Kannur
മുങ്ങിത്താഴ്ന്ന് സുരക്ഷ: സംസ്ഥാനത്ത് 446 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് ഇപ്പോഴുള്ളത് 159 പേർ

കണ്ണൂർ : സംസ്ഥാനത്ത് ഓരോ വർഷവും മുങ്ങിമരണങ്ങൾ വർധിക്കുന്നുണ്ടെന്നാണു ദുരന്തനിവാരണ സേനയുടെ കണക്ക്. ഏകദേശം 1200 മുതൽ 1500 പേർക്കു വരെ പ്രതിവർഷം ജീവൻ നഷ്ടമാകുന്നു.
എന്നിട്ടും സംസ്ഥാനത്തെ ബീച്ചുകളിൽ ലൈഫ് ഗാർഡുമാരുടെ സേവനം പേരിനു മാത്രം. നിലവിൽ സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് ലൈഫ് ഗാർഡുകൾ മാത്രമാണു പ്രവർത്തിക്കുന്നത്.
446 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് ഇപ്പോഴുള്ളത് 159 പേർ. രാത്രി ഷിഫ്റ്റ് കണക്കാക്കാതെയുള്ള ലൈഫ് ഗാർഡുകളുടെ എണ്ണമാണിത്. രാത്രി ഷിഫ്റ്റ് കൂടി കണക്കാക്കിയാൽ ഈ എണ്ണം ഉയരും.
സംസ്ഥാനത്തെ പ്രധാന 53 ബീച്ചുകളിൽ 25 എണ്ണത്തിലും ഒരു ലൈഫ് ഗാർഡ് പോലുമില്ല. കൊല്ലം, മലപ്പുറം ജില്ലകളിൽ മാത്രമാണ് എല്ലാ ബീച്ചിലും ലൈഫ് ഗാർഡുകളുള്ളത്.
അവിടെയും ആവശ്യത്തിന് ആളില്ല.ബീച്ചിലെത്തുന്ന സഞ്ചാരികളുടെ തിരക്കനുസരിച്ച് ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന ആവശ്യത്തിലും നടപടിയില്ല.
സഞ്ചാരികളുടെ അനുപാതത്തിനുസരിച്ച് ലൈഫ് ഗാർഡുകൾക്കായി ഡ്യൂട്ടി പോയിന്റുകൾ കണക്കാക്കണമെന്നും ഒരു ഡ്യൂട്ടി പോയിന്റിൽ ചുരുങ്ങിയത് രണ്ടു ലൈഫ് ഗാർഡുകൾ വേണമെന്ന നിർദേശങ്ങളും നടപ്പായിട്ടില്ല.
വേലിയേറ്റവും വേലിയിറക്കവും ബോട്ട് സർവീസിന് ഭീഷണി
പഴയങ്ങാടി പുഴയിൽ നിലവിൽ 4 ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. വേലിയേറ്റവും വേലിയിറക്കവുമാണ് ഇവർക്കു ഭീഷണി. മത്സ്യബന്ധനത്തിനായി വലകെട്ടാൻ പുഴയ്ക്കു കുറുകെ ഒട്ടേറെ കമുകിൻ കുറ്റികൾ കുഴിച്ചിട്ടതും ബോട്ടുകൾക്കു ഭീഷണി തന്നെ.
2 വർഷം മുൻപു കുപ്പം ഭാഗത്തു നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബോട്ടിൽ നിന്നു യാത്രക്കാരനെ പഴയങ്ങാടി ഭാഗത്ത് ഇറക്കാനായി ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ വീണു പരുക്കേറ്റിരുന്നു.
വേലിയിറക്ക സമയത്തു പുഴയിലൂടെ ബോട്ട് സർവീസ് നടത്തുന്നത് അപകടകരമാണ്. കൃത്യമായ ജലപാതയിലൂടെ ബോട്ടുകൾ സർവീസ് നടത്തിയാൽ കുറേ അപകടങ്ങൾ ഒഴിവാകും. എന്നാൽ, ജലപാതയേതെന്നു പോലും പലർക്കുമറിയില്ല.
കണക്കിൽപ്പെടാതെ ബോട്ടുകൾ
ഏതു നിമിഷവും മറ്റൊരു ദുരന്തം കാത്തിരിക്കുകയാണ് പറശ്ശിനിക്കടവിലെ ജല ടൂറിസം മേഖല. ഇവിടെ എത്ര ബോട്ടുകൾ ഓടുന്നുണ്ടെന്ന് ആർക്കുമറിയില്ല. അഗ്നിരക്ഷാസേനയും നഗരസഭാ ഉദ്യോഗസ്ഥരും പലതവണ ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഫലമില്ല.
മിക്ക ബോട്ടുകളിലും ലൈഫ് ജാക്കറ്റുകൾ പേരിനു പോലുമില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഡബിൾ ഡെക്കർ ബോട്ടിൽ കയറുന്നവർക്കും ലൈഫ് ജാക്കറ്റില്ല.
കഴിഞ്ഞ വർഷം പറശ്ശിനിക്കടവിലെ ബോട്ടുകൾ അഗ്നിരക്ഷാസേന സന്ദർശിച്ചപ്പോൾ ലൈഫ് ജാക്കറ്റുകൾ ബോട്ടിനുള്ളിൽ സുരക്ഷിതമായി പാക്കറ്റ് പൊളിക്കുക പോലും ചെയ്യാതെ സൂക്ഷിച്ച നിലയിലാണു കണ്ടെത്തിയത്.
5 പേർക്കു സഞ്ചരിക്കാവുന്ന ചെറുകിട ബോട്ടുകൾ പറശ്ശിനിക്കടവിലുണ്ട്. എന്നാൽ, ഇത്തരത്തിൽ എത്ര ബോട്ടുകൾ ഉണ്ടെന്നു നഗരസഭാ അധികൃതർക്കും അറിയില്ല. തൊഴിൽ നികുതിയും ഇവരിൽ നിന്നു കിട്ടാറില്ലെന്നാണു നഗരസഭാ അധികൃതരുടെ വാദം.
Kannur
പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.
പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.
ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.
Kannur
നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.
തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.
Kannur
വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്