Connect with us

Kannur

മുങ്ങിത്താഴ്ന്ന് സുരക്ഷ: സംസ്ഥാനത്ത് 446 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് ഇപ്പോഴുള്ളത് 159 പേർ

Published

on

Share our post

കണ്ണൂർ‍ : സംസ്ഥാനത്ത് ഓരോ വർഷവും മുങ്ങിമരണങ്ങൾ വർധിക്കുന്നുണ്ടെന്നാണു ദുരന്തനിവാരണ സേനയുടെ കണക്ക്. ഏകദേശം 1200 മുതൽ 1500 പേർക്കു വരെ പ്രതിവർഷം ജീവൻ നഷ്ടമാകുന്നു.

എന്നിട്ടും സംസ്ഥാനത്തെ ബീച്ചുകളിൽ ലൈഫ് ഗാർഡുമാരുടെ സേവനം പേരിനു മാത്രം. നിലവിൽ സംസ്ഥാനത്ത് ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് ലൈഫ് ഗാർഡുകൾ മാത്രമാണു പ്രവർത്തിക്കുന്നത്.

446 ലൈഫ് ഗാർഡുകൾ വേണ്ടിടത്ത് ഇപ്പോഴുള്ളത് 159 പേർ. രാത്രി ഷിഫ്റ്റ് കണക്കാക്കാതെയുള്ള ലൈഫ് ഗാർഡുകളുടെ എണ്ണമാണിത്. രാത്രി ഷിഫ്റ്റ് കൂടി കണക്കാക്കിയാൽ ഈ എണ്ണം ഉയരും.

സംസ്ഥാനത്തെ പ്രധാന 53 ബീച്ചുകളിൽ 25 എണ്ണത്തിലും ഒരു ലൈഫ് ഗാർഡ് പോലുമില്ല. കൊല്ലം, മലപ്പുറം ജില്ലകളിൽ മാത്രമാണ് എല്ലാ ബീച്ചിലും ലൈഫ് ഗാർഡുകളുള്ളത്.

അവിടെയും ആവശ്യത്തിന് ആളില്ല.ബീച്ചിലെത്തുന്ന സഞ്ചാരികളുടെ തിരക്കനുസരിച്ച് ലൈഫ് ഗാർഡുകളെ നിയമിക്കണമെന്ന ആവശ്യത്തിലും നടപടിയില്ല.

സഞ്ചാരികളുടെ അനുപാതത്തിനുസരിച്ച് ലൈഫ് ഗാർഡുകൾക്കായി ഡ്യൂട്ടി പോയിന്റുകൾ കണക്കാക്കണമെന്നും ഒരു ഡ്യൂട്ടി പോയിന്റിൽ ചുരുങ്ങിയത് രണ്ടു ലൈഫ് ഗാർഡുകൾ വേണമെന്ന നിർദേശങ്ങളും നടപ്പായിട്ടില്ല.‌‌‌

വേലിയേറ്റവും വേലിയിറക്കവും ബോട്ട് സർവീസിന് ഭീഷണി

പഴയങ്ങാടി പുഴയിൽ നിലവിൽ 4 ബോട്ടുകൾ സർവീസ് നടത്തുന്നുണ്ട്. വേലിയേറ്റവും വേലിയിറക്കവുമാണ് ഇവർക്കു ഭീഷണി. മത്സ്യബന്ധനത്തിനായി വലകെട്ടാൻ പുഴയ്ക്കു കുറുകെ ഒട്ടേറെ കമുകിൻ കുറ്റികൾ കുഴിച്ചിട്ടതും ബോട്ടുകൾക്കു ഭീഷണി തന്നെ.

2 വർഷം മുൻപു കുപ്പം ഭാഗത്തു നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബോട്ടിൽ നിന്നു യാത്രക്കാരനെ പഴയങ്ങാടി ഭാഗത്ത് ഇറക്കാനായി ശ്രമിക്കുന്നതിനിടെ യാത്രക്കാരൻ വീണു പരുക്കേറ്റിരുന്നു.

വേലിയിറക്ക സമയത്തു പുഴയിലൂടെ ബോട്ട് സർവീസ് നടത്തുന്നത് അപകടകരമാണ്. കൃത്യമായ ജലപാതയിലൂടെ ബോട്ടുകൾ‍ സർവീസ് നടത്തിയാൽ കുറേ അപകടങ്ങൾ ഒഴിവാകും. എന്നാൽ, ജലപാതയേതെന്നു പോലും പലർക്കുമറിയില്ല.

കണക്കിൽ‍പ്പെടാതെ ബോട്ടുകൾ

ഏതു നിമിഷവും മറ്റൊരു ദുരന്തം കാത്തിരിക്കുകയാണ് പറശ്ശിനിക്കടവിലെ ജല ടൂറിസം മേഖല. ഇവിടെ എത്ര ബോട്ടുകൾ ഓടുന്നുണ്ടെന്ന് ആർക്കുമറിയില്ല. അഗ്നിരക്ഷാസേനയും നഗരസഭാ ഉദ്യോഗസ്ഥരും പലതവണ ഇക്കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഫലമില്ല.

മിക്ക ബോട്ടുകളിലും ലൈഫ് ജാക്കറ്റുകൾ പേരിനു പോലുമില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഡബിൾ ഡെക്കർ ബോട്ടിൽ കയറുന്നവർക്കും ലൈഫ് ജാക്കറ്റില്ല.

കഴിഞ്ഞ വർഷം പറശ്ശിനിക്കടവിലെ ബോട്ടുകൾ അഗ്നിരക്ഷാസേന സന്ദർശിച്ചപ്പോൾ ലൈഫ് ജാക്കറ്റുകൾ ബോട്ടിനുള്ളിൽ സുരക്ഷിതമായി പാക്കറ്റ് പൊളിക്കുക പോലും ചെയ്യാതെ സൂക്ഷിച്ച നിലയിലാണു കണ്ടെത്തിയത്.

5 പേർക്കു സഞ്ചരിക്കാവുന്ന ചെറുകിട ബോട്ടുകൾ പറശ്ശിനിക്കടവിലുണ്ട്. എന്നാൽ, ഇത്തരത്തിൽ എത്ര ബോട്ടുകൾ ഉണ്ടെന്നു നഗരസഭാ അധികൃതർ‍ക്കും അറിയില്ല. തൊഴിൽ നികുതിയും ഇവരിൽ നിന്നു കിട്ടാറില്ലെന്നാണു നഗരസഭാ അധികൃതരുടെ വാദം.


Share our post

Kannur

ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.


Share our post
Continue Reading

Kannur

കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

Published

on

Share our post

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.

ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.

കണ്ണൂർ-ദമാം സെക്ടറിൽ എയർഇന്ത്യ എക്സ്‌പ്രസും സർവീസ് നടത്തുന്നുണ്ട്. ആഴ്ചയിൽ മൂന്നുദിവസമാണ് സർവീസ്. കണ്ണൂരിൽനിന്ന് മസ്കറ്റ്, ഫുജൈറ എന്നിവിടങ്ങളിലേക്ക് കഴിഞ്ഞ മാസം ഇൻഡിഗോ സർവീസ് തുടങ്ങിയിരുന്നു. ദോഹ, അബുദാബി എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവീസുകൾ നടത്തുന്നുണ്ട്.

Share our post
Continue Reading

Kannur

നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

Published

on

Share our post

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.

13 പരാതി സ്വീകരിച്ച് എല്ലാ പോലീസ് സ്റ്റേഷനുകളിൽനിന്ന്‌ റിപ്പോർട്ട് തേടിയശേഷം നടപടിയുണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. എന്നാൽ പോലീസ് സ്റ്റേഷനുകളിൽനിന്ന് പ്രത്യേകിച്ച് ടൗൺ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒയിൽനിന്ന് വളരെ മോശം പ്രതികരണമാണുണ്ടായത്. അവധികൾ കേട്ടുമടുത്ത നിക്ഷേപകർ പല പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികൾ നൽകിയിട്ടുണ്ട്. പലതവണ ജയിലിൽ കിടന്ന ചക്രപാണി മാസങ്ങൾ കഴിയുമ്പോൾ ജാമ്യം കിട്ടി പുറത്തിറങ്ങാറാണ് പതിവ്. നിക്ഷേപകരുടെ പണം തിരിച്ചുകിട്ടാനുള്ള നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഗത്യന്തരമില്ലാതെയാണ് കർമസമിതി രൂപവത്കരിച്ചതെന്നും ഭാരവാഹികൾ പറഞ്ഞു.

മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.

വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.


Share our post
Continue Reading

Trending

error: Content is protected !!