Kannur
പ്രതിസന്ധികളില്ലാതെ പറക്കണം കണ്ണൂരിന്

കണ്ണൂർ :വിമാനത്താവളത്തിന്റെ പ്രതിസന്ധി പരിഹരിക്കാൻ ശക്തമായ ഇടപെടൽ വേണമെന്ന ആവശ്യം ശക്തമാകുന്നു. ജനപ്രതിനിധികളും രാഷ്ടീയ നേതാക്കളും പ്രവാസി സംഘടനകളുമെല്ലാം ഇതിനായി രംഗത്തുണ്ട്. ഈ ആവശ്യം ഉന്നയിച്ച് മലയാള മനോരമ കഴിഞ്ഞ ദിവസം മുഖപ്രസംഗവും പ്രസിദ്ധീകരിച്ചിരുന്നു.
കേന്ദ്ര സർക്കാർ മുഖം തിരിക്കുന്നു
കൂടുതൽ രാജ്യാന്തര സർവീസുകൾ കണ്ണൂരിൽ നിന്ന് ആരംഭിക്കണമെന്നു നിരന്തരം ആവശ്യപ്പെട്ടിട്ടും കേന്ദ്ര സർക്കാർ മുഖം തിരിക്കുകയാണ്. അബുദാബി, ദുബായ്, ദമാം, മസ്കറ്റ് തുടങ്ങിയ ഗൾഫ് നഗരങ്ങളിലേക്ക് സർവീസ് നടത്തിയിരുന്ന ഗോ ഫസ്റ്റ് എയർലൈൻസ് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് സർവീസ് നിർത്തിയതു കനത്ത തിരിച്ചടിയാണ്.
വിമാനങ്ങൾ കുറഞ്ഞതോടെ നിരക്കുകൾ കുത്തനെ ഉയർന്നു. മലബാർ മേഖലയിലെ യാത്രക്കാരെ ഇതു കാര്യമായി ബാധിച്ചു. ആഭ്യന്തര സർവീസുകൾ നടത്തുന്ന എയർഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവ മാത്രമാണ് ഇവിടെ നിന്നു സർവീസ് നടത്തുന്നത്.
പോയിന്റ് ഓഫ് കോൾ പദവി നൽകാത്തതിനാൽ വിദേശ വിമാനകമ്പനികൾക്കു പ്രവർത്തനാനുമതിയില്ല. വിമാനത്താവളം ആരംഭിച്ചതു മുതൽ ഇക്കാര്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. ചരക്ക് നീക്കത്തിന് ആവശ്യമായ വിമാനങ്ങൾ ഇല്ലാത്തതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
കോഡ് ഷെയറിങ് വഴി ഇന്ത്യൻ വിമാനകമ്പനികൾക്ക് യൂറോപ്പിലേക്ക് ഉൾപ്പെടെ സർവീസ് നടത്താനുള്ള കണക്‌ഷൻ ഫ്ലൈറ്റ് സൗകര്യമെങ്കിലും ഒരുക്കാൻ കേന്ദ്രസർക്കാർ തയാറാകണം. പ്രവർത്തനം ആരംഭിച്ചു പത്തു മാസം കൊണ്ടു 10 ലക്ഷം പേർ യാത്ര ചെയ്ത വിമാനത്താവളമാണ് ഇന്ന് കേന്ദ്ര സർക്കാരിന്റെ അവഗണന കൊണ്ടു പ്രവർത്തനം തന്നെ താളം തെറ്റിയത്. കെ.സുധാകരൻ എംപി
പാർലമെന്റിൽ സമ്മർദം ചെലുത്തും
രാജ്യാന്തര വ്യോമയാന സർവീസിന്റെ ഹബ് ആയി വികസിപ്പിക്കാൻ എല്ലാ സൗകര്യവുമുള്ള എയർപോർട്ടാണു കണ്ണൂരിലേത്. യാത്രാ നിരക്കും വിമാന റൂട്ടും നിശ്ചയിക്കുന്നതിന്റെ അധികാരം കേന്ദ്ര സർക്കാർ വേണ്ടെന്നു വച്ചതു പ്രതിസന്ധിക്ക് ഇടയാക്കി. നിരക്കു ഘടന പുനഃപരിശോധിക്കണം. അനുബന്ധ സൗകര്യങ്ങൾ മെച്ചപ്പെടുത്തണം. പാർലമെന്റിൽ നിരന്തരമായ ഇടപെടലിന്റെ ഫലമായാണു കണ്ണൂരിൽ നിന്ന് ഹജ് യാത്രാ അനുമതി നേടിയത്.
ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ പ്രതിസന്ധി കാരണം കണ്ണൂർ വിമാനത്താവളം പ്രതിസന്ധിയിലാകാൻ പാടില്ല. വിദേശ വിമാന കമ്പനികളുടെ സർവീസ് കൂടി ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ തയാറാകണം. ഇതിനായി പാർലമെന്റിൽ സമ്മർദം ചെലുത്തും. സംസ്ഥാന സർക്കാരിന്റെയും പൊതുമേഖലയുടെയും ജനപങ്കാളിത്തത്തോടെയുമുള്ള വൻ പദ്ധതിയാണു കണ്ണൂർ വിമാനത്താവളം. പ്രതിസന്ധികളെ തരണം ചെയ്യാൻ കൂട്ടായ പരിശ്രമം വേണം. പി.സന്തോഷ് കുമാർ എം.പി
കേന്ദ്ര സർക്കാർ ഇടപെടണം
രാജ്യത്തെ ഏറ്റവും മികച്ച എയർപോർട്ടുകളിൽ ഒന്നായി കണ്ണൂരിനെ മാറ്റിത്തീർക്കാൻ കഴിയുമെന്ന് നമുക്ക് എല്ലാവർക്കും അറിയാം. അത്രമേൽ അനുകൂലമായ പല ഘടകങ്ങളും കണ്ണൂരിലുണ്ട്. കേരളത്തിലെ യാത്രക്കാർക്കു പുറമേ കർണാടകയിൽ നിന്നുള്ള യാത്രക്കാർക്കു കൂടി ഉപകാരപ്പെടുന്നതാണ്. ഭൂമിശാസ്ത്രപരമായതും കണക്ടിവിറ്റിയുടെ കാര്യത്തിലും കണ്ണൂർ മുൻപന്തിയിലാണ്. യൂണിയൻ ഗവൺമെന്റ് ശത്രുതാപരമായ സമീപനമാണു വിമാനത്താവളത്തോടു കാണിക്കുന്നത്.
അത് അപകടകരമായ സ്ഥിതി വിശേഷണമാണ്. വിമാനത്താവളത്തിന്റെ നില മെച്ചപ്പെടുത്തുന്നതിന് യൂണിയൻ ഗവ.കൃത്യമായി ഇടപെടേണ്ടതുണ്ട്. രാജ്യ താൽപര്യം ഉയർത്തിപ്പിടിച്ചാണ് സർക്കാർ പ്രവർത്തിക്കേണ്ടത്. അല്ലാതെ കോർപറേറ്റ് കുടുംബങ്ങളുടെ താൽപര്യം പരിഗണിച്ചാകരുത്. വിദേശ വിമാനങ്ങൾക്ക് അനുമതി നൽകേണ്ടതു കേന്ദ്രസർക്കാരാണ്. അത്തരത്തിലൊരു നീക്കം നടക്കുന്നില്ല. നിരന്തരം ഇടപെടലുകൾ നടക്കുന്നുണ്ട്. അനുകൂലമായി ചെയ്യാം എന്നവർ പറയുന്നുണ്ട്. എന്നാൽ നടപ്പിലാകുന്നില്ല. ഒരു കാര്യം ഉറപ്പാണ് വളരെ മികച്ച ഭാവി കണ്ണൂർ വിമാനത്താവളത്തിനുണ്ട്. വി.ശിവദാസൻ എംപി.
വികസനത്തിനായി ശബ്ദമുയർത്തണം
വളരെയേറെ പ്രതീക്ഷയോടെയാണു കണ്ണൂർ രാജ്യാന്തര വിമാനത്താവളം യാഥാർഥ്യമാക്കിയത്. വിമാനത്താവളവുമായി ബന്ധപ്പെട്ട് വലിയ വികസനം കണ്ണൂർ ജില്ലയിലാകെ ഉണ്ടാകുമെന്നാണു നമ്മൾ സ്വപ്നം കണ്ടത്. ശരിയാണെന്നു തെളിയിക്കും വിധത്തിലുള്ള വളർച്ച പല ഭാഗങ്ങളിലും ഉണ്ടാകുന്നുണ്ട്.
എന്നാൽ വിമാനത്താവളത്തിന്റെ പൂർണ തോതിലുള്ള വികസനം സാധ്യമായാൽ മാത്രമാണ് ആഗ്രഹിച്ച രീതിയിലുള്ള വളർച്ച സാധ്യമാകുകയുള്ളൂ. ഏറ്റവും പ്രധാനമായി വേണ്ടതു രാജ്യാന്തര വിമാന കമ്പനികളെ കണ്ണൂരിൽ എത്തിക്കുക എന്നതാണ്.
വിദേശ വിമാന കമ്പനികൾക്ക് സർവീസ് നടത്താൻ അനുമതി നൽകണമെന്നത് ഒട്ടേറെ തവണ ശ്രദ്ധയിൽപെടുത്തിയതാണ്. എന്നാൽ അത്തരം അംഗീകാരം ഇതുവരെ ലഭിച്ചിട്ടില്ല. അതു സങ്കടകരമായ വസ്തുതയാണ്.
വിമാനത്താവളത്തിന്റെ സമഗ്ര വികസനത്തിന് ഈ അംഗീകാരം നേടിയെടുക്കാൻ പ്രയത്നിക്കുകയാണു വേണ്ടത്. റൺവേ വികസനവുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കൽ നടപടിയുമായി സംസ്ഥാന സർക്കാർ മുന്നോട്ടു പോകുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെങ്കിലും വിമാനത്താവളത്തിന് ആവശ്യമായ മറ്റ് അനുമതികൾ കേന്ദ്ര സർക്കാർ നൽകുന്നതിനു നമ്മൾ ശബ്ദമുയർത്തണം. കെ.കെ.ശൈലജ എംഎൽഎ
Kannur
തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.
കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.
ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.
Kannur
തിരിച്ചറിയൽ രേഖകൾ കർശനമാക്കി റെയിൽവേ

കണ്ണൂർ: പഹൽഗാമിലെ ഭീകര ആക്രമണത്തിന് ശേഷം യാത്രക്കാർക്ക് തിരിച്ചറിയൽ രേഖകൾ നിർബന്ധമാക്കി റെയിൽവേ. ടിക്കറ്റ് പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർക്കും റെയിൽവേ സ്റ്റേഷനുകളിൽ പരിശോധന നടത്തുന്നവർക്കും രേഖകൾ ആവശ്യപ്പെടാം. ആധാർ കാർഡോ മറ്റ് തിരിച്ചറിയൽ രേഖകളോ ആണ് കരുതേണ്ടത്. ടിക്കറ്റ് പരിശോധനയോടൊപ്പം തിരിച്ചറിയൽ കാർഡും ആവശ്യപ്പെടാനാണ് ടിക്കറ്റ് എക്സാമിനർക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്റ്റേഷനിലും തീവണ്ടിയിലും സുരക്ഷ സന്നാഹങ്ങൾ ശക്തിപ്പെടുത്താനും നിർദേശമുണ്ട്.
Kannur
ഭാര്യയുടെ പ്രസവ ശുശ്രൂഷക്ക് എത്തിയ ഭർത്താവ് കുഴഞ്ഞുവീണു മരിച്ചു

പരിയാരം: ഗവ: മെഡിക്കൽ കോളേജിൽ ഭാര്യയുടെ പ്രസവ ശുശ്രൂഷയുംആയി ബന്ധപ്പെട്ട് കൂട്ടിരിപ്പിന് വന്ന ഭർത്താവ് ശുചിമുറിയിൽ കുഴഞ്ഞ് വീണ് മരിച്ചു. കുടുക്കിമൊട്ട കാഞ്ഞിരോട് ബൈത്തുൽ ഇസ്സത്തിൽ സി. സാദിഖ് (48) ആണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ കുളിക്കാൻ എട്ടാം നിലയിലെ ശുചിമുറിയിൽ പോയതായിരുന്നു. ഭാര്യ റസിയയെ പരിയാരം മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മക്കൾ: സഹൽ,
ഷസ്സിൻ, അജ് വ.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്