Kannur
വിദ്യാലയച്ചുവരുകളിൽ ഏച്ചൂരിലെ എട്ടാം ക്ലാസുകാരൻ മൻമേഘിന്റെ നിറക്കൂട്ട്

ഏച്ചൂർ : എട്ടാം ക്ലാസുകാരൻ മൻമേഘ് അവധിക്കാലം ആഘോഷമാക്കുന്നത് വിദ്യാലയച്ചുവരിൽ വർണച്ചിത്രങ്ങൾ വരച്ചാണ്. എളയാവൂർ സി.എച്ച്.എം. ഹയർ സെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലേക്ക് പ്രവേശനം ലഭിച്ച ഏച്ചൂരിലെ മൻമേഘ് സ്കൂൾ ചുവരുകളിൽ വർണം പകരുന്നതോടൊപ്പം ചിത്രകലാ ക്യാമ്പുകളിൽ ക്ലാസെടുക്കാനും പോകാറുണ്ട്.
ഏച്ചൂരിലെ അനന്തോത്ത് ഉല്ലാസിന്റെയും ഡോ. ഷിനിമോളുടെയും മകനാണ് മൻമേഘ്. ശാസ്ത്രീയമായി ചിത്രകല അഭ്യസിച്ചിട്ടില്ലെങ്കിലും അയ്യായിരത്തിലേറെ വ്യത്യസ്ത ചിത്രങ്ങൾ വരച്ചിട്ടുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 10 തവണ ചിത്രകലാപ്രദർശനവും നടത്തി.
വെൺമണൽ എൻ.ഐ.എസ്.എൽ.പി. സ്കൂൾ, ആനയിടുക്ക് ഗവ.എൽ.പി., ഓലായിക്കര സ്കൂൾ, ചേലോറ നോർത്ത് എൽ.പി. സ്കൂൾ തുടങ്ങി പതിനഞ്ചോളം വിദ്യാലയങ്ങളിലെത്തുന്ന കുരുന്നുകളെ വരവേൽക്കുന്നത് മൻമേഘ് തീർത്ത ചോട്ടാ ഭീമും ടോം ആൻഡ് ജെറിയും ഡോറോ ബുജിയുമൊക്കെയാണ്.
വെക്കേഷൻ തീരും മുന്നേ ചാലോട് ഗോവിന്ദാംവയൽ മഹാവിഷ്ണു ക്ഷേത്രത്തിൽ വരച്ചുകൊണ്ടിരിക്കുന്ന ചിത്രം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണിപ്പോൾ. റിസോഴ്സ് പേഴ്സണായി ചെന്ന് ക്യാമ്പുകളിൽ ക്ലാസെടുക്കാനും മൻമേഘ് മുന്നിലുണ്ട്. ചിത്രരചനയിൽ മാത്രമല്ല പഠനത്തിലും തന്റേതായ രീതി കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത ഡിനോസർ വിഭാഗങ്ങളെക്കുറിച്ച് സ്വയം പഠനം നടത്തുകയും പി.പി.ടി. പ്രസന്റേഷനിലൂടെ താൻ നേടിയ അറിവുകൾ മറ്റ് കുട്ടികൾക്കായി പങ്കിടുകയും ചെയ്യാറുണ്ട്.
വിവിധ സ്കൂളുകളിൽ സഞ്ചരിച്ച് ക്ലാസുകളെടുത്ത് ഡിനോസർ ശില്പശാല നടത്തുകയും ചെയ്തു. 500-ലധികം ഡിനോസറുകളുടെ ചിത്രം ഇതിനകം വരച്ചിട്ടുണ്ട്. അവയുടെ ഫിസിയോളജിക്കൽ, അനാട്ടമിക്കൽ സവിശേഷതയും വിശദീകരിക്കും. പത്തോളം ഡിനോസർ ശില്പങ്ങളും നിർമിച്ചു.
2022 ജനുവരിയിൽ കേരളത്തിൽ ആദ്യമായി ഡിനോസർ ചിത്രകല ശില്പകല എക്സിബിഷൻ നടത്തി. ചെണ്ടയിലും തന്റെ കഴിവ് പ്രകടിപ്പിക്കാൻ ചെറുതാഴം ചന്ദ്രൻ മാരാരുടെയും ബാബു മാരാരുടെയും കീഴിൽ തായമ്പക പരിശീലനവും നടത്തിവരികയാണ്..
പതിനാറ് അതുരശ്രയടിയിൽ പ്രകൃതിദത്ത നിറംകൊണ്ട് ഡിനോസറിന്റെ ചിത്രം വരച്ച് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിൽ ഇടം നേടി. 2022-ൽ രാജീവ് ഗാന്ധി നാഷണൽ എക്സലൻസ് അവാർഡ് ലഭിച്ചു.
2022-23 വർഷം ചെണ്ട പരിശീലനത്തിന് കേരള ഫോക്‌ലോർ അക്കാദമി സ്റ്റൈപ്പന്റ് ലഭിച്ചിട്ടുണ്ട്. 2002-ൽ മലർവാടി മഴവില്ല് സംസ്ഥാന തല ബാലചിത്ര രചനാ മത്സരത്തിൽ മികച്ച ചിത്രമായി മൻമേഘിന്റെ ചിത്രങ്ങൾ തിരഞ്ഞെടുത്തിരുന്നു.
Kannur
മുഴപ്പിലങ്ങാട്ട് എസ്.ഡി.പി.ഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്


മുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട്ട് എസ്.ഡി.പിഐ പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. വീടിനും മുറ്റത്ത് നിർത്തിയിട്ട സ്‌കൂട്ടറിനും കേട് പാട് പറ്റി.മുഴപ്പിലങ്ങാട് മഠം പിലാച്ചേരി സിറാജിൻ്റെ വീട്ടിന് നേരെയാണ് സ്റ്റീൽ ബോംബെറിഞ്ഞത്. ഇന്നു രാവിലെ ആറ് മണിയോടെയായിരുന്നു ആക്രമണം. എടക്കാട് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kannur
പി.പി.ദിവ്യയെ ന്യായീകരിച്ച സി.പി.ഐ നേതാവ് വി.കെ. സുരേഷ്ബാബുവിനെതിരെ നടപടി


കണ്ണൂർ: എ.ഡി.എം നവീൻബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയെ ന്യായീകരിച്ച സിപിഐ നേതാവിനെതിരെ നടപടി. കണ്ണൂർ ജില്ലാ പഞ്ചായത്ത് അംഗവും പാർട്ടി ജില്ലാ കൗൺസിൽ അംഗവുമായ വി.കെ. സുരേഷ്ബാബുവിനെതിരെയാണ് സിപിഐ നടപടിയെടുക്കാൻ തീരുമാനിച്ചത്. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന നിലയിൽ പ്രതികരണം നടത്തിയതിന് വി.കെ. സുരേഷ്ബാബുവിനെ ശാസിക്കാൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് തീരുമാനിച്ചു.
ഒരു പ്രാദേശിക ചാനലിനോട് പ്രതികരിക്കവെയാണ് സുരേഷ് ബാബു വിവാദ പരാമർശം നടത്തിയത്. നവീൻ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങ് വീഡിയോയിൽ പകർത്തിയ ചാനലിലാണ് സുരേഷ്ബാബുവിന്റെ പ്രതികരണം വന്നത്. നവീൻ ബാബുവിന്റെ മരണത്തെക്കാൾ ഭാവിവാഗ്ദാനമായ നല്ല നേതാവിനെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് ദിവ്യയെ മാറ്റിയതിലൂടെ കേരളത്തിനും ജില്ലയ്ക്കും നഷ്ടമായതെന്നായിരുന്നു സുരേഷ്ബാബു പറഞ്ഞത്. ‘നവീൻ ബാബുവിന്റെ മരണത്തെക്കാൾ’ എന്ന പരാമർശം പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നായിരുന്നു വിമർശനം.സി.പി.എം നേതാക്കൾ പോലും നടത്താത്ത ‘രക്ഷാപ്രവർത്തനം’ നടത്തിയെന്ന രോഷം സി.പി.ഐയുടെ താഴെത്തട്ടുമുതൽ അദ്ദേഹത്തിനുനേരേ ഉയർന്നു. മണ്ഡലം കമ്മിറ്റികൾ ശക്തമായി പ്രതിഷേധം ജില്ലാ കൗൺസിലിനെ അറിയിച്ചു. ഇതേത്തുടർന്ന് ജില്ലാ കൗൺസിലിൽ ചൂടേറിയ ചർച്ച നടന്നു. സുരേഷ്ബാബുവിനെ പുറത്താക്കണമെന്നുവരെ അംഗങ്ങൾ ആവശ്യപ്പെട്ടു. ദിവ്യയുമായി ചേർന്ന് ഗൂഢാലോചന നടത്തിയാണ് പ്രാദേശിക ചാനലിൽ പ്രതികരണം നടത്തിയതെന്ന് വിമർശനവുമുണ്ടായി.
ജില്ലാ കൗൺസിലിൽ എൻ. ഉഷ, അഡ്വ. പി. അജയകുമാർ എന്നിവർ ശക്തമായ നടപടി ആവശ്യപ്പെട്ടു. മറ്റ് രണ്ട് നേതാക്കൾ ഇതിനെ അനുകൂലിച്ചു. താൻ ഉദ്ദേശിച്ചതല്ല, പറഞ്ഞതെന്ന രീതിയിൽ ന്യായീകരിക്കാൻ ശ്രമിച്ചെങ്കിലും വിലപ്പോയില്ല. നടപടി ആവശ്യപ്പെട്ടുള്ള നിർദേശം ജില്ലാ എക്‌സിക്യുട്ടീവ് ചർച്ചചെയ്തശേഷം ശാസിക്കാൻ തീരുമാനിക്കുകയായിരുന്നു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷനാണ് സുരേഷ്ബാബു. മികച്ച പ്രഭാഷണങ്ങളിലൂടെ പാർട്ടിക്ക് പുറത്തും ജില്ലയിലും ശ്രദ്ധേയനായ നേതാവാണ് സുരേഷ് ബാബു.
Kannur
കൊടും ചൂട് തുടരും


കണ്ണൂർ: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്.കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും കണ്ണൂർ, കോഴിക്കോട്, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഈർപ്പമുള്ള വായുവും ഉയർന്ന താപനിലയും കാരണം ഈ ജില്ലകളിലെ മലയോര മേഖലകളിൽ ഒഴികെ ചൂടും ഈർപ്പവുമുള്ള അന്തരീക്ഷ സ്ഥിതിക്ക് സാധ്യതയുണ്ട്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്