Kannur
ജലാശയങ്ങൾക്ക് വില്ലനായി കോൺക്രീറ്റ് മതിലുകളും യന്ത്രവത്കരണവും

കണ്ണൂർ: ലോക കാലാവസ്ഥാ സംഘടനയുടെ 2022ലെ ആഗോളകാലാവസ്ഥ പഠന റിപ്പോർട്ട് അന്താരാഷ്ട്ര ഭൗമദിനമായ ഏപ്രിൽ 22നാണ് പുറത്തുവന്നത്. ആശങ്കാജനകമായ ഈ റിപ്പോർട്ടിലെ മുന്നറിയിപ്പുകൾ പലതും നാം ഞെട്ടലോടെയാണ് കേട്ടത്. പ്രതീക്ഷിച്ചതു പോലെ തന്നെ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനത്തോത് ഇക്കൊല്ലവും പുതിയ ഉയരങ്ങളിലേക്കെത്തിയിട്ടുണ്ട്.
ഇതോടെ കരയിലെയും സമുദ്രത്തിലെയും ഊഷ്മാവ് ഇനിയും ഉയരുമെന്നാണ് സൂചന. ഇതെല്ലാം മറ്റു രാജ്യങ്ങളിലെന്ന പോലെ മലയാളിയെയും ഞെട്ടിക്കുന്നതാണ്.കായലുകളും പുഴകളും സംരക്ഷിച്ച് പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിലൂടെ മാത്രമെ നമുക്ക് ഇതൊക്കെ ഒരു പരിധി വരെ നിയന്ത്രിക്കാൻ കഴിയുള്ളൂ. കായലുകൾ മാത്രമല്ല, സംസ്ഥാനത്തെ 44 നദികളും ഒരു പോലെ മലിനമാകുകയാണെന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും നടപടികൾ പലപ്പോഴും ഫലപ്രദമാകുന്നില്ലെന്നതാണ് പ്രധാന പരാതി.
ജലാശയങ്ങളുടെ ഗതി തിരിച്ചുവിട്ട് കോൺക്രീറ്റ് അതിരുകൾ തീർക്കുന്നതും നമ്മൾ കണ്ടുകഴിഞ്ഞതാണ്. വയലുകളിലെ ഹരിതാഭ ഇതിനൊപ്പം ഇല്ലാതായിരിക്കുന്നതും നൊമ്പരപ്പെടുത്തുന്ന കാഴ്ചകളാണ്. പുഴകളിൽ പോലും കോൺക്രീറ്റ് കെട്ടിടങ്ങൾ രൂപപ്പെട്ടു വരികയാണ്.ബ്രിട്ടീഷുകാർ പുഴയുടെ ഗതി തിരിച്ചു വിട്ട് പാലങ്ങൾ നിർമ്മിക്കുമ്പോൾ വിശദമായ പഠനം നടത്തിയിരുന്നു.
എന്നാൽ പുതിയ കാലത്ത് ഒഴുകുന്ന പുഴയിൽ ലോഡ് കണക്കിന് മണ്ണിട്ട് ഗതി തിരിച്ചു വിടുന്നതാണ് കാഴ്ച. അശാസ്ത്രീയ മാർഗങ്ങൾ അവലംബിക്കുമ്പോൾ പലപ്പോഴും നമുക്ക് നഷ്ടമാകുന്നത് നമ്മൾ കാലങ്ങളോളം കാത്തുവച്ച ഹരിതാഭയാണ്.മത്സ്യങ്ങളെയും വെറുതെ വിടുന്നില്ലകടലിലെയും മറ്റു ജലാശയങ്ങളിലെയും ആവാസവ്യവസ്ഥയ്ക്ക് പ്ളാസ്റ്റിക് വില്ലനാകുമ്പോൾ മത്സ്യങ്ങളും ഈ വിഷമവൃത്തത്തിൽപെട്ടു പോകുന്നു.
കടലിൽ ജലോപരിതലത്തിൽ കൂട്ടത്തോടെ കഴിയുന്ന ചെറുമത്സ്യങ്ങൾ പായൽ പോലുള്ളവയാണ് കൂടുതലും ഭക്ഷിക്കാറുള്ളത്. എന്നാൽ ഈയിടെയായി ഇവ കൂടുതലും പ്ളാസ്റ്റിക് മാലിന്യങ്ങളാണ് കഴിക്കുന്നതെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മത്തി, അയല പോലുള്ള ജനപ്രിയ മത്സ്യങ്ങളുടെ വയറ്റിൽ മൈക്രോ പ്ളാസ്റ്റിക് മാലിന്യങ്ങൾ കൊച്ചിയിലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.
പഠനത്തിനായി സി.എം.എഫ്.ആർ.ഐയിലെ ഗവേഷകർ കൊച്ചി കടലിൽ നിന്ന് ശേഖരിച്ച മത്തിയുടെയും അയലയുടെയും സാമ്പിളിൽ കണ്ടെത്തിയ പ്ളാസ്റ്റിക് സാന്നിദ്ധ്യം ഞെട്ടിപ്പിക്കുന്നതാണ്.കടലിന്റെ 12 നോട്ടിക്കൽ മൈൽ വരെയുള്ള പരിശോധനയും മറ്റു ഉത്തരവാദിത്വവും സംസ്ഥാന സർക്കാരിന്റെ ഫിഷറീസ് വകുപ്പിനും ഹാർബർ എൻജിനീയറിംഗ് വകുപ്പിനുമാണ്.
അതിനു ശേഷമുള്ള ഭാഗമാണ് കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്നത്. 2015 ലെ കണക്കു പ്രകാരം ലോകത്തെ 192 രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ പ്ളാസ്റ്റിക് മാലിന്യം കടലിലേക്കു തള്ളുന്ന രാജ്യങ്ങളിൽ പന്ത്രണ്ടാം സ്ഥാനത്താണ് ഇന്ത്യ.ഭാവിതലമുറയുടെ ജീവനുതന്നെ ഭീഷണിയാകുന്ന പ്ളാസ്റ്റിക് മാലിന്യം ജലാശയങ്ങളിലേക്കും മറ്റു പൊതുഇടങ്ങളിലേക്കും തള്ളുന്നതിനെതിരെ ശക്തമായ ഇടപെടലും ബോധവത്കരണവും അത്യാവശ്യമാണ്.ചാലക്കുടി പുഴയ്ക്ക് ദാഹിക്കുന്നുചാലക്കുടിപ്പുഴ വറ്റി വരണ്ടതോടെ തൃശൂർ, എറണാകുളം ജില്ലകളിലെ അഞ്ച് നിയോജക മണ്ഡലങ്ങൾക്കുള്ള കുടിവെള്ളം മുടങ്ങി.
വർഷകാലത്ത് പ്രളയവും വേനൽക്കാലത്ത് കൃഷിക്കാവശ്യമായ വെള്ളമെത്തിക്കാനാവാത്ത പ്രതിസന്ധിയുമാണ് ഇവിടുത്തെ കർഷകർ നേരിടുന്നത്. ചാലക്കുടിപ്പുഴയെ ആശ്രയിച്ച് കഴിയുന്ന നൂറുകണക്കിനാളുകളുടെ ദുരിതത്തിന് ഇന്നും അറുതിയായിട്ടില്ല. ചാലക്കുടി റിവർ ഡൈവേർഷൻ സ്‌കീം പ്രകാരം, 22 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ, 14,142 ഹെക്ടർ കൃഷിയിടങ്ങൾ ആശ്രയിക്കുന്നത് ചാലക്കുടിപ്പുഴയെയാണ്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തെ ചുറ്റിപ്പറ്റിയുള്ള ടൂറിസത്തെയും വരൾച്ച ബാധിച്ചു.വൈദ്യുതി വകുപ്പാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് ഉത്തരവാദിയെന്നാണ് വ്യക്തമാകുന്നത്. നീരൊഴുക്ക് ക്രമീകരിക്കുന്നതിനുള്ള വെള്ളം കേരളാ ഷോളയാറിലിപ്പോഴുണ്ട്. കേരളാ ഷോളയാറിൽ നിന്ന് പൊരിങ്ങൽ കുത്ത് ഡാമിലേക്ക്, അവിടെ നിന്ന് അതിരപ്പിള്ളി വഴി ചാലക്കുടിപ്പുഴയിലേക്ക്, ഇങ്ങനെയാണ് വെള്ളം വരുന്ന വഴി. ജനറേറ്റർ തകരാർ വേഗത്തിൽ പരിഹരിക്കാനായില്ലെങ്കിൽ വാൽവ് തുറന്ന് നിശ്ചിത അളവ് വെള്ളം ഒഴുക്കിവിടണമെന്നാണ് ആവശ്യം. (തുടരും)
Breaking News
കഴുത്തിൽ അബദ്ധത്തിൽ കയർ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം, അപകടം ഗർഭിണിയായ ഭാര്യയുടെ മുന്നിൽ വച്ച്

കണ്ണൂർ∙ ഗർഭിണിയായ ഭാര്യയുടെ കൺമുന്നിൽ വച്ച് ഭർത്താവ് കഴുത്തിൽ കയർ കുരുങ്ങി മരിച്ചു. കണ്ണൂർ തായത്തെരുവിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന സിയാദാണ് (30) ഇന്നലെ രാത്രി ദാരുണമായി മരിച്ചത്. സ്റ്റൂളിൽ കയറിനിന്നു കൊളുത്തിൽ കയർ കെട്ടുമ്പോഴായിരുന്നു അപകടം. കഴുത്തിൽ കയർ കുടുങ്ങി സിയാദ് താഴേക്കു വീഴുകയായിരുന്നു. ഗർഭിണിയായ ഭാര്യ ഫാത്തിമ, സിയാദിനെ താങ്ങി നിർത്താൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. മറ്റുള്ളവരെത്തി സിയാദിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓട്ടോ ഡ്രൈവറാണ് സിയാദ്. സലാം -സീനത്ത് ദമ്പതികളുടെ മകനാണ്. മക്കൾ: ആസിയ, സിയ. സംസ്കാരം സിറ്റി ജുമാ അത്ത് പള്ളിയിൽ.
Breaking News
കഞ്ചാവ് കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും ഇരുപതിനായിരം രൂപ പിഴയും

വടകര : ടൂറിസ്റ്റ് ബസ്സിൽ കഞ്ചാവ് കടത്തിയ കേസിലെ പ്രതിക്ക് അഞ്ചുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. മലപ്പുറം പരപ്പനങ്ങാടി ഓട്ടുമ്മൽ പഞ്ചാരൻ്റെ പുരക്കൽ വീട്ടിൽ മുബഷിർ എന്നയാളിൽ നിന്നും 10 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലാണ് വടകര എൻഡിപിഎസ് സ്പെഷ്യൽ കോർട്ട് ജഡ്ജ് വി.ജി.ബിജു ശിക്ഷ വിധിച്ചത്. 2017 ലാണ് കേസിനാസ്പദമായ സംഭവം. അന്ന് കൂട്ടുപുഴ എക്സൈസ് ചെക്ക് പോസ്റ്റ് ഇൻസ്പെക്ടറായിരുന്ന സി. രജിത്തും പാർട്ടിയുമാണ് പ്രതിയെ പിടികൂടി കേസെടുത്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ആയിരുന്ന സിനു കൊയില്യത്ത് പ്രാഥമികാന്വേഷണം നടത്തുകയും തുടരന്വേഷണം കണ്ണൂർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർമാരായിരുന്ന അൻസാരി ബിഗു, കെ. എസ്.ഷാജി എന്നിവർ നടത്തിയിട്ടുള്ളതും അന്തിമ കുറ്റപത്രം കോടതിയിൽ സമർപ്പിക്കുകയുമായിരുന്നു.
Kannur
കണ്ണൂരിൽ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടി

പരിയാരം: പാണപ്പുഴയില്‍ ഭണ്ഡാരം കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാവ് പിടിയിലായി. ഇന്നലെ രാത്രി ഒമ്പതരയോടെ പാണപ്പുഴ ഉറവങ്കര ഭഗവതി ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിതുറക്കാന്‍ ശ്രമിച്ച ഒഡീഷ സ്വദേശി നിരാകര്‍ പുഹാനെ (46) ആണ് നാട്ടുകാര്‍ പിടികൂടി പരിയാരം പോലീസില്‍ ഏല്‍പിച്ചത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്