Connect with us

Local News

കാർബൺ രഹിത കണ്ണൂർ; ആദ്യഘട്ടത്തിൽ ഏഴ് പഞ്ചായത്തുകൾ

Published

on

Share our post

പേരാവൂർ: അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലധികം വിഷവാതകം പുറന്തള്ളുന്നത് തടയാനുള്ള കർമ്മ പദ്ധതിക്ക് ജില്ലയിലെ ഏഴ് പഞ്ചായത്തുകളിൽ തുടക്കം.

കാർബൺ ഇല്ലാതാകുന്നതിനായി മാലിന്യങ്ങൾ വലിച്ചെറിയപ്പെട്ട ഇടങ്ങൾ മാലിന്യമുക്തമാക്കുക, പൊതു ഉപയോഗത്തിനായി ജൈവ മാലിന്യ സംസ്‌ക്കരണ കേന്ദ്രങ്ങൾ, സാദ്ധ്യമായ ഇടങ്ങളിൽ ചെറുതും വലുതുമായ പച്ച തുരുത്തുകളുടെ വ്യാപനം, സൗരോർജ്ജ സംവിധാനങ്ങളുടെ വ്യാപന പ്രചാരണം തുടങ്ങി ഹരിതഗൃഹവാതകങ്ങൾ ബഹിർഗമിക്കുന്ന ഇടങ്ങൾ സർവ്വേയിലൂടെ കണ്ടെത്തി വിവിധങ്ങളായ പദ്ധതികളിലൂടെയും ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെയും ഇവ കുറയ്ക്കുന്നതിനാവശ്യമായ പ്രവർത്തനം സംഘടിപ്പിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.

സംസ്ഥാന സർക്കാരിന്റെ നവകേരളം കർമ്മ പദ്ധതിക്ക് കീഴിൽ ഹരിതകേരള മിഷൻ വഴി നടപ്പാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ എന്നാണ് ഈ പദ്ധതിയുടെ പേര്. ഉദയഗിരി, കുറുമാത്തൂർ, കണ്ണപുരം, ചെറുകുന്ന്, പായം, പെരളശ്ശേരി, മുഴക്കുന്ന് പഞ്ചായത്തുകളെയാണ് ഒന്നാംഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കാർബൺ ഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളൽ അന്തരീക്ഷത്തിന് താങ്ങാൻ കഴിയുന്നതിലും അധികമാവുകയും ആഗോളതാപനം മൂലം കാലാവസ്ഥാ വ്യതിയാനങ്ങൾ സംഭവിക്കുകയും അന്തരീക്ഷത്തിൽ ചൂട് വർദ്ധിക്കുകയും ചെയ്യുന്നതായി പഠനങ്ങളുണ്ട്.

ചൂട് വർദ്ധിച്ചാൽ തീവ്രമായ ജലക്ഷാമം നേരിടേണ്ടിവരികയും അതിവർഷസാഹചര്യമുണ്ടാവുകയും ആവാസ വ്യവസ്ഥയിൽ മാറ്റം സംഭവിക്കുകയും ചെയ്യാമെന്ന് പഠന റിപ്പോർട്ട് പറയുന്നു.ഏഴ് പഞ്ചായത്തുകളിലും സംഘാടക സമിതിയും സാങ്കേതിക സമിതിയും രൂപീകരിച്ചു. ഇവർക്കായി ജില്ലാതലത്തിൽ ശില്പശാല നടത്തി.

പഞ്ചായത്തിലെ തന്നെ താമസക്കാരായ വിദഗ്ദരെ ഉൾപ്പെടുത്തി ടെക്നിക്കൽ പരിശീലനം നൽകുകയും തുടർന്ന് സ്ഥാപനങ്ങളിലെ സർവ്വേ പൂർത്തിയാക്കുകയും ചെയ്തു. വീടുകളിലെയും കച്ചവട സ്ഥാപങ്ങളിലെയും സർവ്വേ ഉൾപ്പെടെ വരും ദിവസങ്ങളിൽ പൂർത്തീകരിക്കും.

സംസ്ഥാന തലത്തിൽ നടക്കുന്ന ശില്പശാലക്ക് ശേഷം പദ്ധതി പൂർത്തികരണത്തിനായി തുക വകയിരുത്തി പദ്ധതി പൂർത്തീകരിക്കും. തുടർന്ന് മറ്റു തദ്ദേശ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കും. 2035 ഓടെ കാർബൺ ന്യൂട്രലായ ജില്ലയാക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്.

പഞ്ചായത്തുകൾ:ഉദയഗിരി, കുറുമാത്തൂർ, കണ്ണപുരം, ചെറുകുന്ന്, പായം, പെരളശ്ശേരി, മുഴക്കുന്ന്
കാർബൺ ഡൈ ഓക്‌സൈഡ്, മീഥേൻ, നൈട്രസ് ഓക്‌സൈഡ് എന്നിവയുടെ വ്യാപനം ഭീഷണിയാണ്. ഊർജ്ജ ഉപയോഗത്തിലൂടെയും ഇന്ധനങ്ങൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടുമ്പോഴും വ്യവസായ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യം കത്തിക്കുമ്പോഴും കെട്ടി കിടക്കുന്ന വെള്ളം, മാലിന്യം തുടങ്ങി നിരവധി സ്രോതസ്സുകളിൽ നിന്ന് ഹരിതഗൃഹവാതകങ്ങൾ അന്തരീക്ഷത്തിൽ എത്തുന്നുണ്ട്. കാര്യക്ഷമമായ ഊർജ്ജ ഉപഭോഗം.

ഹരിത ചട്ടങ്ങൾ നടപ്പിലാക്കൽ, പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകൾ ഫലപ്രദമായി ഉപയോഗിക്കൽ, മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ നീക്കൽ, കാർബൺ സംഭരണികൾ നിർമ്മിക്കൽ തുടങ്ങിയവയിലൂടെയുള്ള ലഘുകരണമാണ് പ്രധാന പ്രവർത്തനം.


Share our post

PERAVOOR

പേരാവൂർ താലൂക്കാസ്പത്രിയിലെ രാത്രികാല അത്യാഹിത വിഭാഗം വീണ്ടും നിർത്തി

Published

on

Share our post

പേരാവൂർ: താലൂക്കാസ്പത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ രാത്രികാല പ്രവർത്തനം വീണ്ടും നിർത്തിവെച്ചു. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതിനാലാണ് രാത്രിയിലെ അത്യാഹിത വിഭാഗത്തിൻ്റെ പ്രവർത്തനം താത്കാലികമായി നിർത്തുന്നതെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ.സഹിന അറിയിച്ചു. എന്നാൽ, പ്രസവ സംബന്ധമായ എല്ലാ ചികിത്സകളും രാത്രിയിലും ലഭ്യമാവുമെന്ന് സൂണ്ട് പറഞ്ഞു.


Share our post
Continue Reading

IRITTY

ഉളിക്കലിൽ യുവതിയെ വീട്ടിൽ പൂട്ടിയിട്ടു, കഴുത്തിൽ ബെൽറ്റിട്ട് മുറുക്കി ക്രൂര മർദനം; ഭർത്താവിനും ഭർതൃമാതാവിനുമെതിരെ കേസ്

Published

on

Share our post

ഇരിട്ടി : ഉളിക്കലിൽ യുവതിയെ ഭർത്താവ് വീട്ടിൽ പൂട്ടിയിട്ട് മർദിച്ചെന്ന് പരാതി. സംഭവത്തിൽ വയത്തൂർ സ്വദേശി അഖിലിനും ഭർതൃമാതാവിനുമെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ സാരമായി പരിക്കേറ്റ യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. യുവതി ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് മർദനത്തിലേക്ക് നയിച്ചത്. ഭർത്താവ് അഖിലും ഭർതൃമാതാവ് അജിതയും യുവതിയെ മുറിയിൽ പൂട്ടിയിട്ട് തുടര്‍ച്ചയായ മൂന്നുദിവസം മർദിച്ചെന്നാണ് പരാതി.ചൊവ്വാഴ്ചയാണ് യുവതിയെ മുറിയിൽ നിന്ന് തുറന്നുവിട്ടത്. 12 വർഷം മുൻപായിരുന്നു ഇരുവരുടേയും വിവാഹം.

വിവാഹശേഷം കുടുംബപ്രശ്നങ്ങൾ സ്ഥിരമായതോടെ യുവതി ഭർത്താവുമൊത്തായിരുന്നില്ല താമസം. അഖിലിന്‍റെ അച്ഛന് സുഖമില്ലെന്നും പേരക്കുട്ടികളെ കാണണമെന്നും ആവശ്യപ്പെട്ടത് പ്രകാരം കഴിഞ്ഞ മാർച്ചിലാണ് യുവതി തിരിച്ചെത്തിയത്.പിന്നീടും ഇരുവരും തമ്മിൽ വീണ്ടും പ്രശ്നങ്ങളുണ്ടായി.കഴുത്തിൽ ബെല്‍റ്റുകെണ്ട് മുറുക്കിയെന്നും ചെവിക്ക് ശക്തമായി അടിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഉളിക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഗാർഹിക പീഡനമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്. അഖിലും അമ്മയും അന്യായമായി യുവതിയെ തടഞ്ഞു വച്ച് പ്ലാസ്റ്റിക് സ്റ്റൂളുകൊണ്ടും ബെൽറ്റ് കൊണ്ടും മർദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് എഫ്ഐആർ. അടികൊണ്ട് സാരമായി പരിക്കേറ്റ യുവതി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.


Share our post
Continue Reading

MATTANNOOR

കണ്ണൂരിൽ നിന്ന് ഹജ്ജ് സർവീസിന് എയർ ഇന്ത്യ എക്സ്‍പ്രസ്

Published

on

Share our post

മട്ടന്നൂർ: കണ്ണൂർ വിമാന താവളത്തിൽ നിന്ന് ഹജ്ജ് സർവീസിന് ഇത്തവണ വൈഡ് ബോഡി വിമാനങ്ങളില്ല. എയർ ഇന്ത്യ എക്സ്‍പ്രസാണ് ഈവർഷം കണ്ണൂരിൽ നിന്ന് ഹജ്ജ് സർവീസ് നടത്തുക.കഴിഞ്ഞ വർഷം സൗദി എയർലൈൻസിന്റെ വൈഡ് ബോഡി വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു. ഇത്തവണ കൊച്ചിയിൽ നിന്നാണ് സൗദി എയർലൈൻസ് ഹജ്ജ് സർവീസ് നടത്തുക.

മേയ് 15 മുതലായിരിക്കും കണ്ണൂരിൽ നിന്നുള്ള ഹജ്ജ് സർവീസുകൾ. സർവീസുകളുടെ സമയക്രമം അനുസരിച്ച് തീയതിയിൽ മാറ്റം വന്നേക്കും. 4105 പേരാണ് ഇത്തവണ കണ്ണൂരിൽ നിന്ന് ഹജ്ജിന് പോകാൻ രജിസ്റ്റർ ചെയ്തിരിക്കുന്നത്.കഴിഞ്ഞ വർഷം 3218 പേരാണ് കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയത്.ഹജ്ജ് ക്യാമ്പ് ഒരുക്കുന്നതിന് പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്സിൽ തന്നെ ഹജ്ജ് ക്യാമ്പിന് വേണ്ട സൗകര്യം ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.വിമാനത്താവള പരിസരത്ത് ഹജ്ജ് ഹൗസ് നിർമിക്കാനുള്ള നടപടികളും വേഗത്തിൽ പുരോഗമിക്കുകയാണ്.


Share our post
Continue Reading

Trending

error: Content is protected !!