KELAKAM
പാലുകാച്ചി മലയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് ഇടത്താവളമായി ശാന്തിഗിരി ഗ്രാമം

കേളകം (കണ്ണൂർ): പ്രകൃതിദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മലയിലേക്ക് ഒഴുകിയെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇടത്താവളമായി ശാന്തിഗിരി ഗ്രാമം. സമുദ്ര നിരപ്പിൽനിന്ന് 1200 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രകൃതി ദൃശ്യങ്ങളുടെ കലവറയായ പാലുകാച്ചി മലകേന്ദ്രീകരിച്ച് ഇക്കോ ടൂറിസം പദ്ധതി നടത്തിപ്പിൽ വന്നതോടെ ദൂരദിക്കുകളിൽ നിന്നുൾപ്പെടെ സഞ്ചാരികളുടെ കുതിപ്പാണ്.
പാലുകാച്ചി പാതയോട് ചേർന്ന കുടിയേറ്റ ഗ്രാമമായ ശാന്തിഗിരി വിനോദ സഞ്ചാരികളുടെ പ്രിയങ്കരമായ ഇടത്താവളവും, പ്രകൃതി ദൃശ്യങ്ങളുടെ കലവറയും കൂടിയാണ്. ശാന്തിഗിരി ദേവാലയ മുറ്റത്ത് നിന്നുള്ള ഉദയാസ്തമയ ദൃശ്യങ്ങളാണ് വിനോദ സഞ്ചാരികളുടെ മനം കവരുന്നത്.
മഞ്ഞണിഞ്ഞ മലനിരകളും, ഹൃദ്യമായ കാലാവസ്ഥയുമാണ് ശാന്തിഗിരിയെ പ്രിയങ്കരമാക്കുന്നത്. മലയോരത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന ശാന്തിഗിരിയിൽ വിനോദ സഞ്ചാരികൾക്കായി വിപുലമായ സൗകര്യങ്ങൾ ഒരുക്കാനുള്ള പദ്ധതികളാണ് നടപ്പാക്കുന്നത്.
ഫാം ടൂറിസവും -ഹരിത ടൂറിസവും നടപ്പാക്കാൻ നടപടി ആരംഭിച്ചു പ്രകൃതിരമണീയമായ കേളകം പഞ്ചായത്തിൽ ഫാം ടൂറിസത്തിനും ഹരിത ടൂറിസത്തിനും അനന്തസാധ്യതകളാണുള്ളതെന്ന് പഠനം നടത്തിയ വിദഗ് ധ സംഘം മുമ്പ് കണ്ടെത്തിയിരുന്നു. മലകളും, പുഴകളും, വനങ്ങളും അതിർത്തി പങ്കിടുന്ന കേളകത്തെ കാർഷിക മേഖലയുടെ സാധ്യതകൾ കൂടി കൂട്ടിച്ചേർത്തതാണ് ഫാം ടൂറിസം.
കർഷകരുടെ വൈവിധ്യമാർന്ന കൃഷിയിടങ്ങൾ, വളർത്തുമൃഗങ്ങൾ, വളർത്തു പക്ഷികൾ, വളർത്തു മത്സ്യങ്ങൾ, ഫാം ഹൗസ് ഉൽപന്നങ്ങൾ, കൂടാതെ മലകൾ, വ്യൂ പോയിൻറ്, ട്രക്കിങ്, പുഴകൾ, പുഴയോരം, സ്വിമ്മിങ്, ബോട്ടിംഗ്, വനമേഖല, യോഗ, കളരി, കൂടാതെ കല- സംസ്കാരിക പരിപാടികൾ, ആദിവാസി കലാരൂപങ്ങൾ എന്നിവ കോർത്തിണക്കിയുള്ള പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം.
കേളകത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് ചീങ്കണ്ണിപ്പുഴയിലെ കോച്ചിക്കുളം, കരിയം കാപ്പിലെ ചീരംവേലിപ്പടി ജലാശയം, കുണ്ടേരിമുളംകാടുകൾ, ശാന്തിഗിരിക്ക് സമീപം സൂയിസൈഡ് പോയൻറ് എന്നിവയും ആകർഷണ കേന്ദ്രങ്ങളാണ്
വയനാടിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന 77.92 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഗ്രാമപഞ്ചായത്തായ കേളകം പശ്ചിമഘട്ട മലനിരകളുടെ ഭാഗമാണ്. 3470 മില്ലീമീറ്റർ മഴ ലഭിക്കുന്ന, നിരവധി മലകളും രണ്ട് പുഴകളും ഇരുപതിലധികം തോടുകളുമുള്ള പ്രകൃതി രമണീയവും ജൈവവൈവിധ്യം കൊണ്ട് സമ്പന്നവുമായ പഞ്ചായത്തിന്റെ വടക്ക് ആറളം വന്യമൃഗ സങ്കേതവും കിഴക്ക് ഒരു ഭാഗം കൊട്ടിയൂർ റിസർവ് ഫോറസ്റ്റും തെക്ക് വയനാട് റിസർവ് ഫോറസ്റ്റും പഞ്ചായത്തുമായി അതിർത്തി പങ്കിടുന്നു.
കാർഷിക മേഖലയായ പഞ്ചായത്തിൽ വന്യമൃഗ ശല്യം വളരെ രൂക്ഷമാണ്. അതോടൊപ്പം കാലവസ്ഥ വ്യതിയാനവും വിലത്തകർച്ചയും കാർഷിക മേഖലയെ തകർത്തിരിക്കുകയാണ്.
ഇത്തരമൊരു സാഹചര്യത്തെ മറികടക്കുന്നതിനും കർഷകർക്ക് വരുമാനം ഉറപ്പു വരുത്തുന്നതിനും ഉള്ള ശ്രമം എന്ന നിലയിൽ കർഷകരെ ഉൾപ്പെടുത്തി ഒരു ഹരിത ടൂറിസം പദ്ധതിയും നടപ്പാക്കാൻ പഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിക്കുന്നത്. ഇതിനായി നടത്തിയ പഠനത്തിൽ കേളകത്ത് ഹരിത ടൂറിസം പദ്ധതി നടപ്പാക്കാൻ സാധ്യതയും അതിനാവശ്യമായ പ്രകൃതി, കാർഷിക വിഭവങ്ങളും ഉണ്ടെന്നാണ് കണ്ടെത്തിയത്.
ആറളം വന്യമൃഗസങ്കേതത്തിന്റെയും പഞ്ചായത്തിലുള്ള പാലുകാച്ചി ഇക്കോ ടൂറിസം പദ്ധതിയുടെയും അനുബന്ധമായി വിനോദ സഞ്ചാരികൾക്ക് കർഷകരുടെ കൃഷി ഫാമുകൾ സന്ദർശിക്കുന്നതിനുള്ള അവസരം ഒരുക്കുക, കർഷകരുടെ വീടുകളിൽ തന്നെ ഹോംസ്റ്റേ സൗകര്യം ഒരുക്കി സഞ്ചാരികളെ താമസിപ്പിക്കുക, നല്ല ഭക്ഷണം നൽകുക, കർഷകരുടെ ഭൂമിയിൽ തന്നെ വിശാലമായ കുളം നിർമിച്ച് മത്സ്യ കൃഷി ആരംഭിക്കുകയും മീൻ പിടിക്കാനും തോണി യാത്ര നടത്താനും അവസരം ഒരുക്കുക, പഞ്ചായത്തിൽ നിലവിലുള്ള മുളങ്കാടുകളും പുഴയോര കാഴ്ചകളും കാണാൻ അവസരമൊരുക്കുക തുടങ്ങിയവയാണ്.
അതോടൊപ്പം കയാക്കിങ്, ഓഫ് റോഡ് യാത്ര, ആനമതിൽ യാത്ര, മറ്റ് വിനോദ പരിപാടികൾ ഉൾപ്പെടെയുള്ള സാധ്യതകളും ധാരാളം ഉണ്ട്. കണ്ണൂർ ജില്ലയിൽ ആദ്യമായാണ് കർഷകരെയും കൃഷിയെയും കേന്ദ്രീകരിച്ച് ഒരു ടൂറിസം പദ്ധതി നടപ്പാക്കാൻ കേളകം ഗ്രാമപഞ്ചായത്ത് പ്രവർത്തനം തുടങ്ങിയത്.
ഈ പദ്ധതി നടപ്പാക്കുന്നതിന് കൃഷി വകുപ്പിന്റെ സഹായവും തേടിയിട്ടുണ്ട്. കേളകത്തിന്റെ ഹരിത ടൂറിസം പദ്ധതികൾക്ക് സഹായം ലഭ്യമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രിയും, ജില്ല കലക്ടറും ഗ്രാമ പഞ്ചായത്ത് അധികൃതർക്ക് ഉറപ്പ് നൽകിയതും പദ്ധതിയുടെ സാക്ഷാത്കാരത്തിന് കരുത്താവും.
KELAKAM
കശുമാവ് തോട്ടം; വിളവെടുക്കുന്നത് മുള്ളൻപന്നികൾ


കേളകം: കർഷകരെ ദുരിതത്തിലാഴ്ത്തി കശുമാവ് തോട്ടങ്ങളിൽ മുള്ളൻപന്നികളും വ്യാപകമായി വിളവെടുക്കുന്നു. കൃഷിയിടങ്ങളിൽ വിളകൾ നശിപ്പിച്ച് മുള്ളൻ പന്നികൾ പെരുകുന്നതായി കർഷകർ പരിതപിക്കുകയാണ്. കൃഷിയിടങ്ങളിൽ മുള്ളൻപന്നിയുടെ ശല്യം രൂക്ഷമായതോടെ കശുവണ്ടി കർഷകർ വലിയ ദുരിതത്തിലാണ്.കശുവണ്ടി ശേഖരിക്കാൻ എത്തുമ്പോഴെക്കും കശുവണ്ടി പകുതി ഭാഗം മുള്ളൻ പന്നി ഭക്ഷിച്ചിരിക്കും. ഇത്തരത്തിൽ ആഴ്ചയിൽ കിലോ കണക്കിന് കശുവണ്ടിയാണ് മുള്ളൻപന്നി ഭക്ഷിച്ച് നശിപ്പിക്കുന്നത്. ഇതോടെ വില കുറവിൽ ഏറ്റ പ്രഹരം കൂടാതെ മുള്ളൻപന്നിയുടെ നിരന്തര ശല്യം കൂടിയാകgമ്പോൾ കർഷകർ ദുരിതത്തിലാവുകയാണ്.രാത്രികാലങ്ങളിൽ വീഴുന്ന കശുവണ്ടി മുഴുവൻ മുള്ളൻ പന്നികൾ കാർന്ന് തിന്നുന്നതിനാൽ കർഷകർക്ക് കനത്ത നഷ്ടമാണ്. വനാതിർത്തികളോട് ചേർന്ന പ്രദേശങ്ങളിലാണ് മുള്ളൻപന്നികളുടെ വിഹാരം. ശാന്തിഗിരി, കരിയങ്കാപ്പ്, മേമല, ആറളം ഫാം എന്നിവിടങ്ങളിലെ കശുവണ്ടി ഇപ്പോൾ കൂടുതൽ വിളവെടുക്കുന്നത് മുള്ളൻ പന്നിയാണെന്ന് കർഷകർ.
KELAKAM
വിപിൻ ജോസഫ് കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറി


കേളകം : തലശ്ശേരി അതിരൂപതയിൽ നിന്നും കെ.സി.വൈ.എം സംസ്ഥാന സെക്രട്ടറിയായി വിപിൻ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന വാർഷിക സെനറ്റ് സമ്മേളന യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. സമ്മേളനത്തിൽ 32 രൂപതകളിൽ നിന്നായി 256 രൂപത നേതാക്കൾ പങ്കെടുത്തു. കേളകം സ്വദേശിയായ വിപിൻ ജോസഫ് കെ.സി.വൈ.എം തലശ്ശേരി അതിരൂപത പ്രസിഡന്റ് , സംസ്ഥാന സിൻഡിക്കേറ്റ് അംഗം, കെ.സി.ബി.സി ജാഗ്രത സമിതി അംഗം, അതിരൂപത രാഷ്ട്രീയകാര്യ സമിതി അംഗം, കേന്ദ്രസർക്കാർ നെഹ്റു യുവകേന്ദ്ര പേരാവൂർ ബ്ലോക്ക് കോർഡിനേറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 2022-ൽ തലശ്ശേരി അതിരൂപതയിലെ മികച്ച യുവജന പ്രവർത്തകനുള്ള അവാർഡ് ജേതാവാണ്. കേളകത്തെ മാറുകാട്ടുകുന്നേൽ ജോസഫിന്റെയും വത്സമ്മയുടെയും മകനായ വിപിൻ പേരാവൂർ സെയ്ൻ്റ് ജോസഫ്സ് ഹയർസെക്കൻഡറി സ്കൂൾ ജീവനക്കാരനാണ്.
KELAKAM
ഇല്ലായ്മകൾ മാത്രം കൂട്ടിനുള്ള രാമച്ചി ആദിവാസി നഗറിലേക്കുള്ള പാതതെളിച്ച് ജനകീയ കൂട്ടായ്മയുടെ കരുത്ത്


കേളകം : കേളകം ഗ്രാമപഞ്ചായത്തിൽ കരിയംകാപ്പ് രാമച്ചി നഗറിലേക്കുള്ള റോഡ് നാട്ടുകാരുടെ സഹായത്തോടെ ഗതാഗത യോഗ്യമാക്കി. നിരവധിതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും തകർന്നടിഞ്ഞ പാത തെളിച്ച് ഗതാഗതയോഗ്യമാക്കാതെ വർഷങ്ങളായി ദുരിതയാത്ര നടത്തുകയായിരുന്നു പ്രദേശവാസികൾ.ശാന്തിഗിരിവാർഡ് മെമ്പർ സജീവൻ പാലുമ്മി, അശോകൻ വക്കീൽ, മണത്തണ സെക്ഷൻ ഫോറസ്റ്റ് ഓഫീസ് ജീവനക്കാർ, പ്രവീൺ താഴത്തെ മുറി, വിനീഷ് വേലേരി, രാമച്ചി ആദിവാസി നഗർ നിവാസികൾ, പി.എ സലാം അടക്കാത്തോട് തുടങ്ങി നാട്ടുകാർ കൈകോർത്തതോടെ പാത ഗതാഗത യോഗ്യമായി.മാവോവാദികൾ അടിക്കടി വന്നു പോയി കൊണ്ടിരുന്ന സങ്കേതം കൂടി ആയിരുന്നു രാമച്ചി. ഇപ്പോൾ രാമച്ചി സംങ്കേതത്തിൽ വാഹനം ശാന്തിഗിരി ചുറ്റി ആണ് എത്തിചേരുന്നത്. കരിയം കാപ്പ്പാത ഗതാഗത യോഗ്യമാക്കിയാൽ നാല് കിലോമീറ്റർ യാത്ര ചെയ്തൽ രാമച്ചി സംങ്കേതത്തിൽ എത്തച്ചേരും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്