Connect with us

Kannur

പയ്യാമ്പലത്ത് കൈത്തറി മ്യൂസിയം ഉദ്ഘാടനം 16ന്

Published

on

Share our post

കണ്ണൂർ : കൈത്തറിക്കൊപ്പം വളർന്ന മലബാറിലെ ജനതയുടെ ജീവിതവും പോരാട്ടചരിത്രവും പുതുതലമുറയിലേക്ക്‌ എത്തിക്കാനൊരുങ്ങി കൈത്തറി മ്യൂസിയം. ഇൻഡോ–യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമിച്ച പയ്യാമ്പലത്തെ ഹാൻവീവ് കെട്ടിടമാണ് പുരാവസ്‌തു–മ്യൂസിയം വകുപ്പ്‌ കൈത്തറി മ്യൂസിയമാക്കിയത്‌. 16ന്‌ പകൽ മൂന്നിന്‌ മന്ത്രി അഹമ്മദ്‌ ദേവർകോവിൽ മ്യൂസിയം ഉദ്‌ഘാടനംചെയ്യും. 

കണ്ണൂരിന്റെ ചരിത്രത്തിനൊപ്പം ഇഴചേർന്നു കിടക്കുന്ന കൈത്തറിയുടെ പാരമ്പര്യം സചിത്ര വിവരണത്തോടെ മ്യൂസിയത്തിലുണ്ട്‌. മനുഷ്യന്റെ വസ്‌ത്രധാരണ പൈതൃകം, വസ്‌ത്ര നിർമാണ പൈതൃകം, സാംസ്‌കാരിക വളർച്ചയുടെ ഘട്ടങ്ങൾ എന്നിവ വ്യത്യസ്‌ത ഗാലറികളിലായി വിവരിക്കുന്നുണ്ട്‌. കൈത്തറി വ്യവസായ വളർച്ചയിൽ ജനകീയ കൂട്ടായ്‌മയുടെയും സഹകരണമേഖലയുടെയും സ്വാധീനവും വ്യക്തമാക്കുന്നുണ്ട്‌. ആദ്യത്തെ മൂന്ന്‌ ഗാലറികളും വസ്‌ത്രത്തിന്റെയും കൈത്തറിയുടെയും ഓടങ്ങളുടെയും ഉത്ഭവത്തെ കുറിച്ചാണ്‌ വ്യക്തമാക്കുന്നത്‌. 

പഞ്ഞിയും നൂലും, നൂൽ നൂൽക്കൽ, നെയ്‌ത്ത്‌, മിനുസപ്പെടുത്തൽ, അച്ചടിയും നിറം മുക്കലും, അവസാന മിനുക്കുകൾ തുടങ്ങി എല്ലാ ഘട്ടങ്ങളും വിശദമായി ചിത്രത്തോടൊപ്പം വിവരിക്കുന്നുണ്ട്‌. പഴയ കാല തറി, കുഴിത്തറി എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്‌. ഇതോടൊപ്പം പണ്ടുകാലത്തെ വേഷവിധാനങ്ങളോടെയുള്ള രൂപങ്ങളും ഇവിടെയുണ്ട്‌. 

മ്യൂസിയത്തിൽ പത്ത്‌ ഗാലറികളാണുള്ളത്‌. ചിത്രങ്ങളും വിവരണങ്ങളുമായി കാണാനെത്തുന്നവർക്ക്‌ നല്ല ദൃശ്യവിരുന്നാണ്‌ മ്യൂസിയത്തിൽ ഒരുങ്ങിയത്‌. 

രാമചന്ദ്രൻ കടന്നപ്പള്ളി പുരാവസ്‌തു വകുപ്പ്‌ മന്ത്രിയായിരിക്കെയാണ്‌ പയ്യാമ്പലത്തെ കെട്ടിടം പൈതൃകമന്ദിരമായി പ്രഖ്യാപിച്ചത്‌. ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമിച്ച കെട്ടിടം 65ലക്ഷം രൂപ ചെലവഴിച്ചാണ്‌ ശാസ്‌ത്രീയമായി സംരക്ഷിച്ചത്‌. 

 1968 മുതൽ കെട്ടിടം ഹാൻവീവിന്റെ കീഴിലാണ്‌. ഹാൻവീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരമായി സംരക്ഷിക്കാൻ തീരുമാനിച്ചത്‌. മേൽക്കൂര പൂർണമായും ബലപ്പെടുത്തി. ചോർച്ചകൾ പരിഹരിച്ച് പഴയ തറയോടുകൾ മികച്ച രീതിയിൽ സംരക്ഷിച്ചു. തടികൊണ്ടുള്ള മച്ചുകൾ, ഗോവണികൾ എന്നിവ ബലപ്പെടുത്തി പൂർവസ്ഥിതിയിലാക്കി. 1980ൽ പൊളിച്ചുമാറ്റപ്പെട്ട ചില ഭാഗങ്ങൾ പൂർവസ്ഥിതിയിലാക്കി. കേരള ചരിത്രപൈതൃക മ്യൂസിയം നോഡൽ ഏജൻസിയായി 1.20 കോടി രൂപ ചെലവഴിച്ചാണ്‌ കൈത്തറി മ്യൂസിയം സജ്ജീകരിച്ചത്‌. 

ടൂറിസം ഭൂപടത്തിൽ കൈത്തറിയുടെ ചിത്രം രേഖപ്പെടുത്താനും ഗവേഷണ വിദ്യാർഥികൾക്കും പുതുതലമുറയ്‌ക്കും പാഠ്യവിഷയമായും കൈത്തറി മ്യൂസിയം മാറും. ഇത്‌ കൈത്തറിമേഖലയ്‌ക്ക്‌ പുത്തനുണർവേകുമെന്നും ഹാൻവീവ്‌ ചെയർമാൻ ടി.കെ. ഗോവിന്ദൻ പറഞ്ഞു.


Share our post

Kannur

കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ

Published

on

Share our post

കണ്ണൂര്‍: കണ്ണൂരിൽ മയക്കുമരുന്നുമായി യുവതി പിടിയിൽ. കണ്ണൂര്‍ പയ്യന്നൂരിലാണ് മുല്ലക്കോട് സ്വദേശിയായ നിഖില അറസ്റ്റിലായത്. ഇവരിൽ നിന്ന് നാല് ഗ്രാം മെത്താഫിറ്റമിനാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്. ‘ബുള്ളറ്റ് ലേഡി’ എന്നറിയപ്പെടുന്ന ഇവർ നേരെത്തെ കഞ്ചാവ് കേസിലും പിടിയിലായിരുന്നു. മയക്കുമരുന്ന് വിൽപ്പനയെക്കുറിച്ചുള്ള രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് നടത്തിയ പരിശോധനയ്ക്കിടെയാണ് യുവതിയിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്

യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പയ്യന്നൂര്‍ എക്സൈസ് സംഘം മുല്ലക്കോടിലെ ഇവരുടെ വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് വീട്ടിൽ നിന്ന് മെത്താഫിറ്റമിൻ കണ്ടെടുത്തത്. നേരത്തെ ഇവരുടെ വീട്ടിൽ നിന്ന് തന്നെയാണ് കഞ്ചാവും പിടികൂടിയത്. 2023 ഡിസംബറിലാണ് ഇവര്‍ രണ്ടു കിലോ കഞ്ചാവുമായി പിടിയിലായത്. പാക്കറ്റുകളിലാക്കിയ കഞ്ചാവുകളാണ് അന്ന് പിടിച്ചെടുത്തത്.ഇതിനുപിന്നാലെയാണിപ്പോള്‍ വീണ്ടും മറ്റൊരു ലഹരിക്കേസിൽ അറസ്റ്റിലായത്. ബുള്ളറ്റിൽ പല സംസ്ഥാനങ്ങളിലും യാത്ര ചെയ്ത് ആളുകള്‍ക്കിടയിൽ അറിയപ്പെട്ടിരുന്ന യുവതിയാണ് നിഖില. തുടര്‍ന്നാണ് ഇവര്‍ ബുള്ളറ്റ് ലേഡിയെന്ന് അറിയപ്പെട്ടു തുടങ്ങിയത്. ബുള്ളറ്റ് യാത്രയിലൂടെ ലഭിച്ച സൗഹൃദങ്ങള്‍ വഴിയാണ് മയക്കുമരുന്ന് വിൽപനയിലേക്ക് ഉള്‍പ്പെടെ ഇവര്‍ തിരിഞ്ഞതെന്നാണ് എക്സൈസ് പറയുന്നത്.


Share our post
Continue Reading

Kannur

പാർട്ടികൾ ബൂത്ത് ലെവൽ ഏജന്റുമാരെ നിയമിക്കണം

Published

on

Share our post

കണ്ണൂർ: 2026ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ബൂത്ത് ലെവൽ ഏജന്റുമാരെ (ബിഎൽഎ) അംഗീകൃത രാഷ്ട്രീയ പാർട്ടികൾ മാർച്ച് ഒന്നിനകം നിയമിക്കണമെന്ന്ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ  അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിൽ അതാത് ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കാണ് ബി.എൽ.എമാരുടെ ലിസ്റ്റ് സമർപ്പിക്കേണ്ടത്.വോട്ടർ പട്ടികയിൽ അപാകതകളുണ്ടെങ്കിൽ തിരുത്തുന്നതിനും മരണപ്പെട്ടവരുൾപ്പെടെ ഒഴിവാക്കപ്പെടേണ്ടവരെ കണ്ടെത്തുന്നതിനും ബൂത്ത് ലെവൽ ഓഫീസർമാർ (ബിഎൽഒ) ബി.എൽ.എമാരുമായി അതാത് പോളിംഗ് സ്റ്റേഷനുകളിൽ യോഗം ചേരും.


Share our post
Continue Reading

Kannur

ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ പെരിങ്ങോം സ്വദേശികൾ ഹൈദരാബാദ് പോലീസിൻ്റെ പിടിയിൽ

Published

on

Share our post

പയ്യന്നൂർ: ഹൈദരാബാദ് കേന്ദ്രീകരിച്ചു നടന്ന ഓണ്‍ലൈൻ തട്ടിപ്പിലെ കണ്ണികളായ രണ്ടു യുവാക്കളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. പെരിങ്ങോം സ്വദേശികളായ ജിതിൻ മോഹൻ (21), മുഹമ്മദ് സിനാൻ (21) എന്നിവരെയാണ് ഹൈദരാബാദ് പോലീസിലെ സൈബർ അന്വേഷണ വിഭാഗം പെരിങ്ങോത്തെ വീട്ടിലെത്തി പിടി കൂടിയത്.കഴിഞ്ഞ വർഷം ലഭിച്ച പരാതികളെ തുടർന്ന് ഹൈദരാബാദ് സൈബരാബാദ് സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി. നരേന്ദ റെഡ്ഢി രജിസ്റ്റർ ചെയ്ത കേസിനെ തുടർന്നുള്ള അന്വേഷണമാണ് തട്ടിപ്പിനായി ഉപയോഗപ്പെടുത്തിയ അക്കൗണ്ട് ഉടമകളായ യുവാക്കളിലേക്കെത്തിയത്.

ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി ഓണ്‍ലൈൻ തട്ടിപ്പ് നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് ഹൈദരാബാദ് പോലീസ് പെരിങ്ങോത്ത് എത്തിയത്. ഹൈദരാബാദ് കേന്ദ്രീകരിച്ചു നടക്കുന്ന തട്ടിപ്പു സംഘത്തിന്‍റെ വലയില്‍ ഇവർ വീഴുകയായിരുന്നുവെന്നാണ് കണ്ടെത്തല്‍.വിദ്യാർഥിയായ ജിതിൻ മോഹനനെയും പഠനം കഴിഞ്ഞു നിൽക്കുന്ന മുഹമ്മദ് സിനാനെയും കോഴിക്കോട് സ്വദേശിയായ ഒരാളാണ് തട്ടിപ്പുകാരുടെ വലയില്‍ കുടുക്കി കണ്ണികളാക്കിയത്.

ഇവരുടെ അക്കൗണ്ട് വിവരങ്ങളും എടിഎം കാർഡും നൽകിയാൽ മാസം നിശ്ചിത തുക പ്രതിഫലമായി നൽകുമെന്നായിരുന്നു വ്യവസ്ഥ. ഇതു പ്രകാരം മൂന്നു തവണ 8000 രൂപ വീതം ഇവർക്ക് ലഭിച്ചതായും കണ്ടെത്തി.അതേസമയം ഇരുവരുടെയും ബാങ്ക് അക്കൗണ്ട് വഴി വൻ ഇടപാടുകള്‍ നടന്നിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. വെർച്വൽ അറസ്റ്റ് പോലുള്ള തട്ടിപ്പിന് ഈ യുവാക്കളുടെ അക്കൗണ്ടുകള്‍ തട്ടിപ്പു സംഘം ഉപയോഗപ്പെടുത്തുകയായിരുന്നുവെന്നാണ് അറിയുന്നത്. പയ്യന്നൂർ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ കോടതിയുടെ അനുമതിയോടെ ഹൈദരാബാദിലേക്ക് കൊണ്ടുപോയി. കോഴിക്കോട് സ്വദേശിയെ പിടികൂടാൻ മറ്റൊരു പോലീസ് സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്.


Share our post
Continue Reading

Trending

error: Content is protected !!