Kannur
ജലാശയങ്ങൾക്ക് വില്ലനായി കോൺക്രീറ്റ് മതിലുകളും യന്ത്രവത്കരണവും

കണ്ണൂർ: ലോക കാലാവസ്ഥാ സംഘടനയുടെ 2022ലെ ആഗോളകാലാവസ്ഥ പഠന റിപ്പോർട്ട് അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22നാണ് പുറത്തുവന്നത്. ആശങ്കാജനകമായ ഈ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ പലതും നാം ഞെട്ടലോടെയാണ് കേട്ടത്. പ്രതീക്ഷിച്ചതു പോലെ തന്നെ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തോത് ഇക്കൊല്ലവും പുതിയ ഉയരങ്ങളിലേക്കെത്തിയിട്ടുണ്ട്.
ഇതോടെ കരയിലെയും സമുദ്രത്തിലെയും ഊഷ്മാവ് ഇനിയും ഉയരുമെന്നാണ് സൂചന. ഇതെല്ലാം മറ്റു രാജ്യങ്ങളിലെന്ന പോലെ മലയാളിയെയും ഞെട്ടിക്കുന്നതാണ്.കായലുകളും പുഴകളും സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലൂടെ മാത്രമെ നമുക്ക് ഇതൊക്കെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുള്ളൂ. കായലുകൾ മാത്രമല്ല, സംസ്ഥാനത്തെ 44 നദികളും ഒരു പോലെ മലിനമാകുകയാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും നടപടികൾ പലപ്പോഴും ഫലപ്രദമാകുന്നില്ലെന്നതാണ് പ്രധാന പരാതി.
ജലാശയങ്ങളുടെ ഗതി തിരിച്ചുവിട്ട് കോൺക്രീറ്റ് അതിരുകൾ തീർക്കുന്നതും നമ്മൾ കണ്ടുകഴിഞ്ഞതാണ്. വയലുകളിലെ ഹരിതാഭ ഇതിനൊപ്പം ഇല്ലാതായിരിക്കുന്നതും നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ്. പുഴകളിൽ പോലും കോൺക്രീറ്റ് കെട്ടിടങ്ങൾ രൂപപ്പെട്ടു വരികയാണ്.ബ്രിട്ടീഷുകാർ പുഴയുടെ ഗതി തിരിച്ചു വിട്ട് പാലങ്ങൾ നിർമ്മിക്കുമ്പോൾ വിശദമായ പഠനം നടത്തിയിരുന്നു.
എന്നാൽ പുതിയ കാലത്ത് ഒഴുകുന്ന പുഴയിൽ ലോഡ് കണക്കിന് മണ്ണിട്ട് ഗതി തിരിച്ചു വിടുന്നതാണ് കാഴ്ച. അശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുമ്പോൾ പലപ്പോഴും നമുക്ക് നഷ്ടമാകുന്നത് നമ്മൾ കാലങ്ങളോളം കാത്തുവച്ച ഹരിതാഭയാണ്.മത്സ്യങ്ങളെയും വെറുതെ വിടുന്നില്ലകടലിലെയും മറ്റു ജലാശയങ്ങളിലെയും ആവാസവ്യവസ്ഥയ്ക്ക് പ്ളാസ്റ്റിക് വില്ലനാകുമ്പോൾ മത്സ്യങ്ങളും ഈ വിഷമവൃത്തത്തിൽപെട്ടു പോകുന്നു.
കടലിൽ ജലോപരിതലത്തിൽ കൂട്ടത്തോടെ കഴിയുന്ന ചെറുമത്സ്യങ്ങൾ പായൽ പോലുള്ളവയാണ് കൂടുതലും ഭക്ഷിക്കാറുള്ളത്. എന്നാൽ ഈയിടെയായി ഇവ കൂടുതലും പ്ളാസ്റ്റിക് മാലിന്യങ്ങളാണ് കഴിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മത്തി, അയല പോലുള്ള ജനപ്രിയ മത്സ്യങ്ങളുടെ വയറ്റിൽ മൈക്രോ പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
പഠനത്തിനായി സി.എം.എഫ്.ആർ.ഐയിലെ ഗവേഷകർ കൊച്ചി കടലിൽ നിന്ന് ശേഖരിച്ച മത്തിയുടെയും അയലയുടെയും സാമ്പിളിൽ കണ്ടെത്തിയ പ്ളാസ്റ്റിക് സാന്നിദ്ധ്യം ഞെട്ടിപ്പിക്കുന്നതാണ്.കടലിന്റെ 12 നോട്ടിക്കൽ മൈൽ വരെയുള്ള പരിശോധനയും മറ്റു ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് വകുപ്പിനും ഹാർബർ എൻജിനീയറിംഗ് വകുപ്പിനുമാണ്.
അതിനു ശേഷമുള്ള ഭാഗമാണ് കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നത്. 2015 ലെ കണക്കു പ്രകാരം ലോകത്തെ 192 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്ളാസ്റ്റിക് മാലിന്യം കടലിലേക്കു തള്ളുന്ന രാജ്യങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യ.ഭാവിതലമുറയുടെ ജീവനുതന്നെ ഭീഷണിയാകുന്ന പ്ളാസ്റ്റിക് മാലിന്യം ജലാശയങ്ങളിലേക്കും മറ്റു പൊതുഇടങ്ങളിലേക്കും തള്ളുന്നതിനെതിരെ ശക്തമായ ഇടപെടലും ബോധവത്കരണവും അത്യാവശ്യമാണ്.ചാലക്കുടി പുഴയ്ക്ക് ദാഹിക്കുന്നുചാലക്കുടിപ്പുഴ വറ്റി വരണ്ടതോടെ തൃശൂർ, എറണാകുളം ജില്ലകളിലെ അഞ്ച് നിയോജക മണ്ഡലങ്ങൾക്കുള്ള കുടിവെള്ളം മുടങ്ങി.
വർഷകാലത്ത് പ്രളയവും വേനൽക്കാലത്ത് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാനാവാത്ത പ്രതിസന്ധിയുമാണ് ഇവിടുത്തെ കർഷകർ നേരിടുന്നത്. ചാലക്കുടിപ്പുഴയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിനാളുകളുടെ ദുരിതത്തിന് ഇന്നും അറുതിയായിട്ടില്ല. ചാലക്കുടി റിവർ ഡൈവേർഷൻ സ്‌കീം പ്രകാരം, 22 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ, 14,142 ഹെക്ടർ കൃഷിയിടങ്ങൾ ആശ്രയിക്കുന്നത് ചാലക്കുടിപ്പുഴയെയാണ്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ചുറ്റിപ്പറ്റിയുള്ള ടൂറിസത്തെയും വരൾച്ച ബാധിച്ചു.വൈദ്യുതി വകുപ്പാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദിയെന്നാണ് വ്യക്തമാകുന്നത്. നീരൊഴുക്ക് ക്രമീകരിക്കുന്നതിനുള്ള വെള്ളം കേരളാ ഷോളയാറിലിപ്പോഴുണ്ട്. കേരളാ ഷോളയാറിൽ നിന്ന് പൊരിങ്ങൽ കുത്ത് ഡാമിലേക്ക്, അവിടെ നിന്ന് അതിരപ്പിള്ളി വഴി ചാലക്കുടിപ്പുഴയിലേക്ക്, ഇങ്ങനെയാണ് വെള്ളം വരുന്ന വഴി. ജനറേറ്റർ തകരാർ വേഗത്തിൽ പരിഹരിക്കാനായില്ലെങ്കിൽ വാൽവ് തുറന്ന് നിശ്ചിത അളവ് വെള്ളം ഒഴുക്കിവിടണമെന്നാണ് ആവശ്യം. (തുടരും)
Kannur
ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ ഡോക്ടർമാരുടെ താല്‍ക്കാലിക ഒഴിവ്


ജില്ലയില്‍ ആരോഗ്യ വകുപ്പിന്‍ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിലവിലുള്ള ഡോക്ടര്‍മാരുടെ ഒഴിവുകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.താല്‍പര്യമുള്ള എം.ബി.ബി.എസ് ബിരുദധാരികള്‍ ടി.സി.എം.സി/കെ.എം.സി രജിസ്‌ട്രേഷന്‍ അടക്കമുള്ള സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുകളുമായി പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ പത്തിനും ഉച്ചയ്ക്ക് ഒന്നിനും ഇടയ്ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം. സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിച്ച് സാധൂകരണം നടത്തിയ ശേഷം വാക് ഇന്‍ ഇന്റര്‍വ്യൂവിലൂടെയായിരിക്കും നിലവില്‍ ഉള്ള ഒഴിവുകളില്‍ നിയമിക്കുക. മാര്‍ച്ച് ഒന്ന് മുതല്‍ അപേക്ഷകൾ സ്വീകരിക്കും. ഫോണ്‍ : 0497 2700709
Kannur
ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്


പിണറായി കമ്മ്യൂണിറ്റി സെന്ററില്‍ തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്‍ കീഴില്‍ എല്‍.എസ്.ജി.ഡി പ്രോജക്ടിനു വേണ്ടി ഫര്‍മസിസ്റ്റ്, ആംബുലന്‍സ് ഡ്രൈവര്‍ എന്നീ തസ്തികകളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 31 വരെ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫാർമസിസ്റ്റിന്റെ രണ്ട് ഒഴിവുകളും ആംബുലൻസ് ഡ്രൈവറുടെ ഒരു ഒഴിവുമാണ് ഉള്ളത്. ഫെബ്രുവരി 28 ന് രാവിലെ 11ന് ഫാർമസിസ്റ്റ് തസ്തികയിലേക്കും ഉച്ചയ്ക്ക് 2.30ന് ആംബുലന്‍സ് ഡ്രൈവര്‍ തസ്തികയിലേക്കും സി.എച്ച്.സിയിൽ വാക് ഇൻ ഇന്റർവ്യൂ നടത്തും. പി.എസ്.സി അംഗീകൃത യോഗ്യതകളുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. ഫോണ്‍ : 0490 2342710
Kannur
മന്ത്രിയുടെ കാറിന് മുകളിൽകയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; കാട്ടാന ആക്രമണത്തിൽ ആറളത്ത് വൻപ്രതിഷേധം


കണ്ണൂർ: ദമ്പതിമാരെ കാട്ടാന കൊലപ്പെടുത്തിയ സംഭവത്തിൽ ആറളത്ത് പ്രതിഷേധം തുടരുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ വീട്ടിലേക്ക് എത്തിക്കുന്നത് നാട്ടുകാർ തടഞ്ഞു. റോഡിൽ മരങ്ങളും കല്ലുകളും ഇട്ട് ആംബുലൻസുകൾ തടഞ്ഞ നാട്ടുകാർ കുത്തിയിരുന്നു പ്രതിഷേധിക്കുകയാണ്.ആറളം പഞ്ചായത്ത് ഓഫീസിൽ സർവ്വകക്ഷി യോഗത്തിൽ പങ്കെടുക്കാനായി എത്തിയ വനംമന്ത്രി എ.കെ. ശശീന്ദ്രന്റെ വാഹനം യൂത്ത് കോൺഗ്രസ് പ്രവർത്തകർ തടയുകയും ചെയ്തു. കരിങ്കൊടി കാട്ടുന്നതിനിടെ മന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന്റെ ബോണറ്റിന് മുകളിൽ കയറിയും പ്രവർത്തകർ പ്രതിഷേധിച്ചു.പോലീസ് ഇവരെ പിന്നീട് അറസ്റ്റുചെയ്തു നീക്കിയതോടെയാണ് മന്ത്രിക്ക് പഞ്ചായത്ത് ഓഫീസിലേക്ക് എത്താനായത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ജില്ലാ കളക്ടറും സബ്ബ് കളക്ടറും ഉൾപ്പടെ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മന്ത്രി എ.കെ. സശീന്ദ്രൻ നേരിട്ടെത്തി പ്രശ്നപരിഹാരത്തിന് ഉറപ്പുകൾ നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൻ പോലീസന്നാഹം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ഞായറാഴ്ച വൈകുന്നേരമാണ് പതിമൂന്നാം ബ്ലോക്ക് കരിക്കമുക്കിലെ വെള്ളി, ഭാര്യ ലീല എന്നിവർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കശുവണ്ടി ശേഖരിക്കുന്നതിനിടയിലാണ് കാട്ടാന ഇവരെ ചവിട്ടിക്കൊന്നത്. ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. കൊല്ലപ്പെട്ട ദമ്പതിമാരുടെ മൃതദേഹത്തിനരികിൽ ആന നിലയുറപ്പിച്ചിരിന്നതിനാൽ മൃതദേഹം പ്രദേശത്ത് നിന്നും മാറ്റാൻ ആദ്യം സാധിച്ചിരുന്നില്ല. പിന്നീട് മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാനുള്ള നീക്കം വൻ സംഘർഷത്തിൽ കലാശിച്ചു.പ്രദേശവാസികളുടെ കടുത്ത പ്രതിഷേധത്തെത്തുടർന്ന് രാത്രി ചർച്ചയ്ക്ക് എത്തിയ സബ് കളക്ടർ കാർത്തിക് പാണിഗ്രാഹി, സണ്ണി ജോസഫ് എം.എൽ.എ. എന്നിവരെ തടയാനും കൈയേറ്റം ചെയ്യാനും ശ്രമമുണ്ടായി. പോലീസ് ബലമായി പ്രതിഷേധക്കാരെ മാറ്റി ഏറെ പണിപ്പെട്ടാണ് രാത്രി 11-ഓടെ ഇരുവരെയും ഇവിടെനിന്ന് രക്ഷപ്പെടുത്തിയത്. രാത്രി 11.30-ഓടെയാണ് മൃതദേഹങ്ങൾ ഇവിടെനിന്ന് കൊണ്ടുപോയത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur1 year ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News11 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്