Connect with us

Kerala

പ്രവാസിയുടെ ദുരൂഹ മരണത്തിന് പിന്നാലെ വീട്ടിലുണ്ടായിരുന്ന 600 പവൻ സ്വർണവും കാണാനില്ല

Published

on

Share our post

കാസർകോട്: പ്രവാസി വ്യവസായി പൂച്ചക്കാട്ടെ എം.സി അബ്ദുൾ ഗഫൂറിന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് കാണാതായ 600 പവനോളം സ്വർണ്ണാഭരണങ്ങൾ കണ്ടെത്തുന്നതിന് വ്യാപകമായി പരിശോധന.

അബ്ദുൽഗഫൂറിന്റെ വീട്ടുവളപ്പും സമീപത്തെ പറമ്പുമടക്കം 40 ലേറെ സ്ഥലങ്ങളിൽ ബോംബ് സ്‌ക്വാഡിന്റെ സഹായത്തോടെ ബേക്കൽ ഇൻസ്‌പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ പരിശോധന നടത്തി.

ഇന്നലെ രാവിലെ 11 മണിക്ക് ആരംഭിച്ച പരിശോധന ഉച്ചയ്ക്ക് രണ്ടു വരെ നീണ്ടു.അബ്ദുൾഗഫൂറിന്റെ മരണശേഷം വീട്ടിൽ നടത്തിയ പരിശോധനയിലാണ് സ്വർണ്ണാഭരണങ്ങൾ കാണാതായതായി വ്യക്തമായത്.

മന്ത്രവാദ ചികിത്സ നടത്തുന്ന യുവതിക്കും ഭർത്താവിനും സ്വർണ്ണം കാണാതായ സംഭവത്തിൽ പങ്കുണ്ടെന്ന് സംശയിക്കുന്നതായി കാണിച്ച് ഗഫൂറിന്റെ മകൻ ബേക്കൽ പൊലീസിൽ പരാതി നൽകിയിരുന്നു.

ഈ ആഭരണങ്ങൾ കണ്ടെത്താനാണ് പൊലീസ് പരിശോധന നടത്തിയത്. ആഭിചാരക്രിയയോടെ സ്വർണ്ണാഭരണങ്ങൾ ചുവന്ന തുണിയിൽ പൊതിഞ്ഞ് കുഴിച്ചിട്ടതായി സംശയമുയർന്നതോടെയാണ് പൊലീസ് പരിശോധനയ്ക്ക് ബോംബ് സ്‌ക്വാഡിന്റെയും മറ്റും സഹായം തേടിയത്.

ഗഫൂറിന്റെയും അടുത്തുള്ള സഹോദരന്റെയും അടക്കം, സമീപത്തെ മറ്റ് സ്ഥലങ്ങളിലും പരിശോധിച്ചു. മെറ്റൽ ഡിറ്റക്ടർ സംഘവും ബോംബ് സ്‌ക്വാഡും പരിശോധനയിൽ പങ്കെടുത്തു.

കാണാതായ സ്വർണ്ണാഭരണങ്ങൾ സൂക്ഷിച്ചിരിക്കാമെന്ന് കരുതി ആരോപണവിധേയയായ യുവതിയുടെ മാങ്ങാട് കൂളിക്കുന്നിലുള്ള ആഡംബരവീട്ടിൽ മൂന്നാഴ്ച മുമ്പ് പൊലീസ് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായിരുന്നില്ല.

ഏപ്രിൽ 14ന് പുലർച്ചെയാണ് പൂച്ചക്കാട്ടെ അബ്ദുൾ ഗഫൂറിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്വാഭാവികമരണമെന്ന് കരുതി അന്നുതന്നെ പള്ളി ഖബർസ്ഥാനിൽ ഖബറടക്കുകയും ചെയ്തു. കോടിക്കണക്കിന് രൂപയുടെ ആഭരണങ്ങൾ നഷ്ടമായെന്ന് അറിഞ്ഞതോടെയാണ് ഗഫൂറിന്റെ മരണത്തിൽ സംശയമുയർന്നത്.

മൃതദേഹം ഖബറിടത്തിൽ നിന്ന് പുറത്തെടുത്ത് ആന്തരികാവയവങ്ങളും മറ്റും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചെങ്കിലും ഇതിന്റെ ഫലം ഇതുവരെ ലഭിച്ചിട്ടില്ല.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!