Connect with us

Kannur

കാറ്റിലുലഞ്ഞ് കണ്ണൂർ ജില്ല; വീടുകളുടെ മേൽക്കൂര തകർന്നു, യുവാവിന് പരുക്ക്, ഗതാഗതം തടസ്സപ്പെട്ടു

Published

on

Share our post

കരയത്തുംചാൽ : ശ്രീകണ്ഠപുരം നഗരസഭയിലെ കരയത്തുംചാൽ‍ ജിയുപി സ്കൂളിന് മുകളിൽ മരം വീണ് സോളർ പാനലും ക്ലാസ് മുറിയും തകർന്നു. പ്രദേശത്തു പത്തിലേറെ വൈദ്യുതത്തൂണുകൾ തകർന്നു. 5 വീടുകളും തകർന്നു. കൃഷിനാശവും ഉണ്ടായി. 11ന് രാത്രി വീശിയടിച്ച കാറ്റിലാണു വ്യാപക നാശം ഉണ്ടായത്.

കരയത്തുംചാലിൽ തന്നെ പടിയറ ലിസിയുടെ വീടിനു മുകളിൽ മരം വീണു മേൽക്കൂര തകർന്നു. വീടിനകത്തുണ്ടായിരുന്ന മകൻ‍ കിരണിന് (24) തലയ്ക്കും കാലിനും മുറിവേറ്റു. പിണക്കാട്ട് ചാക്കോ, നെടുഞ്ചാര സുഹറ, മറ്റത്തിൽ ആന്റണി, കുന്നത്ത് ബിനീഷ് എന്നിവരുടെ വീടുകൾക്കു മുകളിലും മരം വീണു. പുറഞ്ഞാണിലെ കുളത്തറ ഷാജിയുടെ പറമ്പിലെ മരം വീണ് വൈദ്യുതി തൂണുകൾ തകർന്നു.

കരയത്തുംചാലിലെ ദേവസ്യ ചക്യത്തിന്റെ കൃഷിയിടത്തിലും വ്യാപക നാശം ഉണ്ടായി. കോറങ്ങാട് ഞണ്ണമല റൂട്ടിൽ മരം വീണ് വൈദ്യുതി തൂണുകൾ വീണ് ഗതാഗതം മുടങ്ങി. ചേപ്പറമ്പ് കരയത്തുംചാൽ റോഡിലും മരം വീണു ഗതാഗതം തടസ്സപ്പെട്ടു. ഒട്ടേറെ കൃഷിയിടങ്ങളിൽ മരങ്ങൾ ഒടിഞ്ഞു വീണിട്ടുണ്ട്.

5 വീടുകൾ തകർന്നു,

ഇരിട്ടി∙ മേഖലയിൽ വേനൽ മഴയ്ക്കൊപ്പം ഉണ്ടായ ചുഴലിക്കാറ്റ് വ്യാപക നാശം വരുത്തി. ആറളം, അയ്യൻകുന്ന് പഞ്ചായത്തിലെ 5 വീടുകൾ തകർന്നു. ആറളം ഉരുപ്പുംകുണ്ടിലെ ബീന ചെടിയാരത്തിന്റെ വീടും സമീപത്തെ തൊഴുത്തും മരം വീണ് പൂർണമായും തകർന്നു. അപകട സമയത്ത് വീട്ടിലാരും ഉണ്ടായിരുന്നില്ല. ശുദ്ധജലക്ഷാമം മൂലം കുടുംബം ബന്ധുവീട്ടിലാണു താമസിക്കുന്നത്.

നെടുമുണ്ടയിലെ പാലികുഴുപ്പിൽ ജസ്റ്റിൻ തോമസിന്റെ നിർമാണത്തിലിരിക്കുന്ന വീട് ഭാഗികമായി തകർന്നു.മരം വീണ് ആസ്ബറ്റോസ് ഷീറ്റുകൾ നശിച്ചു. അയ്യൻകുന്ന് കരിക്കോട്ടക്കരി വളയംകോട് പാട്രിക്ക് ഫെർണാണ്ടസിന്റെ വീടിന്റെ മേൽക്കൂര തെങ്ങു വീണ് ഭാഗികമായി തകർന്നു.

നെടുമുണ്ടയിലെ രാധ കാട്ടിലിന്റെ താൽക്കാലിക വീട് പൂർണമായി തകർന്നു. കുന്നത്ത്മാക്കൽ ട്വിങ്കിൾ മാത്യുവിന്റെ വീടിനു മുകളിൽ മരം വീണ് മേൽക്കൂരയും സിറ്റൗട്ടും തകർന്നു. എടൂരിലെ മേയിക്കൽ രൂപേഷ് മാത്യുവിന്റെ നെടുമുണ്ടയിലുള്ള ‌തോട്ടത്തിലെ 30 റബർ മരങ്ങൾ കാറ്റിൽ നിലംപൊത്തി.

കഴിഞ്ഞ വർഷം ടാപ്പിങ് തുടങ്ങിയ മരങ്ങളാണ്. വലിയപറമ്പിൽ യേശുദാസിന്റെ 15 റബർ മരങ്ങളും നശിച്ചു. മേഖലയിൽ തെങ്ങ്, വാഴ, കശുമാവ്, കമുക് തുടങ്ങിയ വിളകൾ നശിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ (അയ്യൻകുന്ന്), കെ.പി.രാജേഷ് (ആറളം) തുടങ്ങിയവരും വില്ലേജ് – കൃഷി വകുപ്പ് അധികൃതരും സന്ദർശിച്ചു.


Share our post

Kannur

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.


Share our post
Continue Reading

Kannur

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത: ഇടിമിന്നല്‍ മുന്നറിയിപ്പ്

Published

on

Share our post

കണ്ണൂർ: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാല്‍ ഒരു ജില്ലകളിലും പ്രത്യേക ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടില്ല. ഇത്തവണ തെക്ക് പടിഞ്ഞാറന്‍ കാലവർഷം നേരത്തെ എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.


Share our post
Continue Reading

Kannur

തൂക്കുകയറിന്റെ നിശ്ശബദ്ത; കാണാം ജയിലിന്റെ അകക്കാഴ്ചകൾ

Published

on

Share our post

പൊതുജനങ്ങൾക്ക് അധികം പരിചയമില്ലാത്ത ജയിലിന്റെ അകക്കാഴ്ചകൾ തുറന്നുകാട്ടുന്ന ജയിൽ വകുപ്പിന്റെ സ്റ്റാൾ ജനശ്രദ്ധ നേടുന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വന്നാൽ ജയിലിനെക്കുറിച്ചും അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും നേരിൽക്കണ്ട് മനസ്സിലാക്കാം.

കണ്ണൂർ സെൻട്രൽ ജയിലിന്റെ മാതൃകയിൽ നിർമിച്ച മിനിയേച്ചർ രൂപം, ഇരട്ട തൂക്കുമരത്തിന്റെ മാതൃക, തൂക്കുകയർ, വധശിക്ഷയ്ക്ക് വിധിച്ച പ്രതികളെ പാർപ്പിക്കുന്ന കണ്ടംഡ് സെൽ, തടവുകാർക്ക് ഫോൺ ചെയ്യാൻ പ്രത്യേകം ഒരുക്കിയ സ്മാർട്ട് കാർഡ് ഉപകരണം, തടവുകാരുടെ പരാതിപ്പെട്ടികൾ എന്നിവയും വിവിധ ശിക്ഷാ നടപടികൾ, ശിക്ഷാ തടവുകാർക്കുള്ള അവധികൾ തുടങ്ങി ജയിൽ വകുപ്പിന്റെ ചരിത്രവും ഒൻപത് വർഷത്തെ നേട്ടങ്ങളും ഇവിടെ കാണാം.

ലഹരിക്കെതിരായുള്ള ‘നവജീവന’ ത്തിന്റെ ഭാഗമായി അന്തേവാസികൾ തയ്യാറാക്കിയ ശിലാ രൂപവും മറ്റൊരു അന്തേവാസി നിർമിച്ച മുണ്ടക്കൈ ചൂരൽമല മലയുടെ മാതൃകയും പൊതു ജനങ്ങളുടെ ശ്രദ്ധയാകർഷികുന്നു. ഇതിനുപുറമെ തടവുകാരുടെ വൈവിധ്യമാർന്ന കരകൗശല വസ്തുക്കളും കലാസൃഷ്ടികളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. മരം ഉപയോഗിച്ച് നിർമിച്ച കെട്ടിടങ്ങളുടെ ലഘു മാതൃകകൾ, മനോഹരമായ ശിൽപ്പങ്ങൾ, പെൻ, പേപ്പർ ബാഗ്, പാന്റ്, ഷർട്ട്, കുട്ടികൾക്കും സ്ത്രീകൾക്കുമുള്ള വസ്ത്രങ്ങൾ എന്നിവ മേളയിൽ വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. പഴയ ചെടികളും മരങ്ങളുമുപയോഗിച്ച് തടവുകാർ തയ്യാറാക്കിയ ത്രീ ഡി കാർബൺ ചിത്രങ്ങളും മ്യൂറൽ പെയിന്റിങ്ങുകളും പ്രദർശനത്തിലുണ്ട്. ജയിൽ തോട്ടത്തിൽ ഉൽപ്പാദിപ്പിക്കുന്ന പച്ചക്കറികളും മുട്ടകളും പൊതുജനങ്ങൾക്ക് സ്റ്റാളിൽ നിന്നും വാങ്ങാം. ശിക്ഷയോടൊപ്പം പുതിയ ജീവിതപാഠങ്ങൾ കൂടി തടവുകാർ പഠിക്കുന്നു എന്നതിന്റെ തെളിവാണ് ഇവിടെയുള്ള ഓരോ ഉൽപ്പന്നങ്ങളും.


Share our post
Continue Reading

Trending

error: Content is protected !!