Connect with us

Kannur

ലൈസൻസില്ലാത്ത ബോട്ടിൽ ലൈഫ് ജാക്കറ്റില്ലാത്ത യാത്ര; ലൈഫില്ലാത്ത ഉല്ലാസം

Published

on

Share our post

കണ്ണൂർ‍ : പോർട്ട് ഓഫിസിന്റെ കണക്കുപ്രകാരം കണ്ണൂർ‍, കാസർ‍കോട് ജില്ലകളിലായി 79 ബോട്ടുകൾക്കാണു നിലവിൽ ലൈസൻസ് ഉള്ളത്. എന്നാൽ, ഹൗസ്ബോട്ടുകളുൾ‍പ്പെടെ മുന്നൂറിലധികം ബോട്ടുകൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ടെന്നാണു വിവരം.

ജില്ലയിലെ മാത്രം കണക്കെടുത്താൽ വിനോദസഞ്ചാരത്തിനായി ഉപയോഗിക്കുന്നത് ലൈസൻസ് നൽകിട്ടുള്ളതിനെക്കാൾ ആറിരട്ടിയിലധികം ബോട്ടുകളാണ്.പല ബോട്ടുകളിലും സുരക്ഷാ സംവിധാനങ്ങളുമില്ല. ലൈഫ് ജാക്കറ്റ് വേണം, സന്ധ്യ കഴിഞ്ഞാൽ കരയ്ക്കടുപ്പിക്കണം തുടങ്ങിയ നിർദേശങ്ങളും പാലിക്കപ്പെടുന്നില്ല.

സ്രാങ്ക്, ഡ്രൈവർ പരീക്ഷകളൾക്കു പുറമേ, ലൈഫ് ടെക്നിക് സ്കിൽ സർട്ടിഫിക്കറ്റ് കൂടി ബോട്ടിലെ ജീവനക്കാർക്കുണ്ടാകണം. പക്ഷേ, നിലവിൽ ജില്ലയിൽ ഈ മൂന്നു സർട്ടിഫിക്കറ്റുകളുമുള്ളതു വളരെക്കുറച്ചു പേർക്കു മാത്രം. ഡിടിപിസിയുടെ നിയന്ത്രണത്തിൽ പുതിയങ്ങാടി ചൂട്ടാട് ബീച്ചിലുള്ള പെഡൽ ബോട്ടുകളിലെ യാത്രികർ ലൈഫ് ജാക്കറ്റ് ധരിക്കാറില്ല.

സുരക്ഷാസംവിധാനം കുറവാണെന്നു നേരത്തേ പരാതി ഉയർന്നിരുന്നു. ഫൈബർ വള്ളത്തിൽ അഞ്ചരക്കണ്ടി പുഴയിലെ ഉല്ലാസയാത്രയുടെ ചുമതലയും ഡിടിപിസിക്കാണ്. ഇവിടെയും ലൈഫ് ജാക്കറ്റ് നൽകാറില്ല. സർവീസ് നടത്താൻ ലൈസൻസുണ്ടോ എന്ന കാര്യം പരിശോധിച്ചേ പറയാനാവൂ എന്നാണ് ഡിടിപിസി പറയുന്നത്.

എന്നാൽ, ചിലയിടത്തു ബോട്ട് സർവീസുകൾ എല്ലാ മാനദണ്ഡങ്ങളുമനുസരിച്ചു നടത്തുന്നുണ്ട്. മാട്ടൂൽ–പറശ്ശിനിക്കടവ് ബോട്ട് സർവീസ്, മാട്ടൂൽ–അഴീക്കൽ ബോട്ട് സർവീസ്, പാനൂർ നഗരസഭയിലെ ബോട്ട് സർവീസുകൾ തുടങ്ങിയവ നിർദേശങ്ങൾ പാലിച്ചുകൊണ്ടു മുന്നോട്ടു പോകുന്നവയാണ്.

താനൂർ ബോട്ട് അപകടത്തിന്റെ പശ്ചാലത്തലത്തിൽ‌ ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ സർവീസ് നടത്തുന്ന ഉല്ലാസ ബോട്ടുകളിൽ പൊലീസ് പരിശോധന നടത്തി. വിവിധ എസ്എച്ച്ഒമാർ നേതൃത്വത്തിലായിരുന്നു പരിശോധന. പല ബോട്ടുകൾക്കും ലൈസൻസോ രേഖകളോ ഇല്ലെന്നും പരിശോധനയിൽ കണ്ടെത്തി.

ലൈഫ് ജാക്കറ്റുണ്ട്, സീറ്റിനടിയിൽ

ഉച്ചയ്ക്ക് രണ്ടിനാണു പറശിനിക്കടവിൽനിന്നു വിനോദസഞ്ചാര വകുപ്പിന്റെ ബോട്ട് സർവീസ് ആരംഭിക്കുന്നത്. അരമണിക്കൂർ മുൻപു തന്നെ ബോട്ടിൽ കയറി. ടിക്കറ്റ് കൗണ്ടറിൽ പോയി വാങ്ങണമെന്ന നിർദേശമോ യാത്രക്കാരന്റെ വിവരങ്ങൾ മുഴുവൻ ശേഖരിക്കണമെന്ന നിർദേശമോ ഉദ്യോഗസ്ഥർക്ക് അറിയില്ല. എത്രപേർക്കു വേണമെങ്കിലും കയറുകയും ചെയ്യാം.

താഴെ 45 പേർക്കും മുകളിൽ 20 പേർക്കുമാണ് സിറ്റിങ് കപ്പാസിറ്റി. പക്ഷേ, സീറ്റുകൾ നിറഞ്ഞതടെ 2ലധികം പേർ യാത്ര ചെയ്യുന്നുണ്ടായിരുന്നു.വളപട്ടണത്തേക്കുള്ള മുക്കാൽ മണിക്കൂർ യാത്രയിൽ ഒരു യാത്രക്കാരൻ പോലും ലൈഫ് ജാക്കറ്റ് ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപെട്ടില്ല.

ലൈഫ് ജാക്കറ്റ് ധരിക്കണ്ടേയെന്ന ചോദ്യത്തിന് ആരും അതൊന്നും പറഞ്ഞുതന്നിട്ടില്ലെന്നായിരുന്നു സഹയാത്രികന്റെ മറുപടി. ബോട്ടിൽ നാല് ജീവനക്കാരാണുണ്ടായിരുന്നത്. ലൈഫ് ജാക്കറ്റ് ധരിക്കണമെന്നടക്കമുള്ള മുന്നറിയിപ്പോ സുരക്ഷാ നിർദേശങ്ങളോ ഇവർ നൽകിയിട്ടില്ല. ലൈഫ് ജാക്കറ്റ് വേണ്ടേ എന്ന് അവരോടും ചോദിച്ചു.

സീറ്റിനടിയിലുണ്ട് എന്നായിരുന്നു വാദം. ധരിക്കണമെന്ന് അപ്പോഴും പറഞ്ഞില്ല. യാത്രക്കാർക്ക് ഉപയോഗിക്കാനുള്ള ജാക്കറ്റുകൾ മുകളിലത്തെയും താഴത്തെയും നിലകളിലായി അടുക്കി വച്ചിട്ടുണ്ട. പലതിന്റെയും കവറുകൾ പോലും പൊട്ടിച്ചിട്ടില്ല. പ്രായമായവരും കൈക്കുഞ്ഞുങ്ങളും സഞ്ചരിച്ച ബോട്ടിലെ അവസ്ഥയാണിത്. സ്വകാര്യ ബോട്ടുകളിലും സമാനസ്ഥിതി തന്നെ.

ബോട്ടിൽ വേണ്ടത് ലൈഫ് ജാക്കറ്റ് മുതൽ ലൈഫ് ബോയ വരെ

∙ എല്ലാ ബോട്ടുകളിലും എത്ര പേർക്കു കയറാമോ അത്രയും ലൈഫ് ജാക്കറ്റുകൾക്കൊപ്പം അതിന്റെ പത്തു ശതമാനം കൂടുതൽ ജാക്കറ്റുകളും കുട്ടികൾക്കു വേണ്ട ജാക്കറ്റുകളും കരുതണമെന്നാണു നിയമം. ബോട്ടിൽ കയറുമ്പോൾ തന്നെ ജാക്കറ്റുകളും ധരിക്കണം. പക്ഷേ, ആവശ്യമായ ജാക്കറ്റുകളോ, ജാക്കറ്റ് ധരിച്ച വിനോദ സഞ്ചാരികളോ ഇപ്പോഴും വിരളം. സർക്കാർ‍ ബോട്ടുകളിലും സ്ഥിതി വ്യത്യസ്തമല്ല. പത്തു വയസ്സിൽ താഴെയുള്ള എല്ലാ കുട്ടികളും നിർബന്ധമായും ലൈഫ് ജാക്കറ്റ് ധരിച്ചിരിക്കണം.
∙ ബോട്ടിന്റെ നീളമനുസരിച്ചാണ് ലൈഫ് ബോയ ബോട്ടുകളിൽ ഉൾപ്പെടുത്തേണ്ടത്. ചുരുങ്ങിയത് ഒന്നെങ്കിലും വേണം. വലിയ ബോട്ടുകളിൽ 8 എണ്ണം വരെ വേണം.
∙ സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ മാത്രമേ സഞ്ചാരികളുമായി ബോട്ട് സർവീസ് നടത്താ‍ൻ പാടുള്ളൂ. ആറരയ്ക്കു ശേഷം ബോട്ടുകൾ കരയ്ക്കടുപ്പിക്കണം.
∙ ടിക്കറ്റിൽ യാത്ര ചെയ്യുന്ന ആളുടെ വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തിയിരിക്കണം. അത് ഓഫിസ് റജിസ്റ്ററിലും സൂക്ഷിക്കണം. പേരും മേൽവിലാസവും നിർബന്ധമായി എഴുതിയിരിക്കണം.‌
∙ ജലപാത കൃത്യമായി പാലിക്കണം.
∙ കരയിൽ നിന്ന് എത്ര ദൂരം വരെ മാറി ബോട്ടിന് സർവീസ് നടത്താമെന്നുള്ള പരിശോധനകളും വേണം.
∙ എല്ലാ ബോട്ടുകളുടെയും സിറ്റിങ് കപ്പാസിറ്റി വിലയിരുത്തി, 25 പേർക്ക് ഒരു ലൈഫ് ഗാർഡ് വേണമെന്നു തേക്കടി, പെരിയാർ ടൈഗർ റിസർവിലെ ജലാശയത്തിൽ 2009ൽ നടന്ന അപകടത്തിന്റെ പശ്ചാത്തലത്തിൽ നിർദേശമുയർന്നിരുന്നു. എല്ലാ പ്രധാന ജലാശയങ്ങളിലും ഒരു റെസ്ക്യൂ ബോട്ട് വേണമെന്ന നിർദേശവുമുണ്ടായിരുന്നു
ഇനിയെങ്കിലും മാറ്റണ്ടേ, ഈ പഴഞ്ചൻ ബോട്ട്

തുരുമ്പെടുത്ത പഴഞ്ചൻസ്റ്റീൽ ബോട്ട് 33 വർഷമായി കവ്വായി കായലിൽ സർവീസ് നടത്തുന്നുണ്ട്. കാതടപ്പിക്കുന്ന ശബ്ദത്തോടെയാണ് യാത്ര. പല ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞിട്ടുണ്ട്. ആ ഭാഗത്ത് തട്ടിയാൽ മുറിയും. ജലഗതാഗത വകുപ്പിന്റെ യാത്രാ ബോട്ടാണിത്. 1990 ജൂൺ 9ന് എത്തിച്ച 10 ബോട്ടുകളിൽ ഒന്ന്. ബാക്കി ഒൻപതും നശിച്ചു. അന്ന് സർവീസിനായി എത്തിക്കുമ്പോൾതന്നെ ഈ ബോട്ടിനു പഴക്കമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ 33 വർഷത്തേക്കാൾ അധികമാണ് ഈ ബോട്ടിന്റെ പഴക്കം.

കഴിഞ്ഞ വർഷം ഈ ബോട്ടിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകിയിരുന്നില്ല. ഉന്നത ഇടപെടൽ മൂലമാണ് ഫിറ്റ്നസ് ലഭിച്ചത്. 8 മാസം മുൻപ് ജലഗതാഗത വകുപ്പ് ട്രാഫിക് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ നിന്നെത്തിയ വിദഗ്ധ സംഘം ഒരു മാസത്തിനകം ജലഗതാഗത വകുപ്പിന്റെ സോളർ ബോട്ട് കവ്വായി കായലിൽ എത്തുമെന്ന് പ്രഖ്യാപിച്ചതാണ്.
ലൈസൻസ് ഇല്ലാത്ത ഒരു ബോട്ടും ജില്ലയിൽ സർവീസ് നടത്താൻ അനുവദിക്കില്ല. സർവീസ് നടത്തുന്ന ബോട്ടുകൾ സുരക്ഷിതമാണോയെന്നു പരിശോധിക്കണം. സർക്കാർ നിശ്ചയിച്ച സുരക്ഷാ മാനദണ്ഡങ്ങൾ എല്ലാവരും പാലിക്കണം. കൂടുതൽ ലൈഫ് ഗാർഡുമാരെ ആവശ്യമെങ്കിൽ നിയമിക്കണം.


Share our post

Kannur

നെയ്യമൃതുമായി പാതിരിയാട് മഠം വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു

Published

on

Share our post

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രഥമ ചടങ്ങായ നെയ്യാട്ടത്തിന് നെയ്യമൃതുമായി കുറ്റിയാട്ടൂർ പാതിരിയാട് മഠം സംഘം പുറപ്പെട്ടു. തമ്മേങ്ങാടൻ മൂത്ത നമ്പ്യാർ വി.സി. വിജയൻ നമ്പ്യാരുടെ നേതൃത്വത്തിലുള്ള 24 അംഗങ്ങളാണ് നെയ്യാട്ടത്തിനായി പുറപ്പെട്ടത്.

കഠിന വ്രതത്തോടെ പാതിരിയാട് മഠത്തിൽ അഞ്ചുനാളുകളായുള്ള നിഴലിൽക്കൂടൽ, ശിവ പാർവതി പൂജകൾ തുടങ്ങിയ ചടങ്ങുകളെ തുടർന്നാണ് കലശപാത്രത്തിൽ നെയ് നിറച്ചത്. തന്ത്രി പേർക്കുണ്ഡി ഇല്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ കാർമികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.

വേടിയേര, മീത്തലെ ഒടവര, താഴെ ഒടവര, കുറ്റിയാടൻ രയരോത്ത് എന്നീ തറവാടുകളിലെ അംഗങ്ങളാണ് കലശപാത്രം തലയിലേറ്റുന്നത്. കാൽനടയായി പോകുന്ന സംഘം ചാവശ്ശേരി, തില്ലങ്കേരി, മണത്തണ എന്നിവിടങ്ങളിൽ തങ്ങിയാണ് യാത്ര. മണത്തണ ചപ്പാരത്തുനിന്ന് വില്ലിപ്പാലൻ കുറുപ്പൻമാരുടെ സംഘവുമായി ചേർന്ന് എട്ടിന് രാത്രിയാണ് നെയ്യാട്ടച്ചടങ്ങുകൾ നടത്തുക.

 


Share our post
Continue Reading

Kannur

കൊട്ടിയൂർ തീർഥാടനം: ആരോഗ്യ വകുപ്പ് മുന്നൊരുക്കം ഊർജിതമാക്കി

Published

on

Share our post

കൊട്ടിയൂർ : വൈശാഖ മഹോത്സവത്തിന് മുന്നോടിയായി തീർഥാടകരുടെയടക്കമുള്ള പൊതു ജനാരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള നടപടികൾ ആരോഗ്യ വകുപ്പ് ഊർജിതമാക്കി. ജില്ലാ മെഡിക്കൽ ഓഫീസിൽ ഡിഎംഒ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാടിന്റെ അധ്യക്ഷതയിൽ പ്രോഗ്രാം ഓഫീസർമാരുടെയും ഹെൽത്ത് ഇൻസ്പെക്ടർമാരുടേയും യോഗം ചേർന്നു. ഉത്സവ സ്ഥലത്തു സ്വീകരിക്കേണ്ട ആരോഗ്യ സുരക്ഷാ നടപടികൾ ചർച്ച ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർമാർക്കുള്ള പരിശീലനവും നടന്നു.

നോഡൽ ഓഫീസർ ഡോ. കെ സി സച്ചിന്റെ നേതൃത്വത്തിലുള്ള സംഘം കൊട്ടിയൂർ ക്ഷേത്രം സന്ദർശിച്ചു. ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസർ ഗോകുലുമായി ചർച്ച നടത്തിയ സംഘം ഡി എം ഒ ക്ക് റിപ്പോർട്ട് സമർപ്പിക്കും. സംഘത്തിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് എം ബി മുരളി, ജില്ലാ എപ്പിഡെമോളജിസ്റ്റ് അഭിഷേക് എന്നിവരും ഉണ്ടായിരുന്നു. ഉത്സവ പ്രദേശത്ത് കൊതുക് ജന്യ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി ജില്ലാ വെക്റ്റർ ബോൺ ഡീസീസ് കൺട്രോൾ യൂണിറ്റിന്റെയും കൊട്ടിയൂർ പി എച്ച് സി യുടെയും നേതൃത്വത്തിൽ ഫോഗിംഗ് നടത്തി.

ഉത്സവ സ്ഥലത്ത് ആംബുലൻസ്, ലാബ് സൗകര്യങ്ങളോടെയുള്ള മെഡിക്കൽ സൗകര്യം ഒരുക്കും. പകർച്ച വ്യാധി പ്രതിരോധത്തിനും മാലിന്യ സംസ്‌കരണത്തിനും മുൻഗണന നൽകും.

യോഗത്തിൽ നോഡൽ ഓഫീസർ ഡോ. കെ സി.സച്ചിൻ, ഡോ.ജി അശ്വിൻ, ഡോ അനീറ്റ കെ ജോസി, ജില്ലാ വി ബി ഡി കൺട്രോൾ ഓഫീസർ ഡോ. കെ കെ ഷിനി, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസർമാരായ എസ് എസ് ആർദ്ര, ടി സുധീഷ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ഇൻ ചാർജ് എം ബി മുരളി, സി പി സലിം, ജില്ലാ നഴ്‌സിംഗ് ഓഫീസർ ഇൻ ചാർജ് വി വി മാലതി, എം സി എച്ച് ഓഫീസർ ഇൻ ചാർജ് ടി ജി പ്രീത, അഡ്മിനിട്രേറ്റീവ് അസിസ്റ്റന്റ് ശ്യാം സുന്ദരം ഉത്സവവുമായി ബന്ധപ്പെട്ട ചുമതലയുള്ള ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവർ പങ്കെടുത്തു.

കുടിവെള്ള സുരക്ഷ ഉറപ്പാക്കാൻ സ്വീകരിക്കുന്ന നടപടികൾ

* ഉത്സവ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന കിണർ ക്ലോറിനേറ്റ് ചെയ്യും.
* ക്ലോറിൻ ടാബ്ലറ്റുകൾ ലഭ്യമാക്കും.
* ഹോട്ടലുകൾക്കും ഭക്ഷണ വിതരണ കേന്ദ്രങ്ങൾക്കും മുൻകൂർ നോട്ടീസ് നൽകി ഭക്ഷണ വിതരണ മാർഗ നിർദേശങ്ങൾ പാലിക്കാൻ നിർദേശം നൽകും. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി.
* കൊട്ടിയൂർ തീർഥാടകർ എത്തിച്ചേരാൻ സാധ്യതയുള്ള മറ്റു ആരാധനാലയങ്ങളോട് ചേർന്ന ഇടങ്ങളിലും ഭക്ഷണ കുടിവെള്ള ശുചിത്വം ഉറപ്പു വരുത്തും.
* ഭക്ഷണം പാചകം ചെയ്യുന്നവർക്കും ഭക്ഷണ വിതരണ തൊഴിലാളികൾക്കും ഹെൽത്ത് കാർഡ് നിര്ബന്ധമാക്കും
* പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷണ വിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല.
* ശീതള പാനീയങ്ങൾ തയ്യാറാക്കുന്നതിന് വാണിജ്യ ഐസ് ഉപയോഗിക്കരുത്. ഭക്ഷ്യ ഐസ് തന്നെ ഉപയോഗിക്കണം.
* പഴകിയ എണ്ണകളും മറ്റും ഉപയോഗിച്ച് ഭക്ഷണം പാചകം ചെയ്യാനോ പഴകിയ ഭക്ഷണങ്ങൾ വിതരണം ചെയ്യാനോ അനുവദിക്കില്ല. കർശന നടപടി സ്വീകരിക്കാൻ ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകി.
* നിരോധിത ഭക്ഷ്യവസ്തുക്കളും നിറങ്ങളും ഉപയോഗിക്കരുത്.
* ആരോഗ്യ വകുപ്പ് നിർദേശങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പൊതു ജനാരോഗ്യ നിയമ പ്രകാരം നോട്ടീസ് നൽകി പിഴ അടപ്പിക്കുകയോ അടച്ചു പൂട്ടാൻ നിർദേശം നൽകുകയോ ചെയ്യും.

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിർദേശങ്ങൾ

* ഉത്സവ പ്രദേശത്ത് ഭക്ഷണ മാലിന്യങ്ങൾ നിക്ഷേപിക്കാൻ പാടില്ല.
* മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
* ഹോട്ടലുകളിലും മറ്റും പിന്നാമ്പുറങ്ങളിൽ ഭക്ഷണ അവശിഷ്ടങ്ങൾ കൂട്ടിയിടുന്ന ശീലം കർശനമായി വിലക്കും.
* ഭക്ഷണ അവശിഷ്ടങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ വളന്റിയർമാർക്ക് പരിശീലനം നൽകും..
* ഹോട്ടലുകളിലെ കുടിവെള്ളം പരിശോധിച്ച് തൃപ്തി കരമായാൽ മാത്രമേ ഉപയോഗിക്കാൻ അനുമതി നൽകുകയുള്ളൂ.
* മലിന ജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. അത് പകർച്ചവ്യാധിക്ക് കാരണമാകും.
* എലി ഈച്ച, മറ്റു ക്ഷുദ്ര ജീവികളുടെ ശല്യം പരിസരത്ത് ഇല്ലെന്ന് ഉറപ്പുവരുത്തുക
* ഉത്സവ സ്ഥലത്തു ജോലി നോക്കുന്ന ആരോഗ്യ പ്രവർത്തകരുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തും.
* തീർഥാടകർക്ക് ആരോഗ്യ വകുപ്പ് നിർദേശങ്ങൾ ഉച്ച ഭാഷിണി വഴി നൽകും. വിവിധ ഇടങ്ങളിൽ അറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.

തീർഥാടകർക്കുള്ള നിർദേശങ്ങൾ

* പൊതു ജനാരോഗ്യ നിയമങ്ങളും നിർദ്ദേശങ്ങളും നിർബന്ധമായും പാലിക്കുക.
* വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കുക.
* കഴിക്കുന്ന ഭക്ഷണവും കുടിക്കുന്ന വെള്ളവും ഗുണമേന്മ ഉള്ളതാണ് എന്നുറപ്പുവരുത്തിയ ശേഷം മാത്രം ഉപയോഗിക്കുക.
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. തിളപ്പിച്ച വെള്ളത്തിൽ പച്ച വെള്ളം ചേർത്ത് ഉപയോഗിക്കാൻ പാടില്ല.
* ഏതെങ്കിലും പകർച്ചവ്യാധികൾ പിടിപെട്ട ആളുകൾ കുടിവെള്ള ഭക്ഷ്യവിതരണത്തിന് നിൽക്കാൻ പാടുള്ളതല്ല
* തുറന്നുവെച്ചതോ പഴകിയതോ ആയ ആഹാരസാധനങ്ങൾ ഉപയോഗിക്കാതിരിക്കുക.
* പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുമ്പോൾ അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തേണ്ടതാണ്.
* പഴം, പച്ചക്കറികൾ തുടങ്ങിയവ ശുദ്ധജലത്തിൽ നന്നായി കഴുകിയതിനു ശേഷം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.
* ലഹരി, പുകയില ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉപയോഗം ഒഴിവാക്കേണ്ടതാണ്.
* നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുത്. ഹരിത ചട്ടം പാലിക്കുക.
* ഉപയോഗിക്കുന്ന മൂത്രപ്പുര, ശുചിമുറികൾ എന്നിവ വൃത്തിയായി സൂക്ഷിക്കുക.


Share our post
Continue Reading

Kannur

കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യം; പയ്യാവൂർ സഹകരണ ബാങ്കിന് അന്തിമാനുമതി

Published

on

Share our post

ശ്രീകണ്ഠപുരം: കശുമാങ്ങയിൽനിന്ന് വീര്യം കുറഞ്ഞ മദ്യമുണ്ടാക്കാനുള്ള അന്തിമാനുമതി പയ്യാവൂർ സഹകരണ ബാങ്കിന് ലഭിച്ചു. കഴിഞ്ഞ ദിവസം എക്സൈസ് വകുപ്പ് ഇതുമായി ബന്ധപ്പെട്ട ചട്ടം പുറത്തിറക്കി. അടുത്ത കശുവണ്ടി സീസണിൽ പയ്യാവൂരിൽനിന്ന് കശുമാങ്ങ നീര് വാറ്റി ഗോവൻ മാതൃകയിൽ ‘ഫെനി’ ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കും.

പയ്യാവൂർ സഹകരണ ബാങ്ക് 2016-ലാണ് കാശുമാങ്ങയിൽനിന്ന് ഫെനി എന്ന ആശയവുമായി സർക്കാറിനെ സമീപിച്ചത്. സാധ്യതകൾ പരിശോധിച്ച സർക്കാർ 2022 ജൂൺ 30-ന് അനുമതി നൽകി. എന്നാൽ ഫെനി മദ്യനിർമാണത്തിനുള്ള ചട്ടം രൂപവത്കരിക്കുന്ന നിയമസഭാ സബ്ജക്ട് കമ്മിറ്റി റിപ്പോർട്ട് വൈകി.

നിലവിൽ ചട്ടവും ധനവകുപ്പ് നികുതിയും നിശ്ചയിച്ചതോടെ കണ്ണൂർ ഫെനി യാഥാർഥ്യമാകുകയാണ്. 200 രൂപ ചെലവിൽ നിർമിക്കാവുന്ന ഒരുലിറ്റർ ഫെനി ചുരുങ്ങിയത് 500 രൂപയ്ക്കെങ്കിലും ബിവറേജസ് കോർപ്പറേഷൻ വഴി വിപണിയിലെത്തിക്കാമെന്നാണ് ബാങ്കിന്റെ പ്രോജക്ട് റിപ്പോർട്ടിൽ പറയുന്നത്. കണ്ണൂർ ഫെനി എന്ന പേരാണ് തീരുമാനിച്ചതെങ്കിലും ഫെനി എന്ന വാക്ക് ഗോവയിലുള്ളതിനാൽ സാങ്കേതിക തടസ്സമുണ്ടാക്കുമെന്ന് ബാങ്ക് പ്രസിഡന്റ് ടി.എം.ജോഷി പറഞ്ഞു.


Share our post
Continue Reading

Trending

error: Content is protected !!