Kannur
അറിയാം കണ്ണൂർ ജില്ലയിലെ കോളേജുകളും കോഴ്സുകളും
കണ്ണൂർ ജില്ലയിലെ കോളേജുകളും ലഭ്യമാകുന്ന കോഴ്‌സുകളേയും കുറിച്ച് വിശദമായി അറിയാം.
ഗവ: കോളേജുകള്‍
*കണ്ണൂര്‍ ഗവ. വിമന്‍സ് കോളേജ്: ഹിസ്റ്ററി, ഇക്കണോമിക്സ് (2 ബ്രാഞ്ച്), ഇംഗ്ലീഷ്, മലയാളം, ഫിസിക്സ്, മാത്സ്, കെമിസ്ട്രി.
* ബ്രണ്ണന്‍ കോളേജ്: മലയാളം, ഫങ്ഷണല്‍ ഇംഗ്ലീഷ്, ഹിസ്റ്ററി, ഇക്കണോമിക്സ്, ഹിന്ദി, അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി, ഉറുദു ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി, സംസ്കൃതം, ഫിലോസഫി, പൊളിറ്റിക്കല്‍ സയന്‍സ്, മാത്സ്, ബോട്ടണി, സുവോളജി, ഫിസിക്സ്, കെമിസ്ട്രി, ബി.ബി.എ, മാത്സ് ഓണേഴ്സ്, സ്റ്റാറ്റിസ്റ്റിക്സ്, ബികോം.
* ചൊക്ലി ഗവ. കോളേജ് : ബി-കോം, ബി.സി.എ, ഹിസ്റ്ററി.
* പെരിങ്ങോം ഗവ. കോളേജ്: ബി-കോം, മാത്സ്, ഇംഗ്ലീഷ്.
* കുഫോസ് പയ്യന്നൂര്‍ ഫിഷറീസ് കോളേജ്: ബാച്ചിലര്‍ ഓഫ് ഫിഷറീസ് സയന്‍സ്
എയ്ഡഡ്
*പയ്യന്നൂര്‍ കോളേജ്: ഇംഗ്ലീഷ്, ഇക്കണോമിക്സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഫങ്ഷണല്‍ ഹിന്ദി, കെമിസ്ട്രി, മാത്സ്, സുവോളജി, ഫിസിക്സ്, ബോട്ടണി, ബി-കോം, ബി.ബി.എ.
*കോ–ഓപ്പറേറ്റീവ് കോളേജ് മാടായി: ഹിസ്റ്ററി, ഇംഗ്ലീഷ്, മലയാളം, മാത്സ്, ബി-കോം, ബി.ബി.എ.
* സയ്യിദ് കോളേജ്, തളിപ്പറമ്പ്: ഹിസ്റ്ററി, അറബിക്, ഇക്കണോമിക്സ്, ഫങ്ഷണല്‍ ഇംഗ്ലീഷ്, മലയാളം, സുവോളജി, മാത്സ്, ബോട്ടണി, ഫോറസ്റ്ററി, കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, ബി-കോം, മള്‍ട്ടിമീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍സ്.
* എസ്.ഇ. എസ് ശ്രീകണ്ഠപുരം: മാത്സ്, കെമിസ്ട്രി, ഫിസിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ബി.ബി.എ, ബി -കോം. അണ്‍എയ്ഡഡ് ബാച്ച്– ബി.സി.എ, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ബി-കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്.
* എസ്.എൻ കോളേജ് കണ്ണൂര്‍: ഇക്കണോമിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മൈക്രോബയോളജി, ബികോം കോ ഓപ്പറേഷന്‍, ബികോം ഫിനാന്‍സ്, ബി.ബി.എ.
* നിർമലഗിരി കോളേജ്: ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, മലയാളം, മാത്സ്, കെമിസ്ട്രി, സുവോളജി, ഹോംസയന്‍സ്, ഫിസിക്സ്, ബോട്ടണി, ബി-കോം ഫിനാന്‍സ്.
*പഴശ്ശിരാജ എന്‍.എസ്.എസ് കോളേജ്, മട്ടന്നൂര്‍: ഹിന്ദി, ഹിസ്റ്ററി, ഇക്കണോമിക്സ്, ഇംഗ്ലീഷ്, മാത്സ്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, പ്ലാന്റ് സയന്‍സ്, ബി-കോം ഫിനാന്‍സ്.
*എം.ജി കോളേജ് ഇരിട്ടി: മാത്സ്, ഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടര്‍ സയന്‍സ്, ബി-കോം ഫിനാന്‍സ്, ബി.ബി.എ.
* എൻ.എ.എം കല്ലിക്കണ്ടി: കംപ്യൂട്ടര്‍ സയന്‍സ്, പോളിമര്‍ കെമിസ്ട്രി, മാത്സ്, ഹിസ്റ്ററി, ഇംഗ്ലീഷ്, ബി-കോം, ബി.ബി.എ (അണ്‍എയ്ഡഡ്).
അണ്‍എയ്ഡഡ്
*കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പട്ടുവം: കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബി-കോം.
*കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് കൂത്തുപറമ്പ്: കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബി-കോം.
*ഗുരുദേവ കോളേജ് മാത്തില്‍: മൈക്രോബയോളജി, കെമിസ്ട്രി, ഫിസിക്സ്, ബയോകെമിസ്ട്രി, ഇംഗ്ലീഷ്, ബി.ബി.എ, ബി.സി.എ, ബികോം ഫിനാന്‍സ്, ബി-കോം കോ – ഓപ്പറേഷന്‍, ബി.ബി.എ (ടി.ടി.എം), മാത്സ്, സൈക്കോളജി, ബി.എസ്.ഡബ്ല്യു.
*ആദിത്യകിരണ്‍ കോളേജ്, കുറ്റൂര്‍: ബി.ബി.എ, ബി.സി.എ, ബി.ബി.എ റിട്ടെയ്ല്‍ മാനേജ്മെന്റ്, ബി-കോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി-കോം കോ –ഓപ്പറേഷന്‍.
* സർ സയ്യിദ് കരിമ്പം: കംപ്യൂട്ടര്‍ സയന്‍സ്, മൈക്രോ ബയോളജി, ബയോകെമിസ്ട്രി, ബി-കോം 4 ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്, മാര്‍ക്കറ്റിങ്, കോ ഓപ്പറേഷന്‍), ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബയോടെക്നോളജി, സൈക്കോളജി, ബി.ബി.എ.
*തളിപ്പറമ്പ് ആര്‍ട്സ് കാഞ്ഞിരങ്ങാട്: ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രോണിക്സ്, ബി.ബി.എ, കെമിസ്ട്രി, ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബി-കോം രണ്ട് ബാച്ച് (കോ-ഓപ്പറേഷന്‍, മാര്‍ക്കറ്റിങ്, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍).
*ദേവമാത പൈസക്കരി: ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ബി.സി.എ, ബി -കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ ഓപ്പറേഷന്‍, ഫിനാന്‍സ്), മാത്സ്, ബി.ബി.എ.
*മേരിമാതാ ആലക്കോട്: ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ബി-കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ- ഓപ്പറേഷന്‍) ബി.ബി.എ.
*എം.ജി കോളേജ് ചെണ്ടയാട്: ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ബി-കോം (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍), ബി.ടി.ടി.എം.
*ഐ.ടി.എം മയ്യില്‍: ബികോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്), ബി.ബി.എ രണ്ട് ബാച്ച്, ബി.ബി.എ (ടിടിഎം), ഇംഗ്ലീഷ്, ഫിസിക്സ്, ബി.സി.എ,
*ചിൻമയ ചാല: ബി.ബി.എ, ബി.സി.എ, ബയോടെക്നോളജി, ബി-കോം, ഇംഗ്ലീഷ്.
*ഡോണ്‍ബോസ്കോ അങ്ങാടിക്കടവ്: ഇംഗ്ലീഷ്, മാത്സ്, സൈക്കോളജി, ബി.എസ്.ഡബ്ല്യു, ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്), ബി.ബി.എ, ബി.സി.എ.
*സെന്റ് ജോസഫ്സ് കോളേജ് പിലാത്തറ: ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ -ഓപ്പറേഷന്‍, ഫിനാന്‍സ്), ബി.എസ്.ഡബ്ല്യു, ഇംഗ്ലീഷ്, സൈക്കോളജി, മാത്സ്, ബി.സി.എ, ബി.ബി.എ.
*എം.ഇ.എസ് നരവൂര്‍: കംപ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ 2 ബാച്ച്, ബികോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍).
*സിഗ്ബ ഇരിക്കൂര്‍: ബി-കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍), സൈക്കോളജി, ജ്യോഗ്രഫി, ഇംഗ്ലീഷ്, ബി.സി.എ, ബി.ബി.എ.
*ഔവർ കോളേജ് തിമിരി: ബയോ ഇന്‍ഫര്‍മാറ്റിക്സ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ബി-കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ -ഓപ്പറേഷന്‍), ബി.സി.എ, ബി.ബി.എ, ബി.എ ഇംഗ്ലീഷ്.
*ആംസ്റ്റക് കല്യാശേരി: ഇംഗ്ലീഷ്, ബി.ബി.എ, ഫിസിക്സ്, ബി.സി.എ, ബി -കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്).
*പിലാത്തറ കോ–ഓപ്പറേറ്റീവ് കോളേജ്: കെമിസ്ട്രി, ഫിസിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്), ബി.ബി.എ 2 ബാച്ച്.
*മൊറാഴ കോ ഓപ്പറേറ്റീവ് കോളേജ്: കംപ്യൂട്ടര്‍ സയന്‍സ്, ഇംഗ്ലീഷ്, സൈക്കോളജി, ബി.സി.എ, ബി.ബി.എ, ബി -കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ- ഓപ്പറേഷന്‍, ഫിനാന്‍സ്).
*വാദിഹുദ വിളയാങ്കോട് : ഫിസിക്സ്, സൈക്കോളജി, ബി.സി.എ, ബികോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍).
* ഇ.എം.എസ് മെമ്മോറിയല്‍ വള്ളിത്തോട്: ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ബി-കോം.
*കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് പിണറായി ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ്, ബി-കോം.
*നവജ്യോതി ചെറുപുഴ : ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബി.ബി.എ, ബി.സി.എ, ബി -കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്).
*നെഹർ കാഞ്ഞിരോട്: ഇംഗ്ലീഷ്, ഇക്കണോമിക്സ്, ബി.സി.എ, ബി.ബി.എ , ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്).
*നെസ്റ്റ് കരിവെള്ളൂര്‍: ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍), ഇംഗ്ലീഷ്, ബി.സി.എ, ബി.ബി.എ.
* കോൺകോഡ് മുട്ടന്നൂര്‍: ബി-കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ- ഓപ്പറേഷന്‍), ഇംഗ്ലീഷ്, ബി.സി.എ, ബി.ബി.എ.
*എം.എം. കാരക്കുണ്ട്: ബി-കോം മൂന്ന് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, കോ-ഓപ്പറേഷന്‍, ഫിനാന്‍സ്), ബി.ബി.എ 2 ബാച്ച്, ബി.ടി.ടി.എം.
*ഡിപോൾ കാക്കയങ്ങാട്: ബി.സി.എ, ബി -കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്), ഇക്കണോമിക്സ്, ഇംഗ്ലീഷ്.
*ശ്രീനാരായണ ഗുരു വീര്‍പ്പാട്: കെമിസ്ട്രി, ബി.ബി.എ, ബി -കോം രണ്ട് ബാച്ച് (കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഫിനാന്‍സ്).
*ശ്രീനാരായണ ഗുരു തോട്ടട: ജിയോളജി, ഫിസിക്സ്, ബി.സി.എ, ബി -കോം.
*എ.ഡബ്ല്യു.എച്ച് പയ്യന്നൂര്‍: സൈക്കോളജി.
*ഐ.ഐ.എച്ച്ടി തോട്ടട: കോസ്റ്റ്യൂം ആന്‍ഡ് ഫാഷന്‍ ഡിസൈനിങ്.
*കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് ചോനാടം: ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കാറ്ററിങ് സയന്‍സ്.
*ലാസ്യ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സ്, പിലാത്തറ: കര്‍ണാടിക് മ്യൂസിക്, ഭരതനാട്യം
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
Kannur
കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.
നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.
ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്‌കരണത്തിനും മുൻഗണന നൽകും.
യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.
കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ
* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.
മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ
* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
തീർഥാടകർക്കുള്ള നിർദേശങ്ങൾ
* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.
Kannur
കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.
പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.
നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്