത്തും . ക്ലാസുകൾ തടസപ്പെടുത്താതെയുള്ള സമരമാണ് ആദ്യഘട്ടത്തിൽ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ആവശ്യങ്ങൾ അംഗീകരിക്കാത്ത പക്ഷം പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും അൺ അപ്രൂവ്ഡ് ടീച്ചേർസ് മൂവ്‌മെന്റ് കേരള (യുടിഎംകെ) വാർത്താ സമ്മേളനത്തിൽ അറിയിച്ചു. എം.അനുനാദ്, ഒ.പി.ഹസീബ്, എൻ.പി.സുജിത്ത്, എം.വിദ്യ, വി.വി.രേഷ്മ എന്നിവർ പങ്കെടുത്തു.
Kerala
റേഷൻ വിഹിതം ഈ മാസം തന്നെ കൈപ്പറ്റണം


2025 ഫെബ്രുവരി മാസത്തെ റേഷൻ വിഹിതം ഈ മാസം അവസാനം വരെ മാത്രമേ വാങ്ങുവാൻ കഴിയുള്ളൂവെന്ന് അറിയിച്ചു. നിലവില്‍ സംസ്ഥാനത്തെ എല്ലാ റേഷൻ കടകളിലും ആവശ്യത്തിന് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് നല്‍കിയിട്ടുണ്ട്.
ഫെബ്രുവരി 28നുള്ളില്‍ തന്നെ ഫെബ്രുവരി ക്വാട്ടയിലെ ഭക്ഷ്യധാന്യങ്ങള്‍ കൈപ്പറ്റേണ്ടതാണെന്നും ക്വാട്ടയിലെ വിഹിതം വാങ്ങുന്നതിനായി കാലാവധി ദീർഘിപ്പിച്ച് നല്‍കുന്നതല്ലെന്നും പത്രക്കുറിപ്പില്‍ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.
Kerala
മോട്ടോർ വാഹന വകുപ്പ് അറിയിപ്പ്


മാർച്ച് 1 മുതൽ പ്രിൻ്റഡ് RC ഉണ്ടാകില്ലപകരം ഡ്രൈവിംഗ് ലൈസൻസ് മാതൃകയിൽ പൂർണ്ണമായും ഡിജിറ്റൽ രൂപത്തിലേക്ക് മാറുകയാണ്. അതുകൊണ്ടുതന്നെ വാഹനത്തിന്റെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ സർവീസുകളും മാർച്ച് ഒന്ന് മുതൽ ആധാർ അധിഷ്ഠിതമായി മാത്രമേ ലഭ്യമാകൂ ( ഉദാഹരണം ; ഓണർഷിപ്പ് മാറ്റൽ , ലോൺ ചേർക്കൽ , ലോൺ ഒഴിവാക്കൽ എന്നിങ്ങനെ തുടങ്ങിയവ ).വാഹന സംബന്ധിച്ച കള്ളത്തരങ്ങളും , വ്യാജ ഡോക്യുമെന്റുകൾ തടയുന്നതിനും, ഇതുമായി ബന്ധപ്പെട്ട മറ്റു തട്ടിപ്പുകൾക്ക് നിങ്ങൾ ഇരയാകാതിരിക്കുന്നതിനും ആധാർ അധിഷ്ഠിത സർവ്വീസ് വരുന്നതോടുകൂടി സാധിക്കും. വണ്ടിയുടെ ഉടമസ്ഥൻ ആരാണോ അദ്ദേഹത്തിൻറെ ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ തന്നെയാകണം ആർസിയിലും രേഖപ്പെടുത്തിയിരിക്കേണ്ടത്. അല്ലാത്തപക്ഷം വാഹന സംബന്ധമായ എല്ലാ സേവനങ്ങളും തടസ്സപ്പെടുന്നതായിരിക്കും .
ആയതിനാൽ സ്വന്തം പേരിൽ വാഹനമുള്ള എല്ലാവരും അടിയന്തരമായി തങ്ങളുടെ ആധാറിൽ ലിങ്ക് ചെയ്തിരിക്കുന്ന നമ്പർ തന്നെയാണോ ആർസിയിലും നൽകിയിരിക്കുന്നത് എന്ന് ഉറപ്പുവരുത്തുക.ഇതിനായി parivahan.gov.in എന്ന വെബ്സൈറ്റ് വഴിയോ, വെബ്സൈറ്റ് വഴി സ്വയം ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്ക് അക്ഷയ വഴിയോ ചെയ്തെടുക്കാവുന്നതാണ്.
ഓൺലൈൻ ആയി നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ സാധിക്കാതെ വരുന്നവർക്ക് ഓഫീസുമായി ബന്ധപ്പെട്ട് ആധാർ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തെടുക്കാൻ ഫെബ്രുവരി ഒന്ന് മുതൽ 28 വരെ പ്രത്യേക കൗണ്ടർ സജീകരിച്ചിട്ടുണ്ട്.”ഈ സൗകര്യം എല്ലാ വാഹനയുടമകളും പ്രയോജനപ്പെടുത്തുക”.
Kerala
പഴയ വാഹനങ്ങളുടെ ടെസ്റ്റിങ് ഫീസ് എട്ടിരട്ടി കൂട്ടുന്നു


പഴയവാഹനങ്ങളുടെ റോഡ് നികുതി സംസ്ഥാനസർക്കാർ കുത്തനെ കൂട്ടിയതിനു പിന്നാലെ കേന്ദ്രസർക്കാർ ഫിറ്റ്നസ് ടെസ്റ്റിങ് ഫീസുയർത്തുന്നു.നികുതിയില്‍ സംസ്ഥാനം 50 ശതമാനം വർധനയാണ് വരുത്തിയതെങ്കില്‍ ടെസ്റ്റിങ് ഫീസ് എട്ടിരട്ടിവരെ കൂട്ടാനാണ് കേന്ദ്രനീക്കം. പഴയവാഹനങ്ങള്‍ ഉപേക്ഷിക്കാൻ ഉടമകളെ നിർബന്ധിതരാക്കുന്ന ഫീസ് വർധനയാണ് വരാൻപോകുന്നത്.15 വർഷംകഴിഞ്ഞ ഇരുചക്രവാഹനത്തിന് 1000 രൂപയും മുച്ചക്രവാഹനങ്ങള്‍ക്ക് 2500 രൂപയും കാറുകള്‍ക്ക് 5000 രൂപയുമാണ് നിർദേശിച്ചിട്ടുള്ളത്. വാഹനത്തിന്റെ പഴക്കംകൂടുന്നതനുസരിച്ച് ഫീസും ഇരട്ടിക്കും.
ഇരുചക്രവാഹനങ്ങള്‍ക്ക് 300 രൂപയും കാറുകള്‍ക്ക് 600 രൂപയുമാണ് ഇപ്പോള്‍ നല്‍കേണ്ടത്. ഓള്‍ട്ടോ, മാരുതി 800, നാനോ പോലുള്ള ചെറുകാറുകള്‍ക്ക് സംസ്ഥാനസർക്കാർ ബജറ്റില്‍ വർധിപ്പിച്ച നികുതിയും, ഫിറ്റനസ് ടെസ്റ്റ് ചെലവുമായി 14,600 രൂപ വേണ്ടിവരും. വാഹനത്തിന്റെ അറ്റകുറ്റപ്പണിച്ചെലവുമുണ്ടാകും. സ്വകാര്യവാഹനങ്ങള്‍ 15 വർഷത്തിനുശേഷവും തുടർന്ന് അഞ്ചുവർഷം കൂടുമ്ബോഴും, ടൂറിസ്റ്റ്, ടാക്സി വാഹനങ്ങള്‍ നിശ്ചിത ഇടവേളകളിലും പരിശോധിപ്പിക്കേണ്ടതുണ്ട്. വെഹിക്കിള്‍ ഇൻസ്പെക്ടർമാരാണ് ഇപ്പോള്‍ വാഹനം പരിശോധിക്കുന്നത്.ഫീസ് സംസ്ഥാനസർക്കാരിനാണ് ലഭിക്കുന്നത്. ഇതിനുപകരം യന്ത്രവത്കൃത വാഹനപരിശോധനയാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത്.
2021-ല്‍ നിയമനിർമാണം നടത്തിയെങ്കിലും ടെസ്റ്റിങ് കേന്ദ്രങ്ങള്‍ ഒരുക്കുന്നതിനായി നടപ്പാക്കല്‍തീയതി പലതവണ മാറ്റിവെച്ചു. പുതുക്കിയ വിജ്ഞാപനപ്രകാരം 2025 ഏപ്രിലിനുമുൻപ് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കണം.സംസ്ഥാനങ്ങള്‍ സ്വന്തംനിലയ്ക്ക് കേന്ദ്രങ്ങള്‍ തുടങ്ങിയില്ലെങ്കില്‍ സ്വകാര്യമേഖലയില്‍ അനുവദിക്കാനാണ് കേന്ദ്രതീരുമാനം. നിലവിലുള്ള ഒൻപത് ടെസ്റ്റിങ് കേന്ദ്രങ്ങള്‍ നവീകരിക്കാനും 19 പുതിയകേന്ദ്രങ്ങള്‍ ആരംഭിക്കാനും സംസ്ഥാനസർക്കാർ ടെൻഡർ ക്ഷണിച്ചിട്ടുണ്ട്.വാഹനപരിശോധനാ കേന്ദ്രങ്ങളില്‍ ഈടാക്കാൻ ഉദ്ദേശിക്കുന്ന ഫീസ് ഘടനയുടെ കരട് കേന്ദ്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്