Kannur
നഗരത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണി പത്തിനകം

കണ്ണൂർ: നഗരത്തിലെ മുഴുവൻ റോഡുകളുടെയും അറ്റകുറ്റപ്പണികൾ ജൂൺ 10നകം പൂർത്തിയാക്കുമെന്ന് കണ്ണൂർ കോർപറേഷൻ ഹൈകോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിച്ചു.
നഗരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ വെട്ടിപ്പൊളിച്ച മുഴുവൻ റോഡുകളുടെയും അറ്റകുറ്റ പണികളും റീ ടാറിങ് പ്രവൃത്തിയുമാണ് പൂർത്തിയാക്കുക.
നഗരത്തിലെ വെട്ടിപ്പൊളിച്ച റോഡുകൾ റീ ടാറിങ് നടത്തുന്നതിൽ കോർപറേഷന്റെ ഭാഗത്തുനിന്നുണ്ടായ കാലതാമസത്തിലും അനാസ്ഥയിലും നടപടി ആവശ്യപ്പെട്ടു. കണ്ണൂർ ജില്ല മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് വി. മുഹമ്മദ് അഷ്റഫ്, ജനറൽ സെക്രട്ടറി കെ. സാജിദ് എന്നിവർ ഹൈക്കോടതിയിൽ സമർപ്പിച്ച റിട്ട് ഹരജി പരിഗണിക്കവെയാണ് കോർപറേഷൻ പുതിയ പ്രവർത്തന റിപ്പോർട്ടും സത്യവാങ്മൂലവും സമർപ്പിച്ചത്.
നഗരത്തിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കാൻ റോഡ് വെട്ടി പൊളിച്ചതും പൊടിശല്യവും യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ ബാധിച്ചിരുന്നു. ഇതിനെതിരെ നഗരത്തിൽ പ്രതിഷേധ പരിപാടികളും നടത്തിയിരുന്നു.
ജസ്റ്റിസ് അനു ശിവരാമൻ ആണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ തവണ ഹൈകോടതി കേസ് പരിഗണിച്ചപ്പോൾ നഗരത്തിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാൻ കോർപറേഷൻ ഇതു വരെ സ്വീകരിച്ച പ്രവൃത്തികളുടെ പൂർണ റിപ്പോർട്ട് കഴിഞ്ഞദിവസം സമർപ്പിക്കണമെന്നു ഉത്തരവിട്ടിരുന്നു. ഇതേ തുടർന്നാണ് കോർപറേഷൻ അഡ്വ. മീന ജോൺ പുതിയ സത്യവാങ് മൂലം സമർപ്പിച്ചത്.
നഗരത്തിലെ 39 റോഡുകളിൽ 34 റോഡുകളിലാണ് പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്ന പ്രവൃത്തികൾ നടന്നത്. അഞ്ചു റോഡുകളിൽ പണി നടന്നിരുന്നില്ല. അവശേഷിക്കുന്ന 34 റോഡുകളിൽ 23 റോഡുകളുടെ അറ്റകുറ്റപ്പണികളും റീ ടാറിങ് പ്രവൃത്തിയും പൂർണമായും പൂർത്തിയായി. ബാക്കി 11 റോഡുകളിൽ മാർക്കറ്റ് റോഡ്, ബാങ്ക് റോഡ്, എം.എ റോഡ്, എന്നിവ ഇക്കഴിഞ്ഞ 23 നു ഭാഗികമായി പൂർത്തിയാക്കി.
ഹാജി റോഡ്, ബാങ്ക് റോഡ്, ഉൾപ്പെടെയുള്ള റോഡ് നമ്പർ 10, 13, 19, 30, 34, എന്നിവയുടെ റീ ടാറിങ് ജൂൺ 10നകം പൂർത്തിയാക്കും. ആറാട്ട് റോഡ്, ആറാട്ട് സബ് റോഡ്, എന്നിവ വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ സ്ഥാപിച്ച ഉടൻ റീ ടാറിങ് നടത്തും.
റീടാറിങ് പ്രവൃത്തി പൂർത്തിയാക്കാൻ കോർപറേഷനു കൂടുതൽ സമയം അനുവദിക്കേണ്ടതുണ്ട്. മറ്റു സാങ്കേതിക തടസ്സങ്ങൾ ഇല്ലെങ്കിൽ റോഡുകളുടെ അറ്റകുറ്റ പണികൾ യഥാസമയം പൂർത്തിയാക്കുമെന്നു കോർപറേഷൻ ഹൈക്കോടതിയിൽ ഉറപ്പ് നൽകി.
Kannur
കൊട്ടിയൂർ വൈശാഖോത്സവം : വിളക്കുതിരിസംഘം മഠത്തിൽ പ്രവേശിച്ചു

കൂത്തുപറമ്പ് : കൊട്ടിയൂർ വൈശാഖോത്സവത്തിനുള്ള വിളക്ക് തിരികൾ നിർമിക്കുന്നതിനായി വിളക്കുതിരി സംഘം മഠത്തിൽ പ്രവേശിച്ചു.രേവതി നാളിൽ ക്ഷേത്ര ഊരാളന്മാരുടെ സാന്നിധ്യത്തിൽ പുറക്കളം തിരൂർകുന്ന് മഹാഗണപതി ക്ഷേത്രത്തിന്റെ മഠത്തിലാണ് എട്ടംഗസംഘം പ്രവേശിച്ചത്.മണിയൻ ചെട്ടിയാൻ സ്ഥാനികൻ കറുത്ത പ്രേമരാജൻ,കതിരൻ ഭാസ്‌ക്കരൻ,തൊണ്ടൻ രാഘവൻ,ചിങ്ങൻ പ്രകാശൻ,കറുത്ത പ്രദീപൻ,കറുത്ത പ്രേമരാജൻ,കതിരൻ രജീഷ്,ലിജിൻ വട്ടോളി,നാദോരൻ ചന്ദ്രൻ എന്നിവരാണ് സംഘത്തിലുള്ളത്.
ഒരാഴ്ച്ചക്കാലം നീണ്ടു നിൽക്കുന്ന വ്രതത്തിനിടയിൽ ചർക്കയിൽ നിന്നും നൂൽനൂറ്റിയാണ് കിള്ളി ശീലയും ഉത്തരീയവും മറ്റും നെയ്തെടുക്കുന്നത്.ഭക്ഷണം സ്വയം പാചകം ചെയ്ത് കഴിച്ചാണ് സംഘം ഉത്പന്നങ്ങൾ നിർമ്മിക്കുക.ഉത്സവത്തിന് ആവശ്യമായ ഉത്പന്നങ്ങൾ നിർമിച്ചെടുക്കുന്ന സംഘം 31-ന് രാത്രി പൂയം നാളിലാണ് പുറക്കളം ഗണപതി ക്ഷേത്രത്തിൽ നിന്നും കാൽനടയായി കൊട്ടിയൂരിലേക്ക് യാത്രപുറപ്പെടും.
രണ്ടു ദിവസത്തെ യാത്രക്കു ശേഷം ഇക്കരെ കൊട്ടിയൂരിൽ എത്തിച്ചേരുന്ന സംഘത്തിൽ നിന്നും ക്ഷേത്ര ഊരാളമാരും മറ്റും വിളക്കുതിരികൾ ഏറ്റെടുക്കുന്നതോടെ മാത്രമെ മണിയൻ ചെട്ടിയാന്റെ ദൗത്യം പൂർത്തിയാവുകയുള്ളു.
പൂരം നാളിൽ അക്കരെ കൊട്ടിയൂരിൽ ക്ഷേത്രം തന്ത്രിയുടെ സാന്നിധ്യത്തിൽ അടിയന്തിര യോഗം ചേർന്ന് എണ്ണി തിട്ടപ്പെടുത്തിയാണ് സാധനങ്ങൾ ഏറ്റെടുക്കുക.ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന വൈശാഖോത്സവക്കാലത്ത് വിളക്ക് തെളിയിക്കാനും മറ്റും ഉപയോഗിക്കുന്നത് പുറക്കളം വിളക്കുതിരി സംഘത്തിന്റെ നേതൃത്വത്തിൽ എത്തിക്കുന്ന ഉത്പന്നങ്ങളാണ്.
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്