Connect with us

Kerala

കേരള എൻട്രൻസ് ബുധനാഴ്ച; പരീക്ഷ എഴുതാൻ 1.23 ലക്ഷം പേർ

Published

on

Share our post

തിരുവനന്തപുരം: എൻജിനീയറിങ്/ഫാർമസി കോഴ്സുകളിൽ പ്രവേശനത്തിനുള്ള കേരള എൻട്രൻസ് ബുധനാഴ്ച നടക്കും. കേരളത്തിലെ 336 കേന്ദ്രങ്ങളിലും ദുബൈ, ഡൽഹി, മുംബൈ കേന്ദ്രങ്ങളിലുമായി പരീക്ഷ നടക്കും. 1,23,623 പേരാണ് പരീക്ഷക്ക് അപേക്ഷിച്ചത്. ഇതിൽ 96,940 പേർ എൻജിനീയറിങ് പരീക്ഷക്ക് അപേക്ഷിച്ചവരാണ്.

രാവിലെ 10 മുതൽ 12.30 വരെ പേപ്പർ ഒന്ന് ഫിസിക്സ്, കെമിസ്ട്രി പരീക്ഷയും ഉച്ചക്ക് രണ്ടര മുതൽ വൈകീട്ട് അഞ്ച് വരെ പേപ്പർ രണ്ട് മാത്സ് പരീക്ഷയും നടക്കും.

ഫാർമസി പരീക്ഷ മാത്രം എഴുതുന്നവർ പേപ്പർ ഒന്ന് മാത്രവും എൻജിനീയറിങ് പരീക്ഷ എഴുതുന്നവർ പേപ്പർ ഒന്നും രണ്ടും പരീക്ഷകളാണ് എഴുതേണ്ടത്. പരീക്ഷ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും പരീക്ഷ ഹാളിലെത്തണം.

പരീക്ഷാർഥികൾ ഓർത്തിരിക്കാൻ:

പരീക്ഷ കേന്ദ്രത്തിൽ അഡ്മിറ്റ് കാർഡിനു പുറമെ, ഫോട്ടോ പതിച്ച സാധുവായ തിരിച്ചറിയൽ രേഖയും കൊണ്ടുവരണം. സ്കൂൾ ഐ.ഡി കാർഡ്/ 12ാം ക്ലാസ് പരീക്ഷയുടെ ഫോട്ടോയുള്ള അഡ്മിറ്റ് കാർഡ്/ ആധാർ കാർഡ്/ ഫോട്ടോ സഹിതമുള്ള ഇ-ആധാർ/വോട്ടർ ഐ.ഡി കാർഡ്/ ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്/ പാൻ കാർഡ്/ ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട്/ ഗസറ്റഡ് ഓഫിസർ അല്ലെങ്കിൽ 12ാം തരം പഠിച്ച സ്കൂൾ മേധാവി സാക്ഷ്യപ്പെടുത്തിയ ഫോട്ടോയുള്ള തിരിച്ചറിയൽ സർട്ടിഫിക്കറ്റ് എന്നിവ തിരിച്ചറിയൽ രേഖയായി പരിഗണിക്കും.

പരീക്ഷ ആരംഭിക്കുന്നതിന് 30 മിനിറ്റ് മുമ്പ് പരീക്ഷ ഹാളിലെത്തണം.

. പരീക്ഷ തുടങ്ങി അര മണിക്കൂർ കഴിഞ്ഞുവരുന്നവരെ പരീക്ഷ ഹാളിൽ പ്രവേശിപ്പിക്കില്ല. പരീക്ഷ പൂർത്തിയാകാതെ ഹാളിൽ നിന്ന് പുറത്തുപോകാനും അനുവദിക്കില്ല.

. വിദ്യാർഥി നീല അല്ലെങ്കിൽ കറുപ്പ് മഷിയുള്ള ബാൾ പോയന്‍റ് പേന കൊണ്ടുവരണം.

. െപ്ലയിൻ കാർഡ് ബോർഡ്/ ക്ലിപ് ബോർഡ് എന്നിവ പരീക്ഷ ഹാളിൽ അനുവദിക്കും.

. കാൽക്കുലേറ്റർ, ലോഗ് ടേബിൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, പെൻസിൽ, ഇറേസർ തുടങ്ങിയ അനുവദിക്കില്ല.

. പരീക്ഷാർഥി പൂർണമായും അച്ചടക്കം പാലിക്കണം. അച്ചടക്ക ലംഘനം നടത്തിയാൽ അയോഗ്യതയുൾപ്പെടെയുള്ള നടപടികൾക്ക് വിധേയനാകും.

. അഡ്മിറ്റ് കാർഡിലും പരീക്ഷാഹാളിൽ ലഭിക്കുന്ന ചോദ്യബുക്ക് ലെറ്റിലും രേഖപ്പെടുത്തിയ വേർഷൻ കോഡ് (A1, A2, A3, A4, B1, B2, B3, B4) ഒന്ന് തന്നെയെന്ന് ഉറപ്പാക്കണം.

. ഒ.എം.ആർ ഷീറ്റിൽ നിർദേശിച്ച സ്ഥലത്ത് പരീക്ഷാർഥി വേർഷൻ കോഡ് എഴുതുകയും ബബിൾ കറുപ്പിക്കുകയും ചെയ്യണം

. ഒ.എം.ആർ ഷീറ്റിൽ വേർഷൻ കോഡ്, റോൾ നമ്പൾ, ക്വസ്റ്റ്യൻ ബുക്ക്ലെറ്റ് സീരിയൽ നമ്പർ, പരീക്ഷാർഥിയുടെ പേര്, വിഷയം എന്നിവ നിർദേശിച്ച സ്ഥലത്ത് പൂരിപ്പിക്കുകയും ഒപ്പിടുകയും ചെയ്യണം.

. പരീക്ഷ പൂർത്തിയാകുമ്പോൾ പരീക്ഷാർഥി ഒ.എം.ആർ ഷീറ്റ് ഇൻവിജിലേറ്റർക്ക് കൈമാറണം. ഇൻവിജിലേറ്റർ ഷീറ്റിലെ കാൻഡിഡേറ്റ് ഭാഗവും ഉത്തരം രേഖപ്പെടുത്തിയ ഭാഗവും പരീക്ഷാർഥിയുടെ സാന്നിധ്യത്തിൽ വേർപ്പെടുത്തണം.

. പരീക്ഷ കേന്ദ്രത്തിന്‍റെ പരിസരത്ത് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് വിനിമയ ഉപകരണങ്ങളുടെ ഉപയോഗം വിലക്കിയിട്ടുണ്ട്


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!