Local News
കാർബൺ രഹിത കണ്ണൂർ; ആദ്യഘട്ടത്തിൽ ഏഴ് പഞ്ചായത്തുകൾ

പേരാവൂർ: അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലധികം വിഷവാതകം പുറന്തള്ളുന്നത് തടയാനുള്ള കർമ്മ പദ്ധതിക്ക് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ തുടക്കം.
കാർബൺ ഇല്ലാതാകുന്നതിനായി മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട ഇടങ്ങൾ മാലിന്യമുക്തമാക്കുക, പൊതു ഉപയോഗത്തിനായി ജൈവ മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങൾ, സാദ്ധ്യമായ ഇടങ്ങളിൽ ചെറുതും വലുതുമായ പച്ച തുരുത്തുകളുടെ വ്യാപനം, സൗരോർജ്ജ സംവിധാനങ്ങളുടെ വ്യാപന പ്രചാരണം തുടങ്ങി ഹരിതഗൃഹവാതകങ്ങൾ ബഹിർഗമിക്കുന്ന ഇടങ്ങൾ സർവ്വേയിലൂടെ കണ്ടെത്തി വിവിധങ്ങളായ പദ്ധതികളിലൂടെയും ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും ഇവ കുറയ്ക്കുന്നതിനാവശ്യമായ പ്രവർത്തനം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിക്ക് കീഴിൽ ഹരിതകേരള മിഷൻ വഴി നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്നാണ് ഈ പദ്ധതിയുടെ പേര്. ഉദയഗിരി, കുറുമാത്തൂർ, കണ്ണപുരം, ചെറുകുന്ന്, പായം, പെരളശ്ശേരി, മുഴക്കുന്ന് പഞ്ചായത്തുകളെയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
കാർബൺ ഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലും അധികമാവുകയും ആഗോളതാപനം മൂലം കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുകയും അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുകയും ചെയ്യുന്നതായി പഠനങ്ങളുണ്ട്.
ചൂട് വർദ്ധിച്ചാൽ തീവ്രമായ ജലക്ഷാമം നേരിടേണ്ടിവരികയും അതിവർഷസാഹചര്യമുണ്ടാവുകയും ആവാസ വ്യവസ്ഥയിൽ മാറ്റം സംഭവിക്കുകയും ചെയ്യാമെന്ന് പഠന റിപ്പോർട്ട് പറയുന്നു.ഏഴ് പഞ്ചായത്തുകളിലും സംഘാടക സമിതിയും സാങ്കേതിക സമിതിയും രൂപീകരിച്ചു. ഇവർക്കായി ജില്ലാതലത്തിൽ ശില്പശാല നടത്തി.
പഞ്ചായത്തിലെ തന്നെ താമസക്കാരായ വിദഗ്ദരെ ഉൾപ്പെടുത്തി ടെക്നിക്കൽ പരിശീലനം നൽകുകയും തുടർന്ന് സ്ഥാപനങ്ങളിലെ സർവ്വേ പൂർത്തിയാക്കുകയും ചെയ്തു. വീടുകളിലെയും കച്ചവട സ്ഥാപങ്ങളിലെയും സർവ്വേ ഉൾപ്പെടെ വരും ദിവസങ്ങളിൽ പൂർത്തീകരിക്കും.
സംസ്ഥാന തലത്തിൽ നടക്കുന്ന ശില്പശാലക്ക് ശേഷം പദ്ധതി പൂർത്തികരണത്തിനായി തുക വകയിരുത്തി പദ്ധതി പൂർത്തീകരിക്കും. തുടർന്ന് മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. 2035 ഓടെ കാർബൺ ന്യൂട്രലായ ജില്ലയാക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്.
പഞ്ചായത്തുകൾ:ഉദയഗിരി, കുറുമാത്തൂർ, കണ്ണപുരം, ചെറുകുന്ന്, പായം, പെരളശ്ശേരി, മുഴക്കുന്ന്
കാർബൺ ഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് എന്നിവയുടെ വ്യാപനം ഭീഷണിയാണ്. ഊർജ്ജ ഉപയോഗത്തിലൂടെയും ഇന്ധനങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടുമ്പോഴും വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം കത്തിക്കുമ്പോഴും കെട്ടി കിടക്കുന്ന വെള്ളം, മാലിന്യം തുടങ്ങി നിരവധി സ്രോതസ്സുകളിൽ നിന്ന് ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നുണ്ട്. കാര്യക്ഷമമായ ഊർജ്ജ ഉപഭോഗം.
ഹരിത ചട്ടങ്ങൾ നടപ്പിലാക്കൽ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ഫലപ്രദമായി ഉപയോഗിക്കൽ, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ നീക്കൽ, കാർബൺ സംഭരണികൾ നിർമ്മിക്കൽ തുടങ്ങിയവയിലൂടെയുള്ള ലഘുകരണമാണ് പ്രധാന പ്രവർത്തനം.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kannur
നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.
കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്