Kerala
പൂരവഴികളിലുണ്ട്, അവർണന്റെ ചോരപ്പാടുകൾ

തൃശൂർ: തൃശൂർ പൂരത്തിനും ഉണ്ടായിരുന്നു ഒരു അയിത്തക്കാലം. സ്വന്തം വീട്ടിലിരുന്നുപോലും പൂരം കാണാൻ അവർണർക്ക് വിലക്കുള്ള കാലം. പൂരം കാണാനെത്തിയ താഴ്‌ന്ന ജാതിക്കാരെ ഉയർന്ന ജാതിക്കാർ മർദിച്ച് ഓടിക്കും കാലം. 1918ലാണ് വീടുകളിൽ ഇരുന്നെങ്കിലും അവർണർക്ക് തൃശൂർ പൂരം പ്രദക്ഷിണം കാണാൻ അനുമതി ലഭിച്ചത്.
കൊച്ചി മഹാരാജാവായിരുന്ന രാമവർമ 16-ാമനാണ് അനുമതി നൽകിയത്. ഇന്ന് ജാതിഭേദമില്ലാതെ ജനലക്ഷങ്ങൾ ഒത്തുചേർന്നു മഹാപൂരം ആഘോഷിക്കുമ്പോഴും പൂരം കടന്നെത്തിയ വഴികളിൽ അവർണന്റെ ചോരപ്പാടുകൾ കാണാം.
ഘടകപൂരങ്ങൾ സ്വന്തം ക്ഷേത്രങ്ങളിൽനിന്ന് പ്രദക്ഷിണമായി വടക്കുന്നാഥ ക്ഷേത്രത്തിലേക്ക് വരികയാണ് പതിവ്. 1918ൽ കണിമംഗലത്തുനിന്നുള്ള പൂര പ്രദക്ഷിണം കാണാൻ ശ്രമിച്ച അവർണന് മർദനമേറ്റതായി കൊച്ചി മഹാരാജാവായിരുന്ന രാമവർമയ്‌ക്ക് പരാതി ലഭിച്ചു.
അവർണർ പൂരം പ്രദക്ഷിണവഴികളിൽ പ്രശ്‌നമുണ്ടാക്കാൻ ശ്രമിക്കുന്നതായി ഒരു കൂട്ടം സവർണരും പരാതി നൽകി. എന്നാൽ, പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല.
പരാതിയിൽ അന്വേഷണം നടത്താൻ മഹാരാജാവ് കമ്മിറ്റിയെ നിയോഗിച്ചു. ദിവാൻ പേഷ്‌കാർ, പൊലീസ് സൂപ്രണ്ട്, ജില്ലാ മജിസ്ട്രേറ്റ്, ദേവസ്വം സൂപ്രണ്ടുമാർ എന്നിവരുൾപ്പെട്ടതായിരുന്നു കമ്മിറ്റി. വിഷയം പഠിച്ച് 1918 സെപ്‌തംബർ രണ്ടിന് റിപ്പോർട്ട് സമർപ്പിച്ചു.
പ്രദക്ഷിണം കടന്നുപോവുന്ന വഴിയിൽ വീടുകളുള്ള അവർണർക്ക് പുറത്തിറങ്ങാതെ വീടുകളിൽ ഇരുന്ന് തൃശൂർ പൂരം പ്രദക്ഷിണം കാണാനുള്ള അനുമതി നൽകുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്. എന്നാൽ, പ്രദക്ഷിണത്തിലുള്ള വിഗ്രഹത്തിൽനിന്ന് 150 അടി അകലം ഉറപ്പാക്കണം.
ഈ റിപ്പോർട്ട് പ്രകാരം പൂരം പ്രദക്ഷിണം കാണാൻ അവർണർക്ക് മഹാരാജാവ് അനുമതി നൽകി. കേരള സർക്കാരിന്റെ കൾച്ചറൽ പബ്ലിക്കേഷൻ പുറത്തിറക്കിയ ദ ഹിസ്‌റ്ററി ഓഫ് ഫ്രീഡം മൂവ്‌മെന്റ് ഇൻ കേരള എന്ന പുസ്‌തകത്തിൽ രണ്ടാം വാള്യത്തിൽ 345, 346 പേജുകളിൽ ഇക്കാര്യങ്ങൾ പ്രതിപാദിക്കുന്നുണ്ട്.
മഹാരാജാവ് രാമവർമയുടെ പ്രതിമയാണ് തൃശൂർ കോർപറേഷനു മുന്നിൽ സ്ഥാപിച്ചിട്ടുള്ളത്. പൂരം ചടങ്ങിൽ ചരിത്രപ്രസിദ്ധമായ തെക്കോട്ടിറക്കത്തിനും കുടമാറ്റത്തിനുംശേഷം ഈ രാജപ്രതിമയെ വലംവച്ചാണ് ഇരുവിഭാഗങ്ങളും ക്ഷേത്രങ്ങളിലേക്ക് മടങ്ങുക.
നവോത്ഥാന പോരാട്ടങ്ങളുടെ തുടർച്ചയായി പിന്നീട് ക്ഷേത്രപ്രവേശന വിളംബരത്തിനുശേഷമാണ് ക്ഷേത്രത്തിൽ കയറാനും പൂരപപ്പറമ്പിലെത്താനും അവർണർക്ക് അനുമതി ലഭിച്ചത്.
Kerala
കോഴിക്കോട് പെൺവാണിഭ കേന്ദ്രത്തിൽ റെയ്ഡ്; 6 സ്ത്രീകളും 3 പുരുഷൻമാരും പിടിയിൽ

കോഴിക്കോട്: മലാപ്പറമ്പിൽ പെൺവാണിഭ കേന്ദ്രത്തിൽ പോലീസ് റെയിഡ്. ആറ് സ്ത്രീകളും മൂന്ന് പുരുഷൻമാരും ഉൾപ്പടെ ഒൻപത് പേർ അറസ്റ്റിൽ.കേന്ദ്രത്തിന്റെ നടത്തിപ്പുകാരുൾപ്പടെയാണ് അറസ്റ്റിലായത്. മലാപ്പറമ്പ് ഇയ്യപ്പാടി റോഡിലെ അപ്പാർട്ട്മെന്റിൽ നടക്കാവ് പോലീസാണ് റെയിഡ് നടത്തിയത്. ഇവിടം കേന്ദ്രീകരിച്ച് പെൺവാണിഭ സംഘം പ്രവർത്തിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്.
രണ്ട് വർഷം മുമ്പ് ഫുട്ബാൾ ടീം ഫിസിയോതെറാപ്പിസ്റ്റ് എന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ബാലുശ്ശേരി സ്വദേശിക്കാണ് ഈ അപ്പാർട്ട്മെന്റ് വാടകയ്ക്ക് നൽകിയത്. അതിന് ശേഷം ഇവിടെ എന്ത് സംഭവിച്ചു എന്ന് അറിയില്ല എന്നാണ് അപ്പാർട്ട്മെന്റ് ഉടമകളിൽ ഒരാൾ പറയുന്നത്. അയൽവാസികൾ നേരത്തെ പരാതി പറഞ്ഞപ്പോൾ വന്ന് നോക്കിയിരുന്നു എന്നും അന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് എത്തുന്നവരാണ് താമസിക്കുന്നതെന്നാണ് നടത്തിപ്പുകാർ അറിയിച്ചിരുന്നത് എന്നാണ് ഉടമകളിൽ ഒരാൾ പറയുന്നത്. നാല് പേരുടെ ഉടമസ്ഥതയിലുള്ള ഫ്ലാറ്റിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Kerala
പ്ലസ്‌വൺ പ്രവേശനം: എസ്എസ്എൽസി സർട്ടിഫിക്കറ്റിനുപകരം മറ്റുരേഖകൾ പരിഗണിക്കും

ഹരിപ്പാട്: ഡിജി ലോക്കറിൽ എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തത് പ്ലസ്‌വൺ പ്രവേശനത്തെ ബാധിക്കാതിരിക്കാൻ ജാതി, താമസസ്ഥലം തുടങ്ങിയവ തെളിയിക്കാൻ മറ്റു രേഖകൾ പരിഗണിക്കും. സ്ഥിരതാമസരേഖയായി റേഷൻകാർഡ് പരിഗണിക്കും.
വിദ്യാർഥി താമസിക്കുന്നിടത്തെ തദ്ദേശസ്ഥാപനം, താലൂക്ക് തുടങ്ങിയ വിഭാഗങ്ങളിലെ ബോണസ് പോയിന്റ് അനുവദിക്കുന്നതിനുള്ള രേഖയായും എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ വിലാസം സ്വീകരിക്കുമായിരുന്നു. മുൻവർഷങ്ങളിൽ പ്ലസ്‌വൺ പ്രവേശനത്തിനു മുൻപ് എസ്എസ്എൽസി സർട്ടിഫിക്കറ്റ് ഡിജി ലോക്കറിൽ കിട്ടിയിരുന്നു. ഇത്തവണ അതുണ്ടാകാഞ്ഞതാണ് ബുദ്ധിമുട്ടായത്.
Kerala
ഇത് ബാലകൃഷ്ണന്റെ പ്രതികാരം; നാലാംക്ലാസിൽ കിട്ടിയ തല്ലിന് 62-ാം വയസ്സിൽ തിരിച്ചടി

വെള്ളരിക്കുണ്ട് (കാസര്‍കോട്): നാലാം ക്ലാസിലുണ്ടായ ഒരു അടി, അതിന് പ്രതികാരം അറുപത്തിരണ്ടാം വയസ്സില്‍. സിനിമാക്കഥയല്ലിത്, മാലോത്തെ ബാലകൃഷ്ണനാണ് ബാല്യകാലത്തെ പിണക്കത്തിന് പ്രതികാരംചെയ്ത് കേസില്‍ കുടുങ്ങിയത്.
മാലോം ടൗണിനടുത്ത് താമസിക്കുന്ന വെട്ടിക്കൊമ്പില്‍ വി.ജെ. ബാബുവാണ് പരാതിക്കാരന്‍. ബാലകൃഷ്ണന്‍, സുഹൃത്ത് മാത്യു വലിയപ്ലാക്കല്‍ എന്നിവരുടെപേരിലാണ് കേസ്. ബാലകൃഷ്ണന്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ചുനിര്‍ത്തുകയും മാത്യു കല്ലുകൊണ്ട് കവിളിലും പുറത്തും ഇടിക്കുകയുമായിരുന്നെന്നാണ് പ്രഥമവിവര റിപ്പോര്‍ട്ട്. നാലാംതരത്തില്‍ ബാബുവും ബാലകൃഷ്ണനും ഒരേ ക്ലാസിലായിരുന്നു. ഇടയ്ക്ക് വഴക്കിടുകയും അടിപിടി കൂടുകയും ചെയ്തിരുന്നതായി ബാലകൃഷ്ണന്‍ വെള്ളരിക്കുണ്ട് പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.
അന്ന് ബാബു തന്നെ മര്‍ദിച്ചതിലുള്ള വിരോധമാണ് ഇപ്പോള്‍ അടിപിടിയിലേക്ക് നയിച്ചതെന്നും ബാലകൃഷ്ണന്റെ മൊഴിയിലുണ്ട്. ജൂണ്‍ രണ്ടിന് ഒരുമണിക്ക് മാലോത്ത് ടൗണില്‍ ഹോട്ടലിനുമുന്നിലായിരുന്നു സംഭവം. പഴയ പിണക്കത്തിന്റെപേരില്‍ ഇരുവരും തമ്മില്‍ മുന്‍പും വാക്കേറ്റമുണ്ടായതായി പറയുന്നു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്