Connect with us

Local News

മട്ടന്നൂരിൽ ട്രാഫിക് പരിഷ്കരണം 25 മുതൽ; തീരുമാനങ്ങൾ ഇങ്ങനെ

Published

on

Share our post

മട്ടന്നൂർ: നഗരത്തിൽ വാഹന ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനു സമഗ്രമായ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്താൻ തീരുമാനം. നഗരസഭയും പൊലീസും വിളിച്ചു ചേർത്ത യോഗത്തിൽ ചർച്ച ചെയ്ത ശേഷമാണ് ഇതു സംബന്ധിച്ചു തീരുമാനമെടുത്തത്.

പരീക്ഷണാടിസ്ഥാനത്തിൽ 25 മുതലാണു ട്രാഫിക് പരിഷ്കാരം നടപ്പാക്കുക. പ്രശ്നങ്ങൾ പരിഹരിച്ച് സ്ഥിരം സംവിധാനം ഏർപ്പെടുത്തും. അസിസ്റ്റന്റ് കമ്മിഷണർ മൂസ വള്ളിക്കാടന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്.

നഗരസഭാധ്യക്ഷൻ എൻ.ഷാജിത്ത്, ഉപാധ്യക്ഷ ഒ.പ്രീത, സ്ഥിരം സമിതി അധ്യക്ഷരായ വി.കെ.സുഗതൻ, പി.ശ്രീനാഥ്, കെ.മജീദ്, പി.പ്രസീന, കൗൺസിലർമാരായ കെ.വി. പ്രശാന്ത്, വി.എൻ.മുഹമ്മദ്, പൊലീസ് ഇൻസ്പെക്ടർ കെ.വി.പ്രമോദൻ, എസ്ഐ കെ.പി.അബ്ദുൽനാസർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീനാഥ് എന്നിവർ നേതൃത്വം നൽകി.

വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും മോട്ടർ തൊഴിലാളി സംഘടന പ്രതിനിധികളുടെയും വ്യാപാരി സംഘടന പ്രതിനിധികളുടെയും നിർദേശങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

സ്കൂൾ തുറക്കുന്ന സാഹചര്യത്തിലും വിമാനത്താവള നഗരമെന്ന നിലയ്ക്ക് ഹജ് യാത്രക്കാരുടെ തിരക്കും ഉൾപ്പെടെ വാഹന ഗതാഗതക്കുരുക്ക് ഉണ്ടാകാനുള്ള സാധ്യത കൂടി കണക്കിലെടുത്താണ് പരിഷ്കാരം ഏർപ്പെടുത്തുന്നത്.

ഗതാഗതക്കുരുക്കും പാർക്കിങ് സ്ഥല ലഭ്യതക്കുറവും കാരണം ആളുകൾ മട്ടന്നൂർ നഗരത്തെ ഉപേക്ഷിക്കുന്ന സാഹചര്യമാണുള്ളതെന്ന് നഗരസഭാ ചെയർമാൻ എൻ.ഷാജിത്ത് പറഞ്ഞു. ആസൂത്രിത നഗരമല്ല മട്ടന്നൂർ.

സ്വാവാഭികമായി ഉണ്ടായ നഗര പ്രദേശമാണ്. കെട്ടി നിർമാണ ചട്ടം ഉണ്ടാകുന്നതിനു മുൻപ് നിർമിച്ച കെട്ടിടങ്ങൾ നഗരത്തിൽ ഏറെയുണ്ട്. നല്ല ഇടപെടലിലൂടെ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തണം. ബസ് സ്റ്റാൻഡിനെ ചുറ്റിയാണ് മട്ടന്നൂർ നഗരം ഉള്ളത്.

സ്വകാര്യ വാഹനങ്ങളുടെ പാർക്കിങ് ആണ് പ്രധാന വിഷയമെന്നും എങ്ങനെ പരിഹാരിക്കാമെന്നു കൂട്ടായ തീരുമാനം വേണമെന്നും ചെയർമാൻ പറഞ്ഞു. മുൻപ് പല തവണ ട്രാഫിക് പരിഷ്കാരം ഏർപ്പെടുത്താൻ തീരുമാനിച്ചുവെങ്കിലും പൂർണമായി നടപ്പാക്കാൻ കഴിഞ്ഞിരുന്നില്ല.

വൺവേ സംവിധാനം ഏർപ്പെടുത്തിയതു പോലും പിന്നീട് പരാജയപ്പെട്ട അവസ്ഥയായിരുന്നു. എന്നാൽ ഇത്തവണ ബഹുജനങ്ങളുടെയും വ്യാപാരികളുടെയും നിർദേശം പരിഗണിച്ച് എല്ലാവർക്കും സൗകര്യപ്രദമാകുന്ന വിധത്തിലാണ് ഗതാഗത പരിഷ്കാരം ഏർപ്പെടുത്തുന്നത്. സ്വാകര്യ വ്യക്തികളുടെ സ്ഥലത്ത് പേ പാർക്കിങ് ഏർപ്പെടുത്താൻ നഗരസഭ അനുമതി നൽകുമെന്ന് ചെയർമാൻ പറഞ്ഞു.

സി.എച്ച്.സക്കറിയ (വ്യാപാരി ഏകോപന സമിതി), പി.കെ.നാരായണൻ (വ്യാപാരി സമിതി), സി.വി.സിറാജ് (ചുമട്ട് തൊഴിലാളി യൂണിയൻ), സി.വി.രഘുരാജൻ, ടി.ദിനേശൻ, കെ.വി.ജയചന്ദ്രൻ (മോട്ടർ തൊഴിലാളി യൂണിയനുകൾ), എ.പ്രദീപ്കുമാർ (ഹോട്ടൽ അസോസിയേഷൻ), എ.സുധാകരൻ (സിപിഐ), എ.കെ.രാജേഷ് (കോൺ), ഇ.പി.ഷംസുദ്ദീൻ (മുസ്​ലിം ലീഗ്), കെ.പി.രമേശൻ (എൽജെഡി), അണിയേരി അച്യുതൻ (കോൺ. എസ്), എം.കെ.കുഞ്ഞിക്കണ്ണൻ (സിഎംപി), ഷിനോജ് കാഞ്ഞിലേരി (പഴശ്ശി ജെസിഐ) എന്നിവർ ചർച്ചയിൽ നിർദേശങ്ങൾ അവതരിപ്പിച്ചു.

തീരുമാനങ്ങൾ :

∙ ബസ് സ്റ്റാൻഡ് പരിസരത്ത് ലോറികൾക്കു കയറ്റിറക്ക് സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തും.

∙ മാർക്കറ്റ് റോഡിൽ വൺവേ കർശനമാക്കും.

∙ തലശ്ശേരി റോഡിൽ ഒരു വശത്തു മാത്രം പാർക്കിങ്.

∙ ആംബുലൻസ് പാർക്കിങ് ലയൺസ് പാർക്കിനു സമീപം.

∙ ക്യാമറകളും സൈൻ ബോർഡുകളും ഡിവൈഡറുകളും സ്ഥാപിക്കും.

∙ എയർപോർട്ട് റോഡിൽ വാഹന പാർക്കിങ് നിയന്ത്രിക്കും.

∙ ഇരിട്ടി റോഡിൽ ഒരു വശത്ത് മാത്രം കാർ പാർക്കിങ്.

∙ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പേ പാർക്കിങ്ങിന് നഗരസഭ അനുമതി നൽകും.

∙ ട്രാഫിക് നിയന്ത്രിക്കാൻ പൊലീസുകാരുടെ എണ്ണം കൂട്ടാനും ട്രാഫിക് വാർഡൻമാരെ ചുമതലപ്പെടുത്താനും തീരുമാനം.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!