Kerala
ഒരു മുസ്ലീം അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിചുളിക്കാൻ വരട്ടെ, ഗുളികനെയും ദേവിയേയുമൊക്കെ ആരാധിക്കാനൊരു കാരണമുണ്ടെന്ന് മുഹമ്മദാലി

തൃശൂർ: ഇസ്ലാം വിശ്വാസി അമ്പലക്കമ്മിറ്റി ഭാരവാഹിയോ? നെറ്റിച്ചുളിക്കുന്നവരോട് വഞ്ചിപ്പുര മുള്ളക്കര വീട്ടിൽ മുഹമ്മദാലി സാഹിബ് പറയും – ” നമ്മടെ ചോറായ ഈ കടല് പോലേണ് ദൈവവിശ്വാസം…പള്ളിയും അമ്പലവുമെല്ലാം ഒന്ന് തന്നേണ്…”കടലിനെ വിശ്വസിക്കുന്നതു പോലെയാണ് പള്ളിയിലും അമ്പലത്തിലുമുള്ള മുഹമ്മദാലിയുടെ വിശ്വാസം.
കയ്പമംഗലം പുത്തൻപള്ളിയിൽ വെളളിയാഴ്ച നിസ്‌കാരം മുടക്കില്ല. അതേ നിഷ്‌ഠയോടെ അയിരൂർ മുത്തപ്പനെയും വണങ്ങും. അയിരൂർ ചാപ്പക്കടവ് ശ്രീ ഗുളികൻ മുത്തപ്പൻ ഭഗവതി ക്ഷേത്രക്കമ്മിറ്റി വൈസ് പ്രസിഡന്റുമാണ് ഈ 74കാരൻ. മുപ്പതിലേറെ വർഷമായി ക്ഷേത്രകാര്യങ്ങളിൽ സജീവം.
മതപരിവർത്തനത്തിന്റെയും വർഗ്ഗീയതയുടെയും പേരിൽ വിവാദങ്ങളുയരുമ്പോൾ മതേതരത്വത്തിന്റെ പ്രകാശമാവുകയാണ് മുഹമ്മദാലി.”പ്രാരബ്ധങ്ങളിൽ പഠനം മുടങ്ങി പന്ത്രണ്ടാം വയസീ കടലിൽ പോകാൻ തുടങ്ങീതാണ്. കടലിൽ പോയോർക്കെല്ലാം ദുരിതങ്ങളായിരുന്നു. വഞ്ചി മറിഞ്ഞ് പലരെയും കാണാതായി. അപകടങ്ങളുണ്ടായി.
ദുരിതം കൂടീപ്പോ തീരത്തുള്ളവരെല്ലാം ചേർന്ന് താംബൂലപ്രശ്‌നം നടത്തി. ദേവിയുടെ സാന്നിദ്ധ്യം ഉണ്ടെന്നും യഥാവിധി പ്രതിഷ്ഠിക്കണമെന്നും പറഞ്ഞു. അങ്ങനെയാണ് ഗുളികൻ മുത്തപ്പനെയും ദേവിയെയും ആരാധിക്കാൻ തുടങ്ങിയത്. വിശ്വാസികളേറെയുണ്ടായി.””-മുഹമ്മദാലി ഓർമ്മിക്കുന്നു.ഇവിടത്തെ വഞ്ചികൾക്ക് അയിരൂർ മുത്തപ്പൻ, തേവർ, വിഷ്ണു, പരശുരാമൻ, തമ്പുരാട്ടി, രാജേശ്വരി എന്നൊക്കെയാണ് പേര്.
ക്ഷേത്രമാകട്ടെ, എല്ലാ മതസ്ഥർക്കും വാതിൽ തുറന്നിട്ടിരിക്കുന്നു. മതേതരമനസുകൾ ഏപ്രിൽ 20 മുതൽ 28 വരെ പ്രതിഷ്ഠാ മഹോത്സവം വിപുലമായി കൊണ്ടാടുകയും ചെയ്‌തു.മഹാബലിപുരത്തെ ശില്പി നാരായണൻ കൊത്തിയ മുത്തപ്പൻ ഭഗവതി വിഗ്രഹം മുഹമ്മദാലിയുടെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. അദ്ദേഹം വിഗ്രഹങ്ങൾക്ക് മുമ്പിൽ പ്രാർത്ഥനാനിരതനായത് മതസൗഹാർദ്ദത്തിന്റെ നേർക്കാഴ്ചയായി.
കൊടിക്കൂറ ഉയർത്തിയപ്പോഴും മുന്നിൽ നിറുത്തി.”മൂന്ന് വർഷായി ക്ഷേത്രം പുതുക്കിപ്പണിത് പുനഃപ്രതിഷ്ഠ നടത്താനുള്ള ഒരുക്കത്തിലായിരുന്നു. അതിലെല്ലാം പങ്കാളിയായി. എല്ലാരും പ്രസിഡന്റാകാൻ നിർബന്ധിച്ചു. ഹിന്ദുമതാചാരം പൂർണമായും അറിയാത്തതിനാൽ വൈസ് പ്രസിഡന്റാകാമെന്ന് സമ്മതിച്ചു.”പ്രായമായതിനാൽ മുഹമ്മദാലി വല്ലപ്പോഴുമേ കടലിൽ പോകൂ.
ആർക്കെങ്കിലും കടലിൽ അപകടമുണ്ടായാൽ ഇരിക്കപ്പൊറുതിയില്ല. ഉടൻ വഞ്ചിയിൽ കേറും.ഭാര്യയും ഗൾഫിലുള്ള മകനും രണ്ട് പെൺമക്കളുമടങ്ങുന്നതാണ് കുടുംബം. അദ്ദേഹത്തിന്റെ വിശ്വാസത്തിന് അവർക്കും എതിർപ്പില്ല.
മുള്ളു കൊള്ളാതെ രക്ഷിക്കാം പുനഃപ്രതിഷ്ഠാസമയത്ത് മുത്തപ്പൻ വെളിച്ചപ്പെട്ടു വന്നപ്പോൾ ചോദിച്ചു, എന്തെങ്കിലും വേണോ എന്ന്. ഒന്നും ഉരിയാടാതെ നിന്ന എന്നെ അനുഗ്രഹിച്ചത്, മുള്ളു കൊള്ളാതെ സംരക്ഷിക്കാം എന്നു പറഞ്ഞായിരുന്നു. ഏത് വിശ്വാസവും ഉറച്ചതാണെങ്കിൽ ഫലം കിട്ടും.
Kerala
തിരുവനന്തപുരത്ത് യുവ സംവിധായകൻ മൂന്ന് കിലോഗ്രാം കഞ്ചാവുമായി പിടിയിൽ

തിരുവനന്തപുരം: യുവ സംവിധായകൻ കഞ്ചാവുമായി പിടിയിൽ. തിരുവനന്തപുരം നേമം സ്വദേശി അനീഷാണ് പിടിയിലായത്. മൂന്ന് കിലോഗ്രാം കഞ്ചാവ് എക്സൈസ് ഉദ്യോഗസ്ഥർ അനീഷിന്റെ കൈയിൽ നിന്ന് പിടിച്ചെടുത്തു. നേമത്തെ വീട്ടിൽ നടത്തിയ പൊലീസ് പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ‘ഗോഡ്സ് ട്രാവൽ’ എന്ന റിലീസാകാനിരിക്കുന്ന സിനിമയുടെ സംവിധായകനാണ് പിടിയിലായ അനീഷ്.
അതേസമയം കണ്ണൂര്‍ പയ്യന്നൂരിൽ കഞ്ചാവുമായി സിനിമ പ്രവര്‍ത്തകൻ പിടിയിലായി. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്. പയ്യന്നൂർ കണ്ടങ്കാളി റെയിൽവേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം നദീഷിനെ പരിശോധിച്ചത്. തുടര്‍ന്നാണ് നദീഷ് നാരായണന്‍റെ കയ്യിൽ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. ഏറെ നാളായി ഇയാള്‍ എക്സൈസിന്‍റെ നിരീക്ഷണത്തിലായിരുന്നു. തുടര്‍ന്നാണ് ബൈക്കിൽ പോവുകയായിരുന്ന ഇയാളെ റെയില്‍വെ ഗേറ്റിന് സമീപത്ത് വെച്ച് തടഞ്ഞ് പരിശോധിച്ചത്
Kerala
സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിന് പൂട്ട് വീഴും; നടപടിക്കൊരുങ്ങി ഗതാഗത വകുപ്പ്

തിരുവനന്തപുരം: സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ നടപടിയുമായി ഗതാഗത വകുപ്പ്. ഒരേ റൂട്ടിലുള്ള സ്വകാര്യ ബസ്സുകൾ തമ്മിൽ പത്തു മിനിറ്റ് ഇടവേള ഉണ്ടെങ്കിൽ മാത്രമേ പെർമിറ്റ് അനുവദിക്കൂ എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ വ്യക്തമാക്കി. ഇതു സംബന്ധിച്ച ഉത്തരവ് ഗതാഗത വകുപ്പ് പുറത്തിറക്കും. പുതിയ നടപടിയിൽ ബസ് ഉടമകൾ എതിർപ്പ് ഉയർത്തിയാൽ നിയമപരമായി നേരിടുമെന്ന് മന്ത്രി വ്യക്തമാക്കി. വിഷയത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെയും റോഡ് സേഫ്റ്റി കമ്മീഷണറുടെയും റിപ്പോർട്ട് കിട്ടിയാൽ ഉടൻ ഉത്തരവിറക്കും.
Kerala
വൻ ലഹരി വേട്ട; തൃശൂർ പൂരത്തിനായി കൊണ്ടുവന്ന 900 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

പാലക്കാട്: വീണ്ടും വൻ ലഹരിമരുന്ന് വേട്ട.തൃശൂർ പൂരത്തിന് വിൽപ്പന നടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന ഒരു കിലോയിൽ അധികം വരുന്ന എംഡി എം എ എക്സൈസ് സംഘം വാളയാറിൽ നിന്ന് പിടികൂടി.പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് 900 ഗ്രാം എം.ഡി.എം.എ യുമായി ഇരിഞ്ഞാലക്കുട സ്വദേശി ദീക്ഷിത് ആണ് പിടിയിലായത് പരിശോധനകൾ ഒരുഭാഗത്ത് ശക്തമാകുമ്പോഴും സംസ്ഥാനത്തേക്ക് ലഹരി മരുന്ന ഒഴുകുകയാണ് . ബാംഗ്ലൂരിൽ നിന്ന് ടൂറിസ്റ്റ് ബസ്സിൽ കോയമ്പത്തൂരിൽ വന്നിറങ്ങി കെഎസ്ആർടിസി ബസ്സിൽ തൃശൂരിലേക്ക് പോകവേയാണ് ദീക്ഷിതിനെ എക്സൈസ് സംഘം പരിശോധിക്കുന്നത്. ബാഗിൽ എന്താണെന്ന ചോദ്യത്തിന് അരിയാണെന്നാണ് നൽകിയ മറുപടി. പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം എംഡി എംഎയാണ് കണ്ടെടുത്തത്.ബാംഗ്ലൂരിൽ നിന്ന് രണ്ട് ലക്ഷം രൂപയ്ക്കാണ് എംഡി എം എ വാങ്ങിച്ചതെന്ന് ഇയാൾ മൊഴി നൽകി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്