ഹജ്ജ്: 60,000 റിയാലിൽ കൂടുതൽ കൈവശമുള്ള തീർഥാടകർ വിവരം വെളിപ്പെടുത്തണം

ജിദ്ദ: ഹജ്ജിനെത്തുന്നവർ 60,000 റിയാലിൽ കൂടുതൽ പണം കൈവശമുണ്ടെങ്കിൽ അത് വെളിപ്പെടുത്തണമെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
ഔദ്യോഗിക ട്വിറ്ററിലൂടെയാണ് മന്ത്രാലയം ഇക്കാര്യം പറഞ്ഞത്. ആഗമനസമയത്ത് തീർഥാടകരുടെ യാത്രാനടപടികൾ എളുപ്പമാക്കുന്നതിനാണിത്.
പണം, വിദേശ കറൻസികൾ, ഗിഫ്റ്റുകൾ, ഉപകരണങ്ങൾ, ആഭരണങ്ങൾ,വിലയേറിയ ലോഹങ്ങൾ എന്നിവ ഇതിലുൾപ്പെടുമെന്നും ഹജ്ജ്-ഉംറ മന്ത്രാലയം കൂട്ടിച്ചേർത്തു