Connect with us

Local News

തലശേരിയിൽ തലയെടുപ്പോടെ ജില്ലാ കോടതി സമുച്ചയം

Published

on

Share our post

തലശേരി: അറബിക്കടലിന്‌ അഭിമുഖമായി മാനംമുട്ടെ ഉയർന്ന ബഹുനില കെട്ടിടം ദേശീയപാതയിലൂടെ കടന്നുപോകുന്ന ആരുമൊന്ന്‌ നോക്കിപ്പോകും.

ഹൈക്കോടതി കെട്ടിടത്തോട്‌ കിടപിടിക്കുന്നതാണ്‌ ജില്ലയുടെ ജുഡീഷ്യൽ ആസ്ഥാനമായ തലശേരിയിൽ നിർമാണം പൂർത്തിയാകുന്ന എട്ടുനിലയിലുള്ള ജില്ലാ കോടതി സമുച്ചയം. 107 മുറികളുണ്ടിവിടെ. നിന്നുതിരിയാനിടമില്ലാതെ വീർപ്പുമുട്ടിയ തിരക്കേറിയ പഴയ കോടതിയിൽനിന്ന്‌ സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക്‌ മാറുമ്പോൾ ജുഡീഷ്യൽ ഓഫീസർമാരും അഭിഭാഷകരും കോടതി ജീവനക്കാരും മാത്രമല്ല, നാടാകെ ആഹ്ലാദിക്കുന്നു.

കോടതി സമുച്ചയം ആഗസ്‌തിൽ തുറക്കാനുള്ള തിരക്കിട്ട നിർമാണമാണ്‌ നടക്കുന്നത്‌. 95 ശതമാനം പ്രവൃത്തിയും പൂർത്തിയായി. ടൈൽസിടൽ അവസാനഘട്ടത്തിലാണ്‌. ചുറ്റുമതിൽ നിർമാണം പൂർത്തിയാകുന്നു. നാല്‌ ലിഫ്‌റ്റിൽ രണ്ടെണ്ണം പ്രവർത്തന സജ്ജമായി.

ബി.എസ്‌.എൻ.എൽ നെറ്റ്‌ വർക്കിങ്‌ സംവിധാനത്തിന്റെ ജോലിയും ആരംഭിച്ചു.ക്വാറി സമരത്തിൽ ഒരുമാസം നിലച്ച പ്രവൃത്തി ചൊവ്വാഴ്‌ചയാണ്‌ പുനരാരംഭിച്ചത്‌. ഫർണിച്ചറിന്‌ 50 ലക്ഷം രൂപ ചെലവ്‌ പ്രതീക്ഷിക്കുന്ന വിശദമായ എസ്‌റ്റിമേറ്റ്‌ തയാറാക്കി ഹൈക്കോടതിക്ക്‌ സമർപ്പിച്ചു.

ബാങ്കും തപാലോഫീസും
മഴവെള്ളസംഭരണിയും അത്യാധുനിക സംവിധാനത്തോടെ 55 കോടി ചെലവിലാണ്‌ 1,40,000 സ്‌ക്വയർ ഫീറ്റ്‌ വിസ്‌തൃതിയുള്ള കോടതി കെട്ടിട സമുച്ചയം ഉയരുന്നത്‌. എട്ടാംനിലക്ക്‌ മുകളിൽ ചെമ്പിൽ പൊതിഞ്ഞ മകുടം സ്ഥാപിക്കും. ക്യാന്റീനും തപാലോഫീസിനും പുറമെ പൊതുമേഖലാ ബാങ്ക്‌ കൗണ്ടറുമുണ്ടാകും.

പൈതൃക സ്‌മാരകങ്ങളായ പ്രിൻസിപ്പൽ ജില്ലാ സെഷൻസ്‌ കോടതിയും മുൻസിഫ്‌ കോടതിയും ഒഴികെയുള്ള മുഴുവൻ കോടതിയും പുതിയ കെട്ടിടത്തിലേക്ക്‌ മാറും. കെട്ടിടത്തിന്റെ ബേസ്‌മെന്റിൽ 33 വാഹനവും കോമ്പൗണ്ടിൽ അമ്പത്‌ വാഹനവും പാർക്ക്‌ ചെയ്യാം.

3,20,000 ലിറ്റർ സംഭരണശേഷിയുള്ള മഴവെള്ള സംഭരണിയാണ്‌ മറ്റൊരു പ്രത്യേകത. മഞ്ചേരി നിർമാൺ കൺസ്‌ട്രക്ഷനാണ്‌ കരാറുകാർ. സ്‌പീക്കർ എ എൻ ഷംസീറിന്റെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ്‌ ആഗസ്‌തിൽ പ്രവൃത്തി തീർക്കാൻ നിർദേശിച്ചത്‌.


Share our post

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

India

പിന്‍കോഡുകള്‍ക്ക് വിട, നിങ്ങള്‍ക്കിനി ഡിജിറ്റല്‍ വിലാസം

Published

on

Share our post

പുതിയ ഡിജിറ്റല്‍ അഡ്രസ് സംവിധാനം അവതരിപ്പിച്ച് തപാല്‍ വകുപ്പ്. ഡിജിപിന്‍ എന്ന് വിളിക്കുന്ന ഈ സംവിധാനം ഉപയോഗിച്ച് വിലാസങ്ങളുടെ കൃത്യമായ സ്ഥാനം കണ്ടെത്താനാവും. പരമ്പരാഗതമായി ഉപയോഗിക്കുന്ന പിന്‍കോഡുകള്‍ വലിയൊരു പ്രദേശത്തെയാണ് പ്രതിനിധീകരിക്കുന്നത്. എന്നാല്‍ പത്തക്ക ഡിജിപിന്‍ മേല്‍വിലാസം സ്ഥിതി ചെയ്യുന്ന കൃത്യമായ സ്ഥലം കണ്ടെത്താന്‍ സഹായിക്കും.

നിങ്ങളുടെ ഡിജിപിന്‍ കണ്ടെത്താന്‍ സര്‍ക്കാര്‍ പ്രത്യേകം വെബ്‌സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. ഈ വെബ്‌സൈറ്റ് വഴി നിങ്ങള്‍ താമസിക്കുന്ന സ്ഥലം കണ്ടെത്തി ഡിജിപിന്‍ മനസിലാക്കാനാവും. കത്തുകളും മറ്റ് പോസ്റ്റുകളും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും ആംബുലന്‍സ് രക്ഷാപ്രവര്‍ത്തനം എന്നിവ കൃത്യസമയം ലഭ്യമാക്കുന്നതിനുമെല്ലാം ലക്ഷ്യമിട്ടാണ് ഈ ഡിജിപിന്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.

ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളില്‍ ഷോപ്പിങ് നടത്തുന്നവര്‍ക്കും ലോജിസ്റ്റിക്‌സ് സേവനദാതാക്കള്‍ക്കുമെല്ലാം ഈ സംവിധാനം ഉപയോഗപ്പെടുത്താനാവും. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് പോലുള്ള വെബ്‌സൈറ്റുകളില്‍ ഡിജിപിന്‍ നല്‍കുന്നത് വഴി ഡെലിവറികള്‍ അതിവേഗമാക്കാന്‍ സാധിക്കും. ഡിജിപിന്‍ ക്യൂആര്‍ കോഡുകള്‍ സ്‌കാന്‍ ചെയ്താല്‍ ഗൂഗിള്‍ മാപ്പ് വഴി ലൊക്കേഷന്‍ കണ്ടെത്താനും നാവിഗേറ്റ് ചെയ്യാനും സാധിക്കും.

ഡിജിപിന്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

https://dac.indiapost.gov.in/mydigipin/home എന്ന പേജ് സന്ദര്‍ശിക്കുക. നിങ്ങളുടെ ലൊക്കേഷന്‍ തിരഞ്ഞ് കണ്ടു പിടിച്ച് അതിന് മുകളില്‍ ക്ലിക്ക് ചെയ്താല്‍ വലത് ഭാഗത്ത് താഴെയായി ആ സ്ഥാനത്തിന്റെ ഡിജിപിന്‍ ലഭിക്കും.

4 മീറ്റര്‍ പരിധിയില്‍ കൃത്യമായ സ്ഥാനം കണ്ടെത്താന്‍ ഇതുവഴി സാധിക്കും.

ഐഐടി ഹൈദരാബാദ്, എആര്‍എസ്‌സി, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ സഹായത്തോടെയാണഇ് തപാല്‍ വകുപ്പ് ഈ സംവിധാനം ഒരുക്കിയത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!