Connect with us

Kannur

ലൈസൻസില്ലാത്ത ബോട്ടിൽ ലൈഫ് ജാക്കറ്റില്ലാത്ത യാത്ര; ലൈഫില്ലാത്ത ഉല്ലാസം

Published

on

Share our post

കണ്ണൂർ‍ : പോർട്ട് ഓഫിസിന്റെ കണക്കുപ്രകാരം കണ്ണൂർ‍, കാസർ‍കോട് ജില്ലകളിലായി 79 ബോട്ടുകൾക്കാണു നിലവിൽ ലൈസൻസ് ഉള്ളത്. എന്നാൽ, ഹൗസ്ബോട്ടുകളുൾ‍പ്പെടെ മുന്നൂറിലധികം ബോട്ടുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണു വിവരം.

ജില്ലയിലെ മാത്രം കണക്കെടുത്താൽ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നത് ലൈസൻസ് നൽകിട്ടുള്ളതിനെക്കാൾ ആറിരട്ടിയിലധികം ബോട്ടുകളാണ്.പല ബോട്ടുകളിലും സുരക്ഷാ സംവിധാനങ്ങളുമില്ല. ലൈഫ് ജാക്കറ്റ് വേണം, സന്ധ്യ കഴിഞ്ഞാൽ കരയ്ക്കടുപ്പിക്കണം തുടങ്ങിയ നിർദേശങ്ങളും പാലിക്കപ്പെടുന്നില്ല.

സ്രാങ്ക്, ഡ്രൈവർ പരീക്ഷകളൾക്കു പുറമേ, ലൈഫ് ടെക്നിക് സ്കിൽ സർട്ടിഫിക്കറ്റ് കൂടി ബോട്ടിലെ ജീവനക്കാർക്കുണ്ടാകണം. പക്ഷേ, നിലവിൽ ജില്ലയിൽ ഈ മൂന്നു സർട്ടിഫിക്കറ്റുകളുമുള്ളതു വളരെക്കുറച്ചു പേർക്കു മാത്രം. ഡിടിപിസിയുടെ നിയന്ത്രണത്തിൽ പുതിയങ്ങാടി ചൂട്ടാട് ബീച്ചിലുള്ള പെഡൽ ബോട്ടുകളിലെ യാത്രികർ ലൈഫ് ജാക്കറ്റ് ധരിക്കാറില്ല.

സുരക്ഷാസംവിധാനം കുറവാണെന്നു നേരത്തേ പരാതി ഉയർന്നിരുന്നു. ഫൈബർ വള്ളത്തിൽ അഞ്ചരക്കണ്ടി പുഴയിലെ ഉല്ലാസയാത്രയുടെ ചുമതലയും ഡിടിപിസിക്കാണ്. ഇവിടെയും ലൈഫ് ജാക്കറ്റ് നൽകാറില്ല. സർവീസ് നടത്താൻ ലൈസൻസുണ്ടോ എന്ന കാര്യം പരിശോധിച്ചേ പറയാനാവൂ എന്നാണ് ഡിടിപിസി പറയുന്നത്.

എന്നാൽ, ചിലയിടത്തു ബോട്ട് സർവീസുകൾ എല്ലാ മാനദണ്ഡങ്ങളുമനുസരിച്ചു നടത്തുന്നുണ്ട്. മാട്ടൂൽ–പറശ്ശിനിക്കടവ് ബോട്ട് സർവീസ്, മാട്ടൂൽ–അഴീക്കൽ ബോട്ട് സർവീസ്, പാനൂർ നഗരസഭയിലെ ബോട്ട് സർവീസുകൾ തുടങ്ങിയവ നിർദേശങ്ങൾ പാലിച്ചുകൊണ്ടു മുന്നോട്ടു പോകുന്നവയാണ്.

താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാലത്തലത്തിൽ‌ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളിൽ പൊലീസ് പരിശോധന നടത്തി. വിവിധ എസ്എച്ച്ഒമാർ നേതൃത്വത്തിലായിരുന്നു പരിശോധന. പല ബോട്ടുകൾക്കും ലൈസൻസോ രേഖകളോ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി.

ലൈഫ് ജാക്കറ്റുണ്ട്, സീറ്റിനടിയിൽ

ഉച്ചയ്ക്ക് രണ്ടിനാണു പറശിനിക്കടവിൽനിന്നു വിനോദസഞ്ചാര വകുപ്പിന്റെ ബോട്ട് സർവീസ് ആരംഭിക്കുന്നത്. അരമണിക്കൂർ മുൻപു തന്നെ ബോട്ടിൽ കയറി. ടിക്കറ്റ് കൗണ്ടറിൽ പോയി വാങ്ങണമെന്ന നിർദേശമോ യാത്രക്കാരന്റെ വിവരങ്ങൾ മുഴുവൻ ശേഖരിക്കണമെന്ന നിർദേശമോ ഉദ്യോഗസ്ഥർക്ക് അറിയില്ല. എത്രപേർക്കു വേണമെങ്കിലും കയറുകയും ചെയ്യാം.

താഴെ 45 പേർക്കും മുകളിൽ 20 പേർക്കുമാണ് സിറ്റിങ് കപ്പാസിറ്റി. പക്ഷേ, സീറ്റുകൾ നിറഞ്ഞതടെ 2ലധികം പേർ യാത്ര ചെയ്യുന്നുണ്ടായിരുന്നു.വളപട്ടണത്തേക്കുള്ള മുക്കാൽ മണിക്കൂർ യാത്രയിൽ ഒരു യാത്രക്കാരൻ പോലും ലൈഫ് ജാക്കറ്റ് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടില്ല.

ലൈഫ് ജാക്കറ്റ് ധരിക്കണ്ടേയെന്ന ചോദ്യത്തിന് ആരും അതൊന്നും പറഞ്ഞുതന്നിട്ടില്ലെന്നായിരുന്നു സഹയാത്രികന്റെ മറുപടി. ബോട്ടിൽ നാല് ജീവനക്കാരാണുണ്ടായിരുന്നത്. ലൈഫ് ജാക്കറ്റ് ധരിക്കണമെന്നടക്കമുള്ള മുന്നറിയിപ്പോ സുരക്ഷാ നിർദേശങ്ങളോ ഇവർ നൽകിയിട്ടില്ല. ലൈഫ് ജാക്കറ്റ് വേണ്ടേ എന്ന് അവരോടും ചോദിച്ചു.

സീറ്റിനടിയിലുണ്ട് എന്നായിരുന്നു വാദം. ധരിക്കണമെന്ന് അപ്പോഴും പറഞ്ഞില്ല. യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള ജാക്കറ്റുകൾ മുകളിലത്തെയും താഴത്തെയും നിലകളിലായി അടുക്കി വച്ചിട്ടുണ്ട. പലതിന്റെയും കവറുകൾ പോലും പൊട്ടിച്ചിട്ടില്ല. പ്രായമായവരും കൈക്കുഞ്ഞുങ്ങളും സഞ്ചരിച്ച ബോട്ടിലെ അവസ്ഥയാണിത്. സ്വകാര്യ ബോട്ടുകളിലും സമാനസ്ഥിതി തന്നെ.

ബോട്ടിൽ വേണ്ടത് ലൈഫ് ജാക്കറ്റ് മുതൽ ലൈഫ് ബോയ വരെ

∙ എല്ലാ ബോട്ടുകളിലും എത്ര പേർക്കു കയറാമോ അത്രയും ലൈഫ് ജാക്കറ്റുകൾക്കൊപ്പം അതിന്റെ പത്തു ശതമാനം കൂടുതൽ ജാക്കറ്റുകളും കുട്ടികൾക്കു വേണ്ട ജാക്കറ്റുകളും കരുതണമെന്നാണു നിയമം. ബോട്ടിൽ കയറുമ്പോൾ തന്നെ ജാക്കറ്റുകളും ധരിക്കണം. പക്ഷേ, ആവശ്യമായ ജാക്കറ്റുകളോ, ജാക്കറ്റ് ധരിച്ച വിനോദ സഞ്ചാരികളോ ഇപ്പോഴും വിരളം. സർക്കാർ‍ ബോട്ടുകളിലും സ്ഥിതി വ്യത്യസ്തമല്ല. പത്തു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളും നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം.
∙ ബോട്ടിന്റെ നീളമനുസരിച്ചാണ് ലൈഫ് ബോയ ബോട്ടുകളിൽ ഉൾപ്പെടുത്തേണ്ടത്. ചുരുങ്ങിയത് ഒന്നെങ്കിലും വേണം. വലിയ ബോട്ടുകളിൽ 8 എണ്ണം വരെ വേണം.
∙ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമേ സഞ്ചാരികളുമായി ബോട്ട് സർവീസ് നടത്താ‍ൻ പാടുള്ളൂ. ആറരയ്ക്കു ശേഷം ബോട്ടുകൾ കരയ്ക്കടുപ്പിക്കണം.
∙ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ആളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അത് ഓഫിസ് റജിസ്റ്ററിലും സൂക്ഷിക്കണം. പേരും മേൽവിലാസവും നിർബന്ധമായി എഴുതിയിരിക്കണം.‌
∙ ജലപാത കൃത്യമായി പാലിക്കണം.
∙ കരയിൽ നിന്ന് എത്ര ദൂരം വരെ മാറി ബോട്ടിന് സർവീസ് നടത്താമെന്നുള്ള പരിശോധനകളും വേണം.
∙ എല്ലാ ബോട്ടുകളുടെയും സിറ്റിങ് കപ്പാസിറ്റി വിലയിരുത്തി, 25 പേർക്ക് ഒരു ലൈഫ് ഗാർഡ് വേണമെന്നു തേക്കടി, പെരിയാർ ടൈഗർ റിസർവിലെ ജലാശയത്തിൽ 2009ൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ നിർദേശമുയർന്നിരുന്നു. എല്ലാ പ്രധാന ജലാശയങ്ങളിലും ഒരു റെസ്ക്യൂ ബോട്ട് വേണമെന്ന നിർദേശവുമുണ്ടായിരുന്നു
ഇനിയെങ്കിലും മാറ്റണ്ടേ, ഈ പഴഞ്ചൻ ബോട്ട്

തുരുമ്പെടുത്ത പഴഞ്ചൻസ്റ്റീൽ ബോട്ട് 33 വർഷമായി കവ്വായി കായലിൽ സർവീസ് നടത്തുന്നുണ്ട്. കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് യാത്ര. പല ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ആ ഭാഗത്ത് തട്ടിയാൽ മുറിയും. ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടാണിത്. 1990 ജൂൺ 9ന് എത്തിച്ച 10 ബോട്ടുകളിൽ ഒന്ന്. ബാക്കി ഒൻപതും നശിച്ചു. അന്ന് സർവീസിനായി എത്തിക്കുമ്പോൾതന്നെ ഈ ബോട്ടിനു പഴക്കമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ 33 വർഷത്തേക്കാൾ അധികമാണ് ഈ ബോട്ടിന്റെ പഴക്കം.

കഴിഞ്ഞ വർഷം ഈ ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ഉന്നത ഇടപെടൽ മൂലമാണ് ഫിറ്റ്നസ് ലഭിച്ചത്. 8 മാസം മുൻപ് ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നെത്തിയ വിദഗ്ധ സംഘം ഒരു മാസത്തിനകം ജലഗതാഗത വകുപ്പിന്റെ സോളർ ബോട്ട് കവ്വായി കായലിൽ എത്തുമെന്ന് പ്രഖ്യാപിച്ചതാണ്.
ലൈസൻസ് ഇല്ലാത്ത ഒരു ബോട്ടും ജില്ലയിൽ സർവീസ് നടത്താൻ അനുവദിക്കില്ല. സർവീസ് നടത്തുന്ന ബോട്ടുകൾ സുരക്ഷിതമാണോയെന്നു പരിശോധിക്കണം. സർക്കാർ നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. കൂടുതൽ ലൈഫ് ഗാർഡുമാരെ ആവശ്യമെങ്കിൽ നിയമിക്കണം.


Share our post

Kannur

പടക്കം, സ്‌ഫോടക വസ്തു, ഡ്രോൺ എന്നിവയ്ക്ക് കണ്ണൂർ ജില്ലയിൽ ഒരാഴ്ചത്തെ നിരോധനം

Published

on

Share our post

കണ്ണൂർ: രാജ്യത്ത് നിലവിലുണ്ടായിരിക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭാരതീയ നഗരിക് സുരക്ഷ സംഹിത, 2023ന്റെ വകുപ്പ് 163 പ്രകാരം പൊതുശാന്തിയും സുരക്ഷയും നിലനിർത്തുന്നതിനുള്ള അടിയന്തര ഇടപെടലുകളുടെ ഭാഗമായി കണ്ണൂർ ജില്ലയുടെ പരിധിയിൽ പടക്കങ്ങളും സ്‌ഫോടക വസ്തുക്കളും വിൽക്കുന്നതും വാങ്ങുന്നതും ഉപയോഗിക്കുന്നതും ഇന്ന് മുതൽ ഏഴ് ദിവസത്തേക്ക് നിരോധിച്ച് ജില്ലാ കലക്ടർ അരുൺ കെ വിജയൻ ഉത്തരവിട്ടു.

പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതും ഉപയോഗിക്കുന്നതും ഏഴ് ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്. എന്നാൽ, അവശ്യ സേവനങ്ങൾക്കായി അല്ലെങ്കിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ജില്ലാഭരണ കൂടത്തിന്റെ അനുവാദത്തോടെ പ്രവർത്തിക്കുന്ന ഏജൻസികളെ ഈ നിരോധനത്തിൽ നിന്നും ഒഴിവാക്കിയിരിട്ടുണ്ട്.

ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ ഭാരതീയ ന്യായ സംഹിത, 2023ലെയും നിലവിലുള്ള മറ്റു ബാധകമായ നിയമങ്ങളിലെയും വകുപ്പുകൾ പ്രകാരം നിയമനടപടികൾ സ്വീകരിക്കും.


Share our post
Continue Reading

Kannur

നിരത്തുകളില്‍ വാഹനങ്ങള്‍ നിറയുന്നു; രജിസ്‌ട്രേഷൻ 1.82 കോടി കടന്നു

Published

on

Share our post

കണ്ണൂർ: കഴിഞ്ഞ സാമ്പത്തിക വർഷം 7.83 ലക്ഷം പുതിയ വാഹനങ്ങള്‍ കൂടി രജിസ്റ്റർ ചെയ്തതോട കേരളത്തിലെ മൊത്തം വാഹന രജിസ്ട്രേഷൻ 1.82 കോടി കടന്നു. ഇതോടെ വാഹന സാന്ദ്രതയില്‍ കേരളം രാജ്യത്ത് നാലാം സ്ഥാനത്തെത്തി. ആയിരം പേർക്ക് 702 വാഹനങ്ങളുമായി ചണ്ഡിഗഡാണ് വാഹന സാന്ദ്രതയില്‍ മുന്നിലുള്ളത്. ആയിരം പേർക്ക് 521 വാഹനങ്ങളുമായി പുതുച്ചേരി രണ്ടാം സ്ഥാനത്തും. 476 വാഹനങ്ങളുമായി ഗോവയും തൊട്ടു പിന്നിലുണ്ട്. ആയിരം പേർക്ക് 425 എന്ന അനുപാതത്തിലാണു കേരളത്തിലെ വാഹന സാന്ദ്രത. ഉത്തർ പ്രദേശിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തിട്ടുള്ളത് – 5.07 കോടി. 3.96 കോടി വാഹനങ്ങളുമായി തൊട്ടടുത്തു മഹാരാഷ്‌ട്രയുമുണ്ട്. എന്നാല്‍, ഈ സംസ്ഥാനങ്ങളില്‍ ജനസംഖ്യ കൂടുതലുള്ളതിനാലാണ് വാഹന സാന്ദ്രതയില്‍ മുന്നിലെത്താത്തത്.

തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം ജില്ലകളാണു കഴിഞ്ഞ സാമ്പത്തിക വർഷം കേരളത്തില്‍ പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തതില്‍ മുന്നിലുള്ളത്. തിരുവനന്തപുരത്തു 32,399 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു. 2023-24ല്‍ 33,061ഉം 2022-23ല്‍ 33,091 വാഹനങ്ങളും നിരത്തിലിറങ്ങി. എറണാകുളത്ത് 2024-25ല്‍ 24,640, 2023-24ല്‍ 24,932, 2022-23ല്‍ പുതുതായി 25,703, കോഴിക്കോട് ജില്ലയില്‍ 2024-25ല്‍ 18,978, 2023-24ല്‍ 19,219, 2022-23ല്‍ 19,242 പുതിയ വാഹനങ്ങള്‍ രജിസ്റ്റർ ചെയ്തു.പൊതു ഗതാഗതത്തില്‍ നിന്നു ജനങ്ങള്‍ അകന്ന് ഒറ്റയ്ക്കു യാത്ര ചെയ്യുന്ന പ്രവണത കൂടിയതാണ് വാഹന രജിസ്ട്രേഷൻ വർധിക്കാൻ കാരണമെന്നു വിദഗ്ധർ അഭിപ്രായപ്പെടുന്നു. അഞ്ചു വർഷത്തിനുള്ളില്‍ രണ്ടു കോടിയിലധികം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുമെന്നാണു കരുതുന്നത്.


Share our post
Continue Reading

Kannur

വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

Published

on

Share our post

കണ്ണൂർ: മാങ്ങാട്ടുപറമ്പ് കെ.എ.പി നാലാം ബറ്റാലിയനിൽ കുക്ക്, ധോബി, സ്വീപ്പർ, ബാർബർ, വാട്ടർ കാരിയർ തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. മുൻപരിചയമുള്ളവർ 13-ന് രാവിലെ 10.30-ന് കെ.എ.പി നാലാം ബറ്റാലിയൻ ആസ്ഥാനത്ത് എത്തണം. ഫോൺ: 0497 2781316.


Share our post
Continue Reading

Trending

error: Content is protected !!