Connect with us

Kerala

കാത്തിരിപ്പിനു വിരാമം; പുനലൂർ തൂക്കുപാലം പത്തിന് തുറക്കും

Published

on

Share our post

കൊല്ലം : സ‍ഞ്ചാരികളുടെ കാത്തിരിപ്പിനു വിരാമം. ജില്ലയുടെ കിഴക്കൻ മേഖലയിലെ ആകർഷണീയമായ പുനലൂർ തൂക്കുപാലം 10ന് തുറക്കും. നവീകരണം പൂർത്തിയാക്കിയ പാലം പുരാവസ്‌തുവകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശകർക്ക് തുറന്നു നൽകും. സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി പുരാവസ്‌തു വകുപ്പിന്റെ സംരക്ഷിത സ്‌മാരകമായ പാലം നവീകരണം നവംബറിലാണ് ആരംഭിച്ചത്.

പാലത്തിലെ ലോഹഭാഗങ്ങളുടെ സംരക്ഷണം, പെയിന്റിങ്, കൽകമാനങ്ങളുടെ അറ്റകുറ്റപ്പണി, കൽക്കെട്ടുകളുടെ പുനർനിർമാണം, ദ്രവിച്ച കമ്പകത്തടികൾ മാറ്റിയിടൽ തുടങ്ങിയ പ്രവൃത്തികളാണ് നടത്തിയത്. പുരാവസ്‌തുവകുപ്പ് 26.88 ലക്ഷം രൂപ ചെലവിട്ടാണ് അറ്റകുറ്റപ്പണി നടത്തിയത്.

ഉരുക്കു ഗർഡറുകളിലെ തുരുമ്പ് നീക്കി ചായംപൂശി. പാലത്തിന്റെ അടിയിലും പുറത്തുമുള്ള ഗർഡറുകളിലെ തുരുമ്പുനീക്കി. പാലത്തിൽ പാകിയിട്ടുള്ള കമ്പകമരപ്പലകകളിൽ കശുവണ്ടിക്കറപൂശി ബലപ്പെടുത്തി.

വടക്കുവശത്തെ തകർന്ന പാർശ്വഭിത്തിയും പുനർനിർമിച്ചു. കൽക്കമാനങ്ങളുടെ അടിത്തട്ടും ബലപ്പെടുത്തി. സംരക്ഷണ പ്രവൃത്തി ആരംഭിച്ചതുമുതൽ പാലത്തിൽ സന്ദർശകരെ പ്രവേശിപ്പിക്കുന്നില്ല. സ്‌കൂൾ കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർ പുറത്തുനിന്ന് പാലം കണ്ടുമടങ്ങുകയായിരുന്നു.

നൂറ്റാണ്ട് പിന്നിട്ട ചരിത്രം
ഒരുനൂറ്റാണ്ട്‌ കടന്നുപോയിട്ടും ചരിത്രത്തെ ബന്ധിപ്പിച്ചു നിൽക്കുന്ന പുനലൂർ തൂക്കുപാലം ജില്ലയിലെത്തുന്ന സഞ്ചാരികളുടെ ആകർഷണ കേന്ദ്രങ്ങളിലൊന്നാണ്. കല്ലടയാറിനു കുറുകെ കൊല്ലത്തെയും ചെങ്കോട്ടയെയും തമ്മിൽ റോഡ് മാർഗം ബന്ധിപ്പിക്കുന്നതിന് നിർമിച്ച പാലം ബ്രിട്ടീഷ് അധിനിവേശകാലത്തെയും ബന്ധിപ്പിക്കുന്നു.

സ്കോട്ട്‌ലൻഡുകാരനായ ആൽബർട്ട് ഹെൻറിയാണ് രൂപകൽപ്പന ചെയ്‌തത്. കൊൽക്കത്തയിലെ ഹൗറ കഴിഞ്ഞാൽ ഇന്ത്യയിലെ രണ്ടാമത്തേതാണ്. 1872ൽ നിർമാണം തുടങ്ങി 1877ൽ പൂർത്തീകരിച്ചു. 400 അടി നീളമുണ്ട്‌.

നൂറടി ഇടവിട്ട് കരിങ്കൽ ആർച്ചുകളിൽ ഉറപ്പിച്ചിരിക്കുന്നു. പാലം തൂക്കിയിരിക്കുന്ന ഇരുമ്പുചങ്ങലകൾ കരയിൽ കുഴിച്ച നാലു കിണറുകളിലായി കൊരുത്തു ബന്ധിപ്പിച്ചിട്ടുണ്ട്. ചങ്ങലയിൽനിന്ന് ഇരുമ്പു ദണ്ഡുകൾ പ്ലാറ്റ്ഫോമിന്റെ ഇരുവശത്തും പാളങ്ങളിൽ ഘടിപ്പിച്ചിട്ടുണ്ട്. പ്ലാറ്റ്ഫോം മരപ്പലകയിലാണ് നിർമിച്ചിട്ടുള്ളത്. നിർമാണം പൂർത്തീകരിച്ച വർഷവും തിരുവിതാംകൂർ രാജവാഴ്ചയുടെ ചിഹ്നമായ ശംഖും ആർച്ചുകളിൽ ആലേഖനം ചെയ്‌തിരിക്കുന്നു.


Share our post

Kerala

ആഘോഷമാക്കാം അവധിക്കാലം; കുഞ്ഞുമനസ്സുകളിൽ സമ്മർദം നീങ്ങി സന്തോഷം നിറയട്ടെ

Published

on

Share our post

കോട്ടയം: പരീക്ഷകളുടെയും അസൈൻമെന്റുകളുടെയുമെല്ലാം ഭാരമൊഴിഞ്ഞ് മനസ്സുനിറയെ ചിരിക്കാനും മടുക്കുംവരെ കളിച്ചുനടക്കാനും വേനലവധി എത്തിക്കഴിഞ്ഞു. രണ്ടുമാസത്തെ നീണ്ട അവധിയിൽ വെറുതേയിരുന്ന് ബോറടിക്കേണ്ട. മൊബൈൽ, ടിവി സ്ക്രീനുകളുടെ മുൻപിൽ നിന്ന് പറമ്പുകളിലേക്കും തൊടിയിലേക്കും നടന്നിറങ്ങാം. കളികൾക്കപ്പുറം പലതും കാണാം, പഠിക്കാം.

ഒരുക്കാം, വീട്ടിലൊരു വായനമുറി

വെയിലേറ്റുവാടാതെ പകൽസമയങ്ങളിൽ പുസ്തകങ്ങളെ കൂട്ടുപിടിക്കാം. ശേഖരിക്കുന്ന പുസ്തകങ്ങളെ ചേർത്ത് വീട്ടിൽ തന്നെ ഒരു കൊച്ചു ലൈബ്രറി ഒരുക്കാം. പുസ്തകങ്ങളിലെ കഥകൾ കുഞ്ഞനിയൻമാർക്കും അനിയത്തിമാർക്കും പറഞ്ഞുകൊടുക്കാം. അതുവഴിയെല്ലാം ഭാഷയെ കൂടുതൽ സ്നേഹിക്കാം.

പോകാം, ഉല്ലാസയാത്ര

ഓരോ അവധിക്കാലവും നല്ല യാത്രകൾക്കുള്ള സമയംകൂടിയാണ്. മനസ്സിനെയും ശരീരത്തെയും ഒരുപോലെ ഊർജസ്വലമാക്കുന്ന യാത്രകൾ അതുല്യമായ നല്ല പാഠങ്ങൾ തരും. മസിനഗുഡിവഴി ഊട്ടിക്ക് തന്നെ പോകണമെന്നില്ല. രക്ഷിതാക്കളുടെയും സഹോദരങ്ങളുടെയുമൊപ്പം നടത്തുന്ന ചെറിയ യാത്രകൾ വലിയ സന്തോഷംതരും. മുത്തശ്ശിയെയും മുത്തച്ഛനെയും കാണാൻ പോകണ്ടേ? അവരൊക്കെ കഥകളുടെയും അറിവുകളുടെയും അനുഭവങ്ങളുടെയും കലവറകളാണ്. അവരോടൊപ്പമുള്ള നിമിഷങ്ങൾ നിറമുള്ള ഓർമ്മകളായി ജീവിതം മുഴുവൻ നിലനിൽക്കും.

മെരുക്കാം, ഭാഷയെ

ഭാഷയെ മെരുക്കിയാൽ ഭാവിയെയും മെരുക്കാം. അവധിദിവസങ്ങളിൽ ഭാഷയെ മെച്ചപ്പെടുത്തിയാൽ പഠനത്തിലും ഭാവിയിൽ ജോലിയിലും ഗുണംചെയ്യും. ഓരോ ദിവസവും ഓരോ പുതിയ വാക്ക് പഠിക്കാം. മാതൃഭാഷയ്ക്കൊപ്പം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളും സ്വായത്തമാക്കാം. വിദേശസ്വപ്നം കാണുന്നവരാണെങ്കിൽ വിദേശ ഭാഷകൾ പഠിക്കാം.

പഠിക്കാം, സ്വയം പ്രതിരോധം

സ്വയം പ്രതിരോധത്തിനായി കളരിയും കരാട്ടെയും കുങ്ഫുവും പഠിക്കാം. അത് ആത്മവിശ്വാസം കൂട്ടും. പ്രതിസന്ധികളെ നേരിടാൻ ശേഷിനൽകും. കുട്ടികൾക്ക് തനിച്ചു പോകാൻ മടിയാണെങ്കിൽ അച്ഛനും അമ്മയും അവർക്കൊപ്പം പഠിക്കാൻ ചേരുന്നതും നല്ലതാണ്.

പരിശീലിക്കാം, കായികവിനോദങ്ങൾ

റോളർ സ്കേറ്റിങ്ങും സൈക്ലിങ്ങും മുതൽ ഫുട്ബോൾ, ക്രിക്കറ്റ്, ആർച്ചറി എന്നിവയെല്ലാം പഠിപ്പിക്കുന്ന ഇടങ്ങളുണ്ട്. നീന്തൽ ഒരു കായിക ഇനം മാത്രമല്ല, ചിലപ്പോൾ ജീവരക്ഷയ്ക്ക് ഉതകിയെന്നും വരാം.

ഉദ്യാനനിർമാണം

നമ്മുടെ തനി നാടൻ ചെടി ഇനങ്ങളെ പരിചയപ്പെടുന്നതുതന്നെ കൗതുകകരമാണ്. ചെടികളും തണൽമരങ്ങളും ഫലവൃക്ഷങ്ങളുമൊക്കെ വിദേശിയും സ്വദേശിയുമായി ഏതിനവും നഴ്സറികളിൽ വാങ്ങാൻ കിട്ടും.

കൂട്ടുകാരുടെയും ബന്ധുക്കളുടെയും വീടുകൾ സന്ദർശിച്ചു മടങ്ങുമ്പോൾ അവിടെനിന്നും വിത്തും തൈയും ശേഖരിക്കാം. ചെടികൾ സമ്മാനമായി നൽകുന്നത് സ്നേഹം പ്രകടിപ്പിക്കാൻ മാത്രമല്ല, നല്ല പരിസ്ഥിതി സന്ദേശമായും മാറും.

വളർത്തുമൃഗ പരിപാലനം

കുട്ടികളിൽ വളരെ പോസിറ്റീവായ മാറ്റമുണ്ടാക്കാൻ സഹായിക്കുന്നതാണ് വളർത്തുമൃഗ പരിപാലനം. ഇതവരിൽ ഉത്തരവാദിത്വബോധവും സഹജീവി സ്നേഹവും വളർത്തും. വേനലിൽ പക്ഷികൾക്ക് വെള്ളവും ഭക്ഷണവും കൊടുക്കാം.

ക്രിയേറ്റീവാകാൻ ആർട്ടും ക്രാഫ്റ്റും

വേനൽച്ചൂടിൽ പുറത്തിറങ്ങിയുള്ള കളികൾ പകൽ സമയത്ത് ആരോഗ്യകരമല്ല. അതിനാൽ ആ സമയം വീടിനുള്ളിൽ ക്രിയാത്മകമായി ചെലവഴിക്കാൻ ആർട്ടും ക്രാഫ്റ്റും സഹായിക്കും. വർണക്കടലാസുകൾ കൊണ്ടുള്ള ക്രാഫ്റ്റുകളും ഫിംഗർ പെയിന്റിങ് പോലുള്ളവയും മൺപാത്ര നിർമാണം പോലുള്ളവയുമൊക്കെ അച്ഛനമ്മമാർക്കൊപ്പം ചേർന്ന് ചെയ്യാം. പാട്ടും വാദ്യോപകരണങ്ങളും നൃത്തവുമെല്ലാം പരിശീലിക്കാം.

പരിചയപ്പെടാം, നിർമിതബുദ്ധിയെ

ഷോർട്ട് ഫിലിം, അനിമേഷൻ എന്നിവയിൽ ഒരു കൈ നോക്കാം. കോഡിങ് പഠിക്കാം. നിർമിതബുദ്ധിയെ പരിചയപ്പെടാം. ഇതൊക്കെ പഠനത്തിലും ഗുണം ചെയ്യും.


Share our post
Continue Reading

Kerala

ഗുരുവായൂര്‍ ദേവസ്വത്തില്‍ 424 ഒഴിവ്, അവസാനതീയതി ഏപ്രില്‍ 28

Published

on

Share our post

ഗുരുവായൂര്‍: ദേവസ്വത്തില്‍ ഒഴിവുള്ള തസ്തികകളിലേക്ക് കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (KDRB) വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഹിന്ദുമതത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. എല്‍.ഡി. ക്ലാര്‍ക്ക്, ഹെല്‍പ്പര്‍, സാനിറ്റേഷന്‍ വര്‍ക്കര്‍ തുടങ്ങി വിവിധ തസ്തികകളിലായി 424 ഒഴിവുണ്ട്. അപേക്ഷിക്കേണ്ട വിധം: കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ വെബ്‌സൈറ്റ് വഴി വണ്‍ടൈം രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയതിനുശേഷം അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക്: recruitment.kdrb.kerala.gov.in അവസാനതീയതി: ഏപ്രില്‍ 28.


Share our post
Continue Reading

Kerala

കർണാടകയിൽ ഡീസലിന് രണ്ട് രൂപ കൂട്ടി

Published

on

Share our post

ബെംഗളൂരു: വിൽപന നികുതി കൂട്ടിയതോടെ കർണാടകയിൽ ഡീസലിന് 2 രൂപ വരെ കൂടും. പെട്രോളിൻ്റെ വിൽപന നികുതി യിൽ മാറ്റമില്ല. ബെംഗളൂരുവിൽ ഡീസലിന് 88.99, പെട്രോളിന് 102.92 എന്നിങ്ങനെയാണ് നില വിലെ വില.


Share our post
Continue Reading

Trending

error: Content is protected !!