Connect with us

KETTIYOOR

ബോയ്‌സ്ടൗൺ – പാൽചുരം റോഡിൽ നിയന്ത്രണങ്ങൾ ലംഘിച്ച് വാഹനങ്ങൾ; അറ്റകുറ്റപണികൾക്ക് പ്രതിസന്ധി 

Published

on

Share our post

കൊട്ടിയൂർ: ബോയ്‌സ് ടൗൺ പാൽചുരം റോഡിലെ അറ്റകുറ്റപണിക്ക് പ്രതിസന്ധി സൃഷ്ടിച്ച് ഇരുചക്ര വാഹനങ്ങൾ. ചൊവ്വാഴ്ച പുലർച്ചെ അനധികൃതമായി ഇരുചക്ര വാഹനങ്ങൾ കടന്നുപോയതോടെ ഇന്റർലോക്ക് ചെയ്യുന്നതിനായി നിർമ്മിച്ചുകൊണ്ടിരിക്കുന്ന ഇന്റർമീഡിയേറ്റ് ബെൽറ്റിന് തകരാർ സംഭവിച്ചു. ഇത് വീണ്ടും പുനക്രമീകരിച്ച ശേഷമാണ് ചൊവ്വാഴ്ചത്തെ നിർമ്മാണ ജോലികൾ തുടരാനായത്. ഇത്തരത്തിൽ വാഹനങ്ങൾ കടന്നുപോകുന്നത് അറ്റകുറ്റപണികൾ വൈകാൻ ഇടയാക്കുമെന്ന് കരാറുകാരൻ പറയുന്നു.

31 വരെ ചുരം വഴി ഗതാഗതം പൂർണ്ണമായും നിരോധിച്ചതാണ്. ഇത് മറികടന്ന് ടോറസ് അടക്കമുള്ള ലോറികൾ ചുരം വഴി കടന്നുപോയതോടെ റോഡിന് കുറുകെ കല്ലും മണ്ണും ഇട്ട് വാഹനങ്ങൾ കടന്നു പോകാത്ത രീതിയിൽ തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇരുചക്ര വാഹനങ്ങൾ പുലർച്ചെ മൺകൂനകൾക്ക് മുകളിലൂടെയാണ് കടന്നുപോകുന്നത്. 

31 നകം അറ്റകുറ്റപണികൾ പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നു കൊടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ 31 നകം അറ്റകുറ്റപണി പൂർത്തിയാക്കാൻ സാധിക്കില്ലെന്നാണ് സൂചന. റോഡിൽ സ്ഥിരമായി പൊട്ടിപൊളിയുന്ന മൂന്നിടങ്ങളിൽ ഇന്റർലോക്കും മറ്റിടങ്ങളിൽ ടാറിങ്ങുമാണ്‌ ചെയ്യുന്നത്. ഇന്റർലോക്ക് ചെയ്ത് കോൺക്രീറ്റ് ഉറക്കാൻ കുറഞ്ഞത് പത്ത് ദിവസമെങ്കിലും വേണം. കോൺക്രീറ്റ് ഉറച്ച ശേഷം മാത്രമേ ഗതാഗതം അനുവദിക്കാൻ സാധിക്കുകയുള്ളൂ എന്നാണ് കരാറുകാരൻ പറയുന്നത്. 

മഴ കന്നത്തതോടെ ചൊവ്വാഴ്ചയും ഇന്റർലോക്ക് ഇടാൻ സാധിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തിൽ ജൂൺ ഒന്നിന് റോഡ് ഗതാഗതത്തിന് തുറന്ന്‌ കൊടുക്കാൻ കഴിയുമോ എന്ന് കണ്ടറിയണം. കൊട്ടിയൂർ ഉത്സവം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ജൂൺ ഒന്നിനകം റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തില്ലെങ്കിൽ വയനാട്ടിൽ നിന്നുമെത്തുന്ന തീർത്ഥാടകരുൾപ്പെടെ വലയും. ഉത്സവത്തിന്റെ ഭാഗമായുള്ള ‘മുതിരേരി വാൾ’ കടന്നു വരേണ്ടതും പാൽചുരം വഴിയാണ്.


Share our post

KETTIYOOR

കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട് മലിനം ആക്കിയ ആളെ കണ്ടെത്തി

Published

on

Share our post

പാൽച്ചുരം: കൊട്ടിയൂർ ബോയ്‌സ് ടൗൺ റോഡിലെ ചുരത്തിൽ ചെകുത്താൻ തോട്ടിലേക്ക് രക്തം ഒഴുക്കിയ ആളെ കണ്ടെത്തി. മാനന്തവാടി സ്വദേശി ജംഷീറാണ് വാഹനത്തിലെത്തി ചെകുത്താൻ തോട്ടിൽ കന്നുകാലികളുടെ രക്തം തള്ളിയത്. ഇയാൾക്കെതിരെ കൊട്ടിയൂർ ഗ്രാമപഞ്ചായത് സെക്രട്ടറി 30000 രൂപ പിഴ ഈടാക്കി. പിഴ ഈടാക്കിയതിന് ശേഷം ജംഷീറിനെ എത്തിച്ച് മാലിന്യം തിരിച്ചെടുപ്പിക്കുകയും ചെയ്തു. നാട്ടുകാരുടെ ശക്തമായ ഇടപെടലിലാണ് മാലിന്യം നീക്കം ചെയ്യിപ്പിച്ചത്.


Share our post
Continue Reading

Breaking News

കൊട്ടിയൂരിൽ കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു

Published

on

Share our post

കൊട്ടിയൂര്‍: കുരുമുളക് പറിക്കുന്നതിനിടെ മരത്തില്‍ നിന്നും വീണ് കര്‍ഷകന്‍ മരിച്ചു. ചപ്പമല സ്വദേശി താന്നിയില്‍ സെബാസ്റ്റിയന്‍ (ജെയിംസ്/61) ആണ് മരിച്ചത്. നെല്ലിയോടിയിലെ ഒരു പറമ്പില്‍ കുരുമുളക് പറിക്കുകയായിരുന്ന സെബാസ്റ്റിയനെ വെളളിയാഴ്ച ഉച്ചയോടെ മരത്തില്‍ നിന്നും വീണ് കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്‍ക്വസ്റ്റും പോസ്റ്റമോര്‍ട്ടവും ശനിയാഴ്ച നടക്കും. ഭാര്യ: തെയ്യാമ്മ. മക്കള്‍: ജിസ്‌ന, ജില്‍മി, ജിസ്മി. മരുമക്കള്‍: സനല്‍, ഹാന്‍സ്, ഷിതിന്‍. സംസ്‌ക്കാരം ഞായറാഴ്ച രണ്ടിന് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പളളി സെമിത്തേരിയില്‍.


Share our post
Continue Reading

KETTIYOOR

കൊട്ടിയൂരിൽ പരിക്കേറ്റ വിദ്യാർത്ഥിനിയോട് അപമര്യാദയായി പെരുമാറി ബസ് ജീവനക്കാർ

Published

on

Share our post

കൊട്ടിയൂർ: ബസ്സിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത ബസിൻ്റെ വാതിലിൽ കൈതട്ടി പരിക്കേറ്റ വിദ്യാർത്ഥിനിയോട് ബസ് ജീവനക്കാർ അപമര്യാതയായി പെരുമാറി. കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി അലീന മരിയക്കാണ് കൊട്ടിയൂർ തലശ്ശേരി റൂട്ടിൽ ഓടുന്ന കണ്ണൻ ബസ്സിലെ ജീവനക്കാരുടെ ഭാഗത്ത് നിന്നും മോശം പ്രതികരണം ഉണ്ടായത്. അലീനയുടെ ഇടത് കൈയ്യുടെ ഷോൾഡറിനാണ് പരിക്കേറ്റത്. ഈ സംഭവം ബസ് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ആശുപത്രിയിൽ കൊണ്ട് പോകാൻ വിസമ്മതിക്കുകയും പെൺകുട്ടിയോടും മാതാപിതാക്കളോടും അപമര്യാദയായി പെരുമാറുകയും ചെയ്തു. പിന്നീട് നാട്ടുകാർ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!