Kerala
ആസ്പത്രികളിൽ പ്രത്യേക പരിശീലനം നൽകി സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കാൻ ഐ.എം.എ

തിരുവനന്തപുരം∙ ആരോഗ്യപ്രവർത്തകർക്കെതിരെയുള്ള ആക്രമണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ പ്രത്യേക പരിശീലനം നേടിയ സുരക്ഷാ ഉദ്യോഗസ്ഥരെ ആസ്പത്രികളിൽ നിയമിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ) ആലോചന തുടങ്ങി.
സ്വകാര്യ ആസ്പത്രികളിൽ മാനേജ്മെന്റും, സർക്കാർ ആസ്പത്രികളിൽ ആസ്പത്രി വികസന സമിതികളുമാണ് ഇപ്പോൾ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്.
സർക്കാർ ആസ്പത്രികളിൽ രാഷ്ട്രീയ നിയമനങ്ങളാണ് ഏറെയും. സൈന്യത്തിൽ നിന്നും പൊലീസിൽനിന്നും വിരമിച്ച ഉദ്യോഗസ്ഥർക്ക് ആസ്പത്രികളിലെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ ശാസ്ത്രീയ പരിശീലനം നൽകി നിയമിക്കാനാണ് ഐ.എം.എ പദ്ധതി തയാറാകുന്നത്.
ആവശ്യമുള്ള ആസ്പത്രികൾക്ക് പരിശീലനം നേടിയ ഉദ്യോഗസ്ഥരെ ഐ.എം.എ നൽകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.
സർക്കാർ ആസ്പത്രികൾ ആവശ്യപ്പെട്ടാൽ അവിടേയ്ക്കും സുരക്ഷാ ഉദ്യോഗസ്ഥരെ നൽകും. പദ്ധതിയുടെ രൂപരേഖ തയാറായാൽ സർക്കാരുമായും പൊലീസുമായും ചർച്ച നടത്തും. സർക്കാർ തലത്തിൽ അനുമതി ലഭിച്ചാലേ പദ്ധതിയുമായി മുന്നോട്ടുപോകൂ. ഇപ്പോഴുള്ള സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകില്ല.
ആസ്പത്രിയിൽ എത്തുന്നവരോട് എങ്ങനെ പെരുമാറണം, അടിയന്തര സാഹചര്യമുണ്ടായാൽ എങ്ങനെ നേരിടണം, ഏതൊക്കെ ഘട്ടങ്ങളിലാണ് ഇടപെടൽ ആവശ്യം തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകും.
‘‘ആസ്പത്രികളിൽ നന്നായി പെരുമാറുന്ന സുരക്ഷാ ജീവനക്കാരെ വാർത്തെടുക്കുക എന്നതാണ് ഉദ്ദേശ്യം. ഇതിനായി പൊലീസുമായും സർക്കാരുമായും ചർച്ചകൾ നടത്തേണ്ടതുണ്ട്. ചർച്ചകൾ പുരോഗമിക്കുകയാണ്’’–ഐ.എം.എ പ്രസിഡന്റ് ഡോ.സുൽഫി ‘മനോരമ ഓൺലൈനോട്’പറഞ്ഞു.
ഡോക്ടർമാർ രോഗികളോട് എങ്ങനെ പെരുമാറണം എന്നതിനെ സംബന്ധിച്ച പരിശീലനം ഐ.എം.എ ആരംഭിച്ചു. രോഗിയുടെ മരണം ബന്ധുക്കളെ അറിയിക്കുന്ന രീതി, രോഗികളോടുള്ള പെരുമാറ്റ രീതി എന്നിവ സംബന്ധിച്ച് മെഡിക്കൽ വിദ്യാർഥികൾക്കും പി.ജി വിദ്യാർഥികൾക്കുമാണ് ക്ലാസുകൾ നൽകുന്നത്. വിദഗ്ധർ പരിശീലനം നൽകിയ ഡോക്ടർമാരാണ് ക്ലാസുകളെടുക്കുന്നത്.
Kerala
ഒന്നാം ക്ലാസ് പ്രവേശന പരീക്ഷയും പി.ടി.എയുടെ അനധികൃത പിരിവും അനുവദിക്കില്ല

ഒന്നാം ക്ലാസ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നടത്തുന്നത് അനുവദിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. പിടിഎയുടെ അനധികൃത പിരിവും അനുവദിക്കില്ല. ഇത്തരം സ്കൂളുകൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പ്ലസ് വണ്‍ പ്രവേശനത്തിന് യാതൊരു തരത്തിലുമുള്ള ക്രമക്കേടുകളും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
Kerala
ഉറപ്പിക്കാം, കേരളത്തിൽ പെരുമഴ പെയ്യിക്കാൻ കാലവർഷം ഇതാ എത്തുന്നു! ഇന്നും നാളെയും ഇടിമിന്നൽ മഴ ജാഗ്രത

തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം ഇത്തവണ നേരത്തെയെത്തുമെന്ന് പ്രവചനം. ഈ മാസം ഇരുപത്തിയേഴാം തിയതിയോടെ കാലവർഷം കേരളാ തീരത്ത് എത്തിയേക്കും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ഇത് നാല് ദിവസം നേരത്തെയാകാനോ വൈകാനോ സാധ്യതയുണ്ട്. ചൊവ്വാഴ്ചയോടെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേർന്നേക്കും. കഴിഞ്ഞ വർഷം മെയ് 31 നായിരുന്നു കാലവർഷം തുടങ്ങിയത്. കാലവർഷം എത്തുന്നതിന് മുന്നോടിയായി വരും ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ വേനൽ മഴ ശക്തമാകാൻ സാധ്യതയുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.
Kerala
കരുതലിന്റെ ‘മാലാഖമാർ’; ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം

ഇന്ന് അന്താരാഷ്ട്ര നഴ്‌സസ് ദിനം. ആധുനിക നഴ്‌സിംഗിന്റെ സ്ഥാപകയായ ഫ്‌ളോറൻസ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ലോകമെമ്പാടുമുള്ള നഴ്‌സുമാരുടെ സേവനങ്ങളെയും അനുകമ്പയെയും ഈ ദിവസം ഓർമ്മിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഏതൊരു രാജ്യത്തിന്റെയും ആരോഗ്യമേഖലയുടെ അഭിമാനമാണ് അവിടത്തെ നഴ്‌സുമാർ. കേരളത്തിന് ഈ ദിനം ഏറെ പ്രധാനപ്പെട്ടതാണ്. ലോകമെമ്പാടുമുള്ള ആരോഗ്യമേഖലയിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ചവരാണ് കേരളത്തിലെ നഴ്‌സിംഗ് സമൂഹം. അർപ്പണബോധവും കഠിനാധ്വാനവും സഹാനുഭൂതിയും കൈമുതലാക്കിയ മലയാളി നഴ്‌സുമാർ കേരളത്തിന്റെ ആരോഗ്യരംഗത്തും വിദേശ രാജ്യങ്ങളിലും ഒരുപോലെ പ്രശംസിക്കപ്പെടുന്നു.
പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ രോഗീപരിചരണത്തിനിടെ നിപ ബാധിച്ച് മരിച്ച ലിനി ഒരേ സമയം കേരളത്തിന്റെ അഭിമാനവും വേദനയുമാണ്. കോവിഡ് മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് കരുതലോടെയും കാരുണ്യത്തോടെയും പ്രവർത്തിച്ചവരാണ് നമ്മുടെ നഴ്‌സുമാർ. വിദേശ രാജ്യങ്ങളിലും മലയാളി നഴ്‌സുമാർ അവരുടെ പ്രൊഫഷണലിസവും മനുഷ്യത്വ സമീപനവും കൊണ്ട് ശ്രദ്ധേയരാണ്. പല വികസിത രാജ്യങ്ങളിലെയും ആരോഗ്യമേഖലയുടെ വളർച്ചയിൽ കേരളത്തിലെ നഴ്‌സിംഗ് സമൂഹത്തിന് വലിയ പങ്കുണ്ട്. എങ്കിലും, കേരളത്തിലെ നഴ്‌സിംഗ് സമൂഹം നിരവധി വെല്ലുവിളികൾ നേരിടുന്നുണ്ട്. വർധിച്ച ജോലിഭാരം, കുറഞ്ഞ വേതനം, സുരക്ഷിതമല്ലാത്ത തൊഴിൽ സാഹചര്യങ്ങൾ എന്നിവ അവരെ അലട്ടുന്നു. ഈ സാഹചര്യങ്ങളിൽ മാറ്റം വരുത്തേണ്ടതും അവരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടതും അത്യാവശ്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്