Connect with us

Kannur

‘സിറ്റിസൺ അസിസ്റ്റൻറ്’: പരാതി പരിഹാരം വേഗത്തിലാക്കാൻ സ്ഥിരം സംവിധാനവുമായി ജില്ലയിലെ തദ്ദേശ വകുപ്പ്

Published

on

Share our post

കണ്ണൂർ : പൊതുജനങ്ങളുടെ പരാതി പരിഹാരത്തിന് സ്ഥിരം സംവിധാനവുമായി തദ്ദേശസ്വയംഭരണ വകുപ്പ്. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പരിഹരിക്കപ്പെടാത്ത പരാതികൾ പരിഗണിക്കാനാണ് സിറ്റിസൺ അസിസ്റ്റന്റ് എന്ന പേരിൽ പരാതി പരിഹാര സംവിധാനം ആരംഭിച്ചത്. ആദ്യ സിറ്റിങ്ങിൽ ജില്ലയിലെ അഞ്ച് ഉപസമിതികൾ പരിഗണിച്ച 56 പരാതികളിൽ 23 എണ്ണം തീർപ്പാക്കി. എഴെണ്ണം ജില്ലാ സമിതിക്ക് കൈമാറി. ബാക്കിയുള്ളവ പുനഃപരിശോധിക്കാൻ നിർദേശിച്ചു.

തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പരിഹരിക്കപ്പെടാത്ത അപേക്ഷകളാണ് മാസത്തിൽ മൂന്നുതവണ നടക്കുന്ന സ്ഥിരം അദാലത്തിൽ പരിഗണിക്കുക. ഇരുപതോളം തദ്ദേശ സ്ഥാപനങ്ങളുടെ പരാതി പരിഹരിക്കാൻ ഒരു സമിതിയാണ് ഉണ്ടാവുക. ഇത്തരത്തിൽ ജില്ലയിൽ അഞ്ച് സമിതികളുണ്ട്. തദ്ദേശ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ, ജില്ലാ അസി. ടൗൺ പ്ലാനിംഗ് ഓഫീസർ, അസി. എക്‌സിക്യുട്ടീവ് എഞ്ചിനീയർ എന്നിവരാണ് സമിതി അംഗങ്ങൾ. lsgkerala.gov.in എന്ന വെബ്‌സൈറ്റ് വഴിയും ഫോൺ മുഖേനയും അപേക്ഷ സമർപ്പിക്കാം. ഇവ ഉപസമിതികൾക്ക് പരിഹരിക്കാനായില്ലെങ്കിൽ ജില്ലാ സമിതിക്കും ജില്ലാ സമിതി സംസ്ഥാന സമിതിക്കും കൈമാറും. മാസത്തിൽ രണ്ട് തവണ ചേരുന്ന ജില്ലാ സമിതിയിൽ തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ, ജില്ലാ പ്ലാനിംഗ് ഓഫീസർ, എക്‌സിക്യുട്ടീവ് എഞ്ചിനീയർ എന്നിവരാണ് അംഗങ്ങൾ. ജില്ലാ പഞ്ചായത്ത്, കണ്ണൂർ കോർപ്പറേഷൻ എന്നിവ സംബന്ധിച്ച പരാതികൾ ജില്ലാ സമിതിക്കാണ് നൽകേണ്ടത്.

തദ്ദേശ സ്ഥാപനങ്ങളിൽ ലഭിക്കുന്ന പരാതികൾ 30 ദിവസത്തിനകം പരിഹരിക്കുകയാണ് അദാലത്തിന്റെ ലക്ഷ്യം. ആദ്യഘട്ടത്തിൽ കെട്ടിടനിർമ്മാണം, പെർമിറ്റ്, ക്രമവത്കരണം, വിവിധ ലൈസൻസുകൾ, സിവിൽ രജിസ്‌ട്രേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട പരാതികളാണ് സ്വീകരിക്കുന്നത്. പയ്യന്നൂർ, തളിപ്പറമ്പ്, ആന്തൂർ നഗരസഭകളും പയ്യന്നൂർ, കല്ല്യാശ്ശേരി ബ്ലോക്കുകളും ഉൾപ്പെടുന്നതാണ് ഒന്നാം ഉപസമിതി. രണ്ടിൽ തളിപ്പറമ്പ്, ഇരിക്കൂർ ബ്ലോക്കുകളും ശ്രീകണ്ഠാപുരം നഗരസഭയും മൂന്നിൽ കണ്ണൂർ, എടക്കാട്, പാനൂർ ബ്ലോക്കുകൾ, പാനൂർ നഗരസഭ എന്നിവയും നാലിൽ തലശ്ശേരി, കൂത്തുപറമ്പ് ബ്ലോക്ക്, തലശ്ശേരി, കൂത്തുപറമ്പ് നഗരസഭ എന്നിവയും അഞ്ചിൽ ഇരിട്ടി, പേരാവൂർ ബ്ലോക്കുകൾ, ഇരിട്ടി, മട്ടന്നൂർ നഗരസഭ എന്നിവയും ഉൾപ്പെടും. ഒന്നുമുതൽ അഞ്ച് വരെയുള്ള സമിതികളെ യഥാക്രമം 9496047028, 9496047029, 9496047030, 9496047031, 9496047032 എന്നീ നമ്പറുകളിൽ പരാതി അറിയിക്കാം. ഫയലുകൾ അനാവശ്യമായി കൈവശം വെക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ടി.ജെ. അരുൺ പറഞ്ഞു.

കണ്ണൂർ ടൗൺ പ്ലാനിംഗ് ഓഫീസിൽ നടന്ന അഞ്ചാം ഉപസമിതി സിറ്റിങ്ങിൽ തദ്ദേശ വകുപ്പ് ഇന്റേണൽ വിജിലൻസ് ഓഫീസർ വി.പി. ബാബുരാജൻ, ജില്ലാ അസി. ടൗൺ പ്ലാനിംഗ് ഓഫീസർ അരുൺ ചന്ദ്രൻ, അസി. എക്‌സിക്യൂട്ടീവ് എഞ്ചിനീയർ കെ. ബാബുരാജ് എന്നിവർ പങ്കെടുത്തു.


Share our post

Kannur

കാട്ടുപന്നി ആക്രമണം: മൊകേരി പഞ്ചായത്തിൽ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി

Published

on

Share our post

പാനൂർ: മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ. ശ്രീധരൻ മരിച്ചതിന്റെ പശ്ചാത്തല ത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശ പ്രകാരം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ശ്രീധരൻ മരിച്ച പ്രദേശത്ത് ഇന്ന് രാവിലെ മുതൽ കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് കാട്ടുപന്നികൾക്കായി തിരച്ചിൽ നടത്തി. അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് മന്ത്രി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ നിർദേശം നൽകിയത്.

ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള രണ്ട് എംപാനൽ ഷൂട്ടർമാരായ ജോബി സെബാസ്റ്റ്യൻ, സി.കെ വിനോദ്, എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ നടത്തിയത്. കെ.പി മോഹനൻ എം.എൽ.എ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, വൈസ് പ്രസിഡന്റ് എം രാജശ്രീ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.  റഫീഖ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ചർ കെ ജിജിൽ, കർഷകർ എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശങ്ങളോട് കർഷകർ സഹകരിക്കണമെന്നും എംഎൽഎ പറഞ്ഞു.


Share our post
Continue Reading

Kannur

ഉറുദു സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ഉറുദു ഭാഷയുടെ പ്രോത്സാഹന ഭാഗമായി സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേരളത്തിൽ പഠനം നടത്തുന്ന സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. 1000 രൂപയാണ് സ്‌കോളർഷിപ്.

minoritywelfare.kerala.gov.in വെബ്സൈറ്റിൽ സ്കോളർഷിപ് മെനു ലിങ്ക് വഴി ഓൺലൈനായി 14ന് മുമ്പ് അപേക്ഷ നൽകണം.


Share our post
Continue Reading

Kannur

പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ

Published

on

Share our post

കണ്ണൂർ: ലോക വനിതാദിനത്തിന്റെ ഭാഗമായി പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് വനിതകള്‍. ജല അപകട സാധ്യതകളില്‍നിന്ന് വനിതകള്‍ സ്വയരക്ഷക്കും പരരക്ഷക്കും പ്രാപ്തരാകണമെന്ന സന്ദേശവുമായാണ് നീന്തല്‍ പ്രകടനം. പെരളശ്ശേരിയിലെ വി.കെ. ഷൈജീന, ചക്കരക്കല്ലിലെ പി. ദില്‍ഷ, മുഴുപ്പിലങ്ങാട് സ്വദേശിനി വിന്‍ഷ ശരത്ത്, കടമ്പൂര്‍ സ്വദേശിനി അപര്‍ണ വിശ്വനാഥ് എന്നിവരാണ് ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി സംഘടിപ്പിച്ച വനിതാദിനസന്ദേശ നീന്തലില്‍ പങ്കെടുത്തത്.നീന്തല്‍ പരിശീലകന്‍ ഡോ. ചാള്‍സണ്‍ ഏഴിമലയുടെയും കേരള പൊലീസ് കോസ്റ്റല്‍ വാര്‍ഡൻ വില്യംസ് ചാള്‍സന്റെയും ശിക്ഷണത്തില്‍ ഒരു വര്‍ഷം മുമ്പാണ് നാലുപേരും നീന്തല്‍ പരിശീലനം നേടിയത്.

കഴിഞ്ഞ നവംമ്പറില്‍ നടന്ന ദീര്‍ഘദൂര നീന്തല്‍ യജ്ഞത്തിലും ഇവര്‍ പങ്കാളികളായിരുന്നു. വിന്നര്‍ലാൻഡ് ഇന്റര്‍നാഷനല്‍ സ്‌പോട്‌സ് അക്കാദമിയും ഭാരതീയ ലൈഫ് സേവിങ് സൊസൈറ്റിയും ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ലൈഫ് ഗാര്‍ഡ് കം സ്വിമ്മി ട്രെയിനര്‍ പരിശീലനവും ഇവര്‍ പൂര്‍ത്തീകരിച്ചു.കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ഡി.ടി.പി.സി സംഘടിപ്പിച്ച ദേശീയ കയാക്കിങ് മത്സരത്തിലും ബേപ്പൂരില്‍ നടന്ന ദേശീയ കയാക്കിങ് മത്സരത്തിലും ഇവര്‍ വിജയികളായിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പരിശീലനം നേടി കയാക്കിങ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് നാലുപേരുടെയും ആഗ്രഹം. ഇതിനുള്ള പരിശീലനങ്ങള്‍ക്കിടയിലാണ് വനിതാദിന സന്ദേശ നീന്തലില്‍ ഇവര്‍ പങ്കെടുത്തത്.മാസ്റ്റേഴ്‌സ് അത്ലറ്റിക് അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ ജേതാവ് സരോജനി തോലാട്ട് നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി. അനിഷയും പരിശീലകന്‍ ചാള്‍സണ്‍ ഏഴിമലയും ചേര്‍ന്ന് നീന്തിക്കയറിയ വനിതകളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!