Kannur
ജില്ലാ ആസ്പത്രിയിൽ ആവശ്യത്തിന് ജീവനക്കാരില്ല; താളം തെറ്റി മാലിന്യ നിർമാർജനം

കണ്ണൂർ: ശുചീകരണ വിഭാഗത്തിൽ മതിയായ ജീവനക്കാരില്ലാത്തത് ജില്ലാ ആസ്പത്രിയിലെ മാലിന്യ നിർമാർജനം താളം തെറ്റിക്കുന്നു.ഗ്രേഡ് 1, ഗ്രേഡ് 2 തസ്തികയിൽ നിയമിക്കപ്പെടുന്നവരാണ് ആസ്പത്രിയിലെ വാർഡ് ശുചീകരണ പ്രവർത്തനങ്ങൾ ചെയ്യുന്നത്.
രണ്ട് വിഭാഗത്തിലുമായി 74 ജീവനക്കാർ വേണ്ട സ്ഥാനത്ത് ഇപ്പോൾ 66 പേർ മാത്രമാണുള്ളത്. ഗ്രേഡ് 2 തസ്തികയിലാണ് കഴിഞ്ഞ ഒന്നര വർഷത്തോളമായി ഒഴിവുകൾ നികത്താതെ കിടക്കുന്നത്.1968ലെ ജില്ലാ ആസ്പത്രിയുടെ വലുപ്പവും രോഗികളുടെ എണ്ണവും പരിഗണിച്ചുള്ള സ്റ്റാഫ് പാറ്റേൺ പ്രകാരമാണ് ഇപ്പോഴും നിയമനം നടത്തുന്നത്.
കാലാനുസൃതമായി ആസ്പത്രി സൗകര്യങ്ങളിൽ വന്നിട്ടുള്ള മാറ്റത്തിന് ആനുപാതികമായി ശുചീകരണ തൊഴിലാളികളെ നിയമിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. സ്‌പെഷ്യാലിറ്റി വിഭാഗം ഉൾപ്പെടെ വന്നതിന്റെ അടിസ്ഥാനത്തിൽ ഡോക്ടർമാരുടേയും നഴ്സുമാരുടേയും ഉൾപ്പെടെ വാർഡുകളുടെ എണ്ണം വരെ വർദ്ധിച്ചിരുന്നു.
ഈ സാഹചര്യത്തിലും 55 വർഷം മുൻപുള്ള മാനദണ്ഡപ്രകാരമാണ് ശുചീകരണ മേഖലയിൽ ജീവനക്കാരെ നിയമിക്കുന്നത്. ഇതിന്റെ ഇരട്ടിയോളം പേരെ ആവശ്യമായ സ്ഥാനത്താണ് മാനദണ്ഡ പ്രകാരമുളള ജീവനക്കാരെ പോലും നിയമിക്കാതിരിക്കുന്നത്.
ശസ്ത്രക്രിയാ വാർഡുകളിൽ ഉൾപ്പെടെയുള്ള മുഴുവൻ വാർഡുകളുടേയും ശുചീകരണമാണ് ഗ്രേഡ് 2 തസ്തികയിലുള്ളവരുടെ പ്രധാന ജോലികൾ. ജീവനക്കാരുടെ എണ്ണം കുറവായതിനാൽ ഈ പ്രവർത്തനങ്ങൾ ശരിയാംവണ്ണം നടക്കുന്നില്ലെന്ന ആരോപണം ശക്തമാണ്. ജീവനക്കാരുടെ കുറവ് കാരണം നിലവിലുള്ളവർക്ക് അമിത ജോലിഭാരമാണെന്നും ഇവർക്ക് എല്ലായിടത്തും എത്താൻ സാധിക്കുന്നില്ലെന്നും പറയുന്നു.
ശുചിമുറികൾ ഉൾപ്പെടെ ദിവസവും വൃത്തിയാക്കാണമെന്നിരിക്കെ കൃത്യമായി ശുചീകരണം നടത്താൻ സാധിക്കുന്നില്ലെന്നും ജീവനക്കാർ വ്യക്തമാക്കുന്നു.മഴക്കാലം ദുരിതമാകുംവരാനിരിക്കുന്നത് മഴക്കാലമായതിനാൽ പകർച്ചവ്യാധി രോഗങ്ങൾ വർദ്ധിക്കാനുള്ള സാധ്യത കൂടുതലുണ്ടായിട്ട് പോലും ശുചീകരണ വിഭാഗത്തിലേക്ക് താത്കാലിക നിയമനം നടത്താൻപോലും അധികൃതർ തയാറായിട്ടില്ല.
നിലവിലെ ജീവനക്കാരിൽ എട്ടുപേർക്കു മൂന്നുമാസം മുമ്പ് സ്ഥലംമാറ്റം ലഭിച്ചിട്ടുണ്ട്. എന്നാൽ പകരം ജീവനക്കാരെ നിയമിക്കാത്തതിനാൽ അവരെ ഇതുവരെ വിട്ടയച്ചിട്ടില്ല. ഗ്രേഡ് 1 തസ്തികയിലേക്ക് ഗ്രേഡ് 2 വിൽ നിന്ന് പ്രമോഷൻ നടത്തുമ്പോഴും ഗ്രേഡ് 2വിൽ ഒഴിവുകൾ വരുന്നുണ്ട്.
തരംതിരിക്കൽ വലിയൊരു പണിആശുപത്രി മാലിന്യങ്ങൾ വേർതിരിക്കുന്നതിനൊപ്പം രോഗികളുടേയും കൂട്ടിരിപ്പുകാരുടേയും ഭക്ഷണാവശിഷ്ടങ്ങൾ തരംതിരിക്കലും ഇവർ തന്നെയാണ് ചെയ്യുന്നത്. ഭക്ഷണാവശിഷ്ടങ്ങൾ പേപ്പറുകൾ, പ്ലാസ്റ്റിക് വസ്തുക്കൾ എന്നിവ വെവ്വേറെയാക്കണം.
പേപ്പറും പ്ലാസ്റ്റിക്കും രണ്ടു പച്ചകവറുകളിലായി കെട്ടി വയ്ക്കണം. ഇതു കന്റോൺമെന്റ് ജീവനക്കാർ കൊണ്ടുപോകും. എന്നാൽ ജീവനക്കാരുടെ അഭാവം മൂലം ഭക്ഷണവും പേപ്പറും ഒരു കവറിൽ നിക്ഷേപിക്കേണ്ടി വരാറുണ്ട്. അങ്ങനെയുള്ള അവശിഷ്ടങ്ങൾ കന്റോൺമെന്റ് ജീവനക്കാർ ശേഖരിക്കില്ല. ഇത്തരത്തിൽ ആഴ്ചകളോളം പഴക്കമുള്ള അവശിഷ്ടങ്ങൾ ആശുപത്രി വരാന്തയിൽ കെട്ടികിടക്കുന്നതും പതിവ് കാഴ്ചയാണ്.
Kannur
കണ്ണൂരിൽ മെത്തഫിറ്റാമിനും കഞ്ചാവുമായി യുവാവ് പിടിയിൽ

കണ്ണൂർ: എക്‌സൈസ് റേഞ്ച് ഓഫീസിലെ അസി.എക്സൈസ് ഇൻസ്പെക്ടർ സി. പി.ഷനിൽ കുമാറും പാർട്ടിയും ചേർന്ന് 6.137 ഗ്രാം മെത്തഫിറ്റാമിനും 11 ഗ്രാം കഞ്ചാവുംകാറിൽ കടത്തിയ തോട്ടട കാക്കറ റോഡിൽ റാഷി നിവാസിൽ മുഹമ്മദ് റാഷിദിനെ(30) പിടികൂടി. കണ്ണൂർ ടൗണിൽ വെച്ച് വാഹന പരിശോധന നടത്തി വരവേ, എക്‌സൈസ് പാർട്ടിയെ വെട്ടിച്ചു പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വിധം നഗരത്തെ ഭീതിയിലാഴ്‌ത്തി നിരവധി യാത്രാ വാഹനങ്ങളെ ഇടിച്ചു കേടുവരുത്തി കടന്നുപോയ പ്രതിയെ കണ്ണൂർ തളാപ്പിൽ വെച്ച് സാഹസികമായാണ് പിടികൂടിയത്. കണ്ണൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എക്‌സൈസ് ഉദ്യോഗസ്ഥരായ വി. പി. ഉണ്ണികൃഷ്ണൻ, എം. കെ.സന്തോഷ്,ഇ. സുജിത്, എൻ. രജിത് കുമാർ, ടി.അനീഷ്, പി. വി. ഗണേഷ് ബാബു, എം. പി ഷമീന, പി. ഷജിത്ത് എന്നിവരും റെയ്ഡിൽ ഉണ്ടായിരുന്നു.
Breaking News
ആലക്കോട്ട് വിറകുവെട്ടുന്നതിനിടെ അബദ്ധത്തിൽ മുത്തശ്ശിയുടെ വെട്ടേറ്റ് ഒന്നരവയസുകാരൻ മരിച്ചു

ആലക്കോട്: ആലക്കോട് കോളി മലയില്‍ മുത്തശ്ശി വിറകുവെട്ടുന്നതിനിടയില്‍ അബദ്ധത്തില്‍ വെട്ടെറ്റ് ഒന്നര വയസുകാരന്‍ മരിച്ചു. പുലിക്കരി വിഷ്ണു-പ്രിയ ദമ്പതികളുടെ മകന്‍ ദയാല്‍ ആണ് മരിച്ചത്. കണ്ണിന് കാഴ്ച്ചക്കുറവുള്ള എണ്‍പത് വയസുള്ള പ്രിയയുടെ അമ്മ നാരായണി വിറകുവെട്ടിക്കൊണ്ടിരിക്കെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി പെട്ടെന്ന് ഓടി വന്നത് കാണാന്‍ കഴിയാതെ വെട്ടേല്‍ക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഉടന്‍ ആലക്കോട് സഹകരണ ആശുപതിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വിഷ്ണു-പ്രിയ ദമ്പതികള്‍ക്ക് രണ്ട് കുഞ്ഞുങ്ങളാണുള്ളത്. മൂത്ത പെണ്‍കുട്ടി അംഗന്‍വാടിയില്‍ പഠിക്കുന്നു.
Kannur
വളപട്ടണം പുഴയിൽ നിന്നു മണലൂറ്റാൻ 25 വർഷത്തേക്ക് സ്വകാര്യ കമ്പനിക്ക് കരാർ; നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്

പാപ്പിനിശ്ശേരി: ജനവാസ കേന്ദ്രമായ പാപ്പിനിശ്ശേരി ബോട്ടുജെട്ടിക്ക് സമീപം മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താനുളള യൂണിറ്റ് തുടങ്ങുന്നു. ഒരു പ്രദേശത്തിന്റെ ആകെ ശുദ്ധജല ലഭ്യത പ്രശ്നവും പരിസ്ഥിതി പ്രശ്നവും ഉന്നയിച്ചു നാട്ടുകാർ ജനകീയ പ്രക്ഷോഭത്തിലേക്ക്. അഴീക്കൽ തുറമുഖത്തെ കപ്പൽ ചാലിന് ആഴം കൂട്ടാൻ എന്ന പേരിൽ വളപട്ടണം പുഴയിൽ നിന്നു മണൽ ശേഖരിക്കാനാണ് സ്വകാര്യ കമ്പനിക്ക് അനുമതി കൊടുത്തിരിക്കുന്നത്. മണലൂറ്റാൻ 25 വർഷത്തേക്കാണ് സ്വകാര്യ കമ്പനി കരാർ എടുത്തിരിക്കുന്നത്.
അഴീക്കൽ തുറമുഖ പരിസരത്തു തന്നെ ഒട്ടേറെ സ്ഥലസൗകര്യം ഉണ്ടായിട്ടും അവ ഉപയോഗപ്പെടുത്താതെ ലക്ഷക്കണക്കിന് ടൺ പുഴമണൽ പാപ്പിനിശ്ശേരി തീരത്ത് ശേഖരിക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്. ഇവിടെ തന്നെ കൂറ്റൻ മണൽ ഫിൽറ്ററിങ് കേന്ദ്രവും തുടങ്ങും. അനിയന്ത്രിതമായി മണലൂറ്റ് നടക്കുന്നതിനാൽ കരയിടിച്ചിൽ ഭീഷണി നേരിടുന്ന പ്രദേശം കൂടിയാണ്. ഇവിടെ തന്നെ വീണ്ടും മണൽ ശേഖരിച്ചു ഫിൽറ്ററിങ് നടത്താൻ തീരുമാനിക്കുന്നത് പരിസ്ഥിതി നാശത്തിനും ഇടയാക്കും.
ഫിൽറ്ററിങ് പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറാൻ സാധ്യത ഏറെയാണെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. ഇതോടൊപ്പം മണൽ കയറ്റാൻ നൂറുകണക്കിന് വാഹനങ്ങൾ കടന്നുവരുന്നതും പ്രദേശത്തെ ജനങ്ങളുടെ സ്വൈരജീവിതത്തെ ബാധിക്കുമെന്നും പരാതിയുണ്ട്. മണലൂറ്റൽ കേന്ദ്രത്തിനെതിരെ 25ന് 4ന് പാപ്പിനിശ്ശേരി ബോട്ടുജെട്ടി പരിസരത്തു നിന്നും പ്രതിഷേധ പ്രകടനവും, ഹാജിറോഡിൽ പ്രതിഷേധ സംഗമവും നടക്കും.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്