Connect with us

Kerala

ബോട്ടിന്റെ വരവ് കണ്ട് ഭയന്നിട്ടും മക്കളുടെ ആഗ്രഹം സാധിക്കാൻ കയറി; 12 അംഗ കുടുംബത്തിലെ ഒരാൾ പോലും മടങ്ങിയെത്തിയില്ല

Published

on

Share our post

മലപ്പുറം: സ്കൂൾ അവധിക്കാലമായതിനാൽ മക്കളോടൊപ്പം താനൂരിലേയ്ക്ക് പോയതായിരുന്നു പരപ്പനങ്ങാടി കുന്നുമ്മൽ വീട്ടിൽ സെയ്തവലിയുടെയും സഹോദരൻ സിറാജിന്റെയും ഭാര്യമാരും മക്കളും. ഇവർക്കൊപ്പമുണ്ടായിരുന്ന അകന്ന ബന്ധുകൂടിയായ ജാബിറിന്റെ ഭാര്യയും രണ്ട് മക്കളും ഉൾപ്പെടെ 12 അംഗ സംഘമാണ് ബോട്ടിൽ കയറാനായി പോയിരുന്നത്.

ഇവരിൽ ഒരാൾ പോലും അപകടത്തെ അതിജീവിച്ചിട്ടില്ല. മക്കളുടെ ആഗ്രഹമായ ബോട്ട് യാത്രയായിരുന്നു സംഘത്തിന്റെ പ്രധാന ലക്ഷ്യം. ഇതാണ് ഒടുവിൽ അന്ത്യയാത്രയായി മാറിയത്. ജീവന്റെ ജീവനായ ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദന താങ്ങാനാവാത്ത നിലയിലാണ് സെയ്തലവിയും സിറാജും ബന്ധുവായ ജാബിറും.

സെയ്തലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ഷഫല (13), ഷംന (12), ഫിദ ദിൽന (7) സഹോദരൻ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (7), ഒന്നര വയസുകാരിയായ റുഷ്‌ദ എന്നിവരാണ് മരിച്ചത്.

കുഞ്ഞുങ്ങളുടെ കളിയും ചിരിയും കൊണ്ട് ഇന്നലെവരെ സന്തോഷം നിറഞ്ഞുനിന്നിരുന്ന കുന്നുമ്മൽ വീട് ഇന്ന് കണ്ണീർപ്പുഴയാണ്. വിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർക്ക് മൃതദേഹങ്ങൾ നിരത്തിവച്ച കാഴ്ച താങ്ങാവുന്നതിലും അപ്പുറമായിരുന്നു.

വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ സമീപത്തെ മദ്രസയിലേയ്ക്ക് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയൻ മദ്രസ സന്ദർശിച്ചു. ഇടത് മുന്നണി കൺവീനർ ഇ പി ജയരാജനടക്കം നിരവധി നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്. മരണപ്പെട്ടവർക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിപേരാണ് എത്തിക്കൊണ്ടിരിക്കുന്നത്.


Share our post

Kerala

ഹരിതകര്‍മസേന ചില്ലും വീടുകളില്‍ച്ചെന്ന് എടുക്കണം; ഉത്തരവിട്ട് തദ്ദേശവകുപ്പ്

Published

on

Share our post

ആലപ്പുഴ: ഹരിതകര്‍മസേന വീടുകളില്‍ നിന്ന് പ്ലാസ്റ്റിക്കിനു പുറമേ ചില്ല് ഉള്‍പ്പെടെയുള്ള മറ്റ് അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നുണ്ടെന്ന് തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണം. ഇതുസംബന്ധിച്ച് പരാതിയുയര്‍ന്ന സാഹചര്യത്തില്‍ തദ്ദേശവകുപ്പ് ഡയറക്ടറാണ് തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് ഉത്തരവു നല്‍കിയത്.ചില്ല് നിശ്ചിതകേന്ദ്രങ്ങളില്‍ വീട്ടുടമ എത്തിക്കണമെന്ന് ചിലയിടങ്ങളില്‍ ഹരിതകര്‍മസേനാംഗങ്ങള്‍ ആവശ്യപ്പെട്ടതായി പരാതിയുണ്ടായിരുന്നു. 2023 മാര്‍ച്ചിലെ സര്‍ക്കാര്‍ ഉത്തരവു പ്രകാരം ചില്ലുശേഖരണം ഹരിതകര്‍മസേനയുടെ ഉത്തരവാദിത്വമാണ്. ഇവ കൊണ്ടുപോകുന്നതിലെ ബുദ്ധിമുട്ടൊഴിവാക്കാന്‍ ട്രോളി ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തദ്ദേശസ്ഥാപനങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവിലുണ്ട്.

ഹരിതസേനയ്ക്കായുള്ള പാഴ്വസ്തു ശേഖരണ കലണ്ടര്‍ വീണ്ടും അച്ചടിച്ചു നല്‍കുന്നതിനുള്ള ശ്രമവും തദ്ദേശസ്ഥാപനങ്ങള്‍ തുടങ്ങി. ഇതുപ്രകാരം ഓരോ മാസവും ശേഖരിക്കുന്ന മാലിന്യമേതെന്ന് മുന്‍കൂട്ടി അറിയിക്കണം. പ്ലാസ്റ്റിക് ശേഖരിക്കാന്‍ മാത്രം വീടുകളില്‍നിന്ന് മാസംതോറും 50 രൂപ ഈടാക്കുന്നതിനെതിരേ ചിലയിടങ്ങളില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്ക് ഇതു 100 രൂപയാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ആക്രിക്കാര്‍ക്കു കൊടുത്താല്‍ വില കിട്ടുമെന്ന പ്രചാരണം സാമൂഹികമാധ്യമങ്ങളിലുണ്ട്. ഇതിലുപരി ജലാശയങ്ങളിലും പൊതുവിടങ്ങളിലും മാലിന്യങ്ങള്‍ കുന്നുകൂടുന്നതും തദ്ദേശവകുപ്പിന്റെ പുതിയ നിര്‍ദേശത്തിനു കാരണമായിട്ടുണ്ടെന്നാണു സൂചന.

പാഴ്വസ്തുശേഖരണ കലണ്ടര്‍ പ്രകാരം ശേഖരിക്കേണ്ട മാലിന്യങ്ങള്‍

ജനുവരി, ജൂലായ്: ഇ-വേസ്റ്റ്
ഫെബ്രുവരി: തുണിമാലിന്യം
മാര്‍ച്ച്, ഒക്ടോബര്‍: ആപത്കരമായ ഇ-മാലിന്യങ്ങള്‍ (പിക്ചര്‍ ട്യൂബ്, ബള്‍ബ്, ട്യൂബ്)
ഏപ്രില്‍, നവംബര്‍: ചെരിപ്പ്, ബാഗ്, തെര്‍മോകോള്‍, തുകല്‍, അപ്‌ഹോള്‍സ്റ്ററി വേസ്റ്റ്, പ്ലാസ്റ്റി ക് പായ, മെത്ത, തലയണ, ചവി ??.
മേയ്, ഡിസംബര്‍: കുപ്പി, ചില്ലു മാലിന്യങ്ങള്‍
ജൂണ്‍: ടയര്‍
ഓഗസ്റ്റ്: പോളി എത്‌ലിന്‍ പ്രിന്റി ങ് ഷീറ്റ്, സ്‌ക്രാപ് ഇനങ്ങള്‍
സെപ്റ്റംബര്‍: മരുന്നു സ്ട്രിപ്


Share our post
Continue Reading

Kerala

റിട്ട. ജഡ്ജിയിൽ നിന്ന് ഓൺലൈനായി 90 ലക്ഷം തട്ടിയ കേസ്; പ്രതികളെ കുടുക്കി കൊച്ചി സൈബർ പൊലീസ്

Published

on

Share our post

കൊച്ചി: സൈബർ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് കേരള ഹൈക്കോടതി മുൻ ജഡ്ജിക്ക് പണം നഷ്ടമായ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. കോഴിക്കോട് സ്വദേശി മിർഷാദ് എൻ, വടകര സ്വദേശി മുഹമ്മദ് ഷർജിൽ തുടങ്ങിയവരാണ് പിടിയിലായത്. 90 ലക്ഷം രൂപയാണ് ഷെയർ ട്രേഡിങ് എന്ന പേരിൽ പ്രതികൾ ജസ്റ്റീസ് ശശിധരൻ നമ്പ്യാരിൽ നിന്ന് തട്ടിയെടുത്തത്.വൻതുക ലാഭം വാഗ്ദാനം ചെയ്തായിരുന്നു ഇവർ പണം വാങ്ങിയത്. കൊച്ചി സിറ്റി സൈബർ പൊലീസാണ് കേസന്വേഷിച്ചത്. ചൈന, കംപോഡിയ തുടങ്ങിയ രാജ്യങ്ങൾ കേന്ദ്രീകരിച്ചുളള സൈബർ തട്ടിപ്പ് സംഘമാണ് ഇതിന് പിന്നിലെന്ന് അന്വേഷണസംഘം അറിയിച്ചു. അറസ്റ്റിലായവരാണ് കേരളത്തിലെ ഇടനിലക്കാർ. ഇവർക്ക് പ്രതിഫലമായി 30 ലക്ഷം രൂപ കിട്ടിയിട്ടുണ്ട്.


Share our post
Continue Reading

Kerala

ചെറുതല്ല ആക്രി ബിസിനസ്‌; ഒരുദിവസം നീക്കുന്നത്‌ 10,000 ടൺ ആക്രിയെന്ന്‌ സംഘടന

Published

on

Share our post

മാലിന്യമുക്ത നവകേരളം എന്ന ലക്ഷ്യവുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകുമ്പോൾ മാലിന്യനീക്കത്തിൽ ഒരുപങ്ക് ആക്രിക്കച്ചവടക്കാർക്കുമുണ്ട്. സംഘടനയും മൊബൈൽ ആപ്പുമൊക്കെയായി ആക്രിബിസിനസും വളരുകയാണ്. കേരളത്തിൽ ഒരുദിവസം ഏകദേശം 10000 ടൺ ആക്രിസാധനങ്ങൾ നീക്കുന്നുണ്ടെന്നാണ് കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ കണക്ക്. ഇരുമ്പ്, ഇ-മാലിന്യം, പ്ലാസ്റ്റിക്, പേപ്പർ, കുപ്പി, ബാറ്ററി തുടങ്ങി വിവിധതരം ഖരമാലിന്യം ഇതിലുൾപ്പെടും. ഒരുദിവസം കേരളത്തിൽ 12000 ടൺ ഖരമാലിന്യം ഉണ്ടാകുന്നെന്നാണ്‌ കണക്ക്‌. കിലോയ്‌ക്ക്‌ ഒന്നര രൂപ മുതൽ 100-ന്‌ വരെയാണ് കുപ്പിച്ചില്ല് മുതൽ ബാറ്ററി വരെയുള്ള ആക്രിസാധനങ്ങൾ എടുക്കുന്നത്‌.

10000 സ്ഥാപനങ്ങൾ

പഴയ സങ്കല്പത്തിൽ ഇതൊരു ചെറിയ കച്ചവടം. പ്രയോഗത്തിലിപ്പോൾ വലിയ ബിസിനസ്. കേരള സ്‌ക്രാപ്പ് മർച്ചന്റ്‌സ്‌ അസോസിയേഷനാണ്‌ ഈ മേഖലയിലെ അംഗബലമുള്ള പ്രബല സംഘടന. അതിൽമാത്രം 4628 അംഗങ്ങൾ. മറ്റു രണ്ട്‌ സംഘടനകൾ വേറെയുമുണ്ട്‌. ആക്രിയെടുക്കുന്ന പതിനായിരത്തോളം സ്ഥാപനങ്ങളാണ്‌ കേരളത്തിൽ പ്രവർത്തിക്കുന്നത്‌. 18 ശതമാനം ജിഎസ്‌ടി അടച്ച്‌ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ്‌ ഇപ്പോൾ ആക്രിവ്യാപാരം. ഏകദേശം മൂന്നുലക്ഷത്തോളം പേർ നേരിട്ടും അല്ലാതെയും ഈ മേഖലയുമായി ബന്ധപ്പെട്ട്‌ ജോലിചെയ്യുന്നു.

ആക്രി, ആപ്പ് വഴി

മൊബൈൽ ആപ്പ് വഴിയും ആക്രിവിൽപ്പന സജീവം. ഇപ്പോൾ ഇതിന് വലിയ സമൂഹ പങ്കാളിത്തവുമുണ്ട്. ആക്രിക്കട എന്ന പേരിലാണ്‌ സ്‌ക്രാപ്പ്‌ മർച്ചന്റ്‌സ്‌ അസോസിയേഷന്റെ ആപ്പ്. വിൽക്കാനുണ്ടെന്ന വിവരം അറിയിച്ചാൽ അഞ്ച്‌ കിലോമീറ്റർ പരിധിയിലുള്ള വ്യാപാരികൾക്ക്‌ ആദ്യം വസ്‌തുവിന്റെ വിവരങ്ങൾ നോട്ടിഫിക്കേഷനായി നൽകും. ആപ്പിന്റെ പ്രവർത്തനം അംഗങ്ങൾക്കിടയിൽ പൂർണതോതിലായിട്ടില്ല.


Share our post
Continue Reading

Trending

error: Content is protected !!