Connect with us

Kannur

ബീച്ചിൽ രസിക്കാം; പയ്യാമ്പലത്ത് കടലിലെ കുളി സൂക്ഷിച്ചുമതി

Published

on

Share our post

കണ്ണൂർ : പയ്യാമ്പലം സഞ്ചാരികളുടെ പ്രിയപ്പെട്ട ബീച്ചാണ്. നിത്യവും അയ്യായിരത്തിലധികം ആളുകൾ ഈ തീരത്തെത്തുന്നു. അവധിദിവസങ്ങളിൽ പതിനായിരത്തോളം ആളുകളും. തിരയും തീരവും കണ്ട് ആസ്വദിച്ചുപോകുന്നവരാണ് പലരും. എന്നാൽ, കടലിൽ കുളിക്കാൻ ഇറങ്ങുന്നവരുമുണ്ട്. സുരക്ഷിതമല്ലാത്ത രീതിയിൽ കടലിൽ കുളിക്കാൻ ഇറങ്ങുന്നത് അപകടത്തിന് വഴിയൊരുക്കാം. അത്തരത്തിൽ കുറച്ച് അപകടങ്ങൾ സമീപകാലത്ത് ഉണ്ടാകുകയും ചെയ്തു. അതിനാൽ ബീച്ചിൽ ഒഴിവുസമയം ആസ്വദിക്കാൻ പോകുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.

* ബീച്ചിലെ സുരക്ഷാമുന്നറിയിപ്പുകൾ അവഗണിക്കാതിരിക്കുക. ലൈഫ് ഗാർഡുമാരുടെ നിർദേശങ്ങൾ അനുസരിക്കുക.

* നീന്തലിൽ വൈദഗ്ധ്യം ഇല്ലാത്തവർ കടലിൽ കുളിക്കാൻ ഇറങ്ങരുത്.

* നീന്തൽ അറിയാമെന്ന് കരുതുന്നവരാണ് പലരും. എന്നാൽ, 10 മിനിറ്റ് എങ്കിലും തുടർച്ചയായി നീന്താൻ കഴിയുന്നവരായിരിക്കണം. എങ്കിലേ പ്രശ്നസമയത്ത് പിടിച്ചുനിൽക്കാനാകൂ. അല്ലാത്തവർ കടലിൽ ഇറങ്ങരുത്.

* തീരത്തെ നിരോധിത പ്രദേശങ്ങളിൽ പ്രവേശിക്കുന്നതും കുളിക്കുന്നതും ഒഴിവാക്കുക.

* പുലിമുട്ടിൽ കയറുമ്പോൾ സൂക്ഷിക്കുക. വീണാൽ കല്ലിൽ തലയടിക്കാൻ സാധ്യതയുണ്ട്. ഈ ഭാഗത്ത് കുളിക്കുന്നതും അപകടമാണ്. ഏതുനിമിഷവും തിരയടിച്ചുകയറാനിടയുമുണ്ട്. പുലിമുട്ടിലെ സെൽഫിയും അപകടമാണ്.

* കടലിലെ, പുലിമുട്ടിലെ സെൽഫിപിടിത്തം ഒഴിവാക്കുക.

* ബീച്ചിൽ കുട്ടികളെ എപ്പോഴും നിരീക്ഷിക്കുക, മുതിർന്നവരുടെ മേൽനോട്ടമില്ലാതെ കുട്ടികളെ കടൽവെള്ളത്തിൽ ഇറങ്ങാൻ അനുവദിക്കരുത്.

* കടലിൽ ഇറങ്ങുമ്പോൾ ഫോൺകോളുകളിലേക്കോ ചാറ്റുകളിലേക്കോ ശ്രദ്ധമാറരുത്.

* ബീച്ചിൽ എത്തുന്നവർക്ക് കാൽമുട്ടിനൊപ്പം വെള്ളത്തിൽ കളിക്കാം.

ഇവിടെ കടലിൽ ഏതാണ്ട് 15 മീറ്റർ മാത്രമേ ആഴം കുറഞ്ഞ ഭാഗമുള്ളൂ. നവംബർ മുതൽ മാർച്ച് വരെയുള്ള കാലത്തേ അതും ലഭ്യമാകൂ. ചിലയിടങ്ങളിൽ ചെറിയ മൺതിട്ടകളും കുഴികളും ഇടയ്ക്ക് രൂപപ്പെടും. അതും ശ്രദ്ധിക്കണം. ഏപ്രിലിനുശേഷം കടൽ പ്രക്ഷുബ്ധമാകും. ജൂൺമുതൽ ഒഴുക്ക് ഒരുവശത്തൂടെ വരാൻ സാധ്യത കൂടാറുണ്ട്. ഇത് പെട്ടെന്ന് തിരിച്ചറിയുകയുമില്ല.


Share our post

Kannur

കാട്ടുപന്നി ആക്രമണം: മൊകേരി പഞ്ചായത്തിൽ ടാസ്‌ക് ഫോഴ്‌സ് പ്രവർത്തനം തുടങ്ങി

Published

on

Share our post

പാനൂർ: മൊകേരി പഞ്ചായത്തിലെ വള്ള്യായിൽ കാട്ടുപന്നി ആക്രമണത്തിൽ കർഷകൻ എ.കെ. ശ്രീധരൻ മരിച്ചതിന്റെ പശ്ചാത്തല ത്തിൽ മന്ത്രി എ കെ ശശീന്ദ്രന്റെ നിർദേശ പ്രകാരം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പ്രവർത്തനം തുടങ്ങി. ശ്രീധരൻ മരിച്ച പ്രദേശത്ത് ഇന്ന് രാവിലെ മുതൽ കെ പി മോഹനൻ എംഎൽഎയുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്‌സ് കാട്ടുപന്നികൾക്കായി തിരച്ചിൽ നടത്തി. അംഗീകൃത ഷൂട്ടർമാരുടെ സഹായത്തോടെയാണ് തിരച്ചിൽ നടത്തിയത്. കഴിഞ്ഞ ദിവസം മൊകേരിയിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് മന്ത്രി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാൻ നിർദേശം നൽകിയത്.

ഫോറസ്റ്റ് ഡിവിഷന് കീഴിലുള്ള രണ്ട് എംപാനൽ ഷൂട്ടർമാരായ ജോബി സെബാസ്റ്റ്യൻ, സി.കെ വിനോദ്, എന്നിവരുടെ സേവനം ഉപയോഗപ്പെടുത്തിയാണ് തിരച്ചിൽ നടത്തിയത്. കെ.പി മോഹനൻ എം.എൽ.എ മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി വത്സൻ, വൈസ് പ്രസിഡന്റ് എം രാജശ്രീ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.  റഫീഖ്, ഫോറസ്റ്റ് റേഞ്ച് ഓഫീസർ സുധീർ നെരോത്ത്, ഡെപ്യൂട്ടി റെയ്ഞ്ചർ കെ ജിജിൽ, കർഷകർ എന്നിവരും തിരച്ചിലിന് നേതൃത്വം നൽകി.വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും ടാസ്‌ക് ഫോഴ്‌സിന്റെ നിർദേശങ്ങളോട് കർഷകർ സഹകരിക്കണമെന്നും എംഎൽഎ പറഞ്ഞു.


Share our post
Continue Reading

Kannur

ഉറുദു സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

ഉറുദു ഭാഷയുടെ പ്രോത്സാഹന ഭാഗമായി സംസ്ഥാനത്ത് 2023-24 അധ്യയന വർഷത്തിൽ ഉറുദു ഒന്നാം ഭാഷയായെടുത്ത് എസ് എസ് എൽ സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് നേടിയവർക്കും ഉറുദു രണ്ടാം ഭാഷയായെടുത്ത് ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും ക്യാഷ് അവാർഡ് (ഇബ്രാഹിം സുലൈമാൻ സേട്ടു ഉറുദു സ്കോളർഷിപ്) നൽകുന്നതിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു.കേരളത്തിൽ പഠനം നടത്തുന്ന സ്ഥിര താമസക്കാരായവർക്ക് അപേക്ഷിക്കാം. 1000 രൂപയാണ് സ്‌കോളർഷിപ്.

minoritywelfare.kerala.gov.in വെബ്സൈറ്റിൽ സ്കോളർഷിപ് മെനു ലിങ്ക് വഴി ഓൺലൈനായി 14ന് മുമ്പ് അപേക്ഷ നൽകണം.


Share our post
Continue Reading

Kannur

പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് പെണ്ണുങ്ങൾ

Published

on

Share our post

കണ്ണൂർ: ലോക വനിതാദിനത്തിന്റെ ഭാഗമായി പെരുമ്പ പുഴ 26 തവണ നീന്തിക്കടന്ന് നാല് വനിതകള്‍. ജല അപകട സാധ്യതകളില്‍നിന്ന് വനിതകള്‍ സ്വയരക്ഷക്കും പരരക്ഷക്കും പ്രാപ്തരാകണമെന്ന സന്ദേശവുമായാണ് നീന്തല്‍ പ്രകടനം. പെരളശ്ശേരിയിലെ വി.കെ. ഷൈജീന, ചക്കരക്കല്ലിലെ പി. ദില്‍ഷ, മുഴുപ്പിലങ്ങാട് സ്വദേശിനി വിന്‍ഷ ശരത്ത്, കടമ്പൂര്‍ സ്വദേശിനി അപര്‍ണ വിശ്വനാഥ് എന്നിവരാണ് ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമി സംഘടിപ്പിച്ച വനിതാദിനസന്ദേശ നീന്തലില്‍ പങ്കെടുത്തത്.നീന്തല്‍ പരിശീലകന്‍ ഡോ. ചാള്‍സണ്‍ ഏഴിമലയുടെയും കേരള പൊലീസ് കോസ്റ്റല്‍ വാര്‍ഡൻ വില്യംസ് ചാള്‍സന്റെയും ശിക്ഷണത്തില്‍ ഒരു വര്‍ഷം മുമ്പാണ് നാലുപേരും നീന്തല്‍ പരിശീലനം നേടിയത്.

കഴിഞ്ഞ നവംമ്പറില്‍ നടന്ന ദീര്‍ഘദൂര നീന്തല്‍ യജ്ഞത്തിലും ഇവര്‍ പങ്കാളികളായിരുന്നു. വിന്നര്‍ലാൻഡ് ഇന്റര്‍നാഷനല്‍ സ്‌പോട്‌സ് അക്കാദമിയും ഭാരതീയ ലൈഫ് സേവിങ് സൊസൈറ്റിയും ചാള്‍സണ്‍ സ്വിമ്മിങ് അക്കാദമിയും ചേര്‍ന്ന് സംഘടിപ്പിച്ച ലൈഫ് ഗാര്‍ഡ് കം സ്വിമ്മി ട്രെയിനര്‍ പരിശീലനവും ഇവര്‍ പൂര്‍ത്തീകരിച്ചു.കഴിഞ്ഞവര്‍ഷം കണ്ണൂര്‍ ഡി.ടി.പി.സി സംഘടിപ്പിച്ച ദേശീയ കയാക്കിങ് മത്സരത്തിലും ബേപ്പൂരില്‍ നടന്ന ദേശീയ കയാക്കിങ് മത്സരത്തിലും ഇവര്‍ വിജയികളായിരുന്നു. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ പരിശീലനം നേടി കയാക്കിങ് രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കണമെന്നാണ് നാലുപേരുടെയും ആഗ്രഹം. ഇതിനുള്ള പരിശീലനങ്ങള്‍ക്കിടയിലാണ് വനിതാദിന സന്ദേശ നീന്തലില്‍ ഇവര്‍ പങ്കെടുത്തത്.മാസ്റ്റേഴ്‌സ് അത്ലറ്റിക് അന്താരാഷ്ട്ര സ്വര്‍ണ മെഡല്‍ ജേതാവ് സരോജനി തോലാട്ട് നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.പി. അനിഷയും പരിശീലകന്‍ ചാള്‍സണ്‍ ഏഴിമലയും ചേര്‍ന്ന് നീന്തിക്കയറിയ വനിതകളെ പൊന്നാടയണിയിച്ച് സ്വീകരിച്ചു.


Share our post
Continue Reading

Trending

error: Content is protected !!