Connect with us

MATTANNOOR

മട്ടന്നൂരിൽ ഗതാഗത പരിഷ്കരണം ഇന്ന് മുതൽ; പ്രധാന നിയന്ത്രണങ്ങൾ ഇങ്ങനെ

Published

on

Share our post

മട്ടന്നൂർ : നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് 25 മുതൽ പരീക്ഷണാടിസ്ഥാനത്തിൽ ഗതാഗത പരിഷ്കരണം ഏർപ്പെടുത്തും. ഇതിന്റെ ഭാഗമായി കഴിഞ്ഞയാഴ്ച നഗരസഭാ അധികൃതരുടെയും പോലീസിന്റെയും നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ രൂപവത്കരിച്ച കോർ കമ്മിറ്റി രണ്ടാഴ്ച കഴിഞ്ഞ് നിയന്ത്രണങ്ങൾ പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റങ്ങൾ വരുത്തും. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളോട് എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് അഭ്യർഥിച്ചു.

പ്രധാന നിയന്ത്രണങ്ങൾ

  • ബസ് സ്റ്റാൻഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള കടകളിൽ ചരക്കുലോറികൾ രാവിലെ 8.30 മുതൽ 10 വരെയും വൈകീട്ട് 3.30 മുതൽ 5.30 വരെയും സാധനങ്ങൾ ഇറക്കുന്നതും കയറ്റുന്നതും ഒഴിവാക്കണം
  • തലശ്ശേരി റോഡിലെ ഓട്ടോകൾ സീബ്രാലൈനിന് പിറകിൽ പാർക്കുചെയ്യണം. ഓട്ടോറിക്ഷകളുടെ എണ്ണം പരമാവധി 25 ആക്കി നിജപ്പെടുത്തി. അതിനുശേഷം വരുന്ന ഓട്ടോകൾ പ്രഭാഫാർമസി ലെയിനിലും ബസ് സ്റ്റാൻഡ് ലെയിനിലും പാർക്ക് ചെയ്യണം.
  • ബസ് സ്റ്റാൻഡിലേക്ക് കടക്കുന്ന ഇടതുഭാഗത്ത് ഇരുചക്രവാഹനങ്ങൾ മാത്രം 10 മിനിട്ട്‌ പാർക്ക് ചെയ്യാം. മറ്റു വാഹനങ്ങൾ മുന്നോട്ടുപോയി നഗരസഭയുടെയും സ്വകാര്യ വ്യക്തിയുടെയും പാർക്കിങ് മൈതാനത്ത് നിർത്തണം.
  • ബസ് സ്റ്റാൻഡിന് പിറകിലെ വഴിയിൽ പാർക്കിങ് പൂർണമായി നിരോധിച്ചു. വാഹനങ്ങൾ നഗരസഭയുടെ വ്യാപാരസമുച്ചയത്തിന് അടിയിൽ മാത്രമേ പാർക്ക് ചെയ്യാവൂ.
  • മലബാർ പ്ലാസ കോംപ്ലക്സിനും നഗരസഭാ വ്യാപാരസമുച്ചയത്തിനും ഇടയിലുള്ള വഴിയിൽ വാഹനങ്ങൾ പാർക്കുചെയ്യരുത്.
  • പ്രഭാ ഫാർമസി മുതലുള്ള ഓട്ടോപാർക്കിങ് കംഫർട്ട് സ്റ്റേഷന് സമീപം അവസാനിക്കേണ്ടതും യാത്രക്കാരെ കയറ്റി മത്സ്യമാർക്കറ്റ് വഴി കണ്ണൂർ റോഡിലേക്ക് പ്രവേശിക്കേണ്ടതുമാണ്.
  • തലശ്ശേരി റോഡിൽ പാർക്കുചെയ്യുന്ന ആംബുലൻസുകൾ അവിടെനിന്ന് മാറി കനാൽ റോഡിൽ പാർക്ക് ചെയ്യണം
  • മിഷൻ ആസ്പത്രി മുതൽ ശിവപുരം റോഡുവരെ ഇടതുവശം ഒരു വാഹനവും പാർക്ക് ചെയ്യരുത്. പകരം, ആംബുലൻസ് നിർത്തിയിടുന്ന സ്ഥലത്ത് 15 മിനിട്ട്‌ മാത്രം പാർക്ക് ചെയ്യാം.
  • ഗവ. ആസ്പത്രി റോഡിൽ തലശ്ശേരി റോഡിൽനിന്ന് ആസ്പത്രിഭാഗത്തേക്ക് പോകുന്ന ഭാഗത്ത് സ്വകാര്യ ചെറുവാഹനങ്ങൾക്ക് 15 മിനിട്ട്‌ പാർക്ക് ചെയ്യാം.
  • ഇരിട്ടി റോഡിൽ മത്സ്യമാർക്കറ്റിന് മുൻവശം ഇരുചക്രവാഹനങ്ങൾ മാത്രമേ പാർക്കുചെയ്യാവൂ. മറ്റു വാഹനങ്ങൾ റോഡിന്റെ വലതുവശം പാർക്ക് ചെയ്യണം.
  • സ്വകാര്യവാഹനങ്ങളുടെ പാർക്കിങ്ങിന് ഗവ. ആസ്പത്രിക്ക് സമീപത്തെ സ്വകാര്യ പാർക്കിങ് മൈതാനം, അങ്കണവാടിക്ക് സമീപത്തെ നഗരസഭയുടെ പാർക്കിങ് സ്ഥലം, നിർദിഷ്ട പഴം-പച്ചക്കറി മാർക്കറ്റ് പരിസരം, ഐ മാളിന് സമീപമുള്ള സ്വകാര്യ പാർക്കിങ് സ്ഥലം, കണ്ണൂർ റോഡിൽ വില്ലേജ് ഓഫീസിന് സമീപം തുടങ്ങുന്ന സ്വകാര്യ പാർക്കിങ് സ്ഥലം എന്നിവ ഉപയോഗിക്കാം.
  • പോലീസിന്റെ സി.സി.ടി.വി. ക്യാമറകൾ വഴി നിരീക്ഷിക്കുകയും നിയമം ലംഘിക്കുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുകയും ചെയ്യും.

Share our post

MATTANNOOR

പഴശ്ശി വീണ്ടും ഒഴുകുന്നു; ഡിസംബറോടെ ശാഖാ കനാലുകളിൽ വെള്ളം ഒഴുക്കാമെന്നു പ്രതീക്ഷ

Published

on

Share our post

മട്ടന്നൂർ : പഴശ്ശി ജലസേചന പദ്ധതിയുടെ കനാലുകളിൽ വെള്ളമൊഴുകുമ്പോൾ ആശ്വാസത്തിന്റെ കുളിരുപടരുന്നത് കർഷക മനസ്സുകളിലാണ്. രണ്ടു പതിറ്റാണ്ടായി വരണ്ടുണങ്ങിക്കിടക്കുകയായിരുന്നു കനാലുകൾ. ജലസേചനം സാധ്യമാകാതെ, ഉപേക്ഷിക്കേണ്ടി വരുമെന്ന ഘട്ടത്തിൽ നിന്നാണ് പഴശ്ശി പദ്ധതിക്കു മോചനമുണ്ടായത്. തകർന്ന കനാലുകൾ പുനർനിർമിച്ചും നീർപാലങ്ങൾ പുതുക്കിപ്പണിതും പദ്ധതിക്കു പുതുജീവൻ നൽകുകയായിരുന്നു. അണക്കെട്ട് ജലസമൃദ്ധമായതും നേട്ടമായി. പ്രധാന കനാലിലൂടെ കഴിഞ്ഞ വർഷം ജനുവരി ഒന്നിനു പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നു വിട്ടിരുന്നു. പഴശ്ശി അണക്കെട്ട് മുതൽ പറശ്ശിനിക്കടവ് പാലം വരെ 42 കിലോമീറ്റർ ദൂരം വെള്ളം ഒഴുകിയെത്തി.

പഴശ്ശി പദ്ധതി
വളപട്ടണം പുഴയിൽ കുയിലൂരിൽ അണ കെട്ടി പുഴവെള്ളം കനാൽ വഴി കൃഷിയിടങ്ങളിൽ എത്തിക്കാനാണ് പഴശ്ശി ജലസേചന പദ്ധതി ആരംഭിച്ചത്. 11525 ഹെക്ടർ സ്ഥലത്ത് രണ്ടും മൂന്നും വിളകൾക്ക് ജലസേചനം നൽകുകയായിരുന്നു ലക്ഷ്യം. ഇരിട്ടി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിലായി 46.26 കിലോ മീറ്റർ പ്രധാന കനാലും 78 കിലോ മീറ്റർ ഉപ കനാലുമുണ്ട്. വിതരണ ശൃംഖലകളും നീർച്ചാലുകളും അടക്കം 440 കിലോമീറ്റർ കനാൽ ഉണ്ടെന്നാണ് കണക്ക്.ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ്. പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതി വരുന്നതും പഴശ്ശി അണക്കെട്ടിനോടു ചേർന്നാണ്. 1998ൽ കമ്മിഷൻ ചെയ്തു. 100 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുവെങ്കിലും ആയിരത്തിലേറെ കോടികൾ ഇതിനകം ചെലവിട്ടു കഴിഞ്ഞു.

പ്രളയം തകർത്ത കനാൽ
2012 ഡിസംബറിൽ കാലവർഷം കനത്തു പെയ്തപ്പോൾ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ കഴിയാത്തതിനെ തുടർന്നു അണക്കെട്ട് കവിഞ്ഞൊഴുകിയാണ് കനാൽ ഭിത്തികൾ തകർന്നത്. കനാലിന്റെ കുറെ ഭാഗം ഒഴുകിപ്പോയതോടെ കനാൽ തന്നെ കാണാതായി. 2018, 19 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും കനാൽ ഭിത്തികളിൽ വിള്ളൽ ഉണ്ടായി. കനാലിലൂടെ കൃഷി ആവശ്യത്തിന് അവസാനമായി വെള്ളം ലഭിച്ചത് 2008ൽ ആണ്. കനാലുകളിൽ അറ്റകുറ്റപ്പണി നടത്തേണ്ടതുകൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ വെള്ളം തുറന്നുവിട്ടില്ല.

ദുരിതാശ്വാസമായ് പുനർ നിർമാണം
സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 17 കോടി രൂപ ചെലവിട്ടാണ് പുനർനിർമാണം നടത്തിയത്. 2019ലെ വെള്ളപ്പൊക്കത്തിൽ പ്രധാന കനാലിലെ അണ്ടർ ടണൽ 110 മീറ്ററോളം നീളത്തിൽ കനാൽ ഭിത്തി ഉൾപ്പെടെ തകർന്നിരുന്നു. മട്ടന്നൂർ, കാര, വളയാൽ എന്നിവിടങ്ങളിൽ കനാൽ ഭിത്തിയും റോഡും 5 കോടി രൂപ ചെലവിട്ടാണ് പുനർനിർമിച്ചത്.

മാഹി ഉപ കനാലിൽ നിന്നു കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ നഗരസഭകളിലുമായി 2476 ഹെക്ടർ വയലും ഇരിട്ടി, മട്ടന്നൂർ, ആന്തൂർ നഗരസഭകളിലും അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളിലുമായി 569 ഹെക്ടർ കൃഷിക്കും ജലസേചനം നടത്താമെന്നാണ് കണക്കു കൂട്ടൽ.

2025 ഡിസംബറോടെ കാട്ടാമ്പള്ളി, തളിപ്പറമ്പ്, മൊറാഴ ശാഖാ കനാലുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം ഒഴുക്കാൻ കഴിയും. ഇതു വിജയിച്ചാൽ പഴശ്ശി ജലസേചന പദ്ധതിയെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് പ്രതീക്ഷിക്കുന്നു. ജില്ലയിലെ പ്രധാന ശുദ്ധജല പദ്ധതികൾക്കെല്ലാം വെള്ളം പമ്പ് ചെയ്യുന്നത് പഴശ്ശി അണക്കെട്ടിൽ നിന്നാണ്.


Share our post
Continue Reading

MATTANNOOR

മട്ടന്നൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് ഇനി വ്യായാമം ചെയ്യാം

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനവുമായി സിഐഎസ്എഫ്. ചെക്-ഇൻ നടപടികൾക്കു ശേഷം ബോർഡിങ്ങിന് മുൻപ് ടെർമിനൽ കെട്ടിടത്തിലാണ് സി.ഐ.എസ്എഫ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് വ്യായാമ പരിശീലനം നൽകിയത്.വിമാനത്തിൽ യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന ശരീരവേദന കുറയാനും ശരീരത്തിലെ രക്തയോട്ടം കൂടുന്നതിനും വ്യായാമം സഹായിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. മാനസിക സമ്മർദം ഒഴിവാക്കാനും സഹായിക്കും. 5 തരം വ്യായാമങ്ങളാണ് പരിശീലിപ്പിച്ചത്. യാത്രക്കാരിൽ നിന്ന് വളരെ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിഐഎസ്എം ഉദ്യോഗസ്ഥർ പറഞ്ഞു.


Share our post
Continue Reading

MATTANNOOR

സാങ്കേതിക കാരണം: എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കി

Published

on

Share our post

മട്ടന്നൂർ: സാങ്കേതിക കാരണത്തെ തുടർന്ന് കണ്ണൂർ രാജ്യാന്തര വിമാന താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ വിവിധ സർവീസുകൾ റദ്ദാക്കി. ദുബായ്, അബുദാബി എന്നിവിടങ്ങളിലും തിരിച്ചും ഉള്ള സർവീസുകളാണ് റദ്ദാക്കിയത്.റദ്ദാക്കുന്നത് സംബന്ധിച്ച് യാത്രക്കാർക്ക് അറിയിപ്പ് നൽകിയതായി എയർ‌ലൈൻ പ്രതിനിധി അറിയിച്ചു. ദോഹ, ദമാം, ജിദ്ദ, മസ്കത്ത്, ഷാർജ സർവീസുകൾ വൈകുകയും ചെയ്തു.


Share our post
Continue Reading

Trending

error: Content is protected !!