Connect with us

Kerala

കാത്തിരിപ്പിനു വിരാമം; പുനലൂർ തൂക്കുപാലം പത്തിന് തുറക്കും

Published

on

Share our post

കൊല്ലം : സ‍ഞ്ചാരികളുടെ കാത്തിരിപ്പിനു വിരാമം. ജില്ലയുടെ കിഴക്കൻ മേഖലയിലെ ആകർഷണീയമായ പുനലൂർ തൂക്കുപാലം 10ന് തുറക്കും. നവീകരണം പൂർത്തിയാക്കിയ പാലം പുരാവസ്‌തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശകർക്ക് തുറന്നു നൽകും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പുരാവസ്‌തു വകുപ്പിന്റെ സംരക്ഷിത സ്‌മാരകമായ പാലം നവീകരണം നവംബറിലാണ് ആരംഭിച്ചത്.

പാലത്തിലെ ലോഹഭാഗങ്ങളുടെ സംരക്ഷണം, പെയിന്റിങ്, കൽകമാനങ്ങളുടെ അറ്റകുറ്റപ്പണി, കൽക്കെട്ടുകളുടെ പുനർനിർമാണം, ദ്രവിച്ച കമ്പകത്തടികൾ മാറ്റിയിടൽ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. പുരാവസ്‌തുവകുപ്പ് 26.88 ലക്ഷം രൂപ ചെലവിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്.

ഉരുക്കു ഗർഡറുകളിലെ തുരുമ്പ് നീക്കി ചായംപൂശി. പാലത്തിന്റെ അടിയിലും പുറത്തുമുള്ള ഗർഡറുകളിലെ തുരുമ്പുനീക്കി. പാലത്തിൽ പാകിയിട്ടുള്ള കമ്പകമരപ്പലകകളിൽ കശുവണ്ടിക്കറപൂശി ബലപ്പെടുത്തി.

വടക്കുവശത്തെ തകർന്ന പാർശ്വഭിത്തിയും പുനർനിർമിച്ചു. കൽക്കമാനങ്ങളുടെ അടിത്തട്ടും ബലപ്പെടുത്തി. സംരക്ഷണ പ്രവൃത്തി ആരംഭിച്ചതുമുതൽ പാലത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ പുറത്തുനിന്ന് പാലം കണ്ടുമടങ്ങുകയായിരുന്നു.

നൂറ്റാണ്ട് പിന്നിട്ട ചരിത്രം
ഒരുനൂറ്റാണ്ട്‌ കടന്നുപോയിട്ടും ചരിത്രത്തെ ബന്ധിപ്പിച്ചു നിൽക്കുന്ന പുനലൂർ തൂക്കുപാലം ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളിലൊന്നാണ്. കല്ലടയാറിനു കുറുകെ കൊല്ലത്തെയും ചെങ്കോട്ടയെയും തമ്മിൽ റോഡ് മാർഗം ബന്ധിപ്പിക്കുന്നതിന് നിർമിച്ച പാലം ബ്രിട്ടീഷ് അധിനിവേശകാലത്തെയും ബന്ധിപ്പിക്കുന്നു.

സ്കോട്ട്‌ലൻഡുകാരനായ ആൽബർട്ട് ഹെൻറിയാണ് രൂപകൽപ്പന ചെയ്‌തത്. കൊൽക്കത്തയിലെ ഹൗറ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തേതാണ്. 1872ൽ നിർമാണം തുടങ്ങി 1877ൽ പൂർത്തീകരിച്ചു. 400 അടി നീളമുണ്ട്‌.

നൂറടി ഇടവിട്ട് കരിങ്കൽ ആർച്ചുകളിൽ ഉറപ്പിച്ചിരിക്കുന്നു. പാലം തൂക്കിയിരിക്കുന്ന ഇരുമ്പുചങ്ങലകൾ കരയിൽ കുഴിച്ച നാലു കിണറുകളിലായി കൊരുത്തു ബന്ധിപ്പിച്ചിട്ടുണ്ട്. ചങ്ങലയിൽനിന്ന് ഇരുമ്പു ദണ്ഡുകൾ പ്ലാറ്റ്ഫോമിന്റെ ഇരുവശത്തും പാളങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോം മരപ്പലകയിലാണ് നിർമിച്ചിട്ടുള്ളത്. നിർമാണം പൂർത്തീകരിച്ച വർഷവും തിരുവിതാംകൂർ രാജവാഴ്ചയുടെ ചിഹ്നമായ ശംഖും ആർച്ചുകളിൽ ആലേഖനം ചെയ്‌തിരിക്കുന്നു.


Share our post

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Kerala

ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

Published

on

Share our post

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.

മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.


Share our post
Continue Reading

Trending

error: Content is protected !!