Connect with us

Kerala

വയനാട് ലീഗിൽ കലഹം രൂക്ഷം; റാലിക്കൊരുങ്ങി ഷാജി അനുകൂലികൾ

Published

on

Share our post

കൽപ്പറ്റ : ജില്ലയിൽ മുസ്ലിം ലീഗിൽ കലഹം രൂക്ഷമാകുന്നു. കെ. എം. ഷാജി വിഭാഗം പ്രമുഖനും ജില്ലാ ലീഗ്‌ ട്രഷററുമായ യഹ്യാ ഖാൻ തലക്കലിനെതിരെ നടപടിയെടുത്തതിനെ തുടർന്നാണ്‌ പോര്‌ മൂർച്ഛിച്ചത്‌. വിശദീകരണം ചോദിക്കാതെ യഹ്യാ ഖാനെ പദവികളിൽ നിന്ന്‌ നീക്കിയ നടപടി പിൻവലിക്കണമെന്ന് ഇ. ടി. മുഹമ്മദ് ബഷീറും ഷാജിയും എം. കെ മുനീറും സംസ്ഥാന പ്രസിഡന്റ്‌ സാദിഖലി ശിഹാബ് തങ്ങളോട് ആവശ്യപ്പെട്ടുവെങ്കിലും ഫലം കണ്ടില്ല.

ശക്തമായ പ്രതിഷേധമാണ് ഷാജി അനുകൂലികൾ സമൂഹ മാധ്യമങ്ങളിൽ ഉയർത്തുന്നത്‌. 26ന് ഷാജിയെ പങ്കെടുപ്പിച്ച് റാലി നടത്താനൊരുങ്ങുകയാണ് കൽപ്പറ്റ മണ്ഡലം കമ്മിറ്റി.ഏറെ നാളായി ജില്ലയിൽ പി. കെ. കുഞ്ഞാലിക്കുട്ടിയെ അനുകൂലിക്കുന്ന ഔദ്യോഗിക വിഭാഗത്തിന്‌ തലവേദനയാണ്‌ യഹ്യാ ഖാനുൾപ്പെടെയുള്ളവർ. ഷാജിക്ക്‌ ജില്ലയിൽ കളമൊരുക്കുന്നതിന് ഔദ്യോഗിക നേതാക്കൾക്കെതിരെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളെ അടക്കം വിമർശിച്ചു. ശക്തമായ എതിർപ്പ്‌ ഉയർന്നെങ്കിലും നടപടി ഉണ്ടായില്ല.

താനൂർ ബോട്ടപകട ദുരന്തത്തിൽ ഷാജിയുടെ നിലപാടിനനുകൂലമായാണ്‌ യഹ്യാ ഖാൻ സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയത്‌. പി. എം. എ. സലാമിനെതിരെയും കടുത്ത വിമർശം ഷാജി അനുകൂലികൾ ഉന്നയിക്കുന്നുണ്ട്. ചിലർ പാർട്ടി പ്രവർത്തനങ്ങളിൽനിന്ന്‌ വിട്ടുനിൽക്കുമെന്ന ഭീഷണിയും മുഴക്കിയിട്ടുണ്ട്.

മാനന്തവാടി മണ്ഡലം റാലിയിൽ കെ. എം. ഷാജിയെ ഒഴിവാക്കിയിരുന്നു. മണ്ഡലം കമ്മിറ്റിയിൽ ഔദ്യോഗിക വിഭാഗത്തിനാണ് മുൻതൂക്കം. ഷാജിയെ ക്ഷണിക്കണമെന്ന് അനുകൂലികൾ ആവശ്യപ്പെട്ടുവെങ്കിലും അംഗീകരിച്ചില്ല. തർക്കത്തെ തുടർന്ന് കൺവൻഷൻ മാറ്റിവച്ചു.

ഇതിന് പകരമെന്നോണമാണ്‌ കൽപ്പറ്റ മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന റാലിയിൽ ഷാജിയെ വലിയ പരിഗണനയിൽ പങ്കെടുപ്പിക്കുന്നത്. ഷാജി വിഭാഗത്തിനാണ് കൽപ്പറ്റയിൽ മുൻതൂക്കം. കരുത്തുകാട്ടാനുള്ള ഒരുക്കത്തിലാണിവർ. ജില്ലാ പ്രസിഡന്റ് കെ. കെ. അഹമ്മദ് ഹാജിയെയും ജനറൽ സെക്രട്ടറി ടി. മുഹമ്മദിനെയും പ്രചാരണങ്ങളിൽ പോലും അപ്രധാനികളായാണ് പരിഗണിച്ചിരിക്കുന്നത്.


Share our post

Kerala

കേരള എന്‍ജിനിയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ ബുധനാഴ്ച മുതല്‍

Published

on

Share our post

തിരുവനന്തപുരം: 2025-26 അധ്യയന വര്‍ഷത്തെ കേരള എന്‍ജിനിയറിങ്, ഫാര്‍മസി കോഴ്സിലേയ്ക്കുളള കമ്പ്യൂട്ടര്‍ അധിഷ്ഠിത (സിബിടി) പരീക്ഷ ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ നടക്കും. ഏപ്രില്‍ 23 മുതല്‍ 29 വരെയുള്ള തീയതികളില്‍ മറ്റ് പ്രവേശന പരീക്ഷകളില്‍ ഹാജരാകേണ്ടത് കാരണം കീം പരീക്ഷാ തീയതികളില്‍ മാറ്റം ആവശ്യപ്പെട്ട് ഇ-മെയില്‍ മുഖേനയോ, നേരിട്ടോ ഏപ്രില്‍ 18ന് വൈകിട്ട് 5വരെ അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് www.cee.kerala.gov.in ല്‍ ലഭ്യമാക്കിയിട്ടുണ്ട്. ഭേദഗതി വരുത്തിയ അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് എന്തെങ്കിലും പരാതിയുള്ളവര്‍ ‘centre change complaint’ എന്ന വിഷയം പരാമര്‍ശിച്ച് ഏപ്രില്‍ 20ന് വൈകിട്ട് 5നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസില്‍ ലഭ്യമാക്കണം. ‘centre change complaint’ എന്ന വിഷയം പരാമര്‍ശിക്കാത്തതും ഏപ്രില്‍ 20ന് വൈകിട്ട് 5ന് ശേഷം ലഭിക്കുന്ന പരാതികളും പരിഗണിക്കില്ല. ഫോണ്‍: 04712525300.


Share our post
Continue Reading

Kerala

ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തി: തിരുവനന്തപുരത്ത് ആസ്പത്രി ജീവനക്കാരന് സസ്‌പെന്‍ഷന്‍

Published

on

Share our post

തിരുവനന്തപുരം: ഓപ്പറേഷന്‍ തിയേറ്ററിലെ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയ ആസ്പത്രി ജീവനക്കാരനെ സസ്പെന്‍ഡ് ചെയ്തു. തിരുവനന്തപുരം പാറശാല താലൂക്കാശുപത്രിയിലെ അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ അരുണിനെയാണ് സസ്‌പെന്റ് ചെയ്തത്. കഴിഞ്ഞ ആഴ്ചയായിരുന്നു അരുണ്‍ ശസ്ത്രക്രിയ മൊബൈലില്‍ പകര്‍ത്തിയത്. ഇത് ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ വീട്ടിലേക്ക് വീഡിയോ കോള്‍ ചെയ്തതെന്നായിരുന്നു അരുണിന്റെ വിശദീകരണം. ഇതിനുമുമ്പും അരുണിനെതിരെ സമാന പരാതിയില്‍ നടപടി എടുത്തിരുന്നു. അരുണ്‍ ആസ്പത്രിയിലെ താല്‍ക്കാലിക ജീവനക്കാരനാണ്.


Share our post
Continue Reading

Kerala

നായ അയല്‍വീട്ടിലേക്ക് പോയതിനെ ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു

Published

on

Share our post

തൃശൂര്‍: വാക്കുതര്‍ക്കത്തെ തുടര്‍ന്ന് അയല്‍വാസിയെ വെട്ടിക്കൊന്നു. തൃശൂര്‍ കോടശേരിയില്‍ ആണ് സംഭവം. കോടശേരി സ്വദേശി ഷിജു (35)വാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസിയായ അന്തോണിയെ പോലിസ് അറസ്റ്റുചെയ്തു. ഷിജുവിന്റെ വീട്ടിലെ നായ അന്തോണിയുടെ വീട്ടിലേക്ക് പോയതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തെ പറമ്പില്‍വെച്ചാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ അന്തോണി ഷിജുവിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവ സമയത്ത് ഇരുവരും മദ്യലഹരിയിലായിരുന്നുവെന്നും പോലിസ് അറിയിച്ചു.


Share our post
Continue Reading

Trending

error: Content is protected !!