Local News
31 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു: തീരസദസ്സുകൾക്ക് തലശ്ശേരിയിൽ തുടക്കം

തലശ്ശേരി: തീരമേഖലയിലെ ജനങ്ങളുമായി സംവദിക്കുന്നതിനും, തീരദേശ മേഖലയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കി പരിഹരിക്കുന്നതിനും മത്സ്യബന്ധന -സാംസ്‌കാരിക -യുവജനകാര്യ വകുപ്പ് മന്ത്രി സജി ചെറിയാന്റെ നേതൃത്വത്തിൽ നടക്കുന്ന തീരസദസ്സുകൾക്ക് തലശ്ശേരിയിൽ തുടക്കം. നിയോജക മണ്ഡലത്തിലുള്ള മത്സ്യത്തൊഴിലാളി /അനുബന്ധ തൊഴിലാളികൾക്കുള്ള 31 ലക്ഷം രൂപയുടെ വിവിധ ആനുകൂല്യങ്ങൾ വിതരണം ചെയ്തു.
മത്സ്യത്തൊഴിലാളികളുടെ സുസ്ഥിര വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കി വരുന്നുണ്ട്. വലിയ തൊഴിൽ മേഖലയായി ഫിഷറീസ് മേഖല മാറ്റാനുള്ള പ്രവർത്തങ്ങളും സർക്കാർ നടപ്പാക്കുന്നുണ്ട്. അപകട രഹിതമായ മത്സ്യ ബന്ധനം തീര മേഖലയിൽ നടപ്പാക്കാൻ സർക്കാർ ലക്ഷ്യമിടുന്നു. അതിനായി എല്ലാ മത്സ്യത്തൊഴിലാളികളും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.
ചാലിൽ ഗോപാലപേട്ട ഫിഷ് ലാൻഡിംഗ് സെന്ററിൽ നടന്ന ചടങ്ങിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ, മത്സ്യഫെഡ് ചെയർമാൻ ടി. മനോഹരൻ , മത്സ്യ ബോർഡ് ചെയർമാൻ കൂട്ടായി ബഷീർ, ജോയിന്റ് ഡയറക്ടർ ഓഫ് ഫിഷറീസ് സജി എം. രാജേഷ്, തലശ്ശേരി നഗരസഭാ ചെയർപേഴ്സൺ കെ.എം ജമുനാറാണി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ സി.പി അനിത (തലശ്ശേരി), എ. ശൈലജ (പാനൂർ ), ന്യൂ മാഹി പഞ്ചായത്ത് പ്രസിഡന്റ് എം.കെ സെയ്തുൻ, ജില്ലാ പഞ്ചായത്തംഗമായ കോങ്കി രവീന്ദ്രൻ, തലശ്ശേരി നഗരസഭാ വൈസ് ചെയർമാൻ വാഴയിൽ ശശി, ന്യൂ മാഹി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ തുടങ്ങിയവർ പങ്കെടുത്തു.
ഇതോടനുബന്ധിച്ച് ജനപ്രതിനിധികൾ, വിവിധ വകുപ്പ് മേധാവികൾ, വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക -തൊഴിലാളി യൂണിയൻ നേതാക്കൾ എന്നിവരുമായി മന്ത്രി തലശ്ശേരി പാരീസ് പ്രസിഡൻസിയിൽ ചർച്ച നടത്തി. ഉയർന്ന നിർദ്ദേശങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഭാരത് ഭവൻ അവതരിപ്പിച്ച ‘തിരയുടെ സംഗീതം തീരത്തിന്റെയും’ എന്ന സംഗീത പരിപാടിയും അരങ്ങേറി.
89 പരാതികൾ തീർപ്പാക്കിതീരസദസ്സിൽ 89 പരാതികൾ തീർപ്പാക്കി. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ട 57 പരാതികളും മറ്റ് വകുപ്പുകളുമായി ബന്ധപ്പെട്ട 32 പരാതികളുമാണ് തീർപ്പാക്കിയത്. ആകെ 148 പരാതികളാണ് ലഭിച്ചത്. പുനർഗേഹം, കുടിവെള്ള പ്രശ്നം, ഭവന അറ്റകുറ്റപ്പണി, വായ്പ, കടൽഭിത്തി നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട പരാതികളാണ് ലഭിച്ചത്.
15 കിലോമീറ്ററിലേറെ തീരദേശമുള്ള തലശ്ശേരി നിയോജക മണ്ഡലത്തിലെ കടലാക്രമണ ഭീഷണിയുള്ള പ്രദേശങ്ങളിൽ കടൽഭിത്തി ഉയർത്തണം. ചാലിൽ, മാങ്കൂട്ടം, കല്ലിനിപ്പുറം, ഇന്ദിരാ പാർക്ക്, മണക്കാവിൽ, തലായി, ഗോപാൽ പേട്ട തുടങ്ങിയ ഭാഗങ്ങളിലാണ് കടലാക്രമണ ഭീഷണിയുള്ളത്. തലായി മത്സ്യ ബന്ധന തുറമുഖം, ഗോപാൽപേട്ട ഫിഷ് ലാൻഡിംഗ് സെന്റർ എന്നിവ പൂർണ്ണ പ്രവർത്തനക്ഷമമാക്കാൻ അടിയന്തര ഇടപെടലുണ്ടാവണം.സ്പീക്കർ അഡ്വ. എ.എൻ ഷംസീർ
THALASSERRY
കൈക്കൂലി വാങ്ങിയ കേസ്; വാണിജ്യ നികുതി റിട്ട. ഓഫിസർക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും


തലശ്ശേരി: സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിക്കാൻ 5000 രൂപ കൈക്കൂലി വാങ്ങിയ സംഭവത്തിൽ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും 50,000 രൂപ പിഴയും. വാണിജ്യ നികുതി റിട്ട. ഓഫിസർ കാസർകോട് പിലിക്കോട് ആയില്യത്തിൽ എം.പി. രാധാകൃഷ്ണനെയാണ് (64) തലശ്ശേരി വിജിലൻസ് കോടതി ജഡ്ജി കെ. രാമകൃഷ്ണൻ ശിക്ഷിച്ചത്. രണ്ടു വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറ് മാസം കഠിനതടവ് അനുഭവിക്കണം. 2011 മേയിലാണ് കേസിനാസ്പദമായ സംഭവം.
പ്രതി തളിപ്പറമ്പ് വാണിജ്യ നികുതി ഓഫിസറായിരിക്കുമ്പോഴാണ് സംഭവം. സ്ഥാപനത്തിന്റെ രജിസ്ട്രേഷൻ പുന:സ്ഥാപിച്ചു കിട്ടാൻ കണക്കുകൾ പരിശോധിച്ച് നികുതി സ്വീകരിക്കാൻ 25,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടതായാണ് പരാതി. അപ്പീൽ അതോറിറ്റി ഉത്തരവുമായി ചെന്നപ്പോൾ 5000 രൂപ ആവശ്യപ്പെട്ട് വാങ്ങി. വിജിലൻസ് കണ്ണൂർ ഡിവൈ.എസ്.പി എം.സി. ദേവസ്യ രജിസ്റ്റർ ചെയ്ത കേസിൽ ഡിവൈ.എസ്.പി സുനിൽ ബാബു കേളോത്തും കണ്ടിയാണ് കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. ഉഷാകുമാരി ഹാജരായി
MATTANNOOR
പഴശ്ശി വീണ്ടും ഒഴുകുന്നു; ഡിസംബറോടെ ശാഖാ കനാലുകളിൽ വെള്ളം ഒഴുക്കാമെന്നു പ്രതീക്ഷ


മട്ടന്നൂർ : പഴശ്ശി ജലസേചന പദ്ധതിയുടെ കനാലുകളിൽ വെള്ളമൊഴുകുമ്പോൾ ആശ്വാസത്തിന്റെ കുളിരുപടരുന്നത് കർഷക മനസ്സുകളിലാണ്. രണ്ടു പതിറ്റാണ്ടായി വരണ്ടുണങ്ങിക്കിടക്കുകയായിരുന്നു കനാലുകൾ. ജലസേചനം സാധ്യമാകാതെ, ഉപേക്ഷിക്കേണ്ടി വരുമെന്ന ഘട്ടത്തിൽ നിന്നാണ് പഴശ്ശി പദ്ധതിക്കു മോചനമുണ്ടായത്. തകർന്ന കനാലുകൾ പുനർനിർമിച്ചും നീർപാലങ്ങൾ പുതുക്കിപ്പണിതും പദ്ധതിക്കു പുതുജീവൻ നൽകുകയായിരുന്നു. അണക്കെട്ട് ജലസമൃദ്ധമായതും നേട്ടമായി. പ്രധാന കനാലിലൂടെ കഴിഞ്ഞ വർഷം ജനുവരി ഒന്നിനു പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നു വിട്ടിരുന്നു. പഴശ്ശി അണക്കെട്ട് മുതൽ പറശ്ശിനിക്കടവ് പാലം വരെ 42 കിലോമീറ്റർ ദൂരം വെള്ളം ഒഴുകിയെത്തി.
പഴശ്ശി പദ്ധതി
വളപട്ടണം പുഴയിൽ കുയിലൂരിൽ അണ കെട്ടി പുഴവെള്ളം കനാൽ വഴി കൃഷിയിടങ്ങളിൽ എത്തിക്കാനാണ് പഴശ്ശി ജലസേചന പദ്ധതി ആരംഭിച്ചത്. 11525 ഹെക്ടർ സ്ഥലത്ത് രണ്ടും മൂന്നും വിളകൾക്ക് ജലസേചനം നൽകുകയായിരുന്നു ലക്ഷ്യം. ഇരിട്ടി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിലായി 46.26 കിലോ മീറ്റർ പ്രധാന കനാലും 78 കിലോ മീറ്റർ ഉപ കനാലുമുണ്ട്. വിതരണ ശൃംഖലകളും നീർച്ചാലുകളും അടക്കം 440 കിലോമീറ്റർ കനാൽ ഉണ്ടെന്നാണ് കണക്ക്.ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ്. പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതി വരുന്നതും പഴശ്ശി അണക്കെട്ടിനോടു ചേർന്നാണ്. 1998ൽ കമ്മിഷൻ ചെയ്തു. 100 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുവെങ്കിലും ആയിരത്തിലേറെ കോടികൾ ഇതിനകം ചെലവിട്ടു കഴിഞ്ഞു.
പ്രളയം തകർത്ത കനാൽ
2012 ഡിസംബറിൽ കാലവർഷം കനത്തു പെയ്തപ്പോൾ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ കഴിയാത്തതിനെ തുടർന്നു അണക്കെട്ട് കവിഞ്ഞൊഴുകിയാണ് കനാൽ ഭിത്തികൾ തകർന്നത്. കനാലിന്റെ കുറെ ഭാഗം ഒഴുകിപ്പോയതോടെ കനാൽ തന്നെ കാണാതായി. 2018, 19 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും കനാൽ ഭിത്തികളിൽ വിള്ളൽ ഉണ്ടായി. കനാലിലൂടെ കൃഷി ആവശ്യത്തിന് അവസാനമായി വെള്ളം ലഭിച്ചത് 2008ൽ ആണ്. കനാലുകളിൽ അറ്റകുറ്റപ്പണി നടത്തേണ്ടതുകൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ വെള്ളം തുറന്നുവിട്ടില്ല.
ദുരിതാശ്വാസമായ് പുനർ നിർമാണം
സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 17 കോടി രൂപ ചെലവിട്ടാണ് പുനർനിർമാണം നടത്തിയത്. 2019ലെ വെള്ളപ്പൊക്കത്തിൽ പ്രധാന കനാലിലെ അണ്ടർ ടണൽ 110 മീറ്ററോളം നീളത്തിൽ കനാൽ ഭിത്തി ഉൾപ്പെടെ തകർന്നിരുന്നു. മട്ടന്നൂർ, കാര, വളയാൽ എന്നിവിടങ്ങളിൽ കനാൽ ഭിത്തിയും റോഡും 5 കോടി രൂപ ചെലവിട്ടാണ് പുനർനിർമിച്ചത്.
മാഹി ഉപ കനാലിൽ നിന്നു കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ നഗരസഭകളിലുമായി 2476 ഹെക്ടർ വയലും ഇരിട്ടി, മട്ടന്നൂർ, ആന്തൂർ നഗരസഭകളിലും അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളിലുമായി 569 ഹെക്ടർ കൃഷിക്കും ജലസേചനം നടത്താമെന്നാണ് കണക്കു കൂട്ടൽ.
2025 ഡിസംബറോടെ കാട്ടാമ്പള്ളി, തളിപ്പറമ്പ്, മൊറാഴ ശാഖാ കനാലുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം ഒഴുക്കാൻ കഴിയും. ഇതു വിജയിച്ചാൽ പഴശ്ശി ജലസേചന പദ്ധതിയെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് പ്രതീക്ഷിക്കുന്നു. ജില്ലയിലെ പ്രധാന ശുദ്ധജല പദ്ധതികൾക്കെല്ലാം വെള്ളം പമ്പ് ചെയ്യുന്നത് പഴശ്ശി അണക്കെട്ടിൽ നിന്നാണ്.
PERAVOOR
ബിജു ഏളക്കുഴിയുടെ പേരാവൂർ മണ്ഡലം യാത്ര തുടങ്ങി


പേരാവൂർ: ബി.ജെ.പി കണ്ണൂർ ജില്ലാ (സൗത്ത് )പ്രസിഡൻ്റ് ബിജു ഏളക്കുഴി നടത്തുന്ന പേരാവൂർ മണ്ഡലം യാത്ര പി. പി. മുകുന്ദൻ സ്മൃതി മണ്ഡപത്തിലെ പുഷ്പാർച്ചനോടെ തുടങ്ങി. തുടർന്ന് പി.പി. മുകുന്ദൻ അനുസ്മരണവും നടത്തി.ആർ.എസ്.എസ് നേതാവ് സജീവൻ ആറളം , ബി.ജെ. പി പേരാവൂർ മണ്ഡലം പ്രസിഡൻ്റ് ബേബി സോജ,ജനറൽ സെകട്ടറിമാരായ ടി.എസ്.ഷിനോജ് , സി.ആദർശ്,ജില്ലാ കമ്മറ്റിയംഗങ്ങളായ സി.ബാബു,എൻ. വി. ഗിരീഷ്, കർഷ കമോർച്ച ജില്ലാ പ്രസിഡൻ്റ് കൂടത്തിൽ ശ്രീകുമാർ, പി.ജി സന്തോഷ് , രാമചന്ദ്രൻ തിട്ടയിൽ , പി. ജി.ഗീരിഷ്, ടി.
രാമചന്ദ്രൻ എന്നിവർ സംബന്ധിച്ചു. പേരാവൂർ മണ്ഡലത്തിലെ മുതിർന്ന ആദ്യ കാല പ്രവർത്തകരേയും അവരുടെ വീടുകളും യാത്രയുടെ ഭാഗമായി സന്ദർശിക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്