Connect with us

Kerala

സംവിധായകന്റെ ഷര്‍ട്ടിന് കുത്തിപ്പിടിച്ച് യുവനടന്‍; ലഹരി സിനിമയെ ബാധിക്കുന്നതിങ്ങനെ

Published

on

Share our post

കൊച്ചി: സിനിമാസെറ്റുകളില്‍ ലഹരിമരുന്ന് ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നവരുടെ പട്ടിക തയ്യാറാക്കാന്‍ നിര്‍മാതാക്കള്‍ ഒരുങ്ങുന്നു. ആദ്യഘട്ടത്തില്‍ കുഴപ്പക്കാരുടെ പേരുശേഖരിക്കാനാണ് നീക്കം. ഇത് സര്‍ക്കാരിന് കൈമാറണോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. സിനിമാസംഘടനകള്‍ പലതട്ടിലായതാണ് കാരണം.

സ്റ്റാമ്പ് സ്റ്റാറുകള്‍

അടുത്തിടെ വിവാദത്തിലായ സിനിമയുടെ ലൊക്കേഷനില്‍നിന്ന് പുറത്തായ ഓഡിയോസന്ദേശം ഇങ്ങനെ: ‘മലയാളസിനിമയുടെ പുതിയ സൈക്കോ അവതാരമാണ് ….(നടന്റെ പേര് പറയുന്നു), അദ്ദേഹം കഞ്ചാവോ മദ്യമോ ഉപയോഗിക്കാറില്ല. നാക്കിന് താഴെ ഒട്ടിക്കുന്ന സ്റ്റാമ്പ് ആണ് ഉപയോഗിക്കാറ്.

കഴിഞ്ഞദിവസം ഇദ്ദേഹം ലൊക്കേഷനില്‍ വന്നു. കാരവാനില്‍ കയറി അകത്തുനിന്ന് പൂട്ടി. അസിസ്റ്റന്റ് ഡയറക്ടര്‍ ഷോട്ടിന് വിളിച്ചിട്ടും വന്നില്ല. സംവിധായകന്‍ സംസാരിക്കാന്‍ ചെന്നപ്പോള്‍ ഷര്‍ട്ടിന് കുത്തിപ്പിടിച്ചു’.

ഇത് ലഹരിമരുന്ന് ഉപയോഗം മലയാളസിനിമയെ എത്രത്തോളം ബാധിച്ചുവെന്നതിന്റെ ഒരു ഉദാഹരണം മാത്രം. താരങ്ങള്‍ മാത്രമല്ല, സാങ്കേതികവിദഗ്ധരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് നിര്‍മാതാക്കള്‍ പറയുന്നു.

കഥ കഞ്ചാവ്, സംവിധാനം പോലീസ്

സിനിമാമേഖലയിലെ ലഹരിമരുന്ന് ഉപയോഗം നിയന്ത്രിക്കാന്‍ പോലീസ് ഇടപെടാത്തതെന്താണെന്ന ചോദ്യത്തിന് ഒരു മുതിര്‍ന്ന സംവിധായകന്‍ പറഞ്ഞതിങ്ങനെ:

‘ഇപ്പോള്‍ പോലീസുകാരുടെ കുത്തൊഴുക്കാണ് സിനിമയിലേക്ക്. ത്രില്ലര്‍ സിനിമകളുടെ സംവിധായകരായും തിരക്കഥാകൃത്തുക്കളായും സിനിമയിലേക്ക് പ്രവേശനം കൊതിച്ചുനടക്കുന്ന ഒരുപാടുപേരുണ്ട്. അഭിനേതാക്കളായി മാറിയവരും അനേകം. ഇങ്ങനെ പോലീസും സിനിമയും തമ്മില്‍ ഒരു ബന്ധം രൂപപ്പെട്ടുകഴിഞ്ഞു. പോലീസും ഇപ്പോള്‍ സിനിമയുടെ ഭാഗമാണ്.’

ഇതിന് തെളിവായി അദ്ദേഹം പോലീസുകാര്‍ സഹകരിച്ച ഒരു സിനിമയുടെ അണിയറക്കഥ പറയുന്നു: ‘സെറ്റിലെ ഭൂരിഭാഗം റോളുകളിലും പോലീസുകാരായിരുന്നു. പ്രധാനനടന്മാര്‍ക്ക് കഞ്ചാവുതെറുത്തുകൊടുത്തു എന്നുവരെ കേട്ടു’.

സംവിധായകനും തിരക്കഥാകൃത്തും നടനുമെല്ലാം ചേരുന്ന ലഹരിക്കൂട്ടായ്മയുണ്ട് പല പുതുതലമുറ സിനിമകളിലും. ഇടയ്ക്ക് മൂഡ് സ്വിങ് മാറാനും ജോലിയില്‍ കൂടുതല്‍ ഊര്‍ജം കിട്ടാനും ഷൂട്ടിങ്ങിന് ബ്രേക്ക് പറയും. ‘ജോയന്റ് ബ്രേക്ക്’ എന്നാണ് ഇതിനുള്ള സിനിമാഭാഷ. ഇത്തരം സിനിമകളുടെ സെറ്റില്‍ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നാണ് പറയുന്നത്. പ്രശ്‌നക്കാരനെന്ന് പേരുകേട്ട നടന്മാരിലൊരാള്‍ ഇപ്പോള്‍ അഭിനയിക്കുന്ന സിനിമയുടെ സെറ്റില്‍ തികച്ചും മര്യാദക്കാരനാണ്. കാരണം നേരത്തേ പറഞ്ഞ കൂട്ടായ്മ തന്നെ.

സൂപ്പര്‍താരം അഭിനയിച്ച മറ്റൊരു സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും വൈകീട്ട് മൂന്നുമണിയാകുമ്പോള്‍ ഷൂട്ട് നിര്‍ത്തി പോകും. പിന്നെ വരുന്നത് പുലരുവോളം ജോലിചെയ്യാനുള്ള ‘ഊര്‍ജ’വുമായിട്ടാണ്. എന്താണ് ഷൂട്ട് ചെയ്യുന്നതെന്നുപോലും പലര്‍ക്കും മനസ്സിലായില്ല. പക്ഷേ പടം ഹിറ്റായതോടെ ഇതെല്ലാം എല്ലാവരും മറന്നു.

സിനിമാക്കാര്‍ക്ക് ഫ്‌ളാറ്റില്ല

സിനിമാപ്രവര്‍ത്തനങ്ങള്‍ക്ക് വന്ന് ലഹരി ഉപയോഗിച്ച് അയല്‍വാസികള്‍ക്ക് ശല്യമായിത്തുടങ്ങിയതോടെ കൊച്ചിയില്‍ ഇപ്പോള്‍ സിനിമാപ്രവര്‍ത്തകര്‍ക്ക് ഫ്‌ലാറ്റ് നല്‍കാന്‍ പലരും മടിക്കുന്നു. അതുകൊണ്ട് കലൂര്‍ സ്റ്റേഡിയം പരിസരവും പനമ്പിള്ളിനഗറിലെ കഫേകളും പാതയോരങ്ങളും കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ചര്‍ച്ച.


Share our post

Kerala

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല; കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം

Published

on

Share our post

ന്യൂഡൽഹി: കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കുരങ്ങിനെ ഷെഡ്യൂൾ രണ്ടിലേക്ക് മാറ്റണമെന്ന ആവശ്യവും പരി​ഗണിക്കില്ല.

കാട്ടുപന്നികൾ മനുഷ്യജീവന് അപകടമുണ്ടാക്കുന്ന ഘട്ടത്തിൽ കൊല്ലാനുള്ള അധികാരം സംസ്ഥാനത്തിനുണ്ട്. ആ ആധികാരം കേരളം പ്രയോജനപ്പെടുത്തുന്നില്ലെന്നും കേന്ദ്രം ചൂണ്ടികാട്ടി.

സംരക്ഷിത മൃ​ഗങ്ങളുടെ രണ്ടാം പട്ടികയിലാണ് കാട്ടുപന്നിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടികയിൽ നിന്നും കാട്ടുപന്നിയെ മാറ്റില്ലെന്ന നിലപാടിലാണ് കേന്ദ്രം. കടുവയും ആനയും ഒന്നാം പട്ടികയിലാണ്.


Share our post
Continue Reading

Kerala

കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

Published

on

Share our post

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.

രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.


Share our post
Continue Reading

Kerala

പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

Published

on

Share our post

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.

വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.


Share our post
Continue Reading

Trending

error: Content is protected !!