Kannur
ഗോ ഫസ്റ്റിന്റെ സാമ്പത്തിക തകർച്ച; കണ്ണൂർ വിമാനത്താവളത്തിന് തിരിച്ചടി

കണ്ണൂർ: ഗോ ഫസ്റ്റ് വിമാനക്കമ്പനിയുടെ സാമ്പത്തിക തകർച്ച കണ്ണൂർ വിമാനത്താവളത്തിന് കനത്ത തിരിച്ചടിയായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പാപ്പർ അപേക്ഷ നൽകുകയും സർവിസുകൾ പൊടുന്നനെ റദ്ദാക്കുകയും ചെയ്തതോടെ കണ്ണൂർ വിമാനത്താവളം വഴി യാത്ര ചെയ്യുന്ന ആയിരക്കണക്കിന് പേരെയാണ് പ്രതികൂലമായി ബാധിച്ചത്.
പാപ്പറായി പ്രഖ്യാപിക്കാൻ അപേക്ഷ നൽകിയ കമ്പനി അക്കാര്യം പോലും മറച്ചുവെച്ച് ടിക്കറ്റ് ബുക്കിങ് വരെ സ്വീകരിച്ചതിനാൽ ആയിരക്കണക്കിന് യാത്രക്കാർ വഞ്ചിക്കപ്പെടുകയും ചെയ്തു.
ഒരറിയിപ്പ് പോലും നൽകാതെയാണ് ഗോ ഫസ്റ്റിന്റെ കൗണ്ടറുകൾ കഴിഞ്ഞവസം വരെ പ്രവർത്തിച്ചത്. പാപ്പർ അപേക്ഷ വിവരം പുറത്തുവന്നതോടെ വിമാനത്താവളങ്ങളിലെ കൗണ്ടറുകൾ ബുധനാഴ്ച പ്രവർത്തിച്ചില്ല.
കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്ന വിമാനക്കമ്പനികളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ഗോ ഫസ്റ്റ്. എയർ ഇന്ത്യ എക്സ്പ്രസ് പോലെ കൂടുതൽ സർവിസ് നടത്തുന്ന കമ്പനിയാണ് പെട്ടെന്ന് ഇല്ലാതാവുന്നത്.
കണ്ണൂരിൽനിന്ന് ഗൾഫ് രാജ്യങ്ങളിക്കേ് ഉൾപ്പടെ എല്ലാദിവസവും സർവിസ് നടത്തുന്ന കമ്പനിയാണ് ഗോ ഫസ്റ്റ്. ദുബൈ, അബൂദബി എന്നിവിടങ്ങളിലേക്കും തിരിച്ചുമായി എല്ലാ ദിവസവും ഗോ ഫസ്റ്റ് സർവിസ് നടത്തുന്നു.
തിങ്കൾ, വെള്ളി ദിവസങ്ങളിൽ ദമാമിലേക്കും ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ കുവൈത്തിലേക്കും ഞായർ, ബുധൻ ദിവസങ്ങളിൽ ഒമാനിലേക്കും ഗോ ഫസ്റ്റ് സർവിസ് നടത്തിയിരുന്നു.186 സീറ്റുള്ള വിമാനം ദിനംപ്രതി ആറ് സർവിസ് നടത്തുന്നതിലൂടെ ആയിരത്തിലധികം പേരാണ് ഈ വിമാനക്കമ്പനിയെ ആശ്രയിച്ചിരുന്നത്.
മുംബൈയിലേക്കു ആഭ്യന്തര സർവിസ് ഇതിനു പുറമെയും നടത്തി. എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ എന്നിവയാണ് കണ്ണൂരിൽനിന്ന് സർവിസ് നടത്തുന്ന മറ്റു വിമാനക്കമ്പനികൾ. ഇതിൽ ഇൻഡിഗോ ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും ദോഹയിലേക്ക് സർവിസ് നടത്തുന്നു.
മറ്റു ദിവസങ്ങളിലും ഇൻഡിഗോ ഗൾഫ് സർവിസ് നടത്തുന്നുണ്ടെങ്കിലും ഹൈദരാബാദ്, ബംഗളൂരു വഴി പോകുന്നതിനാൽ ഏറെ സമയനഷ്ടമുണ്ടാകുന്നതായി ഫ്ലൈ സ്കൈ ടൂർസ് ആൻഡ് ട്രാവൽസ് ഉടമ മുജീബ് പുതിയ വിട്ടിൽ പറഞ്ഞു.
കണ്ണൂരിൽനിന്നുള്ള വിമാനസർവിസ് കുറഞ്ഞ വിഷയം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയതായും സർക്കാർ ഇടപെടലിലൂടെ പുതിയ വിമാനകമ്പനികൾ വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.
Kannur
ചുരത്തിൽ നിയന്ത്രണം വിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു; ഒഴിവായത് വൻദുരന്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ ടയർപൊട്ടി നിയന്ത്രണംവിട്ട ലോറി സംരക്ഷണ വേലിയിൽ തട്ടിനിന്നു, ഒഴിവായത് വൻ ദുരന്തം. താമരശ്ശേരി ചുരം ഒൻപതാം വളവിലാണ് സംഭവം. ടയർ പൊട്ടി നിയന്ത്രണം വിട്ട ലോറി റോഡിൽനിന്ന് തെന്നിമാറി സുരക്ഷാ വേലി തകർത്തു. കൊക്കയിൽ ചാടാതെ തലനാരിഴക്കാണ് വൻ അപകടത്തിൽനിന്ന് ലോറി രക്ഷപ്പെട്ടത്. ലോറിയുടെ മുൻഭാഗത്തെ ഒരു വശത്തെ ടയർ പുറത്തുചാടിയ നിലയിലാണ്. വയനാട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
Kannur
കണ്ണൂർ-ദമാം ഇൻഡിഗോ സർവീസ് 15 മുതൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ദമാമിലേക്ക് ഇൻഡിഗോയുടെ സർവീസ് 15 -ന് തുടങ്ങും.
ഞായർ, തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് സർവീസുകൾ. കണ്ണൂരിൽനിന്ന് രാത്രി 12.25-ന് പുറപ്പെട്ട് 2.40-ന് ദമാമിലെത്തും. തിരികെ 3.40-ന് പുറപ്പെട്ട് രാവിലെ 10.30-ന് കണ്ണൂരിൽ എത്തുന്ന വിധത്തിലാണ് സർവീസ്. 12,800 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്.
Kannur
നിക്ഷേപത്തട്ടിപ്പ്; രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്ക് പരാതി

കണ്ണൂർ : മൾട്ടി സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മറവിൽ വിവിധ പേരുകളിൽ അനധികൃത ധനകാര്യസ്ഥാപനങ്ങൾ തുടങ്ങി നിക്ഷേപത്തട്ടിപ്പ് നടത്തിയ രാഹുൽ ചക്രപാണിക്കെതിരേ മുഖ്യമന്ത്രിക്കും ഇഡിക്കും സെൻട്രൽ രജിസ്ട്രാർ ഫോർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കും പരാതി നൽകാൻ തീരുമാനിച്ചതായി കർമസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
നിക്ഷേപകർക്ക് പണം കിട്ടാൻ നടപടി സ്വീകരിക്കണമെന്നും സാമ്പത്തികതട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്ന വിഭാഗത്തെ കേസ് അന്വേഷിക്കാൻ നിയമിക്കണമെന്നും ആവശ്യപ്പെട്ട് മേയ് 26-ന് ജില്ലാ പോലീസ് കമ്മിഷണർക്ക് പരാതി നൽകിയിരുന്നു. അദ്ദേഹം അനുകൂല നിലപാടാണ് സ്വീകരിച്ചത്.
മലബാർ മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, റോയൽ ട്രാവൻകൂർ ഫാർമേഴ്സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ്, റോയൽ ട്രാവൻകൂർ നിധി ലിമിറ്റഡ്, കനറാ ഫിഷ് ഫാർമേഴ്‌സ്, പ്രൊഡ്യൂസേഴ്‌സ് കമ്പനി എന്നീ പല പേരുകളിൽ സ്ഥാപനങ്ങൾ തുടങ്ങിയാണ് തട്ടിപ്പ് നടത്തിത്. തൊഴിലില്ലാത്ത യുവതീയുവാക്കളെ പരസ്യത്തിലൂടെ ജോലിക്ക് തിരഞ്ഞെടുത്ത് അവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പണമാണ് നിക്ഷേപമെന്നപേരിൽ മുഖ്യമായും തട്ടിയെടുത്തത്. കൂടാതെ വിമുക്തഭടന്മാരെയും ജോലി വാഗ്ദാനം ചെയ്തത് കബളിപ്പിച്ചിട്ടുണ്ട്.
വിരമിക്കുമ്പോൾ കിട്ടുന്ന സംഖ്യ മുഴുവനും നിക്ഷേപമായി വാങ്ങി അവരെ ബ്രാഞ്ച് മാനേജർമാരായി നിയമിക്കുകയും ഒടുവിൽ കാലാവധി കഴിയുമ്പോൾ തുക തിരിച്ചുനൽകാതിരിക്കുകയുമാണ് ചെയ്തത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്