Connect with us

Kannur

നഗരത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി പത്തിനകം

Published

on

Share our post

കണ്ണൂർ: നഗരത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ജൂൺ 10നകം പൂർത്തിയാക്കുമെന്ന് കണ്ണൂർ കോർപറേഷൻ ഹൈകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.

നഗരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച മുഴുവൻ റോഡുകളുടെയും അറ്റകുറ്റ പണികളും റീ ടാറിങ് പ്രവൃത്തിയുമാണ് പൂർത്തിയാക്കുക.

നഗരത്തിലെ വെട്ടിപ്പൊളിച്ച റോഡുകൾ റീ ടാറിങ് നടത്തുന്നതിൽ കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസത്തിലും അനാസ്ഥയിലും നടപടി ആവശ്യപ്പെട്ടു. കണ്ണൂർ ജില്ല മർച്ചന്റ്സ് ചേംബർ പ്രസിഡന്റ്‌ വി. മുഹമ്മദ്‌ അഷ്‌റഫ്‌, ജനറൽ സെക്രട്ടറി കെ. സാജിദ് എന്നിവർ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കവെയാണ് കോർപറേഷൻ പുതിയ പ്രവർത്തന റിപ്പോർട്ടും സത്യവാങ്മൂലവും സമർപ്പിച്ചത്.

നഗരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ റോഡ് വെട്ടി പൊളിച്ചതും പൊടിശല്യവും യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ബാധിച്ചിരുന്നു. ഇതിനെതിരെ നഗരത്തിൽ പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു.

ജസ്റ്റിസ് അനു ശിവരാമൻ ആണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ ഹൈകോടതി കേസ് പരിഗണിച്ചപ്പോൾ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാൻ കോർപറേഷൻ ഇതു വരെ സ്വീകരിച്ച പ്രവൃത്തികളുടെ പൂർണ റിപ്പോർട്ട്‌ കഴിഞ്ഞദിവസം സമർപ്പിക്കണമെന്നു ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് കോർപറേഷൻ അഡ്വ. മീന ജോൺ പുതിയ സത്യവാങ് മൂലം സമർപ്പിച്ചത്.

നഗരത്തിലെ 39 റോഡുകളിൽ 34 റോഡുകളിലാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നത്. അഞ്ചു റോഡുകളിൽ പണി നടന്നിരുന്നില്ല. അവശേഷിക്കുന്ന 34 റോഡുകളിൽ 23 റോഡുകളുടെ അറ്റകുറ്റപ്പണികളും റീ ടാറിങ് പ്രവൃത്തിയും പൂർണമായും പൂർത്തിയായി. ബാക്കി 11 റോഡുകളിൽ മാർക്കറ്റ് റോഡ്, ബാങ്ക് റോഡ്, എം.എ റോഡ്, എന്നിവ ഇക്കഴിഞ്ഞ 23 നു ഭാഗികമായി പൂർത്തിയാക്കി.

ഹാജി റോഡ്, ബാങ്ക് റോഡ്, ഉൾപ്പെടെയുള്ള റോഡ് നമ്പർ 10, 13, 19, 30, 34, എന്നിവയുടെ റീ ടാറിങ് ജൂൺ 10നകം പൂർത്തിയാക്കും. ആറാട്ട് റോഡ്, ആറാട്ട് സബ് റോഡ്, എന്നിവ വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ സ്ഥാപിച്ച ഉടൻ റീ ടാറിങ് നടത്തും.

റീടാറിങ് പ്രവൃത്തി പൂർത്തിയാക്കാൻ കോർപറേഷനു കൂടുതൽ സമയം അനുവദിക്കേണ്ടതുണ്ട്. മറ്റു സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ റോഡുകളുടെ അറ്റകുറ്റ പണികൾ യഥാസമയം പൂർത്തിയാക്കുമെന്നു കോർപറേഷൻ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.


Share our post

Kannur

വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ മധ്യവയസ്കൻ അറസ്റ്റിൽ

Published

on

Share our post

ചക്കരക്കല്ല്: വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയമാക്കിയ ആളെ പോക്സോ വകുപ്പ് പ്രകാരം ചക്കരക്കൽ പൊലീസ് അറസ്റ്റ് ചെയ്തു.മൗവഞ്ചേരി കൊല്ലറോത്ത് കെ. ബഷീറിനെയാണ് (50) ചക്കരക്കൽ സി.ഐ. എം.പി. ആസാദിന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് പ്രകാരമാണ് അറസ്റ്റ്.കളമശ്ശേരിയിൽ ഒരു കൊലപാതക കേസിലും കാഞ്ഞങ്ങാട് കവർച്ച കേസിലും ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.


Share our post
Continue Reading

Kannur

അശാസ്ത്രീയ മാലിന്യ സംസ്കരണം; 5000 രൂപ പിഴയീടാക്കി

Published

on

Share our post

കണ്ണൂർ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് കണ്ണൂർ കോർപറേഷൻ പരിധിയിലെ കിഴുന്ന ബീച്ച് പരിസരത്ത് നടത്തിയ പരിശോധനയിൽ ജൈവ-അജൈവ മാലിന്യങ്ങൾ കൂട്ടിക്കലർത്തി നിക്ഷേപിക്കുകയും മാലിന്യം കത്തിക്കുകയും ചെയ്തതിന് ഹോം സ്റ്റേക്ക് പിഴ ചുമത്തി.കെട്ടി ഉണ്ടാക്കിയ ടാങ്കിൽ പ്ലാസ്റ്റിക് കുപ്പികൾ, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ നിക്ഷേപിച്ച രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. അജൈവ മാലിന്യങ്ങൾ ഹരിതകർമസേനക്ക് കൈമാറിയിരുന്നില്ല. നിയമലംഘനം നടത്തിയതിന് സീവ്യൂ ഹോംസ്റ്റേ ഉടമക്ക് 5000 രൂപ പിഴ ചുമത്താനും മാലിന്യം വീണ്ടെടുത്ത് സ്വന്തം ചെലവിൽ സംസ്കരിക്കാനും ജില്ല സ്ക്വാഡ് നിർദേശം നൽകി. പരിശോധനയിൽ ജില്ല സ്ക്വാഡ് ലീഡർ ലജി എം. ശരീകുൽ, അൻസാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വിനീത എന്നിവർ പങ്കെടുത്തു.


Share our post
Continue Reading

Kannur

കെ-ടിക് പദ്ധതിയുമായി കുടുംബശ്രീ

Published

on

Share our post

കണ്ണൂർ: പട്ടികവർഗ വിഭാഗത്തിൽപ്പെട്ട പുത്തൻ സംരംഭകരെ വാർത്തെടുക്കാൻ നൂതന പദ്ധതിയുമായി കുടുംബശ്രീ മിഷൻ. പട്ടികവർഗക്കാരായ യുവതീയുവാക്കൾക്ക് ഉപജീവന വികസനം സാധ്യമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം.കുടുംബശ്രീ ട്രൈബൽ എന്റർപ്രൈസ് ആൻഡ് ഇന്നവേഷൻ സെന്റർ (കെ-ടിക്) പദ്ധതിയിലൂടെ സമൂഹത്തിൽ പുതുമുന്നേറ്റം ലക്ഷ്യമിടുകയാണ് കുടുംബശ്രീ. പട്ടികവർഗ വിഭാഗക്കാരായ 50 പേർ പദ്ധതിയുടെ ഭാഗമായി ജില്ലയിൽ സംരംഭകരാകും. 800 പേർ ഇത്തരത്തിൽ സംസ്ഥാനമൊട്ടാകെയായി സംരംഭകരാകും.പട്ടികവർഗ ജനവിഭാഗങ്ങൾക്കിടയിൽ സംരംഭകത്വം പ്രോത്സാഹിപ്പിച്ച് തൊഴിലവസരം ലഭ്യമാക്കുന്ന പദ്ധതി ജില്ലയിൽ വിജയകരമായി മുന്നേറുകയാണ്. ജില്ലയിൽ 50 പേർ ഇതുവരെ സംരംഭകരാകാൻ മുന്നോട്ടുവന്നിട്ടുണ്ട്.

സ്വയം സംരംഭം തുടങ്ങാൻ സഹായകമായ പരിശീലനം പദ്ധതിയുടെ ഭാഗമായി തുടങ്ങും. വിവിധ ഘട്ടങ്ങളിലായി ഒന്നര വർഷം പിന്തുണയും കുടുംബശ്രീ ഉറപ്പാക്കും. പരിശീലനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 19, 20, 21 തീയതികളിൽ കണ്ണൂർ കെയ്റോസിൽ നടക്കും.രണ്ടാംഘട്ടം മാർച്ച്‌ രണ്ടാംവാരം ജില്ലയിൽ നടക്കും. ഏപ്രിലിൽ പരിശീലനം പൂർത്തിയാക്കി മേയ്‌ മാസത്തിൽ സംരംഭങ്ങൾ തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ കരകൗശല വസ്തുക്കൾ, എംബ്രോയ്‌ഡറി, ഗിഫ്റ്റ് ഐറ്റങ്ങൾ, വനവിഭവങ്ങളുടെ വിപണനം, ഭക്ഷ്യസംരംഭങ്ങൾ, കാർഷിക സംബന്ധമായ പദ്ധതികൾ, മാലിന്യ നിർമാർജനം എന്നിവയാണ് ജില്ലയിൽനിന്നും ഉയർന്നുവന്ന സംരംഭ ആശയങ്ങൾ. സംരംഭങ്ങൾക്ക് ആവശ്യമായ സമ്പത്തിക പിന്തുണ കുടുംബശ്രീ ഉറപ്പാക്കും. വലിയ മുതൽ മുടക്കുള്ള സംരംഭങ്ങൾക്ക് കുടുംബശ്രീ ബാങ്ക് ലോണും ലഭ്യമാക്കും.


Share our post
Continue Reading

Trending

error: Content is protected !!